Friday, July 01, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 4 ]


ഭാഗം.. [ 4 ]

“നീണ്ട ഏഴ് വര്‍ഷം യൂസുഫ് {അ} ജയിലില്‍ കഴിയേണ്ടി വന്നു.”

“ഒരു ദിവസം ഈജിപ്തിലെ രാജാവ് അതി ഭീതിദമായ ഒരു സ്വപ്നം കണ്ടു.”

അതിന്‍റെ പൊരുള്‍ രാജസന്നിധിയില്‍ ആരാഞ്ഞു.

“ഏഴ് കൊഴുത്തു തടിച്ച പശുക്കള്‍ അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു.” “ഏഴു പച്ച ഗോതമ്പ് കതിരുകളും, ഏഴു ഉണങ്ങിയ ഗോതമ്പ് കതിരുകളും”

‘രാജാവിന് ഈ സ്വപ്നം ദൈവത്തില്‍ നിന്നുള്ള ഒരു സന്ദേശമാണ് എന്ന് സംശയിച്ചു.’

” നിങ്ങളില്‍ ആരെങ്കിലും സ്വപ്നവ്യാഖ്യാനം അറിയുന്നവര്‍ ആണെങ്കില്‍ എനിക്ക് പറഞ്ഞു തരിക.” രാജാവ് ചോതിച്ചു?.

അവര്‍ പറഞ്ഞു: ‘ഇതൊക്കെ പാഴ്കിനാവുകള്‍ ആണ്. ഞങ്ങള്‍ അത്തരം പാഴ്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല.’

‘രാജാവിന്‍റെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു..’ ‘എപ്പോഴും ഈ സ്വപ്നത്തെപറ്റി ചിന്തിച്ചുകൊണ്ടിരുന്നു.’

‘രാജാവിന് പാനീയങ്ങളും, വീഞ്ഞും വിളമ്പിയിരുന്ന ജോലിക്കാരന്‍ ഈ സ്വപ്നത്തെ പറ്റി കേള്‍ക്കാന്‍ ഇടയായി..’ ‘അവന് യൂസുഫിനെ പറ്റി ഓര്‍മ്മവന്നു. സ്വപ്ന വ്യാഖ്യാനത്തെ പറ്റി അറിവുള്ള ഈ രാജ്യത്തെ ഏറ്റവും നല്ല ആള്‍ യൂസുഫാണ്.’


അയാള്‍ രാജാവിനോട് പറഞ്ഞു: “ഓ... രാജാവേ താങ്കളുടെ ഈ സ്വപ്നത്തെ പറ്റി അറിവ് നല്‍കാന്‍ പറ്റിയ ആള്‍ യൂസുഫ് ആണ്..”

“ഞാന്‍ ജയിലിലായിരുന്നപ്പോള്‍ അദ്ദേഹം എന്‍റെ സ്വപ്നത്തെ പറ്റി പ്രവചിച്ചത് വളരെ കൃത്യമായിരുന്നു... അതേപോലെ കൊട്ടാരത്തില്‍ കളവു നടത്തിയ റോട്ടിക്കാരന്റെ സ്വപ്നത്തെപറ്റിയും യൂസുഫിന്‍റെ പ്രവചനം വളരെ ശരിയായിരുന്നു..! ആ സ്വപ്നത്തെ പറ്റി രാജാവിനോട് അയാള്‍ വിവരിച്ചു.”


“യൂസുഫ് ആണ് താങ്കളുടെ സ്വപ്നത്തെ പറ്റി ആതികാരികമായി പ്രവചിക്കാന്‍ കഴിയുന്ന ഈ രാജ്യത്തിലെ ഏക വെക്തി.”


രാജാവ് പറഞ്ഞു: “ഉടനെ ജയിലില്‍ പോയി യൂസുഫിനെ കണ്ടു എന്‍റെ സ്വപ്നത്തെ പറ്റി വിവരങ്ങള്‍ ആരായൂ..”

അയാള്‍ യൂസുഫിനെ തേടി ജയിലിലെത്തി: “ഓ... യൂസുഫ്, എന്‍റെ കൂട്ടുകാരാ..”

യൂസുഫ് ചോതിച്ചു?. ‘എന്‍റെ ജയില്‍കൂട്ടുകാരാ.. താങ്കള്‍ വീണ്ടും ഇവിടെ എത്തിയോ?’

അയാള്‍ പറഞ്ഞു: “ഞാന്‍ രാജകൊട്ടാരത്തില്‍ നിന്നും വരികയാണ്. രാജാവ് ഒരു സ്വപ്നം കണ്ടിരിക്കുന്നു. അതിന്‍റെ പൊരുള്‍ തേടി വന്നതാണ്. താങ്കള്‍ സത്യസന്ധനും, വിശ്വാസിയും, സ്വപ്നത്തെപറ്റി വെക്തമായി പറയാന്‍ കഴിയുന്ന അല്ലാഹുവിന്‍റെ ദാസനുമാണല്ലോ.”

‘രാജാവിന്‍റെ സ്വപ്നത്തെപറ്റി എനിക്ക് പറഞ്ഞു തന്നാലും.’


“ഏഴ് കൊഴുത്തു തടിച്ച പശുക്കള്‍ അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു.” “ഏഴു പച്ച ഗോതമ്പ് കതിരുകളും, ഏഴു ഉണങ്ങിയ ഗോതമ്പ് കതിരുകളും"

“രാജാവിന് കാര്യം ഗ്രഹിക്കാനായി താങ്കളുടെ വിശദീകരണവുമായി തിരിച്ചുപോകാമല്ലോ.”

യൂസുഫ് ഇങ്ങനെ മറുപടി പറഞ്ഞു: “ഏഴു കൊല്ലം രാജ്യത്ത് തുടര്‍ച്ചയായി ഗോതമ്പ് കൃഷി ചെയ്യും. നല്ല വിളവ്‌ കിട്ടും.. അങ്ങിനെ ആ വിളവ്‌ നിങ്ങള്‍ കൊയ്തെടുക്കുന്നവ അവയുടെ കതിരില്‍ തന്നെ സൂക്ഷിക്കുക.. രാജ്യത്തെ ജനങ്ങള്‍ക്ക്‌ ഭക്ഷിക്കാന്‍ ആവിശ്യമുള്ളത് മാത്രം എടുക്കുക.. ബാക്കി വരുന്ന ധാന്യങ്ങള്‍ നിലവറയില്‍ സൂക്ഷിക്കുക.”

“പിന്നീട് അതിനു ശേഷം കഷ്ടതകളുടെ എഴാണ്ടുണ്ടാകും. അപ്പോള്‍ കൃഷി ഒക്കെ നശിച്ചുപോകും.. നിങ്ങള്‍ കരുതിവെച്ച ധാന്യങ്ങള്‍ അക്കാലത്ത് ജനങ്ങള്‍ക്ക്‌ ഭക്ഷിക്കാനുണ്ടാകും.”

“പിന്നീട് അതിനു ശേഷം ഒരു കൊല്ലം വരും. അന്ന് ആളുകള്‍ക്ക് സുഭിക്ഷതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്രാപിക്കും. അവര്‍ ഞങ്ങള്‍ക്കാവിശ്യമുള്ളത് പിഴിഞ്ഞെടുക്കുകയും ചെയ്യും.”

ഈ സന്ദേശവുമായി അയാള്‍ രാജാവിന്‍റെ അടുക്കല്‍ ഓടിയെത്തി..!

‘രാജാവിന് തന്‍റെ സ്വപ്നത്തിലെ സന്ദേശം മനസ്സിലായി..’ “വളരെ സന്തോഷവാനായി രാജാവ് പറഞ്ഞു; അയാള്‍ പറഞ്ഞതെല്ലാം വളരെ സത്യമാണ്... ജ്ഞാനിയും, സാമര്‍ത്ഥ്യവും, ഉള്ളവന്‍ തന്നെ..”

‘കൊട്ടാരത്തിലെ പന്ധിതന്മാര്‍ ഒക്കെ പരാജയപെട്ടിരിക്കുന്നു. എനിക്ക് അയാളെ കാണണം, ആരാണിയാള്‍?’

'അയാള്‍ പറഞ്ഞു: ‘അത് യൂസുഫ് ആണ്.’

‘വളരെ സത്യസന്ധനായ മനുഷ്യന്‍, ഞാനയാളുടെ കൂടെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.’ ‘യൂസുഫിന്‍റെ ആദര്‍ശവും, ഈശ്വരഭക്തിയും, മര്യാദയോടുള്ള പെരുമാറ്റവും, പ്രാര്‍ഥനയും, ഒക്കെ അയാള്‍ വിവരിച്ചു..!’


രാജാവ് പറഞ്ഞു: ‘ഞാനിങ്ങനെ ഒരാളെപറ്റി അറിയാതെ പോയല്ലോ..’


‘യൂസുഫ് എങ്ങിനെ ജയിലിലകപ്പെട്ടു, ഇത്രയും ജ്ഞാനിയായ ഒരാള്‍ക്ക്‌ ഒരിക്കലും ഈ അവസ്ഥ വന്നുകൂടല്ലോ?.’ ‘ഭഹുമാനിക്കപ്പെടെണ്ട വെക്തിത്വത്തിനുടമ.’

രാജാവ് പറഞ്ഞു: “യൂസുഫിനെ ജയിലില്‍ നിന്ന് കൊണ്ട് വരിക, എനിക്കയാളെ കാണണം, എന്‍റെ അടുത്ത ഉപദേശകന്‍ ആക്കണം. എനിക്കും രാജ്യത്തിനും അത് ഗുണം ചെയ്യും.”


‘രാജാവിന്‍റെ ദൂതന്‍ യൂസുഫിന്‍റെ അടുത്തെത്തി പറഞ്ഞു:’ ‘താങ്കള്‍ ജയില്‍ മോചിതനായിരിക്കുന്നു.’

യൂസുഫ് പറഞ്ഞു: “മശാഅല്ലാഹ്..” ‘ഞാന്‍ കുറ്റക്കാരനല്ലാ എന്ന് തെളിയിക്കാനുള്ള അവസരം വന്നിരിക്കുന്നു.’


യൂസുഫ് ദൂതനോട് പറഞ്ഞു: “നീ രാജാവിന്‍റെ അടുത്തേക്ക്‌ തന്നെ തിരിച്ചു പോകുക. എന്നിട്ട് രാജാവിനോട് ചോതിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തന്ന്‍. അവളുടെ കുതന്ത്രത്തെപറ്റി എന്‍റെ നാഥന്‍ അവരിലൂടെ തന്നെ ജനങ്ങളെ അറിയിക്കുന്നതാണ്.”

“അതിനു ശേഷം എന്‍റെ അടുത്തേക്ക്‌ വരിക”

‘രാജാവ് തന്‍റെ ഖജനാവ് സൂക്ഷിപ്പുകാരന്‍ മന്ത്രിപതിനിയേയും, പ്രഭു പത്നിമാരെയും വിളിച്ചു വരുത്തി..!’

“എന്താണ് സംഭവിച്ചത് യൂസുഫിന്‍റെ കാര്യത്തില്‍...”

“യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവമെന്തായിരുന്നു?”

“സത്യം എനിക്ക് മനസ്സിലായിട്ടുണ്ട്.. നിങ്ങളവനെതിരെ പൈശാചിക പ്രവര്‍ത്തിയാണ് ചെയ്തത്..”

“നിങ്ങളില്‍ നിന്നുതന്നെ എനിക്ക് ആ സത്യം കേള്‍ക്കണം.”

പ്രഭു പത്നിമാര്‍ പറഞ്ഞു: “മഹത്വം അല്ലാഹുവിനു തന്നെ. യൂസുഫിനെ പറ്റി മോശമായതോന്നും ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം ഈ പ്രപഞ്ചത്തിലെ ഏറ്റവും ഭംഗിയുള്ള മന്‍ഷ്യന്‍ തന്നെ. യൂസുഫിനെ കണ്ട് ഞങ്ങള്‍ വിസ്മയഭരിതരായ കാര്യം രാജാവിനോട് പറഞ്ഞു:”

‘അസീസ്‌ പ്രഭുവിന്‍റെ പത്നി പറഞ്ഞു:’ “ഞാനാണ് തെറ്റുകാരി, അദ്ദേഹത്തെ വശപ്പെടുത്താന്‍ ഞാന്‍ സ്വയം ശ്രമിക്കുകയായിരുന്നു. യൂസുഫ് ഒരു തെറ്റും ചെയ്തിട്ടില്ല, അദ്ദേഹം നിരപരാതിയും, ആത്മാര്‍ഥതയുള്ളവനും, സത്യവാനുമാണ്.”

‘യൂസുഫ് തെറ്റുചെയ്തിട്ടില്ല എന്ന് രാജാവ് വിളമ്പരം ചെയ്തു. ജയില്‍ മോചിതനാക്കി ഉടനെ അദ്ദേഹത്തെ രാജസന്നിതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു.’

‘യൂസുഫ് ജയില്‍ മോചിതനാകാന്‍ സമ്മതം അറിയിച്ചു..!’

‘ഞാന്‍ തെറ്റുകാരനല്ലാ എന്ന് ഈജിപ്ത്തിലെ ജനങ്ങള്‍ അറിയുകയും, അവനെ ആദരിക്കാനും, ഭഹുമാനിക്കാനും അവര്‍ തയ്യാറായിരിക്കുന്നു.’

‘രാജകൊട്ടാരത്തില്‍ എത്തിയ യൂസുഫ് പറഞ്ഞു:’ “പ്രഭു അസീസിന്‍റെ അടിമയായിരുന്ന ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് ജനങ്ങള്‍ അറിയാനാണ് ഞാന്‍ അങ്ങയെ ആ സ്ത്രീകളോട് എന്താണ് സംഭവിച്ചത് എന്നന്വേഷിക്കാന്‍ പറഞ്ഞത്.”

“വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല.”

“ഞാനെന്‍റെ മനസ്സ് കുറ്റമറ്റതാണ് എന്ന് അവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നത് തന്നെ. എന്‍റെ നാഥന്‍ അനുഗ്രഹിച്ചവരുടേത് ഒഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.”


രാജാവ് പറഞ്ഞു: “അല്ലയോ പ്രിയ യൂസുഫ്. താങ്കള്‍ എനിക്ക് വിശ്വസ്തനും, പ്രിയപ്പെട്ടവനുമായിരിക്കുന്നു. നിന്‍റെ സേവനം ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ ആവിശ്യമാണ്. ഈ രാജ്യത്തെ സേവിക്കാന്‍ ഉതകുന്ന എന്ത് പതവിയാണ് ഞാന്‍ നല്‍കേണ്ടത്.”

യൂസുഫ് പറഞ്ഞു: “രാജ്യത്തിന്‍റെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പ്പിക്കുക. തീര്‍ച്ചയായും ഞാനത് പരിരക്ഷിക്കുന്നവനും അതിനാവിശ്യമായ അറിവുള്ളവനുമാണ്”


“രാജ്യം നേരിടാന്‍ പോകുന്ന പ്രശ്നങ്ങള്‍ എനിക്ക് നന്നായി അറിയാം.. അതില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് തണലാകാനും എനിക്ക് കഴിയും.”

‘രാജാവ് യൂസുഫിനെ ഈജിപ്തിന്റെ പൂര്‍ണ്ണ സ്വതന്ത്രഅവകാശത്തോടെയുള്ള ഖജനാവ് സൂക്ഷിപ്പുകാരാനാക്കി.’

‘കൊട്ടാരസമാനമായ പാര്‍പ്പിടം ഒരുക്കി. പരിചാരകരും, ദാസന്മാരും യൂസുഫിന് സഹായിച്ചു.’

‘യൂസുഫ് ഭരണകാര്യങ്ങളില്‍ മുഴുകി...’ ‘രാജ്യത്ത് നല്ല കാര്യങ്ങള്‍ വന്നു തുടങ്ങി... കൃഷി അഭിവൃദ്ധിപ്പെട്ടു.. ജനങ്ങള്‍ക്കിടയില്‍ സത്യവും വിശ്വാസവും വര്‍ദ്ധിച്ചു.’


രാജാവ് പറഞ്ഞു: “ഓ.. യൂസുഫ്, ഞാനെന്‍റെ കസേരയില്‍ ഇരിക്കുന്നു എന്നേയുള്ളൂ... നിന്‍റെ കൈകളില്‍ ഭരണകാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നു. ഇത്രയും സമാധാനവും ശാന്തിയും രാജ്യത്ത് കൊണ്ടുവരാന്‍ നിനക്ക് കഴിഞ്ഞല്ലോ... ഇനി എനിക്ക് വിശ്രമത്തിന്റെ ദിവസങ്ങളാണ്.”


“അടുത്ത ഏഴുവര്‍ഷം രാജ്യത്ത് സമ്പന്നതയുടെ കാലമായിരുന്നു, നല്ല വിളവ്‌ ലഭിച്ചുകൊണ്ടിരുന്നു. അല്ലാഹു അനുഗ്രഹങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു, ജനങ്ങളുടെ ആവിശ്യം കഴിഞ്ഞു ബാക്കിയാവുന്നതെല്ലാം ശേഖരിച്ചുവെച്ചു.”

‘പിന്നെവന്ന ഏഴു വര്‍ഷം ഈജിപ്തിലും അടുത്ത രാജ്യങ്ങളിലും കടുത്ത വരള്‍ച്ചയും കൃഷിനാശവും സംഭവിച്ചുകൊണ്ടിരുന്നു..!’


“ഈ കാലഘട്ടത്തില്‍ അയല്‍രാജ്യങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ വില രണ്ടിരട്ടിയും മൂന്നിരട്ടിയുമായി..! അവര്‍ പട്ടിണിയും ദാരിദ്ര്യത്തിലുമായി..! ഈജിപ്തില്‍ മാത്രം വിലക്കയറ്റം ഉണ്ടായില്ല..! യൂസുഫ് ശേഖരിച്ചു വെച്ച ധാന്യങ്ങള്‍ രാജ്യത്തെ പട്ടിണിയില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും ഈജിപ്തിനെ രക്ഷിച്ചു.”


“യൂസുഫ് രാജ്യത്തെ എല്ലാ കുടുബങ്ങളിലും തന്‍റെ ഖജനാവില്‍ നിന്നും ഒരു നിശ്ചിത തുക കൊടുക്കാന്‍ ഉത്തരവിട്ടു. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ നേരിട്ട് യൂസുഫിനെ വന്നു കാണാന്‍ ആവിശ്യപ്പെട്ടു. അവരുടെ അംഗങ്ങള്‍ക്ക് അനുസരിച്ച് അനുവതിക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തി.”


“യൂസുഫിന്‍റെ ഭരണപരിഷ്ക്കാരങ്ങളെ പറ്റി അയല്‍ രാജ്യങ്ങളില്‍ സംസാരവിഷയമായി. കച്ചവടത്തിനായി ജനങ്ങള്‍ ഈജിപ്തിലേക്ക് വന്നു. അവരുടെ കൈവശമുള്ളത് വാങ്ങി അവര്‍ക്ക് ധാന്യങ്ങള്‍ കൊടുത്തു.”

“ഈജിപ്തിന്റെ അയല്‍രാജ്യമായ ഫലസ്തീനില്‍ മരുഭൂമിയില്‍ ആയിരുന്നു യൂസുഫിന്‍റെ പിതാവായ യാക്കൂബ് {അ} മറ്റു സഹോദരങ്ങളും താമസിച്ചിരുന്നത്. ഞങ്ങളുടെ സഹോദരനാണ് ഈജിപ്തിലെ ഭരണാധികാരി എന്നറിയാതെ മറ്റു സഹോദരങ്ങള്‍ കച്ചവടത്തിനായി ഈജിപ്തില്‍ എത്തി..!”

{തുടരും...}

https://www.facebook.com/isakkisam


No comments: