Thursday, June 30, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 3 ]

ഭാഗം.. [ 3 ]
--------------
‘യൂസുഫ്’ ‘അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.’

“ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്ക്‌ ആണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാനവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പ്പെട്ടവനായേക്കാം.”

‘യൂസുഫ് പ്രഭുപത്നിയുടെ ഇഗീതത്തിനു വഴങ്ങിയില്ല.’

പ്രഭുപത്നി പറഞ്ഞു: “താങ്കളെ സമൂഹത്തില്‍ ലജ്ജിതനാക്കുന്ന പ്രവര്‍ത്തിയാണ് യൂസുഫ് ചെയ്തിരിക്കുന്നത്. ഈജിപ്ത്തിലെ രാജാവ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അതികാരമുള്ള മന്ത്രിയുമാണെന്ന് മറക്കാതിരിക്കുക. താങ്കള്‍ യൂസുഫിനെ തടവറയില്‍ അടച്ചില്ലെങ്കില്‍ ജനങ്ങള്‍ ചിന്തിക്കും അവന്‍ നിരപരാതിയും ഞാന്‍ അപരാതിയും. അതിനാല്‍ താങ്കള്‍ കൂടുതല്‍ അപമാനിതനാകും. ഞാന്‍ ഭയപ്പെടുന്നു.”

പ്രഭുവിന് മറ്റു വഴിയില്ലാതായി. “അവനെതിരെ പ്രഭു കൂടതന്ത്രങ്ങള്‍ മെനഞ്ഞു. മാനക്കേടിനു പരിഹാരമായി യൂസുഫിനെ ജയിലിലടക്കാന്‍ തീരുമാനിച്ചു.”
പ്രഭു അസീസ് ഉത്തരവിട്ടു: “തന്‍റെ ഭാര്യയെ അപമാനിച്ച അടിമയായ യൂസുഫിനെ ജയിലിലടക്കുക.”

“കഴുതപ്പുറത്ത് പിന്നോട്ട് തിരിച്ചു ഇരുത്തി, ഈജിപ്ത്തിലെ തെരുവുകളിലൂടെ കൊട്ടി അറിയിച്ചു അപമാനിതനായി യൂസുഫ് ജയിലിലേക്ക് ആനയിക്കപ്പെട്ടു.”

“യൂസുഫ് എല്ലാം എന്‍റെ നാഥന്‍റെ തീരുമാനമാണെന്ന് ആശ്വാസം കൊണ്ടു.”

‘രാജകൊട്ടാരത്തിലെ രണ്ടു ജോലിക്കാര്‍ യൂസുഫിന്‍റെ കൂടെ ജയിലിലുണ്ടായിരുന്നു.’

‘ഒരാള്‍ കൊട്ടാരത്തിലെ റോട്ടിക്കാരനും, മറ്റെയാള്‍ കൊട്ടാരത്തില്‍ രാജാവിന് മദ്യം വിളമ്പുന്നവനും ആയിരുന്നു.’

‘കൊട്ടാരത്തില്‍ നിന്ന് ചില സാദനങ്ങള്‍ കളവു പോയതിന് സംശയിച്ചായിരുന്നു അവരെ ജയിലടക്കപ്പെട്ടത്‌. ഒരേ ജയില്‍ മുറിയിലായിരുന്നു മൂന്നുപേരും.’

‘യൂസുഫിന്‍റെ ആദര്‍ശവും, ഈശ്വരഭക്തിയും, മര്യാദയോടുള്ള പെരുമാറ്റവും, പ്രാര്‍ഥനയും, മറ്റു രണ്ടു പേര്‍ക്കും യൂസുഫ് പ്രിയപ്പെട്ടവനായി.’

‘ഇതുവരെയുള്ള ജീവിതത്തില്‍ ഇത്ര സ്വഭാവശുദ്ധിയുള്ള ഒരാളെ ആദ്യം കാണുകയായിരുന്നു രണ്ടുപേരും. അവര്‍ യൂസുഫിനെ അങ്ങേയറ്റം ബഹുമാനിച്ചു.’

“പ്രിയജയില്‍ കൂട്ടുകാരേ” എന്നായിരുന്നു യൂസുഫ് അവരെ അഭിസംബോധന ചെയ്തിരുന്നത്..! വളരെ വിനയത്തോടെയാണ് എല്ലാവരോടും സംസാരിച്ചിരുന്നത്.”

‘അങ്ങിനെയിരിക്കെ ഒരു ദിവസം അവര്‍ ഒരു സ്വപ്നം കാണുകയുണ്ടായി.’

ആദ്യം ഒരാള്‍ പറഞ്ഞു: “ഓ... പ്രിയപ്പെട്ട യൂസുഫ്...’ “ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു.”

‘രണ്ടാമത്തെ ജയില്‍കൂട്ടുകാരന്‍ പറഞ്ഞു:’ “ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുന്നതായും പക്ഷികള്‍ അതില്‍ നിന്ന് തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു.”

“യൂസുഫ്..” താങ്കള്‍ക്ക് പറയാന്‍ കഴിയുമോ ഈ സ്വപ്നത്തിന്‍റെ പൊരുള്‍..! ‘താങ്കള്‍ ഞങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല മനുഷ്യനും, അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നവനുമാണല്ലോ?’

‘യൂസുഫ് പറഞ്ഞു:’ ‘എന്‍റെ നാഥന്‍ സ്വപ്ന വ്യാഖ്യാനം എനിക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്.’

‘ഞാനെന്‍റെ നാഥനുമായി പ്രാര്‍ഥനയില്‍ പ്രവേശിക്കട്ടെ. നിങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വരുന്നതിന് മുന്‍പുതന്നെ സ്വപ്നത്തിന്‍റെ പൊരുള്‍ പറഞ്ഞു തരാം.’

ഞാന്‍ നിങ്ങളോട് മറ്റൊരു കാര്യം പറയട്ടെ: ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനായ യാക്കൂബ് {അ} ന്‍റെ മകനാണ്, എന്‍റെ പിതാവ് മറ്റൊരു പ്രവാചകനായ ഇസ്ഹാക്കിന്റെ {അ} മകനും, ഇസഹാക്ക് പ്രവാചകനായ ഇബ്രാഹിമിന്‍റെ പുത്രനും.

പിതാമഹാന്മാരെ സൂചിപ്പിച്ചുകൊണ്ട് യൂസുഫ് പറഞ്ഞു:

“അല്ലാഹുവില്‍ വിശ്വസിക്കാത്തവരെയും പരലോകത്തില്‍ വിശ്വസിക്കാത്തവരെയും അവന്‍ കൈവെടിഞ്ഞിരിക്കുന്നു.”

“അല്ലാഹുവില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാന്‍ മനുഷ്യന് അനുവാദമില്ല.”

“അല്ലാഹു ജനങ്ങള്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ മനസ്സിലാക്കിയിട്ടും മനുഷ്യരില്‍ അതികപേരും അവന് നന്ദി കാണിക്കുന്നില്ല”
എന്‍റെ ജയില്‍കൂട്ടുകാരെ.. “വെത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാധനും എകനുമായ അല്ലാഹുവോ?”

യൂസുഫ് പറഞു: ‘എന്‍റെ ജയില്‍കൂട്ടുകാരെ..’ ‘നിങ്ങള്‍ കണ്ട സ്വപ്നത്തിന്‍റെ പൊരുള്‍ ഇപ്രകാരമാണ്:’

“നിങ്ങളില്‍ ഒരാള്‍ തന്‍റെ യജമാനന് മദ്യം വിളമ്പികൊണ്ടിരിക്കും.”

“രണ്ടാമത്തെയാള്‍ കുരിശില്‍ ഏറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും.”

“നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.”

‘തന്‍റെ കൂടെയുള്ള ജയില്‍കൂട്ടുകാരില്‍ രക്ഷപ്പെടുമെന്ന് കരുതിയ ആളോട് യൂസുഫ് പറഞ്ഞു:’

“നീ നിന്‍റെ രാജാവിനോട് നിങ്ങള്‍ കണ്ട സ്വപ്നത്തെ പറ്റിയും എന്നെകുറിച്ചും പറയുക.” “ഞാന്‍ ഒരു തെറ്റും ചെയ്യാതെ ജയിലില്‍ അടക്കപെട്ടവനാണ്.”

“കൊട്ടാരത്തില്‍ നിന്ന് കളവു നടത്തിയത് റോട്ടിക്കാരന്‍ ആണെന്ന് തെളിയുകയും അയാളെ കുരിശിലേറ്റപ്പെടുകയും തലയില്‍ പക്ഷികള്‍ മാംസം കൊത്തിതിന്നുകയും ചെയ്തു.”

“രാജാവിന് മദ്യം വിളമ്പിയിരുന്ന ആള്‍ വീണ്ടും കൊട്ടാരത്തില്‍ അതെ ജോലിക്ക് നിയോഗിക്കപ്പെട്ടു.”

‘അങ്ങിനെ യൂസുഫിന്‍റെ സ്വപ്ന വ്യാഖ്യാനം അക്ഷരംപ്രതി നടപ്പിലായി..!’ ‘പക്ഷേ ജയില്‍ മോചിതനായ ശേഷം രാജാവിനോട് യൂസിഫിനെ പറ്റി പറയുന്നത് പിശാച് അയാളെ മറവിയില്‍ ആക്കി.

‘വീണ്ടും ഏഴ് വര്‍ഷം കൂടി യൂസുഫിന് ജയിലില്‍ കഴിയേണ്ടിവന്നു.’


{തുടരും...}


https://www.facebook.com/isakkisam



No comments: