Thursday, February 20, 2014

"സിഫ് മുഠകള്‍"

"സിഫ് മുഠകള്‍"  എന്നു കേട്ടു ഞെട്ടണ്ട ....  കോഴിക്ക് പകരം വന്ന ജീവിയോന്നുമല്ല. ''SAUDI INDIAN FOOTBALL FORUM'' ഇതാണ് SIFF . രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ജിദ്ദയില്‍ നടക്കുന്ന ഫുട്ബാള്‍ മാമാങ്കം. ഈ വര്‍ഷംഞങ്ങളുടെ കുട്ടികളുടെ ക്ലെബ്ബായ " SPORTING UNITED JEDDAH ''  അണ്ടെര്‍ 17 ടീം ഫനലില്‍ എത്തി നില്‍ക്കുന്നു. വെള്ളിയാഴ്ചകളിലാണ് മത്സരം നടത്തി വരുന്നത്. ഇവിടുത്തെ ചില തമാശകള്‍ ഇവിടെ പങ്കു വെക്കാം.

Sporting United Jeddah , Under 17 Team


***********



കളിയുടെ ആവേശത്തിലുപരി  ഗാലറിയിലെ ആരവങ്ങളും കമെന്റും എന്നും സിഫിലെ  ഹരങ്ങള്‍ തന്നെ.... !
ടീമിലെ കളിക്കാരെല്ലാം തന്നെ ഇന്ത്യന്‍ പ്രവാസികള്‍.

 BRC & BLUESTAR തമ്മിലുള്ള വാശിയേറിയ മത്സരം നടന്നു കൊണ്ടിരിക്കുന്നു സിഫീന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ BRC യുടെ ഗോള്‍ പോസ്റ്റിനു പിന്നിലായി നിലയുറപ്പിച്ചിരിക്കുന്നു ... ഒറ്റ നോട്ടത്തില്‍ കളിക്കാര്‍ക്ക്‌ കാണാന്‍ പറ്റുകയില്ല ... ഗോളാകുന്ന സുന്നര നിമിഷം പകര്‍ത്തുകയാണ് ലക്ഷ്യം.
ബ്ലു സ്റ്റാര്‍ ടീമിലെ റഹ്മാന്‍ പന്തുമായി കുതിച്ചു വരികയാണ് പനാല്‍റ്റി പോസ്റ്റിനു മുന്‍പു ഗോളിലേക്ക് നിറയൊഴിക്കാന്‍ കാലുയര്‍ത്തിയതും പെട്ടെന്നു നിശ്ചലം ആയതും ഒരുമിച്ചു...   ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് വാച്ച് മൊത്തമായി കൊണ്ടു പോയി ഉപജീവനം നടത്തുന്ന ആളാണ് റഹ്മാന്‍. പന്തുമായി കുതിച്ചു വന്നപ്പോള്‍ പെട്ടന്ന് കേമറയുടെ ഫ്ലാഷ് കണ്ടു നിന്നു പോയതാണ് പാവം " ഫൈന്‍ 500 റിയാല്‍" ക്ലെബ്ബ് തരില്ലല്ലോ !! സൌദിയിലുള്ള പ്രവാസികള്‍ ഇപ്പോള്‍ "സാഹിര്‍"  [മല്ലൂസ് എലിപ്പെട്ടി എന്നും വിശേഷിപ്പിക്കുന്നു]  പേടിയിലാണ്.  ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ നല്ലൊരു പങ്കു സാഹിര്‍ മുഖേനെ വരുന്ന ട്രാഫിക് ഫൈന്‍ അടക്കേണ്ടി വരും.




************

സിഫില്‍ കളി കാണാന്‍ പോകുന്നത് കൊണ്ടു പഴയ സുഹൃത്തുക്കളൊക്കെ കാണാനും പരിചയം പുതുക്കാനും പറ്റി. എന്‍റെ പഴയകാല സുഹൃത്തായ സുദീറിനെ കണ്ടു. കണ്ട പാടെ കുറേ കുശലം ചോദിച്ചു.... പിന്നെ പറഞ്ഞു , ആള്‍ ആകെ ഒന്നു മെലിഞ്ഞു സുന്നരനായിരിക്കുന്നല്ലോ, എങ്ങനെ തടിയൊക്കെ കുറച്ചു ,  ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറഞ്ഞു ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം ഫുട്ബോള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ .

സത്യം പറഞ്ഞാല്‍ എന്‍റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെഡിറ്റും  സാഹിര്‍    കമ്പനിക്കാണ്. ഈയടുത്തായി നാട്ടില്‍ നിന്നും ഫാമിലിയിലെ കുറച്ചു പേര്‍ വിസിറ്റിങ്ങിനു വന്നിരുന്നു ,  മക്കയും,മദീനയും,റിയാദും , തായിഫ്,അബഹ,ജിസാന്‍ ഒക്കെയായി ഒരുകറക്കം, നല്ലൊരു തുക സാഹിര്‍ ട്രാഫിക് ഫൈന്‍ അടക്കേണ്ടി വന്നു.... സ്പീഡ് 120 മുകളിലായാല്‍  300 ഉം 140 നു മുകളില്‍ 600 ഉം , 160 മുകളില്‍ 900 ആണെന്ന് അറിയിക്കട്ടെ... എല്ലാ ഫൈനും അടച്ചു വന്നപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി... :)  :)  :)  അതുകൊണ്ട് തടി കുറഞ്ഞുകിട്ടി...  ഇപ്പോള്‍ സ്പീഡ് വളെരെ കുറച്ചു  ...  ഇനി 140 ലും 160 ലും പോയാല്‍ ഞാന്‍ SIX PACK ആവും :) :)

*******************



Friday, February 14, 2014

പ്രണയവര്‍ണം.

എന്‍റെ പ്രണയം വര്‍ണങ്ങളാല്‍ സമ്പന്നമായിരുന്നു ,
നിന്‍റെ ഓരോ നടപ്പിലും ഞാന്‍ വര്‍ണങ്ങള്‍ കണ്ടു ,
എന്നില്‍ നിന്നെ പ്രദിഷ്ടിച്ചത് നിന്‍
വിടര്‍ന്ന  നയനങ്ങള്‍ തന്നെ , 
മഫ്ത ചുറ്റിയ വട്ട മുഖമാണ് ,

എന്‍ നോട്ടത്തിലും പുഞ്ചിരിയിലും
നീ എനിക്കു സമ്മാനിച്ചത്‌
വെട്ടിത്തിരിഞ്ഞു ഭൂമിയോട്
അരിശം തീര്‍ത്ത നടത്തമായിരുന്നു. 


ഞാനെന്നെ വിലക്കിയിട്ടും
എന്‍റെ പ്രണയം പല വര്‍ണങ്ങളായി ,
എന്‍റെ മനസ്സില്‍ നിന്നെ വട്ടമിട്ടു കൊണ്ടിരിന്നു ,

ദൂരങ്ങള്‍ ഒരിക്കലും എന്‍റെ പ്രണയത്തിനു ,
തടസമായിരുന്നില്ല ... പ്രായവും .

സ്വപ്നങ്ങളില്‍ എന്‍റെ പ്രണയം സാന്ത്വനിപ്പിക്കുന്നു ,

കാലത്തിനും പ്രായത്തിനും
തടയിടാന്‍ പറ്റാതെ
കൈകോര്‍ത്തു ആ കാംപസിലൂടെ
ഓരോ പുലരിയിലും നിന്‍ മിഴികളില്‍
മൃദു ചുംബനം നല്‍കി
നിന്‍ കവിളുകളില്‍
തൂവലിനാല്‍ തലോടി .

ഞാന്‍ ഞെട്ടി ഉണര്‍ന്നു ,
എന്‍റെ പ്രണയം
ആര്‍ക്കും വിട്ടു കൊടുക്കാതെ
മനസ്സില്‍ താലോലിക്കുന്ന
എന്‍റെ മാത്രം പ്രണയം !












Wednesday, February 05, 2014

തട്ടാങ്കണ്ടിയിലെ ഉത്സവം.

"ചെട്ടിപ്പടി" എന്‍റെ ഈ ചെറിയ ഗ്രാമം ഉത്സവ ലഹരിയിലാണ്. കുട്ടിക്കാലത്ത് തട്ടാങ്കണ്ടിയിലെ  ഉത്സവം എന്നും  ഞങ്ങള്‍ക്കു ആഘോഷമായിരുന്നു.  എന്‍റെ വീടിന്‍റെ രണ്ടു പറമ്പ് പിന്നിലായിട്ടായിരുന്നു ഈ ക്ഷേത്രം .... കുട്ടിയായ കാലം മുതല്‍ക്കു  ഗള്‍ഫിലേക്ക് ചേക്കേറുന്നത് വരേ  ഒരറ്റ ഉത്സവവും മുടങ്ങാതെ ആഘോഷിച്ചിരുന്നു. 

റയില്‍വേ പാളത്തിനടുത്തു സ്ഥിതിചെയ്യുന്ന ചെറിയ വീതി കുറഞ്ഞ നാലു കഷ്ണം പാടവും അതിനു പടിഞ്ഞാറ് ചേര്‍ന്നു ഒരു തറയും വീടും ഒരു ക്ഷേത്രവും ... ഈ കുടുംബ ക്ഷേത്രത്തിലെ ചെറിയ ഒരുത്സവം അന്നു ചെട്ടിപ്പടിയുടെ ആഘോഷ മേളങ്ങളില്‍ ഒന്ന്.




തിരക്കേറിയ ജിദ്ദയുടെ നഗര വീഥികളില്‍ നിന്നും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഉത്സവ പറമ്പിലൂടെ  ഓടിക്കൊണ്ടിരുന്നു...  തലേന്നു തന്നെ എന്‍റെ കറക്കം ഉത്സവ പറമ്പിലായിരിക്കും... പാടത്തിന്റെ രണ്ടു ഓരവും നിറയെ ചെറു ടാര്‍പ്പായ കടകള്‍ ഉയര്‍ന്നിരിക്കും. ശര്‍ക്കര ജിലേബിക്കാരനും , കുപ്പി വള കച്ചവടക്കാരനും ചെറിയ ഹോട്ടലുകളും കളിപ്പാട്ടം വില്‍ക്കുന്ന കടകളും ധാരാളം കാണാം. അന്നത്തെ അബാസാടര്‍ , ഫിയറ്റ് , ജീപ്പ് , ലോറി , ട്രെയിന്‍ ഒക്കെ പ്ലാസ്റ്റിക് രൂപത്തില്‍ കടയില്‍ തൂങ്ങി കിടക്കുന്നുണ്ടാവും ... അഞ്ചു രൂപയ്ക്കു ഒന്നു സ്വന്തമാക്കാം. രാവിലെ മുതല്‍ കാക്കാത്തികള്‍  തത്തയുമായി വരിക്കിരിക്കുന്നുണ്ടാവും... ഒരു രൂപയുണ്ടെങ്കില്‍ ഭാവിയും ഭൂതവുമെല്ലാം അറിയാം.




ഉത്സവത്തിന്‍റെ പ്രധാന പരിപാടികളില്‍ ഒന്നു സന്ദ്യാനേരത്തു അമ്പലത്തില്‍ നിന്നും വരുന്ന താലപ്പൊലിയും അതിനോട് കൂടെ വാളോട്  കൂടി ഉറച്ചിലുകാരും നേരെ പാടത്തിനു നടുവിലൂടെ മുന്നോട്ട് വരും... ചെണ്ട മേളക്കാരുടെ മുട്ട് മുറുകുമ്പോള്‍ വെളിച്ചപ്പാട് വാളുമായി തന്‍റെ നെറ്റി മുറിക്കും ... ചോര പൊടിയുകയും അതില്‍ മഞ്ഞപ്പൊടി തേക്കാനും ഓരോ വെളിച്ചപ്പാടിനെ പിടിക്കാനും ഓരോ കാലാളും കൂടെയുണ്ടാവും...  തൂവെള്ള സാരിയുടുത്തു താലപ്പൊലി യേന്തുന്ന സുന്നരികളിലായിരിക്കും യുവാക്കളുടെ  ശ്രദ്ധാ കേന്ദ്രം. രാത്രി പത്തുമണിക്ക് ശേഷം ബാലയോ , ഗാനമേളയോ , മിമിക്രിയോ ഉണ്ടാവും.



റിയില്‍ പാളത്തിലിരുന്നു അമ്പലത്തിലേക്ക് ഉത്സവത്തിന് വരുന്ന തരുണീമണികളെ  "പഞ്ചാരയടിക്കുന്ന"  യുവാക്കള്‍ക്ക് ട്രെയിന്‍ വരുന്നത് ശ്രദ്ദിക്കാന്‍  അമ്പല കമ്മറ്റി വക മുന്നറിയിപ്പ് ഇടയ്ക്കിടയ്ക്ക് മൈക്കിലൂടെ പറഞ്ഞു കൊണ്ടിരിക്കും.

അസ്തമയത്തോട് കൂടി റയില്‍ പാളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഗാബ്ലിംഗ് സെന്‍റെര്‍ യുവാക്കളുടെ മറ്റൊരു ആകര്‍ഷണ കേന്ദ്രമായിരുന്നു. മുച്ചീട്ട് കളിക്കാരും , ആന മയില്‍ ഒട്ടകം , കോട്ടിയടി ,  കിലിക്കികുത്ത്  മുതല്‍ ചട്ടിക്കളി വരെയും ഉണ്ടാവും അവിടെ.

ഒന്നു വെച്ചാല്‍ അഞ്ചു .....
ആര്‍ക്കും വെക്കാം ...
ഇവിടെ വെക്കാം ...
വരൂ... കളിക്കൂ... നേടൂ... 

എന്നിങ്ങനെ കളിക്കാരന്റെയും ഉണ്ട ചട്ടിയില്‍ കിടന്നു മറിയുമ്പോള്‍ കളിക്കുന്നവരുടെയും ആക്രോശവും ആര്‍ത്തുവിളികളും ഉത്സവത്തിന്‍റെ ലഹരികള്‍ തന്നെ.

******
മദീനാ റോഡിലൂടെ എന്‍റെ പ്രാഡോ ഓടിക്കൊണ്ടിരുന്നു .....
മനസ്സ് തട്ടാങ്കണ്ടിയി ലെ ഉത്സവ പറമ്പിലൂടെയും ....  ഉത്സവങ്ങള്‍ എനിക്കു നഷ്ട്ടമായിട്ടു വര്‍ഷങ്ങളേറെയായി..  എനിയോരിക്കലും ആ പഴയ കുട്ടിയാകാന്‍ കഴിയില്ലാ എന്നോര്‍ത്തപ്പോള്‍ ചെറിയ ഒരു നൊമ്പരം.

പ്രവാസ ജീവിതം മതിയാക്കി ഒരു നാള്‍ ഞാന്‍ തിരിച്ചെത്തും , അന്നു ഞാന്‍ തട്ടാങ്കണ്ടിയിലെ ഉത്സവപറമ്പിലൂടെ  തെക്കോട്ടും വടക്കോട്ടും നടക്കും... ആ പഴയ കൌമാരക്കാരിയെ തിരയും...!!   കുപ്പി വള വാങ്ങുന്നിടത്തും കളിപ്പാട്ട ക്കടയിലും , ഒരുമിച്ചു  "കോലൈസ്" വാങ്ങി തിന്ന സ്ഥലത്തും , ഞാന്‍ നിന്നെ  നോക്കും ... !  ഞമ്മള്‍ ഒരുമിച്ചു വാങ്ങിയ വര്‍ണ  ബലൂണുകളും , വീപ്പിളിയും , ഓര്‍മയിലെന്നപോലെ  നമ്മേ നോക്കി കുശലം പറഞ്ഞു ചിരിച്ചുവോ.... ?

"വയസ്സിത്രയോക്കെ ആയാലും മനസ്സിപ്പോഴും ആ പൊടി മീശക്കാരന്‍ ചെക്കന്‍ തന്നെ"

വയസ്സിനോരിക്കലും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയില്ലല്ലോ .

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]