Monday, June 23, 2014

പ്രേതങ്ങളുടെ താഴ്വര. [പാണംപ്ര വളവ്]

സ്വാഭാവിക അപകട മരണമെന്ന് നമ്മള്‍ പറഞ്ഞു തള്ളുന്ന പല അപകട മരണങ്ങള്‍ക്കും പിന്നില്‍ മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളുടെ അദൃശ്യകരങ്ങളുണ്ട്. അപകടങ്ങളില്‍ മരണപ്പെടുന്ന പല ആത്മാക്കളും രക്ത ദാഹികളായി റോഡില്‍ അലയുന്നു. നാളെ നിങ്ങളുടെ വാഹനത്തിലായിരിക്കും അവന്‍റെ കണ്ണ്. സൂക്ഷിക്കുക..!!!

കടവ് റിസോര്‍ട്ടില്‍ നിന്നും വണ്ടിയെടുക്കുമ്പോള്‍ മദ്യം അയാളുടെ സിരകളില്‍ ലഹരി പടര്‍ത്തിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് കാര്‍ ചെമ്മാട് ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങി കൊണ്ടിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ വഴിയോരത്ത് തട്ടുകടകള്‍ കാണാം. ചരക്കു കയറ്റി വരുന്ന പാണ്ടി ലോറികളുടെ ഇടത്താവളം ഇതു തന്നെ, ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു വണ്ടിക്കു സൈഡില്‍ മാറി നിന്ന് മദ്യം കഴിക്കുന്ന ഡ്രൈവര്‍മാര്‍ സ്ഥിരം കാഴ്ചകളില്‍ ഒന്ന്.

മദ്യത്തിന്‍റെ ലഹരിയിലാണെങ്കിലും കാറിനെ നിയന്ദ്രിച്ചു ഓടിക്കുന്നതില്‍ അയാളുടെ ശരീരത്തിന് കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി കഴിഞ്ഞു വണ്ടി കോഹിനൂര്‍ എത്തിയതും "ട്ടോ...." എന്ന ശബ്ദത്തോടെ വണ്ടിയുടെ ടയര്‍ പഞ്ചറായി. ഈ അസമയത്ത് ആരാണ് ഒന്ന് സഹായിക്കാന്‍ കിട്ടുക. സ്റ്റെപ്പിനി ടയറില്‍ കാറ്റുമില്ല. വണ്ടി ഇവിടെ സൈഡാക്കി വല്ല വാഹനത്തിലും കയറി നാടു പിടിക്കാമെന്ന് കരുതി...."

കാര്‍ നില്‍ക്കുന്നത് ചര്‍ച്ചിന്‍റെ മുന്നിലാണ്. റോഡിലൂടെ വാഹനങ്ങള്‍ ചീറി പാഞ്ഞുകൊണ്ടിരുന്നു. ഒരു മഴയുടെ ലക്ഷണം സൂചിപ്പിച്ചു കൊണ്ടാണ് കാറ്റ് വീശിയത്, തണുപ്പ് അനുഭവപെട്ടു....!

‘മഞ്ഞു പെയ്യുന്ന തണുത്ത കാറ്റില്‍ നിന്നും രക്ഷ തേടി തന്‍റെ ജീന്‍സ് പോകറ്റില്‍ നിന്നും ഗോള്‍ഡ്‌ ഫ്ലേക്ക് കിങ്ങ്സ് ലൈറ്റ് എടുത്തു കൊളുത്തി ആഞ്ഞു വലിച്ചു. സിഗരറ്റ് ഒള്ളില്‍ കിടക്കുന്ന മദ്യത്തിന്റെ വീര്യം ഒന്നു കൂട്ടി. ആ തണുത്ത കാറ്റ് ശരിക്കും ആസ്വദിച്ചു.'
‘കാറിന്‍റെ പിന്നിലായി ഒരാളുടെ ചുമ കേട്ടു..!’
‘കാതില്‍ ഒരു പരുക്കന്‍ ശബ്ദം മുഴങ്ങി.'
'വണ്ടി പഞ്ചറായി അല്ലെ..?'
‘തിരിഞ്ഞു അപരിചിതനെ നോക്കി.'
അതു വഴി വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ഒരു മിന്നായം പോലെ അയാളെ കണ്ടു,
‘ഞെട്ടിപ്പോയി...!' ‘ഞാന്‍ നിലവിളിച്ചു പോയോ..?' ‘ശബ്ദം പുറത്തേക്ക് വന്നില്ല. സെമിത്തേരിയില്‍ നിന്നും ഒരാള്‍ എഴുന്നേറ്റു വന്നു നില്‍ക്കുന്ന പോലെ യാണ് തോന്നിയത്,മുഷിഞ്ഞ വേഷം. ജീര്‍ണത ദര്‍ശിക്കുന്ന ഒരു മനുഷ്യ ശരീരം.
അയാള്‍ തുടര്‍ന്നു... ‘മുന്നോട്ടുള്ള ഇറക്കവും വളവും കഴിഞ്ഞാല്‍ ഒരു മുസ്ലിം പള്ളി കാണാം അതിന്‍റെ സൈഡിലൂടെ ഉള്ള റോഡില്‍ പള്ളിക്ക് പുറകുവശത്തെ രണ്ടാമത്തെ വീട് പാണംപ്ര പഞ്ചര്‍ കട നടത്തുന്ന ആളുടെ വീടാണ്. “പരിഭ്രമിക്കേണ്ട.." ഒന്നു പോയി നോക്കൂ..'
ഈ രാത്രിയില്‍ അയാള്‍ വരുമോ ?
ഏതു പാതിരാത്രിയിലും വിളിച്ചാല്‍ വരും, ‘പരോപകാരിയാണ്..’
"പിന്നൊരു കാര്യം, വഴി തെറ്റി താങ്കള്‍ക്കു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വ്യക്തിപരമായി ഞാന്‍ ഉത്തരവാദിയല്ല.”
അതു പറഞ്ഞു അയാള്‍ ചിരിച്ചപ്പോള്‍ രണ്ടു കൂര്‍ത്ത പല്ലുകള്‍ തെളിഞ്ഞു വരുന്നതുപോലെ അനുഭവപെട്ടു. പെട്ടന്ന് അയാള്‍ ചര്‍ച്ചിന്റെ ഗേറ്റ് തുറന്നു ഇരുട്ടില്‍ മറഞ്ഞു.

‘നല്ല ഇരുട്ടാണ്‌, കയ്യില്‍ ടോര്‍ച്ചുമില്ല..' ഇടയ്ക്കിടയ്ക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചവും മിന്നലും മാത്രം. താഴോട്ട് ഇറങ്ങുന്ന റോഡ്‌ വെക്തമായി കാണുന്നുണ്ട്, എന്തു ചെയ്യണം എന്നാലോചിച്ചു കുറച്ചു നേരം നിന്നു.' പിന്നെ അതു വഴി ചെമ്മാട് ദിശയിലേക്കു പോകുന്ന നാലഞ്ചു വണ്ടികള്‍ക്ക് കൈ കാണിച്ചു നോക്കി, ആരും സഹായത്തിനു വന്നില്ല, വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി.

ഉള്ളിലുള്ള മദ്യം സിരകളിലേക്ക് ദൈര്യം പകര്‍ന്നു. മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മുന്നില്‍ ഒരുപാട് അപകടങ്ങള്‍ കൊണ്ട് പ്രസക്തമായ പാണംപ്ര വളവു തന്നെ. ഇപ്പോള്‍ റോഡ്‌ രണ്ടായി തിരിച്ചു ഡിവൈഡറും,ഹമ്പും ഒക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വാഹനാപകടങ്ങള്‍ സാധാരണം.

"കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ പ്രിയപ്പെട്ട കൊമേഡിയന്‍ ജഗതി ശ്രീകുമാറിന് അപകടം പറ്റിയതും ഈ പാണംപ്ര വളവില്‍ തന്നെ...."
നികൂടതകളുടെ വളവു തന്നെ..!"

ഓരോന്നു ആലോചിച്ചു മുന്നോട്ടു നടന്നു, നല്ല ഇരുട്ടാണ്‌. വാഹനമോന്നും വരുന്നുമില്ല. സാവധാനം മുന്നോട്ട് നടന്നു തുടങ്ങി, തന്‍റെ ഇടതു വശത്ത്‌ ഇടതൂര്‍ന്ന ചെടികള്‍ക്കിടയിലൂടെ കുറച്ചു മുന്നിലായി എന്തോ അനങ്ങുന്നതായി തോന്നി. രണ്ടടി മുന്നോട്ടു നടന്നതും ഒരു കൂറ്റന്‍ ചെന്നായ മുന്നിലേക്ക്‌ ചാടി. നാവു പുറത്തേക്കിട്ട് കിതച്ചുതുടങ്ങിയ അതിന്‍റെ കണ്ണുകള്‍ തീ കനല്‍ പോലെ തിളങ്ങി. ഒരു ബലപരീക്ഷണത്തിന് മുതിരുന്നതു സാഹസമാണെന്ന് മനസ്സിലാക്കി പിന്മാറി.


ഒരു നിമിഷം മുഖാമുഖം നോക്കി നിന്നു, പിന്നീട് അല്‍പ്പം ധൈര്യം സംഭരിച്ച് ആ കൂറ്റന്‍ ചെന്നായയുടെ മുന്നിലേക്ക്‌ രണ്ടടി വെച്ചു. ധൈര്യത്തിലുള്ള തന്‍റെ കടന്നു കയറ്റം ചെന്നായക്ക്‌ അബരപ്പുണ്ടാക്കിയത് ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചു. അത് ഒന്നു വന്യമായി മുരളി, ഒരു ചെറിയ ചാട്ടത്തിനു ആ ചെന്നായക്ക്‌ തന്‍റെ കഴുത്ത് ഒടിക്കാമെന്ന് അറിയാമായിരുന്നു. പക്ഷേ, തിരിഞ്ഞോടുന്നത് സ്വയം ആപത്തു വിലക്കു വാങ്ങുന്നതിന് തുല്യമാവും. തന്‍റെ കയ്യില്‍ ഉള്ള ഏക ആയുധം കാറിന്‍റെ കീ മാത്രമാണ്, സാവധാനം ആ കൂറ്റന്‍ ചെന്നായ തന്‍റെ സമീപത്തേക്ക് അടുത്തു, ‘ചെന്നായ കടിച്ചു കീറിയ തന്‍റെ ശരീരം പല ഭാഗങ്ങളായി റോഡില്‍ ചിതറി കിടക്കുന്നത് ഓര്‍ത്തപ്പോള്‍ ഭയം സിരകളിലൂടെ അരിച്ചുകയറി.

പച്ച മനുഷ്യന്‍റെ ഗന്ധം പിടിച്ചെടുത്ത ചെന്നായ ചുറ്റിപറ്റി ഒന്നു കറങ്ങി, ചെന്നായക്ക്‌ തന്നെ ആക്രമിക്കാന്‍ ഉദ്ദേശമില്ലെന്നു മനസ്സിലാരോ മന്ദ്രിച്ചു, പിന്നെ മെല്ലെ കൈ ഉയര്‍ത്തി അതിനെ ഓടിക്കാന്‍ ശ്രമിച്ചു. മുന്നിലുള്ള തന്‍റെ ഇര ശക്തനാനെന്നു തോന്നിയതുകൊണ്ടാവാം ചെന്നായ ഇരുളിലേക്ക് ഓടി മറഞ്ഞു.

മുന്നിലേക്ക്‌ വച്ച കാല്‍ ഇനി പിന്നിലോട്ടില്ല, താഴോട്ട് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. ആ നടത്തത്തിനിടയില്‍ പിറകുവശത്തു നിന്നു വന്ന വാഹനത്തിന്‍റെ വെളിച്ചത്തിലാണ് ആ കാഴ്ച്ച കണ്ടത്, റോഡിന്‍റെ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന വലിയ പാലമരത്തിന്റെ മുകളില്‍ ഒരാള്‍ കയറി ഇരിക്കുന്നു. ഈ മനുഷ്യനെന്തു പറ്റി. ഈ അസമയത്ത് പാലമരത്തിന്റെ മുകളില്‍ എന്താണ് പണി. പാലമരകൊമ്പ് ആടിയുലയുന്നുണ്ട് ഏതു നിമിഷവും അതു പൊട്ടി താഴെ വീഴാം.

റോഡിലൂടെ പാഞ്ഞു പോകുന്ന ഏതെങ്കിലും വാഹനത്തിന്‍റെ അടിയില്‍ അയാളുടെ ശരീരം ചതഞ്ഞു പോകും,സ്വന്തം ജീവനുമായി അങ്കത്തിനു തയ്യാറായി ഇരിക്കുന്ന ആ മനുഷ്യന്‍റെ സാഹസികത ഓര്‍ത്തപ്പോള്‍ തലചുറ്റി. ഇനി അയാളും തന്നെ പോലെ വാട്ടീസ് അടിച്ചു കിറുങ്ങി കാണുമോ? അയാള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടു തോന്നി. ഈ അസമയത്ത് പാലമരത്തില്‍ കയറി ഇരിക്കേണ്ട ആവശ്യമെന്ത്, ഇടക്ക് കാറ്റില്‍ ആടിയുലയുന്ന പാലമരകൊമ്പില്‍ ഒരു സര്‍ക്കസ് അഭ്യാസിയുടെ മേയ് വഴക്കത്തോടെ അയാള്‍ തന്‍റെ ശരീരം ചലിപ്പിച്ചു കൊണ്ടിരുന്നു.

ഒരു പക്ഷേ ആ മനുഷ്യന്‍റെ മരണം തന്‍റെ കണ്‍ മുന്നില്‍ ദര്‍ശിക്കാനാവും. അതോര്‍ത്തപ്പോള്‍ സിരകളില്‍ രക്തം കട്ടപിടിക്കുന്നപോലെ അനുഭവപെട്ടു.
‘പെട്ടന്നാണ് അതു സംഭവിച്ചത്..!’ അതിവേഗത്തില്‍ പാഞ്ഞു വന്ന ഒരു ജീപ്പ് റോഡില്‍ നിന്നും തെന്നി സൈഡിലെ കല്ലില്‍ ഇടിച്ചുകയറി തല കീഴായി കരണം മറിഞ്ഞു നിമിഷങ്ങള്‍ക്കകം അതു കത്താന്‍ തുടങ്ങി. ആദ്യം ഒന്നു ഞെട്ടിത്തരിച്ചു. പിന്നെ ഓടി ആ ജീപ്പിന്റെടുത്തു എത്തിയതില്‍ ആദ്യം ഞാന്‍ തന്നെയായിരുന്നു. അപ്പോഴാണ്‌ അതു ശ്രദ്ദയില്‍ പെട്ടത്, കത്തുന്ന ജീപ്പിന്‍റെ സമീപത്തുനിന്നും ഒരാള്‍ സാവധാനം തെന്നിമാറുന്നു. വീണ്ടും അയാളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ തല ചുറ്റുന്നത്‌ പോലെ അനുഭവപ്പെട്ടു.
‘കാരണം പാലമരത്തിന്റെ മുകളില്‍ ഇരുന്നതും ജീപ്പിന്‍റെ സമീപത്തു കണ്ടതും ഒരാള്‍ തന്നെയാണ്.’ നിമിഷ നേരം കൊണ്ട് ആ പാലമരത്തില്‍ ഇരുന്ന മനുഷ്യന്‍ എങ്ങനെ ജീപ്പിനു സമീപെത്തെത്തി..!
തിരിഞ്ഞു പാലമരത്തില്‍ നോക്കിയപ്പോള്‍ അവിടെ ശൂന്യം..'

താന്‍ കഴിച്ച മദ്യം ആവിയായി പോകുന്നത് പോലെ തോന്നി.
അപ്പോഴേക്കും അതു വഴി വന്ന വണ്ടിയിലുള്ളവര്‍ കൂട്ടം കൂടിയിരുന്നു. അതില്‍ ഒരാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
“ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.
ആദ്യത്തേതില്‍ രണ്ടാള്‍ മരിച്ചു...' ഇനി നാളെത്തെ ന്യൂസ്പേപ്പറില്‍ കാണാം മരണസംഖ്യ. അപകട സ്ഥലത്ത് നിറുത്തിയ വണ്ടികളില്‍ ഒന്നില്‍ കയറിക്കൂടി വീട്ടിലേക്കു തിരിച്ചു..'

നേരം പുലര്‍ന്ന് ന്യൂസ്‌പേപ്പര്‍ നോക്കിയപ്പോഴാണ് ഇന്നലെ ഞാന്‍ സഞ്ചരിച്ചത് ഒരു സ്വപ്നത്തിലൂടെയല്ല എന്ന തിരിച്ചറിവുണ്ടായത്.
‘പാണംപ്ര വളവിലെ ജീപ്പപകടത്തില്‍ മരണം മൂന്ന്....’

‘കുറേ നേരം ആ ഇരുപ്പു തുടര്‍ന്നു. ‘ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല.' ഇന്നെലെ ഉണ്ടായ അനുഭവം ആരോടെങ്കിലും ഒന്നു പറയണം. 'മനസ്സ് മന്ദ്രിച്ചുകൊണ്ടിരുന്നു. ആരോടു പറഞ്ഞാലും ചിരിക്കും, വട്ടാണെന്ന്പറയും. മനസ്സിന്‍റെ വിങ്ങല്‍ എവിടെ ഇറക്കിവെക്കും. ചിന്തകള്‍ നെഞ്ചിനകത്ത് പുകഞ്ഞുകൊണ്ടിരുന്നു.

ദീപയോടു പറഞ്ഞാലോ ? ഞാനാണ് അവള്‍ക്കു കടവ് റിസോര്‍ട്ടില്‍ ജോലി ശരിയാക്കി കൊടുത്തത്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്ന വെക്തിത്വം, ആ സൗന്ദര്യം ഒരു ലഹരിയായി കൂടെ കൂടിയിട്ടു നാളേറേയായി. എന്തും അവളോട്‌ തുറന്നു പറയാം. ഒരു ആരാധനയോടാണ് അവള്‍ എന്നെ കണ്ടിരുന്നത്‌.
ഞാനോ...?

പതിവു പോലെ വൈകിട്ട് അഞ്ചു മണിക്ക് തന്നെ കടവിലെത്തി. റിസപ്ഷന് മുന്നിലുള്ള സോഫയില്‍ അലസമായി അവളെ കാത്തിരുന്നു, ഇന്നു ജോലിക്കു വന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി . അര മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ ഒരു സായിപ്പിന്‍റെ കൂടെ കടന്നു വന്നു അവള്‍. എന്നെ കണ്ടതും അടുത്തേക്ക്‌ വന്നു.

ഇന്നെന്താ പതിവിനു വിപരീതമായി ഇവിടെ ?
‘ബാര്‍ തുറന്നുട്ടുണ്ടല്ലോ ?’
‘ചുമ്മാ തന്നെ കാത്തിരുന്നതാ...’
‘ഒരു കൂട്ടം പറയാനുണ്ട്...'
‘എപ്പോഴാ ഒന്നു ഫ്രീ ആവുക...'
‘പതിവു തെറ്റിക്കണ്ട...'
ഞാന്‍ ഫ്രീ ആയാല്‍ ബാറില്‍ വന്നു വിളിക്കാം, തുടങ്ങിക്കോളൂ,
ഞങ്ങളുടെ ശമ്പളത്തിന്റെ ഒരു പങ്കു സാറാണല്ലോ തരുന്നത്.
എന്ന് പറഞ്ഞു കളിയാക്കി ചിരിച്ചുകൊണ്ട് സായിപ്പിന്‍റെ കൂടെ നിതംബം കുലുക്കികൊണ്ട്‌ കൊണ്ടു മുന്നോട്ടു നടന്നു...'
ആ നടപ്പിന്റെ ചന്തം ഒരു നിമിഷം നോക്കികൊണ്ടു നേരെ ബാറിലോട്ടു നടന്നു, മനസ്സു നിറയെ അവള്‍ ആയിരുന്നു..."

‘മാനത്തു പ്രത്യക്ഷപ്പെട്ട മഴവില്ലും താഴെ പുഴയും തുരുത്തും ചാറല്‍ മഴയില്‍ പതിവിലേറെ ഭങ്ങിയായി അയാള്‍ക്ക്‌ തോന്നി’
ബേറര്‍ വിനയപൂര്‍വ്വം വന്നു കൈക്കൂപ്പി..'
എന്താണ് സര്‍ വേണ്ടത്, സാദാരണ കഴിക്കുന്നതു തന്നെയല്ലേ ?
ഇന്നു ബോബി വന്നിട്ടുണ്ടോ ?
ഉണ്ട് സര്‍,
‘എങ്കില്‍ അവനെ വിളിക്കൂ..'
‘അല്പസമയത്തിനകം ബോബി പ്രത്യക്ഷപ്പെട്ടു...’
‘എന്താ സര്‍ വിശേഷം... സുഖം തന്നെയല്ലേ...'
‘ആ അങ്ങിനെ പോകുന്നു...'
‘താന്‍ മുന്‍പൊരിക്കല്‍ സെര്‍വ് ചെയ്ത ആ കൊക്ടയില്‍ വിസ്കി ഇല്ലേ... അതു തരൂ ഇന്ന്...’
‘വല്ലാതെ പ്രക്ഷുബ്ദമായിരിക്കുന്നു മനസ്സ്, ഒന്നു തണുക്കട്ടെ..'
‘ഒരു മണിക്കൂറിനുള്ളില്‍ നാലെണ്ണം അകത്താക്കി...'

സര്‍ ഫോമിലായോ ? വശ്യമായ സൗന്ദര്യം സ്ഫുരിക്കുന്ന ഒരു കള്ളച്ചിരിയോടെ ദീപ വന്നു. പതിവിലേറെ ഉത്സാഹവതിയായി അവളെ കാണപ്പെട്ടു.
എന്താ പറയാനുണ്ടെന്ന് പറഞ്ഞല്ലോ ?
‘ദീപ ഇരിക്കൂ...'
‘സോറി സര്‍..' ഇവിടെ താങ്കളുടെ കൂടെ ഇരിക്കാന്‍ അനുവാദം ഇല്ല. പെട്ടെന്ന് പറയാമെങ്കില്‍ പറയൂ..."
"കുറച്ചു സാവകാശം വേണം..."
എന്‍റെ ജോലി കഴിഞ്ഞു. ഈ യൂനിഫോം മാറി വരാം. ‘ഞാന്‍ പുറത്തു ഗാര്‍ഡനില്‍ ഉണ്ടാവും ഉടനെ വരണേ....'
എന്‍റെ ലാസ്റ്റ് ബസ്സ്‌ ഏഴര മണിക്കാണ്, ദീപ ഓര്‍മിപ്പിച്ചു.
ഗ്ലാസിലെ അവസാന തുള്ളി മദ്യവും വലിച്ച ശേഷം തന്‍റെ ക്രഡിറ്റ് കാര്‍ഡ്‌ മേശ പ്പുറത്ത് വച്ചു പുറത്തേക്കിറങ്ങി....'
‘തനിക്കു അകമ്പടിയായി വന്ന തണുത്ത കാറ്റ് ആസ്വദിച്ചുകൊണ്ട്‌ ഒരു സിഗരറ്റിനു തീ കൊളുത്തി ഗാര്‍ഡനിലേക്ക് നടന്നു...'

ബാറില്‍ നിന്നും രണ്ടു മൂന്നു പേര്‍ പുറത്തിറങ്ങി ആടി കുഴഞ്ഞു കാര്‍ പാര്‍ക്കിലേക്ക് പോകുന്നത് ശ്രദ്ദിച്ചു.
വണ്ടിയുടെ ചാവി ഡോറില്‍ കയറ്റാന്‍ അയാള്‍ പാട് പെടുന്നുണ്ടായിരുന്നു.."
"ശരിയായ അളവില്‍ ആല്‍ക്കഹോള്‍ ചെന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും!"
“മലയാളികള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നില്‍ക്കുന്നത് വരെയാണ് കുടിക്കുന്നത്...."
ലഹരിയെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്ന മനോഹരമായ പുഞ്ചിരിയോടെ ദീപ കടന്നു വന്നു.."
‘എന്താണ് സര്‍...’
‘താന്‍ ഈ സര്‍ വിളി ഒന്നു നിറുത്തൂ’ ഇവിടെ അതിന്‍റെ ആവശ്യമില്ല.
വീണ്ടും സുന്ദരമായ തന്‍റെ മുല്ലമൊട്ടു പോലെ വെളുത്ത പല്ലുകള്‍ കാണിച്ചു കുലുങ്ങി ചിരിച്ചു...'
‘ഇന്നലെ രാത്രി നടന്ന ഒരു സംഭവം പറയാന്‍ വേണ്ടി ആണ് തന്നെ കാണണമെന്ന് പറഞ്ഞത്...'
‘താനത് കേട്ട് എന്നെ പരിഹസിക്കരുത്.'
ഇന്നു ഒവറല്ലല്ലോ ? എന്തായാലും പറയൂ.
നടന്ന കാര്യങ്ങള്‍ എല്ലാം വിശദമായി ഒരു കഥ പറയും പോലെ വിവരിച്ചു.."
ഏതാണ്ട് ഒറ്റ ശ്വാസത്തിലാണ് പറഞ്ഞു നിര്‍ത്തിയത്.."
‘ഹ ഹ ഹ ഒരു പൊട്ടിചിരിയോടെ അവള്‍ പറഞ്ഞു...'

“ഇതിപ്പോ കടമുറ്റത്തു കത്തനാരു സീരിയല്‍ കണ്ടപോലെയാണല്ലോ..."
തുടക്കത്തില്‍ തന്നെ നല്ല ഒരു സൈകാട്രിസറ്റിന്റെ ചികിത്സ ലഭിച്ചാല്‍ ഇത്തരം ഭ്രാന്ത് ഭേദമാകും.
വീണ്ടും ചിരി.'
‘തന്നോട് ഇക്കാര്യം പറഞ്ഞ ഞാനാണ് വിഡ്ഢി,
‘ദീപ ഒരു കാര്യം ചെയ്യൂ. വീട്ടിലേക്കു വിളിച്ചു പറയൂ...'
‘ഇന്നു രാത്രി ഡ്യൂട്ടിക്ക് വരുന്ന കുട്ടി ലീവാണ്, അതു കൊണ്ടു നാളെ രാവിലെ വീട്ടില്‍ എത്തുകയുള്ളൂ എന്ന്..’
നമുക്ക് ഇന്നു രാത്രി അവിടം വരെ ഒന്നിച്ചു പോകാം.. തനിക്കു നേരിട്ടു കണ്ടു ബോധ്യപ്പെടാമല്ലോ..!''
‘ഓക്കെ..’ അതു കഴിഞ്ഞു എന്നെ എന്തു ചെയ്യാനാണ് പരിപാടി, പാതിരാത്രിക്ക്‌ എന്നെ സാറിന്‍റെ വീട്ടില്‍ കൊണ്ടുപോകുമോ..?
‘എങ്കില്‍ ഞാന്‍ റെഡി..'
വീട്ടിലുള്ളവരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഒരു വളിഞ്ഞ ചിരി താനേ മുഖത്തു പ്രത്യക്ഷമായി..'
സമയം പോണു എന്നെ പെട്ടന്നു ബസ്‌ സ്റ്റോപ്പില്‍ ആക്കൂ... ലാസ്റ്റ് ബസ്‌ പോയാല്‍ പിന്നെ പതിനഞ്ചു കിലോമീറ്റര്‍ വണ്ടി ഓടിക്കാന്‍ പറ്റുമോ ഇയാള്‍ക്ക്..?

ഉടനെ അടുത്ത ബസ്‌ സ്റ്റോപ്പില്‍ ദീപയെ ഇറക്കി..."
ഇനിയെന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു വണ്ടി അലക്ഷ്യമായി ഓടിക്കൊണ്ടിരുന്നു...'
വീണ്ടും യാന്ദ്രികമായി തന്‍റെ കാര്‍ കടവ് റിസോര്‍ട്ടിലെത്തി...' ബാറിലേക്ക് കയറിയതും തന്‍റെ ക്രെഡിറ്റ് കാര്‍ഡുമായി ബോബി വന്നു.
സാര്‍ കാര്‍ഡ് വാങ്ങാന്‍ മറന്നു അല്ലെ ?
‘ഇതിലൊന്ന് സൈന്‍ ചെയ്യൂ.. ബില്‍ നീട്ടി കൊണ്ടു പറഞ്ഞു...'
‘ക്രഡിറ്റ് കാര്‍ഡ്‌ എടുത്തു പേഴ്സിലേക്ക് വെച്ചുകൊണ്ട് സോഫയില്‍ ഇരുന്നു..'
“ബോബി ഒരു ലാര്‍ജ്... റിപീറ്റ്.."
മനോഹരമായ ആ സ്ഫടിക ഗ്ലാസ്സിലേക്ക്‌ രണ്ടു ഐസ് ഇട്ട ശേഷം അതലിയുന്നതും നോക്കി ഓരോ ചിന്തയില്‍ മുഴുകി..!"
“ബോബി തോളില്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ആ മയക്കത്തില്‍ നിന്നുണര്‍ന്നത്‌..."
‘സമയം പതിനൊന്ന് ആയി സാര്‍.... ബാര്‍ ക്ലോസ് ചെയ്യുന്നു....’
എനിയെന്തെകിലും ആവശ്യമുണ്ടോ..?
“ഒന്നുകൂടി റിപീറ്റ് ചെയ്യൂ.. ദാറ്റ്സ് ആള്‍"
‘ഓക്കെ സര്‍...’

ഇന്നെത്തെ രാതി എന്തായാലും അതുവരെ പോകണം.
‘ആ നികൂടത തിരിച്ചറിയണം...’ കാര്‍ തുറന്നു തന്‍റെ കറുത്ത ഓവര്‍ കോട്ട് ധരിച്ചു യാത്രതിരിച്ചു. റോഡില്‍ ഇപ്പോഴും വാഹനങ്ങള്‍ ഒഴികികൊണ്ടിരിക്കുന്നു..." കോഹിനൂര്‍ കഴിഞ്ഞു ചര്‍ച്ചിന് മുന്‍പില്‍ തന്‍റെ വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി സാവധാനം മുന്നോട്ടു നടന്നു.."
‘റോഡു വിജനമാണ്... ഇടിക്കിടെ ഓരോ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌... തന്നെ ആരും ശ്രദ്ദിക്കുന്നില്ല എന്നു ഉറപ്പു വരുത്തി..’

തണുത്തു വീശിയടിച്ച കാറ്റില്‍ വന്ന മഴത്തുള്ളികള്‍ മുഖത്തു നിന്നും തുടച്ചു മാറ്റി. മഴക്കുള്ള ലക്ഷണം കാണുന്നുണ്ട്. ഇപ്പോള്‍ അല്‍പ്പം അകലെയായി വളവില്‍ സ്ഥിതിചെയ്യുന്ന പാലമരവും അപകടം നടന്ന സ്ഥലവും വ്യക്തമായി കാണുന്ന സ്ഥലത്തെത്തി. തന്‍റെ ഇടതു വശത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചെടികള്‍ക്കുള്ളില്‍ പതുങ്ങി നിന്നു. താന്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നു ഒരു നിമിഷം ഓര്‍ക്കാതിരുന്നില്ല. തണുത്ത കാറ്റില്‍നിന്നു ഒരു പരുതിവരെ തന്‍റെ ഓവര്‍ കോട്ട് സംരക്ഷണം തന്നു കൊണ്ടിരുന്നു. പോകറ്റില്‍ കരുതിയിരുന്ന കറുത്ത റുമാല്‍ കൊണ്ടു തലയില്‍ കെട്ടി. മഴ ഇടയ്ക്കു കാറ്റിനു തുണയായി ചിന്നം പിന്നം ചാറികൊണ്ടിരുന്നു.
അപ്പോഴാണ്‌ അതു ശ്രദ്ദിച്ചത്‌...' താന്‍ ലക്ഷ്യം വെച്ചു നോക്കിയിരുന്ന പാലമരകൊമ്പ് ആടിയുലയുന്നു, പെട്ടെന്നാരൂപം പ്രത്യക്ഷപെട്ടു.."
താന്‍ ആദ്യം കണ്ട അതേ രൂപം തന്നെയെന്നു മനസ്സിലായി.."
തന്‍റെ രണ്ടു കണ്ണുകളും ആ രൂപത്തെ നിരീക്ഷിച്ചു തുടങ്ങി..'
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ആ രൂപത്തിനുണ്ടെന്നു തോന്നി.

ഒരു ചെന്നായ അനയ്ക്കുന്നതുപോലെ നാവു പുറത്തേക്കിട്ടു ചെറിയ ശബ്ദത്തില്‍ കിതക്കുന്നുണ്ടായിരുന്നു, രക്തം പറ്റിപിടിച്ചത് പോലെ ചുവന്ന നിറത്തിലുള്ള അയാളുടെ നാവ് പേടിപ്പെടുത്തുന്നതായിരുന്നു.
നായ്ക്കളെ പോലെ കിതച്ചു തലയാട്ടിയുള്ള ആ ഇരുത്തം അധികനേരം നോക്കിയിരിക്കാന്‍ പറ്റില്ലായിരുന്നു. സാധാരണ മനുഷ്യരേക്കാള്‍ കൈവിരലുകള്‍ക്ക് വളെരെ നീളം കൂടുതലായിരുന്നു.
കൂര്‍ത്ത നഖങ്ങള്‍ കുത്തുളി പോലെ മുന്നോട്ടു തള്ളി നില്‍ക്കുന്നു. ഇടക്കിടക്ക് അതു വഴി കടന്നു പോകുന്ന വാഹനങ്ങളിലാണ് ശ്രദ്ദ.
രാത്രി സഞ്ചാരിയായ ഒരു മൂങ്ങയെ പോലെ ആ പിശാചിന്റെ കണ്ണുകള്‍ തിളങ്ങി കൊണ്ടിരുന്നു. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്നുണ്ടായിരുന്നു ആരൂപം. വവ്വാല്‍ പറന്നു വന്നു ഇരിക്കുന്ന ലാഘവത്തോടെ ചില്ലകള്‍ ഇളക്കി പിന്നേയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ആ പിശാചിന്റെ ശ്രദ്ദ തന്നിലേക്ക് പതിയാതിരിക്കാന്‍ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്നു.
ഇലകള്‍ അനങ്ങുന്ന ശബ്ദങ്ങള്‍ എന്‍റെ മനസ്സിനെ അലോസരപ്പെടുത്തി.
വല്ല മൂര്‍ഖനും ജീവന്‍ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് നില്‍പ്പ്.


രാത്രി രണ്ടു മണി.... ദൂരെ നിന്നും ഒരു സ്കോര്‍പിയോ അതിവേഗത്തില്‍ വരുന്നു, ആ വരവ് കണ്ടു കൊണ്ടാണ് ആ പൈശാചിക രൂപത്തിനു ചില രൂപ മാറ്റങ്ങള്‍ സംഭവിച്ചത്. പാലമരത്തില്‍നിന്നും അപ്രത്യക്ഷമായ അയാള്‍ എങ്ങെനെയാണ് സ്കോര്‍പ്പിയോവില്‍ കയറിയെതെന്നു മനസ്സിലായില്ല, ആ പിശാചിന്റെ സാമീപ്യം വന്ന മുതല്‍ ആ സ്കോര്‍പ്പിയോ ദിശ തെട്ടിത്തുടങ്ങി. തന്‍റെ കണ്മുന്നില്‍ വീണ്ടും ഒരു അപകടം സംഭവിക്കാന്‍ പോകുന്നു. തന്‍റെ സകല ഇന്ദ്രിയങ്ങളും ഉണര്‍ന്നു. ആ സ്കോര്‍പ്പിയയുടെ പിന്നാലെ സര്‍വ്വശക്തിയും ഉപയോകിച്ചു ഓടി. പക്ഷേ സ്കൊര്‍പ്പിയോയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പെട്ടന്നു വളവില്‍ റോഡില്‍ നിന്നു തെന്നി ഡിവൈഡര്‍ മറികടന്നു മൂന്നു നാലു പ്രാവിശ്യം മലക്കം മറിഞ്ഞു താഴേ പാറയില്‍ തല കീഴായി മറിഞ്ഞു. ആ സ്കൊര്‍പ്പിയക്കുള്ളില്‍ നിന്നും പ്രാണനു വേണ്ടി പിടയുന്ന മനുഷ്യരുടെ നിലവിളി കേള്‍ക്കാമായിരുന്നു. തലച്ചോറിനുള്ളില്‍ ഒരു വെടിയുണ്ട കയറിയ പോലെ തനിക്കു തോന്നി.

“അമിതയാമായ ലഹരിയാണ് അപകടത്തിനു കാരണമെന്ന് പോലീസ് കണ്ടെത്തല്‍..."

‘മലയാള മനോരമയില്‍ അപകടത്തില്‍ തലകീഴായി മറിഞ്ഞു കിടക്കുന്ന സ്കോര്‍പ്പിയോയുടെ ദ്രിശ്യമുണ്ട്. ‘അപകടത്തില്‍ മരണം രണ്ട്.’
തന്‍റെ അനുഭവം എങ്ങെനെ പുറത്തറിയിക്കും. പോലീസില്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?
*******************************************************
“ബാത്ത്റൂമിന്‍റെ വാതില്‍ തുറന്നു വിപിന്‍ ബെഡ് റൂമിലേക്ക്‌ കയറി..."
‘തന്‍റെ ഡയറി വായിച്ചിരിക്കുന്ന ജോസിനെ കണ്ട് ഒന്നമ്പരന്നു..'
താനെപ്പോള്‍ ഇവിടെ കയറിക്കൂടി ?
ഞാന്‍ വന്നിട്ടു ഇരുപതു മിനിറ്റിലതികമായി. അമ്മ പറഞ്ഞു താന്‍ മുകളില്‍ ബെഡ് റൂമില്‍ ഉണ്ടെന്ന്.
ഇവിടെ വന്നപ്പോള്‍ തന്നെ കാണുന്നില്ല. ബാത്ത്‌റൂമില്‍ ആണെന്നു മനസ്സിലായി. പിന്നെ ഈ ഡയറി വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
താനെന്താ ഹോളിവൂഡ്‌ സിനിമക്കു വേണ്ടി യക്ഷിക്കഥ എഴുതുകയാണോ ? ‘സംഭവം കിടിലന്‍ തന്നെ...’
ഹ ഹ ഹ ഹ.......... പൈശാചികമായി ചിരിച്ചു വിപിന്‍.
****************************************************
https://www.facebook.com/isakkisam?ref_type=bookmark



No comments: