Thursday, June 30, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 3 ]

ഭാഗം.. [ 3 ]
--------------
‘യൂസുഫ്’ ‘അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.’

“ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്ക്‌ ആണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാനവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പ്പെട്ടവനായേക്കാം.”

‘യൂസുഫ് പ്രഭുപത്നിയുടെ ഇഗീതത്തിനു വഴങ്ങിയില്ല.’

പ്രഭുപത്നി പറഞ്ഞു: “താങ്കളെ സമൂഹത്തില്‍ ലജ്ജിതനാക്കുന്ന പ്രവര്‍ത്തിയാണ് യൂസുഫ് ചെയ്തിരിക്കുന്നത്. ഈജിപ്ത്തിലെ രാജാവ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അതികാരമുള്ള മന്ത്രിയുമാണെന്ന് മറക്കാതിരിക്കുക. താങ്കള്‍ യൂസുഫിനെ തടവറയില്‍ അടച്ചില്ലെങ്കില്‍ ജനങ്ങള്‍ ചിന്തിക്കും അവന്‍ നിരപരാതിയും ഞാന്‍ അപരാതിയും. അതിനാല്‍ താങ്കള്‍ കൂടുതല്‍ അപമാനിതനാകും. ഞാന്‍ ഭയപ്പെടുന്നു.”

പ്രഭുവിന് മറ്റു വഴിയില്ലാതായി. “അവനെതിരെ പ്രഭു കൂടതന്ത്രങ്ങള്‍ മെനഞ്ഞു. മാനക്കേടിനു പരിഹാരമായി യൂസുഫിനെ ജയിലിലടക്കാന്‍ തീരുമാനിച്ചു.”
പ്രഭു അസീസ് ഉത്തരവിട്ടു: “തന്‍റെ ഭാര്യയെ അപമാനിച്ച അടിമയായ യൂസുഫിനെ ജയിലിലടക്കുക.”

“കഴുതപ്പുറത്ത് പിന്നോട്ട് തിരിച്ചു ഇരുത്തി, ഈജിപ്ത്തിലെ തെരുവുകളിലൂടെ കൊട്ടി അറിയിച്ചു അപമാനിതനായി യൂസുഫ് ജയിലിലേക്ക് ആനയിക്കപ്പെട്ടു.”

“യൂസുഫ് എല്ലാം എന്‍റെ നാഥന്‍റെ തീരുമാനമാണെന്ന് ആശ്വാസം കൊണ്ടു.”

‘രാജകൊട്ടാരത്തിലെ രണ്ടു ജോലിക്കാര്‍ യൂസുഫിന്‍റെ കൂടെ ജയിലിലുണ്ടായിരുന്നു.’

‘ഒരാള്‍ കൊട്ടാരത്തിലെ റോട്ടിക്കാരനും, മറ്റെയാള്‍ കൊട്ടാരത്തില്‍ രാജാവിന് മദ്യം വിളമ്പുന്നവനും ആയിരുന്നു.’

‘കൊട്ടാരത്തില്‍ നിന്ന് ചില സാദനങ്ങള്‍ കളവു പോയതിന് സംശയിച്ചായിരുന്നു അവരെ ജയിലടക്കപ്പെട്ടത്‌. ഒരേ ജയില്‍ മുറിയിലായിരുന്നു മൂന്നുപേരും.’

‘യൂസുഫിന്‍റെ ആദര്‍ശവും, ഈശ്വരഭക്തിയും, മര്യാദയോടുള്ള പെരുമാറ്റവും, പ്രാര്‍ഥനയും, മറ്റു രണ്ടു പേര്‍ക്കും യൂസുഫ് പ്രിയപ്പെട്ടവനായി.’

‘ഇതുവരെയുള്ള ജീവിതത്തില്‍ ഇത്ര സ്വഭാവശുദ്ധിയുള്ള ഒരാളെ ആദ്യം കാണുകയായിരുന്നു രണ്ടുപേരും. അവര്‍ യൂസുഫിനെ അങ്ങേയറ്റം ബഹുമാനിച്ചു.’

“പ്രിയജയില്‍ കൂട്ടുകാരേ” എന്നായിരുന്നു യൂസുഫ് അവരെ അഭിസംബോധന ചെയ്തിരുന്നത്..! വളരെ വിനയത്തോടെയാണ് എല്ലാവരോടും സംസാരിച്ചിരുന്നത്.”

‘അങ്ങിനെയിരിക്കെ ഒരു ദിവസം അവര്‍ ഒരു സ്വപ്നം കാണുകയുണ്ടായി.’

ആദ്യം ഒരാള്‍ പറഞ്ഞു: “ഓ... പ്രിയപ്പെട്ട യൂസുഫ്...’ “ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു.”

‘രണ്ടാമത്തെ ജയില്‍കൂട്ടുകാരന്‍ പറഞ്ഞു:’ “ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുന്നതായും പക്ഷികള്‍ അതില്‍ നിന്ന് തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു.”

“യൂസുഫ്..” താങ്കള്‍ക്ക് പറയാന്‍ കഴിയുമോ ഈ സ്വപ്നത്തിന്‍റെ പൊരുള്‍..! ‘താങ്കള്‍ ഞങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല മനുഷ്യനും, അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നവനുമാണല്ലോ?’

‘യൂസുഫ് പറഞ്ഞു:’ ‘എന്‍റെ നാഥന്‍ സ്വപ്ന വ്യാഖ്യാനം എനിക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്.’

‘ഞാനെന്‍റെ നാഥനുമായി പ്രാര്‍ഥനയില്‍ പ്രവേശിക്കട്ടെ. നിങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വരുന്നതിന് മുന്‍പുതന്നെ സ്വപ്നത്തിന്‍റെ പൊരുള്‍ പറഞ്ഞു തരാം.’

ഞാന്‍ നിങ്ങളോട് മറ്റൊരു കാര്യം പറയട്ടെ: ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനായ യാക്കൂബ് {അ} ന്‍റെ മകനാണ്, എന്‍റെ പിതാവ് മറ്റൊരു പ്രവാചകനായ ഇസ്ഹാക്കിന്റെ {അ} മകനും, ഇസഹാക്ക് പ്രവാചകനായ ഇബ്രാഹിമിന്‍റെ പുത്രനും.

പിതാമഹാന്മാരെ സൂചിപ്പിച്ചുകൊണ്ട് യൂസുഫ് പറഞ്ഞു:

“അല്ലാഹുവില്‍ വിശ്വസിക്കാത്തവരെയും പരലോകത്തില്‍ വിശ്വസിക്കാത്തവരെയും അവന്‍ കൈവെടിഞ്ഞിരിക്കുന്നു.”

“അല്ലാഹുവില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാന്‍ മനുഷ്യന് അനുവാദമില്ല.”

“അല്ലാഹു ജനങ്ങള്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ മനസ്സിലാക്കിയിട്ടും മനുഷ്യരില്‍ അതികപേരും അവന് നന്ദി കാണിക്കുന്നില്ല”
എന്‍റെ ജയില്‍കൂട്ടുകാരെ.. “വെത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാധനും എകനുമായ അല്ലാഹുവോ?”

യൂസുഫ് പറഞു: ‘എന്‍റെ ജയില്‍കൂട്ടുകാരെ..’ ‘നിങ്ങള്‍ കണ്ട സ്വപ്നത്തിന്‍റെ പൊരുള്‍ ഇപ്രകാരമാണ്:’

“നിങ്ങളില്‍ ഒരാള്‍ തന്‍റെ യജമാനന് മദ്യം വിളമ്പികൊണ്ടിരിക്കും.”

“രണ്ടാമത്തെയാള്‍ കുരിശില്‍ ഏറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും.”

“നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.”

‘തന്‍റെ കൂടെയുള്ള ജയില്‍കൂട്ടുകാരില്‍ രക്ഷപ്പെടുമെന്ന് കരുതിയ ആളോട് യൂസുഫ് പറഞ്ഞു:’

“നീ നിന്‍റെ രാജാവിനോട് നിങ്ങള്‍ കണ്ട സ്വപ്നത്തെ പറ്റിയും എന്നെകുറിച്ചും പറയുക.” “ഞാന്‍ ഒരു തെറ്റും ചെയ്യാതെ ജയിലില്‍ അടക്കപെട്ടവനാണ്.”

“കൊട്ടാരത്തില്‍ നിന്ന് കളവു നടത്തിയത് റോട്ടിക്കാരന്‍ ആണെന്ന് തെളിയുകയും അയാളെ കുരിശിലേറ്റപ്പെടുകയും തലയില്‍ പക്ഷികള്‍ മാംസം കൊത്തിതിന്നുകയും ചെയ്തു.”

“രാജാവിന് മദ്യം വിളമ്പിയിരുന്ന ആള്‍ വീണ്ടും കൊട്ടാരത്തില്‍ അതെ ജോലിക്ക് നിയോഗിക്കപ്പെട്ടു.”

‘അങ്ങിനെ യൂസുഫിന്‍റെ സ്വപ്ന വ്യാഖ്യാനം അക്ഷരംപ്രതി നടപ്പിലായി..!’ ‘പക്ഷേ ജയില്‍ മോചിതനായ ശേഷം രാജാവിനോട് യൂസിഫിനെ പറ്റി പറയുന്നത് പിശാച് അയാളെ മറവിയില്‍ ആക്കി.

‘വീണ്ടും ഏഴ് വര്‍ഷം കൂടി യൂസുഫിന് ജയിലില്‍ കഴിയേണ്ടിവന്നു.’


{തുടരും...}


https://www.facebook.com/isakkisam



Wednesday, June 29, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 2 ]

ഭാഗം.. [ 2 ]

‘യൂസുഫിനെ കിണറില്‍ ഉപേക്ഷിച്ചു സഹോദരന്മാര്‍ പോയി.’

‘അതികം വൈകാതെ തന്നെ അതുവഴി ഒരു യാത്രാസംഘം വന്നു.’

കിണറിനടുത്തെത്തിയപ്പോള്‍ ദാഹമകറ്റാനായി അവര്‍ നിന്നു. വെള്ളം കോരുവനായി തൊട്ടി കിണറ്റിലേക്ക്‌ അയച്ചു. തൊട്ടി വലിച്ചുകയറ്റിയപ്പോള്‍ ആ കാഴ്ച കണ്ട് അത്ഭുതത്തോടെ
അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ഒരു ഭംഗിയുള്ള കുട്ടി ഇതാ കിണറില്‍ നിന്നും കിട്ടിയിരിക്കുന്നു.’


“സംഘത്തലവന്‍ യൂസുഫിനെ പരിശോധിച്ചു. ഇവന് കുഴപ്പമൊന്നുമില്ല. ആരെങ്കിലും ഉപേക്ഷിച്ചതായിരിക്കാം..! നാട്ടില്‍ കൊണ്ട് പോയി വില്‍ക്കാം എന്നുപറഞ്ഞ് അയാള്‍ ഒട്ടകപ്പുറത്ത് യൂസുഫിനെ ഒളിപ്പിച്ചു വെച്ചു.”

ഈജിപ്തിലുള്ള യാത്രാസംഘം ആയിരുന്നു അത്, അവര്‍ കുഞ്ഞിനെ കുറഞ്ഞ വിലക്ക് വിറ്റു. യൂസുഫിനെ വാങ്ങിയത് ഈജിപ്ത്തിലെ “ഖജാന്‍ജി” രാജാവ് കഴിഞ്ഞാല്‍ പിന്നെ ഉന്നത സ്ഥാനം വഹിക്കുന്ന മന്ത്രിയായ പ്രഭു അസീസ്‌ ആയിരുന്നു.

പ്രഭു അസീസ്‌ തന്‍റെ പത്നിയോട് പറഞ്ഞു: “നല്ല ഭംഗിയുള്ള കുട്ടി, നമുക്കിവനെ നല്ല നിലയില്‍ മകനായി വളര്‍ത്താം, ഭാവിയില്‍ നമുക്കിവനെ ഉപകരിച്ചേക്കാം. പ്രഭു അസീസ്‌ ഒരു ഷണ്ഡനായിരുന്നു.. പത്നി അതീവ സുന്ദരിയും വളരെ ചെറിയ പ്രായവും കന്യാകത്വം നഷ്ടപ്പെടാത്തവളുമായിരുന്നു. പ്രഭുവിന്‍റെ പത്നി എന്ന നിലയില്‍ അവളെ എല്ലാവരും ബഹുമാനിക്കുകയും സ്ത്രീകളുടെ ഇടയില്‍ അധികാരവും ഉന്നത സ്ഥാനത്തിന് ഉടമയായിരുന്നു.

യൂസുഫ് ആ വീട്ടിലെ അംഗമായി വളര്‍ന്ന് യുവാവായി. പ്രഭു അസീസിന് യൂസിഫിനോട് അതിയായ സ്നേഹമായിരുന്നു... സ്വന്തം മകനെ പോലെ അവനെ വളര്‍ത്തി.

'യൂസുഫിന് അല്ലാഹു ഈ ലോകത്തിന്‍റെ മൊത്തം സൗന്ദര്യത്തിന്റെ പകുതി നല്‍കിയിരുന്നു. ആരും നോക്കി നിന്നുപോകുന്ന സൗന്ദര്യത്തിനു ഉടമയായിരുന്നു.'

'യൂസുഫ് കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കുന്നവനും തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവും അറിവും അല്ലാഹു നല്‍കി.'

“യൂസുഫിന് അതികഠിനമായ ഒരു പരീക്ഷണത്തിന്റെ സമയം വന്നെത്തി.!”

‘യുവാവായ യൂസുഫിന്‍റെ സൗന്ദര്യം പ്രഭു അസീസിന്‍റെ ഭാര്യയില്‍ വല്ലാതെ മോഹമുതിച്ചു: അവനുമായി ശയിക്കുന്നത്‌ അവള്‍ സ്വപ്നം കാണാന്‍ തുടങ്ങി.'

ഒരിക്കല്‍ പ്രഭു വീട്ടില്‍ ഇല്ലാത്ത സമയം നോക്കി യൂസുഫിനെ വശീകരിക്കാന്‍ ശ്രമിച്ചു. റൂമിലേക്ക്‌ വിളിച്ചു വരുത്തി വാതിലുകളടച്ചു അവളുടെ ഇഗീതം പറഞ്ഞു. ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു യൂസുഫ്, നീയെനിക്ക് കീഴ്പ്പെടുക. നിന്‍റെ സൗന്ദര്യം എന്നെ മത്തുപിടിപ്പിക്കുന്നു. എന്നെ പുണരൂ..!

യൂസുഫ് പറഞ്ഞു; “ഇല്ല സഹോദരി, എന്‍റെ യെജമാനനെ വഞ്ചിക്കാന്‍ എനിക്കാവില്ല.. അല്ലാഹുവാണ് എന്‍റെ നാഥന്‍, അവനിഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തിയും നീയെന്നില്‍ നിന്ന് പ്രദീക്ഷിക്കരുത്.”

അവള്‍ വീണ്ടും വികാര പരവശയായി യൂസുഫിനെ കടന്നു പിടിച്ചു. അവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. “നാശം വിതക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും നീയെന്നെ സംരക്ഷിച്ചാലും”

യൂസുഫ് അവളുടെ പിടിയില്‍ നിന്നും ഒഴിഞ്ഞുമാറി വാതിലനടുത്തെക്ക് തിടുക്കത്തില്‍ ഓടി.! വികാരപരവശയായ അവള്‍ പിറകില്‍ നിന്നും കുപ്പായത്തില്‍ പിടിച്ചു... കുപ്പായം കീറി.. അവന്‍ വാതില്‍ തുറന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് പ്രഭു അസീസ്‌ മുന്നില്‍ നില്‍ക്കുന്നു.

ഉടനെ അവള്‍ കരഞ്ഞുകൊണ്ട്‌ ഭര്‍ത്താവിനോട് പറഞ്ഞു: “ഇത് കണ്ടില്ലേ നിങ്ങളുടെ ഭാര്യയുടെ നേരെ അരുതായ്മ ആഗ്രഹിച്ച ഇയാള്‍ക്കുള്ള ശിക്ഷയെന്താണ്” “കഠിനമായ ചാട്ടവാറടി നല്‍കുകയോ തടവറയില്‍ ഇടുകയോ വേണം”

യൂസുഫ് പറഞ്ഞു: “അവളാണ് എന്നെ റൂമില്‍ വിളിച്ചു വരുത്തി വശീകരിക്കാന്‍ ശ്രമിച്ചത്” 'പിശാചിന്‍റെ പിടിയിലാണവള്‍. ഞാനവളില്‍ നിന്ന് ഓടി വരികയാണ്.. താങ്കളോടുള്ള ഭഹുമാനവും അല്ലാഹുവിനോടുള്ള ഭയവുമാണ് എന്നെ പിന്തിരിപ്പിച്ചത്.'

ആ സമയത്ത് മറ്റൊരു അടിമയായ കുഞ്ഞു ബാലന്‍ സാക്ഷിയായി വന്നു പ്രഭു അസീസിനോട് പറഞ്ഞു,

“യൂസിഫിന്‍റെ കുപ്പായം മുന്‍ വശത്താണ് കീറിയിരുന്നെങ്കില്‍ അവള്‍ പറഞ്ഞത് സത്യവും. അവന്‍ പറഞ്ഞത് കള്ളവും. പക്ഷേ യൂസുഫിന്‍റെ കുപ്പായം പിന്‍ വശത്താണ് കീറിയിരിക്കുന്നത്. അപ്പോള്‍ അവന്‍ പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അവള്‍ പിടിച്ചുവലിച്ചാണ് ഇത് സംഭവിച്ചത്, അവള്‍ പറഞ്ഞത് കള്ളവും, അവന്‍ പറഞ്ഞത് സത്യവും ആണ്.”


“അല്ലാഹുവിന്‍റെ അദ്ഭുതകരമായ ഇടപെടല്‍ ആയിരുന്നു ഇത്.”


പ്രഭുവിന് സത്യം മനസ്സിലായി, യൂസുഫിനോട് പറഞ്ഞു; “നീയിത് അവഗണിച്ചേക്കുക” എന്നേയും എന്‍റെ കുടുബത്തെയും അപമാനിക്കാതിരിക്കുക.”

പത്നിയോട് പറഞ്ഞു: “തീര്‍ച്ചയായും നീയാണ് തെറ്റുകാരി, പിശാചിന്റെ പിടിയില്‍നിന്നു പുറത്തുവരൂ.. പശ്ചാത്തപിക്കുക, നീ നിന്‍റെ തെറ്റിന് മാപ്പിരക്കുക” ഇതിവിടെ അവസാനിക്കട്ടെ.”

‘യൂസുഫ് പുറത്താരോടും ഈ കാര്യങ്ങള്‍ പറഞ്ഞില്ല. സാധാരണ പോലെ അവിടുത്തെ ജോലികളില്‍ മുഴുകി...’

പ്രഭു അസീസിന്‍റെ കൊട്ടാരത്തില്‍ ഒരുപാട് ജോലിക്കാര്‍ ഉണ്ടായിരുന്നു. അവിടെ സംഭവിച്ചതൊക്കെ അവരില്‍ ചിലരിലൂടെ പുറത്തറിഞ്ഞു. അടുത്ത കുടുംബങ്ങളിലും മറ്റു മന്ത്രിമാരുടെ ഭാര്യമാരും, നാട്ടിലെ പണക്കാരുടെ വീട്ടിലും പെണ്ണുങ്ങള്‍ പറഞ്ഞു..!


“പ്രഭുവിന്‍റെ പത്നി വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുകയാണ്. കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. ചീത്ത വഴിയിലാണ് പ്രഭുപത്നിയുടെ സഞ്ചാരം.”

‘നാട്ടിലെ പെണ്ണുങ്ങളുടെ സംസാരം പ്രഭുപത്നിയുടെ ചെവിയിലെത്തി.

എന്നിലെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവരറിയണം.’
ഒരു ദിവസം പ്രഭു അസീസിന്‍റെ ഭാര്യ മറ്റു പ്രഭുപത്നിമാരെയും, അടുത്ത സുഹൃത്തുക്കളെയും വീട്ടില്‍ വിരുന്നിനു വിളിച്ചു. മജിലിസില്‍ ഇരുത്തി. അവര്‍ക്ക് മുന്നില്‍ തളികയില്‍ ഫ്രൂട്സ് ഉണ്ടായിരുന്നു. ഫ്രൂട്സ് മുറിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കത്തിയും വെച്ചിരുന്നു.

‘പ്രഭു പത്നി മനസ്സില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. അവള്‍ യൂസുഫിന് ധരിക്കാന്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കി.’ അവളുടെ ഗൂഡ തന്ത്രങ്ങള്‍ യൂസുഫിന് മനസ്സിലായില്ല.

തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും പഴങ്ങള്‍ കത്തി ഉപയോഗിച്ചു തൊലി കളഞ്ഞ് കഴിക്കുന്നുണ്ടായിരുന്നു വിരുന്നുകാര്‍... ഇത് തന്നെയാണ് പറ്റിയ സമയം എന്ന് കരുതി പഭു പത്നി യൂസുഫിനെ അവരുടെ ഇടയിലേക്ക് കടന്നു വരുവാന്‍ ആവിശ്യപ്പെട്ടു.


യൂസുഫ് അവരുടെ മുന്നിലേക്ക്‌ വന്നപ്പോള്‍ ആ സൗന്ദര്യം കണ്ട് വിസ്മയഭരിതരാവുകയും പഴങ്ങള്‍ മുറിച്ചിരുന്ന കത്തി അവരറിയാതെ കൈയ്യില്‍ കൊള്ളുകയും കൈ മുറിയുകയുമുണ്ടായി..!

അവരെല്ലാവരും യൂസുഫിന്‍റെ സൗന്ദര്യം കണ്ടു ഒരേ സ്വരത്തില്‍ പറഞു: “വ്വാവ്....” “ഇത്ര ഭംഗിയുള്ള മനുഷ്യനെ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇത് അല്ലാഹു അയച്ച മലക്കല്ലാതാരുമല്ല.” “അല്ലാഹു എത്ര മഹാന്‍”

പ്രഭുപത്നി പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ നോക്കൂ, “അവനെത്ര സുന്ദരനാണ്... യൂസുഫിനെ കണ്ടപ്പോള്‍ നിങ്ങളുടെ കൈ മുറിഞ്ഞത് തന്നെ ഇതിനു സാക്ഷി..! ഇദ്ദേഹത്തിന്റെ കാര്യത്തിലാണ് നിങ്ങളെന്നെ അക്ഷേഭിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഞാനിദ്ദേഹത്തെ വശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് വഴങ്ങിയില്ല, ഞാന്‍ കല്‍പ്പിക്കും വിധം ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞാനിവനെ ജയിലിലടക്കും. അങ്ങനെ ഇവന്‍ നിന്ദ്യനായിത്തീരും.”

{തുടരും...}

https://www.facebook.com/isakkisam

Tuesday, June 28, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ.

[പരമകാരുണ്യവാനായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മത് നബി [സ] ഖുര്‍ആനിലൂടെ ബോധനമായി നല്‍കിയ ഒരു ചരിത്ര കഥയാണ്‌ യൂസുഫ് നബിയുടെ കഥ. ഖുര്‍ആനിലെ മനോഹരമായ ഈ കഥയില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. മുന്‍പുള്ള വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, ദാവൂദ്, എന്നിവയെ സത്യപ്പെടുത്തുന്നതാണ്. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വഴികാട്ടിയും മഹത്തായ അനുഗ്രഹവും]

അല്ലാഹുവിന്‍റെ ദൂതനായ യാക്കൂബ് {അ} ന്‍റെ ആദ്യ ഭാര്യയില്‍ പത്തു മക്കളുണ്ടായിരുന്നു, രണ്ടാമത്തെ ഭാര്യയിലുള്ള മക്കളാണ് ബെന്യാമിനും, യൂസുഫും. പ്രായം കൊണ്ട് മറ്റു സഹോദരന്മാരെല്ലാം ഇവര്‍ക്ക് മുകളിലായിരുന്നു. ഇളയ മകനായ യൂസുഫിനോട് യാക്കൂബിന്{അ} പ്രത്യേക വാത്സല്യം ആയിരുന്നു.

ഒരിക്കല്‍ യൂസുഫ് കുഞ്ഞായിരിക്കുമ്പോള്‍ ഒരു സ്വപ്നം കാണുകയുണ്ടായി, ആ സ്വപ്നത്തെപറ്റി പിതാവിനോട് പറഞ്ഞു.

“പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.”

പിതാവ് പറഞ്ഞു ഞാന്‍ ഈ സ്വപ്നത്തെ വളരെ ഗൗരവമായിത്തന്നെ കാണുന്നു. നിന്‍റെ പൂര്‍വപിതാക്കളായ ഇബ്രാഹിമിനും, ഇസ്ഹാക്കിനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നയിച്ചപോലെ നിനക്കും അല്ലാഹു കഴിവുകള്‍ തരാന്‍ പോകുന്നു. നാഥന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, അവന്‍ നിന്നെ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. മകനേ ‍ ഒരിക്കലും നിന്‍റെ ഈ സ്വപ്നത്തെ പറ്റി നിന്‍റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിന്നെ അപായപ്പെടുത്താന്‍ ശ്രമിക്കും.

യൂസുഫിന്‍റെ സ്വപ്നത്തെ പറ്റി അര്‍ദ്ധസഹോദരന്മാര്‍ അറിയാനിടയായി, യൂസിഫിനോട് പിതാവ് കാണിക്കുന്ന സ്നേഹത്തില്‍ സഹോദരന്മാരെല്ലാം അസൂയാലുക്കളായിരുന്നു, യൂസുഫ് ഇല്ലാതായാല്‍ പിതാവിന്റെടുത്തു ഞങ്ങള്‍ക്ക് കൂടുതല്‍ സ്നേഹവും അഗീകാരവും ലഭിക്കും. അങ്ങിനെ അവെരെല്ലാവരും യൂസിഫിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

ഒരു ദിവസം സഹോദരന്മാരെല്ലാം കൂടി പിതാവിന്റെടുത്തു വന്നു പറഞ്ഞു, ഞങ്ങള്‍ കളിക്കാന്‍ പോവുകയാണ്, യൂസുഫിനെ ഞങ്ങളോടൊപ്പം കളിക്കാന്‍ വിടണം. പിതാവ് പറഞ്ഞു മക്കളെ നിങ്ങളവനെ കൊണ്ടുപോകുന്നതില്‍ എനിക്ക് വിഷമമുണ്ട്, നിങ്ങളവനെ വേണ്ട പോലെ ശ്രദ്ധിക്കാതെ പോയാല്‍ വല്ല ചെന്നായയും തിന്നുമോ എന്ന് ഞാന്‍ ഭയക്കുന്നു.

സഹോദരങ്ങള്‍ പറഞ്ഞു: ഞങ്ങള്‍ ഇത്ര പേരില്ലേ..? “യൂസുഫിനെ മാത്രം ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ വലിയ നഷ്ടം പറ്റിയവരായിരിക്കും: തീര്‍ച്ച”

അങ്ങനെ പിതാവ് അവര്‍ക്കൊപ്പം യൂസുഫിനെ കളിക്കാന്‍ അയച്ചു.
വഴിയില്‍ ചെറിയ സഹോദരങ്ങള്‍ യൂസുഫിനെ തോണ്ടിയും അടിച്ചും ഉപദ്രവിച്ചു, പരാതി പറയാന്‍ യൂസുഫ് മൂത്ത സഹോദരങ്ങളടുത്തു ചെന്നപ്പോള്‍ അവരും ഉപദ്രവിച്ചു. തന്നെ അപകടത്തിലേക്കാണ് കൊണ്ട് പോകുന്നതെന്ന് യൂസുഫിന് ബോധ്യമായി. വഴിനീളെ അവര്‍ ഉപദ്രവിച്ചുകൊണ്ടിരുന്നു.

യൂസുഫിനെ കൊന്നു ഒരു കിണറില്‍ ഉപേക്ഷിക്കാനായിരുന്നു അവര്‍ പദ്ധതി ഇട്ടിരുന്നത്. അങ്ങിനെ അവരെല്ലാവരും യൂസുഫിനെയും കൊണ്ട് കിണറിനരികിലെത്തി.

അപ്പോള്‍ ഒരു സഹോദരന്‍ പറഞ്ഞു, യൂസുഫിനെ കൊല്ലണ്ട.. കിണറില്‍ ഉപേക്ഷിക്കാം, വല്ല യാത്രാ സംഘവും അവനെ കണ്ടെടുത്തുകൊള്ളും. അങ്ങിനെ കിണറിനടുത്തെത്തിയപ്പോള്‍ യൂസുഫിന്‍റെ മേല്‍വസ്ത്രം അഴിച്ചു. അവന്‍ ചോദിക്കുന്നുണ്ടായിരുന്നു സഹോദരങ്ങളെ നിങ്ങളെന്താണ്‌ ചെയ്യുന്നത്, അല്ലാഹു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യിക്കുന്ന പിശാചില്‍ നിന്ന് പിന്തിരിയൂ. അവന്‍ പറയുന്നത് ചെവികൊള്ളാതെ അവരവനെ കിണറിലേക്ക് തള്ളിയിട്ടു.

കിണറിന്‍റെ ആഴങ്ങളില്‍ പാറകെട്ടുകളും വെള്ളവും ഉണ്ടായിരുന്നു, യൂസുഫ് വീണത്‌ വെള്ളത്തിലായത് കൊണ്ട് അതികപരിക്കുകള്‍ ഉണ്ടായില്ല. ദേഹമാസകലം വേദനിക്കുന്ന യൂസുഫ് പാറകള്‍ക്കിടയില്‍ ഇരുട്ടില്‍ ഇരുന്നു. യൂസുഫിന്‍റെ വസ്ത്രത്തില്‍ ആടിന്‍ ചോര പുരട്ടി സഹോദരന്മാര്‍ വീട്ടിലേക്ക് തിരിച്ചു.

ഈ സമയം അല്ലാഹു യൂസിഫിനു ബോധനം നല്‍കി: സഹോദരന്മാരുടെ ഈ ചെയ്തിയെക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുകതന്നെ ചെയ്യും. അവര്‍ അന്നേരം അതെക്കുറിച്ച് ഒട്ടും ബോധവാന്മാരായിരിക്കുകയില്ല.

സന്ധ്യാനേരത്ത് അവര്‍ തങ്ങളുടെ പിതാവിന്റെടുത്ത് ദുഖം അഭിനയിച്ചു കരഞ്ഞുകൊണ്ട് വന്നു.. യാക്കൂബ് {അ} അവരുടെ ഇടയില്‍ യൂസുഫിനെ തിരഞ്ഞു.. സങ്കടത്തോടെ അവരോടു ചോതിച്ചു.. യൂസുഫ് എവിടെ?

ഞങ്ങള്‍ കളിക്കാന്‍ പോയപ്പോള്‍ സാധനങ്ങല്‍ക്കരികെ യൂസുഫിനെ ഇരുത്തിയതാണ്. ഞങ്ങളെല്ലാവരും കളിയില്‍ മുഴുകിപ്പോയി.. ആ സമയത്ത് യൂസുഫിനെ ഒരു ചെന്നായ തിന്നു കളഞ്ഞു. ഉപ്പ ഞങ്ങളെ വിശ്വസിക്കുകയില്ല.. ഞങ്ങള്‍ സത്യമാണ് പറയുന്നത്. ഉപ്പാ യൂസുഫിന്റെതായി ഇതാണ് ഞങ്ങള്‍ക്ക് ബാക്കിയായി കിട്ടിയത് ഇത് നോക്കൂ എന്ന് പറഞ്ഞ് യൂസിഫിന്റെ ചോരപുരണ്ട കുപ്പായം അവര്‍ പിതാവിനെ ഏല്‍പ്പിച്ചു.


യാക്കൂബ് {അ} കുപ്പായം പരിശോധിച്ചു.. ‘യാ അല്ലാഹ്’ ഞാനെന്താണ് ഈ കാണുന്നത്. എന്‍റെ മകന്‍റെ കുപ്പായം പോലും കീറാതെ അവനെ തിന്ന ഇത്ര ദയാലുവായ ചെന്നായയോ? “സുബാനല്ലാഹ്” യാക്കൂബ് {അ} എല്ലാം മനസ്സിലായി. എന്‍റെ മക്കള്‍ യൂസുഫിനെ അപായപെടുത്തിയതാണ്.. യാക്കൂബ് {അ} അല്ലാഹുവിന്‍റെ പ്രവാചകന്മാരില്‍ പെട്ടവനാണല്ലോ..! നാശത്തിലെക്കാണല്ലോ ഇവരുടെ പോക്ക്. നിങ്ങളുടെ അഭിനയം എനിക്ക് മനസ്സിലാകുന്നു. “ഇനി നന്നായി ക്ഷമിക്കുക തന്നെ, നിങ്ങള്‍ പറഞ്ഞ കാര്യത്തിന്‍റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത്‌ അല്ലാഹു മാത്രം”

{തുടരും...}

https://www.facebook.com/isakkisam