Tuesday, October 25, 2016

കടലും കരയും.


കടല്‍ കരയോട് ചോതിച്ചു: നിന്നുള്ളിലേക്ക് ഇറങ്ങി നിന്നെ ഇല്ലാതാക്കാന്‍ എനിക്ക് കഴിയുമോ?
 
കര മറുപടി പറഞ്ഞു: “ഭൂമിയില്‍ ഭൂരിഭാഗവും നിനക്ക് സ്വന്തം. പാപങ്ങള്‍ കഴുകിക്കളയാന്‍ നിന്നെ തേടിവരുന്ന പാദങ്ങള്‍ക്കും, മരണത്തിന്‍റെ മധുരം നുണഞ്ഞ് നിന്നിലലിയാന്‍ വരുന്നവര്‍ക്കും നീ എന്നെ നിലനിര്‍ത്തണം."

കര കടലിനോട് ചോതിച്ചു: എന്നെ ഇല്ലാതാക്കിയിട്ട് നിനക്കെന്തു നേടാനാണ്?
“തിരമാലയായി വന്ന് ഞാന്‍ നിന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ പാപികളുടെ കാല്‍നഖക്കൊത്തേറ്റ് നീറുന്ന എന്‍ മുഖം കണ്ട് ചുവന്നു തുടുക്കുന്ന സൂര്യനെ സ്വന്തമാക്കണമെനിക്ക്. പാപികളുടെ നിലവറയാണ് നീ... നീയില്ലാതായാല്‍ സൂര്യന്‍ എനിക്ക് സ്വന്തം.”

കടല്‍ കരയെ നോക്കി... കര കടലിനെയും..! എല്ലാം കേട്ടുകൊണ്ട് ചന്ദ്രന്‍ മാനത്തുനിന്നു ചിരിച്ചു.


https://www.facebook.com/isakkisam




Tuesday, October 18, 2016

കാവ്..!

ചെട്ടിപ്പടി വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. എന്‍റെ ഇന്നോവ ആനപ്പടി എത്തിയതും റയില്‍വേഗേറ്റ് മണിയടിയോടെ താണു..!
പുറത്തിറങ്ങി ഒരു സിഗരറ്റിനു ജീവന്‍ നല്‍കി ലൈറ്റര്‍ പോകറ്റില്‍ നിക്ഷേപിച്ചു പുക അലക്ഷ്യമായി ഊതി..! തണുത്ത വടക്കന്‍കാറ്റ് മുടിയിഴകളെ തലോടി ഓര്‍മകളെ ഉണര്‍ത്തി കടന്നുപോയി..!

വലതുഭാഗത്ത് റോഡരുകില്‍ മരങ്ങള്‍ തഴച്ചു വളര്‍ന്നുനില്‍ക്കുന്നു.. ശ്രദ്ദിച്ചു നോക്കിയപ്പോള്‍ അവ പരിചയം പുതിക്കി കാറ്റിലാടി. നാല്‍പ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മാറ്റങ്ങളില്ലാതെ ഇപ്പോഴും അവിടെ മരങ്ങള്‍ നിറഞ്ഞു കാടുപിടിച്ച് നില്‍ക്കുന്നു.!

ബാല്യം, റയില്‍വേഗേറ്റ്, മദ്രസ്സ , കറിയുടെ പീടിക, പോസ്റ്റാഫീസ്‌, അസ്സാംഹാജിയുടെ കൊപ്രക്കളം, നെടുവ വായനശാലയിലേക്കുള്ള വഴി. ഓര്‍മ്മകള്‍ മിന്നായം പോലെ മനസ്സിലേക്ക് ചേക്കേറി. മനസ്സിന്‍റെ കണ്ണാടിയില്‍ മണ്മറഞ്ഞുപോയ പല മുഖങ്ങളും സിനിമാറീലുപോലെ പിറകിലേക്ക് ഓടികൊണ്ടിരുന്നു..!

കൊല്ലന്‍റെ ആല, കുഞ്ഞു പരല്‍മീനുകളെ പിടിച്ചിരുന്ന വെള്ളച്ചാലുകള്‍.. മദ്രസ്സ മുറ്റത്ത് നിറയെ കായ്ച്ചു നില്‍ക്കുന്ന പുളിമരം. മാങ്ങയും പുളിയും എറിഞ്ഞു വീഴ്ത്താന്‍ ഇഷ്ട്ടം പോലെ കരികല്ലുകള്‍ സുലഭമായ റയില്‍പാളം. പള്ളിക്കുളത്തിലെ ഇഗ്ലീഷ്മീനുകള്‍... മാറ്റങ്ങള്‍ ഇല്ലാതില്ല. എങ്കിലും മരങ്ങള്‍ തിങ്ങി നിറഞ്ഞ കാവ് മാത്രം അവിടെ തന്നെ ചിലരുടെ വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നു. കോടികള്‍ വിലമതിക്കുന്ന ആ ഭൂമി വരും തലമുറകള്‍ കാത്തു സൂക്ഷിക്കുമോ എന്നുകണ്ടറിയണം.

ചൂളം വിളിയോടെ കടന്നു പോയ തീവണ്ടി ഓര്‍മകളില്‍ നിന്നും എന്നെ തിരിച്ചുകൊണ്ടുവന്നു. ബൈക്കും, ഓട്ടോറിക്ഷയും, കാറും എല്ലാം ആരാദ്യം അപ്പുറത്തേക്ക് എന്ന മത്സരമായിരുന്നു. ഇപ്പോഴത്തെ കുട്ടികള്ക്ക് ക്ഷമയും ബഹുമാനവും തീരെ ഇല്ലാതായിരിക്കുന്നു..! ജീവന് വിലയിടാതെ സമയത്തെ വെട്ടിപ്പിടിക്കാനുള്ള വെഗ്രതയിലാണവര്‍..! അഞ്ചുനിമിഷത്തിനുള്ളില്‍ എന്‍റെ മനസ്സിലേക്ക് ഓടിയെത്തിയ കുട്ടിക്കാല ഓര്‍മ്മകള്‍. എന്താ ല്ലേ..!!

https://www.facebook.com/isakkisam