Wednesday, December 23, 2015

ദയാബായി...

' ഏതു തെരുവുപട്ടിയോടോപ്പവും കിടന്നു കൊടുക്കുവാനും ഉള്ളത് മുഴുവന്‍ നാട്ടുകാര്‍ക്ക് മുന്‍പില്‍ തുറന്നുകാണിക്കുവാനും തെയ്യാറായ ഒരഭിസാരികയുടെ ഓട്ടോഗ്രാഫിനായി ഉന്തും തള്ളും നടത്തുന്ന നാട്ടില്‍ അവളുടെ ദിനചര്യകളും ചരിത്രവും ചികയാന്‍ സമയം കണ്ടെത്തുന്ന,ആവേശം കൊള്ളുന്ന നാട്ടില്‍ മാനുഷിക നന്മയുടെ പര്യായമായ ലോകം ബഹുമാനിക്കുന്ന ഒരുവളെ തിരിച്ചറിയാതെ അതിനു മെനക്കെടാതെ ഭിക്ഷക്കാരിയാണെന്ന് ധരിച്ച് ആക്ഷേപിച്ച് ബസ്സില്‍ നിന്ന് വഴിയില്‍ ഇറക്കിവിട്ടിരിക്കുന്നു,.. ഏതോ സഞ്ചിയില്‍ ഉണ്ടെന്നു പറയുന്ന ഒരു സിഡിയിലെ ചൂടന്‍ രംഗങ്ങള്‍ കൈമാറാനും കണ്ടു നിര്‍വൃതികൊള്ളുവാനും ക്ഷമയുടെ നെല്ലിപ്പലക കണ്ട് ദിനങ്ങള്‍ തള്ളി നീക്കുന്ന ,പളു പളുത്ത വസ്ത്രങ്ങളിലും ലെഗ്ഗിൻസുമാണു കുലീനതയും സ്റ്റാറ്റസും എന്നു വിശ്വസിച്ചു വച്ചിരിക്കുന്ന പ്രബുദ്ധതയുടെ കീരിടം പേറുന്ന ഒരു ജനത!!..

ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബറൂള്‍ എന്ന വിദൂരഗ്രാമത്തില്‍ ജീവിക്കുന്ന ദയാബായി
ഫാ.വടക്കന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് ഇത്തവണ കേരളത്തിലേക്കു വന്നത്. 19ന് അവാര്‍ഡ് ചടങ്ങു കഴിഞ്ഞ് മറ്റൊരു പരിപാടിയിലും പങ്കെടുത്ത് പോലീസ് അകമ്പടിയോടെ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറിയ ഈ ദേശീയ മനുഷ്യാവകാശപ്രവര്‍ത്തകയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല.ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്.

''നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്'' എന്നു ചോദിച്ചുകൊണ്ടായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ''അതവിടെ നില്ക്കട്ടെ'' എന്നുപറഞ്ഞ് പരിഹസിക്കുകയും ചെയ്തു.
''അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ'' എന്ന അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ''ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്... അല്ലെങ്കില്‍ ഞാന്‍...'' എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്.

''വാതില്‍ ആഞ്ഞടച്ച് ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കിനിന്ന എന്റെയടുത്തേക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണു സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്കു മറുപടിപറയാനായില്ല. കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്കു കൈചൂണ്ടിപ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ, നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാനോര്‍ത്തതു മറ്റൊന്നാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവേലചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരു പോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറംമങ്ങിയ തുണിയുടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍... അവരെല്ലാം എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്.

വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി വിദ്യാര്‍ഥികളെയും വിദ്യാഭ്യാസവിചക്ഷണരെയും അഭിസംബോധനചെയ്യുന്ന അവരെ അവിടെയാരും വിലകുറഞ്ഞ പരുത്തിസാരിയുടെയും കാതിലും കഴുത്തിലുമണിയുന്ന ഗോത്രമാതൃകയിലുള്ള ആഭരണങ്ങളുടെയുംപേരില്‍ കുറച്ചുകണ്ടിട്ടില്ല.

നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എം.എസ്.ഡബ്ല്യുവും പഠിച്ചിറങ്ങിയ മേഴ്‌സി മാത്യു എന്ന സാമൂഹികപ്രവര്‍ത്തക ലോകമെമ്പാടും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. അവരെ തിരിച്ചറിയാത്തത് അവര്‍ക്കു ജന്മംനല്കിയ കേരളം മാത്രമാണ്.
യഥാര്‍ഥത്തില്‍ ആരാണ്, കാട്ടിലെ മരംപോലെ പരുക്കന്‍ പുറംതോടും അരുവിപോലെ സ്‌നേഹത്തിന്റെ കുളിര്‍ജലമൂറുന്ന മനസ്സും കാത്തുസൂക്ഷിക്കുന്ന ഈ സ്ത്രീ?

കോട്ടയം ജില്ലയില്‍ പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി 16ാം വയസ്സില്‍ സാമൂഹികസേവനമെന്ന ലക്ഷ്യവുമായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. ഒരു ക്രിസ്മസ് രാവില്‍ ആഘോഷങ്ങള്‍ അലയിടുന്ന മഠത്തിന്റെ ഗേറ്റിനുപുറത്ത് വിരുന്നിന്റെ അവശിഷ്ടങ്ങള്‍ക്കായി കൊടുംതണുപ്പില്‍ കാത്തുനില്ക്കുന്ന പാവപ്പെട്ട മനുഷ്യരെയും അവരുടെ കുഞ്ഞുങ്ങളെയും ജനാലയിലൂടെക്കണ്ട് ഹൃദയം തകര്‍ന്നുപോയ മേഴ്‌സി മദര്‍ സുപ്പീരിയറോടു കരഞ്ഞുപറഞ്ഞു:
''എന്നെ പോകാനനുവദിക്കൂ. ആ പാവങ്ങള്‍ക്കിടയിലാണ് എന്റെ സ്ഥാനം. അവരുടെയിടയിലാണ് ക്രിസ്തുവുള്ളത്.''

പിന്നീടുള്ള മേഴ്‌സി മാത്യുവിന്റെ ജീവിതം ചരിത്രമാണ്. ബിഹാര്‍, ഹരിയാണ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമിടയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ സേവനംചെയ്ത അവര്‍ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള്‍ തോളിലേറ്റി മറവുചെയ്തും മനുഷ്യരുടെ മനുഷ്യത്വത്തിന്റെ ഓരം പറ്റി ജീവിതം ഉഴിഞ്ഞുവച്ചു!!..

40വര്‍ഷമായി മധ്യപ്രദേശിലെ ചിന്ത്‌വാഡ ജില്ലയിലെ തിന്‌സായിലും ബറൂള്‍ എന്ന ആദിവാസിഗ്രാമത്തിലുമാണ് അവരുടെ ജീവിതം. ആദ്യമായി ആ ഗ്രാമത്തില്‍ പോയപ്പോള്‍ ''നീയാരാണ്? എന്തിനിവിടെ വന്നു? ഞങ്ങള്‍ കാട്ടിലെ കുരങ്ങന്മാരാണ്'' എന്ന് ആത്മനിന്ദയോടെ പറഞ്ഞ ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്.

''അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികള്‍ക്കു ഭയമാണ്. അവരുടെ വിശ്വാസം നേടാന്‍ ഞാന്‍ അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മണ്‍വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളില്‍ പണിയെടുത്തു. അവരുണ്ണുന്നതെന്തോ അതുമാത്രമുണ്ടു.''
ഒടുവില്‍ ആ പാവങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീടവര്‍ വിളിക്കുന്നത് ബായി എന്നാണ്, ദയാബായി.

മാനുഷിക നന്മയുടെ അമാനുഷമായ സ്ത്രീശക്തി പ്രകടിപ്പിച്ച അവരെയാണ് കേരളം ഇങ്ങനെ നാണംകെടുത്തുന്നത്, കരയിക്കുന്നത്.!!!..

(വിവരങ്ങള്‍  from മാതൃഭൂമി)
WhatsApp.

Thursday, December 03, 2015

വര്‍ണ്ണപതാക.

സൂരജ്... സൂരജ്...
നിന്‍ ഓര്‍മ്മയില്‍ കവിത
വിരിയുന്ന തത്ത്വമസി.
മഞ്ഞുള്ളപുലരിയില്‍
പറന്നുയര്‍ന്ന് മഴമേഘങ്ങളെ
ചുമ്പിച്ചുകൊണ്ട്
യാത്ര ചൊല്ലി ആകാശനീലിമയിലെ
നക്ഷത്രങ്ങളിലൊന്നായത്.
നഗ്നമായ നക്ഷത്രങ്ങള്‍
സ്വതന്ത്രയാണ്.
രാജ്യവും രാജ്യഭാരവും
ഒന്നുമില്ലാതെ
ഒറ്റയ്ക്ക് ഭരിച്ചും വാണും
ജീവിക്കാന്‍.
എങ്കിലും
നിന്‍റെ ശരീരത്തിലെ
വര്‍ണ്ണപതാകത്തിളക്കം
ഭൂമിയെ പ്രകാശപൂരിതമാക്കുന്നു.

----------------------
വസന്തപ്പിളളയുടെ പ്രിയ പുത്രനും, ഫ്ലയിംഗ് ഓഫീസറുമായ സൂരജിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തത്ത്വമസി ഗ്രൂപ്പില്‍ ആ അമ്മ മനസ്സിന് സ്വാന്തനമായി ഞാനെഴുതിയ രണ്ടു വരികള്‍.. Vasantha Pillai

https://www.facebook.com/isakkisam

Thursday, November 19, 2015

പ്രണയം.

കടലിന്‍റെ നിശബ്ദാരവവും
തിരകളിലെ മര്‍മരവും
കാറ്റിന്‍റെ സീല്‍ക്കാരവും
കാതില്‍ ഏറ്റു വാങ്ങി.

സ്വര്‍ണ്ണ മല്‍സ്യമേ
നിനക്ക് പിമ്പേ
നീന്തിയെത്തുവാന്‍
ശക്തിയേകിയാലും.

ഓരോ കുതിപ്പിലും
പ്രണയദാഹം ജീവിതത്തെയും
പ്രകാശത്തെയും ക്ഷണിച്ചു.

ആത്മാവിന് ഉണര്‍വും
സ്നേഹവും നല്‍കി.

അവസാനം
നിന്നടുത്തെത്തിയപ്പോള്‍
വാക്കുകള്‍ക്ക്
സ്ഥാനമില്ലെന്ന
വിവേകത്തില്‍
ഉരുകിയൊലിച്ചു:

മൗനത്തിനു
സംസാരശേഷി
വീണ്ടെടുക്കാനായില്ല.

https://www.facebook.com/isakkisam


Sunday, November 15, 2015

ക്രൈം ഫയല്‍. (പ്രേതങ്ങളുടെ താഴ്വര)

ക്രൈം ഫയല്‍. (പ്രേതങ്ങളുടെ താഴ്വര) എന്ന എന്‍റെ കഥ FB യില്‍ നിന്നും മലയാളം ന്യൂസ്‌ [15.11.2015] പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. “സര്‍ഗവീഥി” പേജില്‍ കാണാം. പ്രവാസികളായ പ്രിയ സുഹൃത്തുക്കള്‍ നോക്കുമല്ലോ.

ക്രൈം ഫയല്‍.
=============
അപകട മരണമെന്ന് നമ്മള്‍ പറഞ്ഞു തള്ളുന്ന പല അപകട മരണങ്ങള്‍ക്കും പിന്നില്‍ മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളുടെ അദൃശ്യ കരങ്ങളുണ്ടോ ?
അപകടങ്ങളില്‍ മരണപ്പെടുന്ന പല ആത്മാക്കളും രക്തദാഹികളായി റോഡില്‍ അലയുന്നു. നാളെ നിങ്ങളുടെ വാഹനത്തിലായിരിക്കും അവന്‍റെ കണ്ണ്. സൂക്ഷിക്കുക.
കടവ് റിസോര്‍ട്ടില്‍ നിന്നും വണ്ടിയെടുക്കുമ്പോള്‍ മദ്യം അയാളുടെ സിരകളില്‍ ലഹരി പടര്‍ത്തിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് കാര്‍ ചെമ്മാട് ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങി കൊണ്ടിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ വഴിയോരത്ത് തട്ടുകടകള്‍ കാണാം. ചരക്കു കയറ്റി വരുന്ന പാണ്ടി ലോറികളുടെ ഇടത്താവളം ഇതു തന്നെ. ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു വണ്ടിക്കു സൈഡില്‍ മാറി നിന്ന് മദ്യം കഴിക്കുന്ന ഡ്രൈവര്‍മാര്‍ സ്ഥിരം കാഴ്ച.
ലഹരിയിലാണെങ്കിലും അനായാസം കാറോടിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി കഴിഞ്ഞു വണ്ടി കോഹിനൂര്‍ എത്തിയതും വണ്ടിയുടെ ടയര്‍ പഞ്ചറായി. ഈ അസമയത്ത് ആരാണ് ഒന്ന് സഹായിക്കാന്‍ കിട്ടുക. സ്റ്റെപ്പിനി ടയറില്‍ കാറ്റുമില്ല. വണ്ടി ഇവിടെ സൈഡാക്കി വല്ല വാഹനത്തിലും കയറി നാടു പിടിക്കാമെന്ന് കരുതി.
കാര്‍ നില്‍ക്കുന്നത് ചര്‍ച്ചിന്‍റെ മുന്നിലാണ്. റോഡിലൂടെ വാഹനങ്ങള്‍ ചീറി പാഞ്ഞുകൊണ്ടിരുന്നു. ഒരു മഴയുടെ ലക്ഷണം സൂചിപ്പിച്ചു കൊണ്ടാണ് കാറ്റ് വീശിയത്, തണുപ്പ് അനുഭവപെട്ടു.
മഞ്ഞു പെയ്യുന്ന തണുത്ത കാറ്റില്‍ നിന്നും രക്ഷ തേടി തന്‍റെ ജീന്‍സ് പോകറ്റില്‍ നിന്നും ഗോള്‍ഡ്‌ ഫ്ലേക്ക് കിങ്ങ്സ് ലൈറ്റ് എടുത്തു കൊളുത്തി ആഞ്ഞു വലിച്ചു. സിഗരറ്റ് ഒള്ളില്‍ കിടക്കുന്ന മദ്യത്തിന്റെ വീര്യം ഒന്നുകൂടി കൂട്ടി. ആ തണുത്ത കാറ്റ് ശരിക്കും ആസ്വദിച്ചു.
കാതില്‍ ഒരു പരുക്കന്‍ ശബ്ദം മുഴങ്ങി.
-വണ്ടി പഞ്ചറായി അല്ലെ..?
തിരിഞ്ഞു അപരിചിതനെ നോക്കി.
അതു വഴി വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ഒരു മിന്നായം പോലെ അയാളെ കണ്ടു, ഞെട്ടിപ്പോയി.
ഉറക്കെ നിലവിളിച്ചു പോയോ..? ശബ്ദം പുറത്തേക്ക് വന്നില്ല. സെമിത്തേരിയില്‍ നിന്നും ഒരാള്‍ എഴുന്നേറ്റു വന്നു നില്‍ക്കുന്ന പോലെ യാണ് തോന്നിയത്. മുഷിഞ്ഞ വേഷം. ജീര്‍ണത മുറ്റിയ ഒരു മനുഷ്യ ശരീരം.
അയാള്‍ തുടര്‍ന്നു: മുന്നോട്ടുള്ള ഇറക്കവും വളവും കഴിഞ്ഞാല്‍ ഒരു മുസ്ലിം പള്ളി കാണാം അതിന്‍റെ സൈഡിലൂടെ ഉള്ള റോഡില്‍ പള്ളിക്ക് പുറകുവശത്തെ രണ്ടാമത്തെ വീട് പാണമ്പ്രയില്‍ പഞ്ചര്‍ കട നടത്തുന്ന ആളുടേതാണ്.
‘പരിഭ്രമിക്കേണ്ട.. ഒന്നു പോയി നോക്കൂ..'
ഈ രാത്രിയില്‍ അയാള്‍ വരുമോ ?
ഏതു പാതിരാത്രിയിലും വിളിച്ചാല്‍ വരും, ‘പരോപകാരിയാണ്..’
"പിന്നൊരു കാര്യം, വഴി തെറ്റി താങ്കള്‍ക്കു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വ്യക്തിപരമായി ഞാന്‍ ഉത്തരവാദിയല്ല.”
അതു പറഞ്ഞു അയാള്‍ ചിരിച്ചപ്പോള്‍ രണ്ടു കൂര്‍ത്ത പല്ലുകള്‍ തെളിഞ്ഞു വരുന്നതുപോലെ, പെട്ടന്ന് അയാള്‍ ചര്‍ച്ചിന്‍റെ ഗേറ്റ് തുറന്നു ഇരുട്ടില്‍ മറഞ്ഞു.
നല്ല ഇരുട്ടാണ്‌, കയ്യില്‍ ടോര്‍ച്ചുമില്ല. ഇടയ്ക്കിടയ്ക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചവും മിന്നലും മാത്രം. താഴോട്ട് ഇറങ്ങുന്ന റോഡ്‌ വ്യക്തമായി കാണുന്നുണ്ട്, എന്തു ചെയ്യണം എന്നാലോചിച്ചു കുറച്ചു നേരം നിന്നു.' പിന്നെ അതു വഴി ചെമ്മാട് ദിശയിലേക്കു പോകുന്ന നാലഞ്ചു വണ്ടികള്‍ക്ക് കൈ കാണിച്ചു നോക്കി, ആരും സഹായത്തിനു വന്നില്ല, വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി.
മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മുന്നില്‍ ഒരുപാട് അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ പാണമ്പ്ര വളവു തന്നെ. ഇപ്പോള്‍ റോഡ്‌ രണ്ടായി തിരിച്ചു ഡിവൈഡറും ഹമ്പും ഒക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വാഹനാപകടങ്ങള്‍ സാധാരണം.
"കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ പ്രിയ നടന്‍ ജഗതിക്ക് അപകടം പറ്റിയതും വളവില്‍ തന്നെ...."
അതെ നികൂടതകളുടെ വളവ്.
ഓരോന്ന് ആലോചിച്ചു മുന്നോട്ടു നടന്നു, നല്ല ഇരുട്ടാണ്‌. വാഹനമോന്നും വരുന്നില്ല. സാവധാനം മുന്നോട്ട് നടന്നു തുടങ്ങി, തന്‍റെ ഇടതു വശത്ത്‌ ഇടതൂര്‍ന്ന ചെടികള്‍ക്കിടയിലൂടെ കുറച്ചു മുന്നിലായി എന്തോ അനങ്ങുന്നതായി തോന്നി. രണ്ടടി മുന്നോട്ടു നടന്നതും ഒരു കൂറ്റന്‍ ചെന്നായ മുന്നിലേക്ക്‌ ചാടി.
നാവു പുറത്തേക്കിട്ട് കിതച്ചുതുടങ്ങിയ അതിന്‍റെ കണ്ണുകള്‍ തീക്കനല്‍ പോലെ തിളങ്ങി. ഒരു ബലപരീക്ഷണത്തിന് മുതിരുന്നതു സാഹസമാണെന്ന് മനസ്സിലാക്കി പിന്മാറി.
ഒരു നിമിഷം മുഖാമുഖം നോക്കി നിന്നു, പിന്നീട് അല്‍പ്പം ധൈര്യം സംഭരിച്ച് ആ കൂറ്റന്‍ ചെന്നായയുടെ മുന്നിലേക്ക്‌ രണ്ടടി വെച്ചു. ധൈര്യത്തിലുള്ള കടന്നു കയറ്റം ചെന്നായക്ക്‌ അമ്പരപ്പുണ്ടാക്കിയത് ആത്മ വിശ്വാസം വര്‍ധിപ്പിച്ചു. അത് ഒന്നു വന്യമായി മുരണ്ടു, ഒരു ചെറിയ ചാട്ടത്തിനു ആ ചെന്നായക്ക്‌ തന്‍റെ കഴുത്ത് ഒടിക്കാമെന്ന് അറിയാമായിരുന്നു. പക്ഷേ, തിരിഞ്ഞോടുന്നത് സ്വയം ആപത്തു വിലക്കു വാങ്ങുന്നതിന് തുല്യമാവും. തന്‍റെ കയ്യില്‍ ഉള്ള ഏക ആയുധം കാറിന്‍റെ കീ മാത്രമാണ്, സാവധാനം ആ കൂറ്റന്‍ ചെന്നായ തന്‍റെ നേരേയടുത്തു. ‘ചെന്നായ കടിച്ചു കീറിയ തന്‍റെ ശരീരം പല ഭാഗങ്ങളായി റോഡില്‍ ചിതറി കിടക്കുന്നത് ഓര്‍ത്തപ്പോള്‍ ഭയം അരിച്ചുകയറി.
പച്ച മനുഷ്യന്‍റെ ഗന്ധം പിടിച്ചെടുത്ത ചെന്നായ ചുറ്റിപറ്റി ഒന്നു കറങ്ങി, ചെന്നായക്ക്‌ തന്നെ ആക്രമിക്കാന്‍ ഉദ്ദേശമില്ലെന്നു മനസ്സിലാരോ മന്ത്രിച്ചു. പിന്നെ മെല്ലെ കൈ ഉയര്‍ത്തി അതിനെ ഓടിക്കാന്‍ ശ്രമിച്ചു. മുന്നിലുള്ള തന്‍റെ ഇര ശക്തനാണെന്നു തോന്നിയതുകൊണ്ടാവാം ചെന്നായ ഇരുളിലേക്ക് ഓടി മറഞ്ഞു.
മുന്നിലേക്ക്‌ വച്ച കാല്‍ ഇനി പിന്നോട്ടില്ല. താഴോട്ട് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. ആ നടത്തത്തിനിടയില്‍ പിറകുവശത്തു നിന്നു വന്ന വാഹനത്തിന്‍റെ വെളിച്ചത്തിലാണ് ആ കാഴ്ച്ച കണ്ടത്, റോഡിന്‍റെ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന വലിയ പാലമരത്തിന്‍റെ മുകളില്‍ ഒരാള്‍ കയറി ഇരിക്കുന്നു. ഈ മനുഷ്യനെന്തു പറ്റി? ഈ അസമയത്ത് പാലമരത്തിന്‍റെ മുകളില്‍ എന്താണ് പണി. പാലമരക്കൊമ്പ് ആടിയുലയുന്നുണ്ട് ഏതു നിമിഷവും അതു പൊട്ടി താഴെ വീഴാം.
റോഡിലൂടെ പാഞ്ഞു പോകുന്ന ഏതെങ്കിലും വാഹനത്തിന്‍റെ അടിയില്‍ അയാളുടെ ശരീരം ചതഞ്ഞു പോകും. സ്വന്തം ജീവനുമായി അങ്കത്തിനു തയ്യാറായി ഇരിക്കുന്ന ആ മനുഷ്യന്‍റെ സാഹസികത ഓര്‍ത്തപ്പോള്‍ തലചുറ്റി. ഇനി അയാളും തന്നെ പോലെ ലഹരിയിലാകുമോ? അയാള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടു തോന്നി. ഈ അസമയത്ത് പാലമരത്തില്‍ കയറി ഇരിക്കേണ്ട ആവശ്യമെന്ത്? ഇടക്ക് കാറ്റില്‍ ആടിയുലയുന്ന പാലമരകൊമ്പില്‍ ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ അയാള്‍ ശരീരം ചലിപ്പിച്ചു കൊണ്ടിരുന്നു.
പെട്ടന്നാണ് അതു സംഭവിച്ചത്.
അതിവേഗത്തില്‍ പാഞ്ഞു വന്ന ഒരു ജീപ്പ് റോഡില്‍ നിന്നും തെന്നി സൈഡിലെ കല്ലില്‍ ഇടിച്ചുകയറി തല കീഴായി കരണം മറിഞ്ഞു. നിമിഷങ്ങള്‍ക്കകം അതു കത്താന്‍ തുടങ്ങി. ആദ്യം ഒന്നു ഞെട്ടിത്തരിച്ചു. പിന്നെ ഓടി ആ ജീപ്പിന്‍റെയടുത്ത് എത്തിയതില്‍ ആദ്യം ഞാന്‍ തന്നെയായിരുന്നു. അപ്പോഴാണ്‌ അതു ശ്രദ്ദയില്‍ പെട്ടത്, കത്തുന്ന ജീപ്പിന്‍റെ സമീപത്തുനിന്നും ഒരാള്‍ സാവധാനം തെന്നിമാറുന്നു. വീണ്ടും അയാളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ തല ചുറ്റുന്നത്‌ പോലെ അനുഭവപ്പെട്ടു.
പാലമരത്തിലിരുന്നതും ജീപ്പിനടുത്ത് ഒരാള്‍ തന്നെ. നിമിഷ നേരം കൊണ്ട് ആ പാലമരത്തില്‍ ഇരുന്ന മനുഷ്യന്‍ എങ്ങനെ ജീപ്പിനു സമീപെത്തെത്തി.
തിരിഞ്ഞു പാലമരത്തില്‍ നോക്കിയപ്പോള്‍ അവിടെ ശൂന്യം..'
അപ്പോഴേക്കും അതു വഴി വന്ന വണ്ടിയിലുള്ളവര്‍ കൂട്ടം കൂടിയിരുന്നു. അതില്‍ ഒരാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.
ആദ്യത്തേതില്‍ രണ്ടാള്‍ മരിച്ചു. ഇനി നാളെത്തെ ന്യൂസ്പേപ്പറില്‍ കാണാം മരണസംഖ്യ.
അപകടസ്ഥലത്ത് നിറുത്തിയ വണ്ടികളില്‍ ഒന്നില്‍ കയറിക്കൂടി വീട്ടിലേക്കു തിരിച്ചു..'
നേരം പുലര്‍ന്ന് ന്യൂസ്‌പേപ്പര്‍ നോക്കിയപ്പോഴാണ് ഇന്നലെ ഞാന്‍ സഞ്ചരിച്ചത് ഒരു സ്വപ്നത്തിലൂടെയല്ല എന്ന തിരിച്ചറിവുണ്ടായത്.
പാണമ്പ്ര വളവിലെ ജീപ്പപകടത്തില്‍ മരണം മൂന്ന്.
കുറേ നേരം ആ ഇരുപ്പു തുടര്‍ന്നു. ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. ഇന്നെലെ ഉണ്ടായ അനുഭവം ആരോടെങ്കിലും ഒന്നു പറയണം. 'മനസ്സ് മന്ദ്രിച്ചുകൊണ്ടിരുന്നു. ആരോടു പറഞ്ഞാലും ചിരിക്കും, വട്ടാണെന്ന്പറയും.
ദീപയോടു പറഞ്ഞാലോ ? ഞാനാണ് അവള്‍ക്കു കടവ് റിസോര്‍ട്ടില്‍ ജോലി ശരിയാക്കി കൊടുത്തത്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവള്‍.
ഒരു ആരാധനയോടാണ് അവള്‍ എന്നെ കണ്ടിരുന്നത്‌.
ഞാനോ...?
പതിവു പോലെ വൈകിട്ട് അഞ്ചു മണിക്ക് തന്നെ കടവിലെത്തി. റിസപ്ഷന് മുന്നിലുള്ള സോഫയില്‍ അലസമായി അവളെ കാത്തിരുന്നു, ഇന്നു ജോലിക്കു വന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അര മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ ഒരു സായിപ്പിന്‍റെ കൂടെ കടന്നു വന്നു അവള്‍. എന്നെ കണ്ടതും അടുത്തേക്ക്‌ വന്നു.
ഇന്നെന്താ പതിവിനു വിപരീതമായി ഇവിടെ ?
‘ബാര്‍ തുറന്നുട്ടുണ്ടല്ലോ.’
‘ചുമ്മാ തന്നെ കാത്തിരുന്നതാ.’
‘ഒരു കൂട്ടം പറയാനുണ്ട്.'
‘എപ്പോഴാ ഒന്നു ഫ്രീ ആവുക.'
‘പതിവു തെറ്റിക്കണ്ട.'
ഞാന്‍ ഫ്രീ ആയാല്‍ ബാറില്‍ വന്നു വിളിക്കാം, തുടങ്ങിക്കോളൂ.
ഞങ്ങളുടെ ശമ്പളത്തിന്റെ ഒരു പങ്കു സാറാണല്ലോ തരുന്നത്.
കളിയാക്കി ചിരിച്ചുകൊണ്ട് സായിപ്പിന്‍റെ കൂടെ നിതംബം കുലുക്കികൊണ്ട്‌ കൊണ്ടു മുന്നോട്ടു നടന്നു.
ആ ചന്തം ഒരു നിമിഷം നോക്കികൊണ്ടു നേരെ ബാറിലോട്ടു നടന്നു, മനസ്സു നിറയെ അവള്‍ ആയിരുന്നു.
മാനത്തു പ്രത്യക്ഷപ്പെട്ട മഴവില്ലും താഴെ പുഴയും തുരുത്തും ചാറല്‍ മഴയില്‍ പതിവിലേറെ ഭങ്ങിയായി അയാള്‍ക്ക്‌ തോന്നി.
ബേറര്‍ വിനയപൂര്‍വ്വം വന്നു കൈക്കൂപ്പി.
എന്താണ് സര്‍ വേണ്ടത്, സാദാരണ കഴിക്കുന്നതു തന്നെയല്ലേ.
ഇന്നു ബോബി വന്നിട്ടുണ്ടോ ?
ഉണ്ട് സര്‍,
എങ്കില്‍ അവനെ വിളിക്കൂ..'
അല്പസമയത്തിനകം ബോബി വന്നു.
‘എന്താ സര്‍ വിശേഷം... സുഖം തന്നെയല്ലേ...'
‘ആ അങ്ങിനെ പോകുന്നു...'
‘താന്‍ മുന്‍പൊരിക്കല്‍ സെര്‍വ് ചെയ്ത ആ കൊക്ടയില്‍ വിസ്കി ഇല്ലേ... അതു തരൂ ഇന്ന്...’
‘വല്ലാതെ പ്രക്ഷുബ്ദമായിരിക്കുന്നു മനസ്സ്, ഒന്നു തണുക്കട്ടെ..'
‘ഒരു മണിക്കൂറിനുള്ളില്‍ നാലെണ്ണം അകത്താക്കി...'
സര്‍ ഫോമിലായോ ? പതിവിലേറെ ഉത്സാഹവതിയായി അവളെ കാണപ്പെട്ടു.
എന്താ പറയാനുണ്ടെന്ന് പറഞ്ഞല്ലോ ?
‘ദീപ ഇരിക്കൂ.'
‘സോറി സര്‍..' ഇവിടെ താങ്കളുടെ കൂടെ ഇരിക്കാന്‍ അനുവാദം ഇല്ല. പെട്ടെന്ന് പറയാമെങ്കില്‍ പറയൂ.
"കുറച്ചു സാവകാശം വേണം."
എന്‍റെ ജോലി കഴിഞ്ഞു. ഈ യൂനിഫോം മാറി വരാം.
‘ഞാന്‍ പുറത്തു ഗാര്‍ഡനില്‍ ഉണ്ടാവും ഉടനെ വരണേ.'
എന്‍റെ ലാസ്റ്റ് ബസ്സ്‌ ഏഴര മണിക്കാണ്, ദീപ ഓര്‍മിപ്പിച്ചു.
ഗ്ലാസിലെ അവസാന തുള്ളി മദ്യവും വലിച്ച ശേഷം തന്‍റെ ക്രഡിറ്റ് കാര്‍ഡ്‌ മേശ പ്പുറത്ത് വച്ചു പുറത്തേക്കിറങ്ങി.'
തനിക്കു അകമ്പടിയായി വന്ന തണുത്ത കാറ്റ് ആസ്വദിച്ചുകൊണ്ട്‌ ഒരു സിഗരറ്റിനു തീ കൊളുത്തി ഗാര്‍ഡനിലേക്ക് നടന്നു.
ബാറില്‍ നിന്നും രണ്ടു മൂന്നു പേര്‍ പുറത്തിറങ്ങി ആടി കുഴഞ്ഞു കാര്‍ പാര്‍ക്കിലേക്ക് പോകുന്നത് ശ്രദ്ദിച്ചു.
വണ്ടിയുടെ ചാവി ഡോറില്‍ കയറ്റാന്‍ അയാള്‍ പാട് പെടുന്നുണ്ടായിരുന്നു.."
"ശരിയായ അളവില്‍ ആല്‍ക്കഹോള്‍ ചെന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും!"
“മലയാളികള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നില്‍ക്കുന്നത് വരെയാണ് കുടിക്കുന്നത്."
ലഹരിയെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്ന മനോഹരമായ പുഞ്ചിരിയോടെ ദീപ കടന്നു വന്നു.."
‘എന്താണ് സര്‍...’
‘താന്‍ ഈ സര്‍ വിളി ഒന്നു നിറുത്തൂ’ ഇവിടെ അതിന്‍റെ ആവശ്യമില്ല.
അവള്‍ മനോഹരമായി പുഞ്ചിരിച്ചു.
-ഇന്നലെ രാത്രി നടന്ന ഒരു സംഭവം പറയാന്‍ വേണ്ടി ആണ് തന്നെ കാണണമെന്ന് പറഞ്ഞത്. താനത് കേട്ട് എന്നെ പരിഹസിക്കരുത്.
ഇന്നു ഒവറല്ലല്ലോ? എന്തായാലും പറയൂ.
നടന്ന കാര്യങ്ങള്‍ എല്ലാം വിശദമായി ഒരു കഥ പറയും പോലെ വിവരിച്ചു.
ഏതാണ്ട് ഒറ്റ ശ്വാസത്തിലാണ് പറഞ്ഞു നിര്‍ത്തിയത്.."
‘ഒരു പൊട്ടിചിരിയോടെ അവള്‍ പറഞ്ഞു...'
“ഇതിപ്പോ കടമുറ്റത്തു കത്തനാരു സീരിയല്‍ കണ്ടപോലെയാണല്ലോ.?"
തുടക്കത്തില്‍ തന്നെ നല്ല ഒരു സൈക്യാട്രിസറ്റിന്‍റെ ചികിത്സ ലഭിച്ചാല്‍ ഇത്തരം ഭ്രാന്ത് ഭേദമാകും.
വീണ്ടും ചിരി.
‘തന്നോട് ഇക്കാര്യം പറഞ്ഞ ഞാനാണ് വിഡ്ഢി,
‘ദീപ ഒരു കാര്യം ചെയ്യൂ. വീട്ടിലേക്കു വിളിച്ചു പറയൂ.'
‘ഇന്നു രാത്രി ഡ്യൂട്ടിക്ക് വരുന്ന കുട്ടി ലീവാണ്, അതു കൊണ്ടു നാളെ രാവിലെ വീട്ടില്‍ എത്തുകയുള്ളൂ എന്ന്..’
നമുക്ക് ഇന്നു രാത്രി അവിടം വരെ ഒന്നിച്ചു പോകാം.
തനിക്കു നേരിട്ടു കണ്ടു ബോധ്യപ്പെടാമല്ലോ.
‘ഓക്കെ..’ അതു കഴിഞ്ഞു എന്നെ എന്തു ചെയ്യാനാണ് പരിപാടി, പാതിരാത്രിക്ക്‌ എന്നെ സാറിന്‍റെ വീട്ടില്‍ കൊണ്ടുപോകുമോ..?
‘എങ്കില്‍ ഞാന്‍ റെഡി.'
വീട്ടിലുള്ളവരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഒരു വളിഞ്ഞ ചിരി താനേ മുഖത്തു പ്രത്യക്ഷമായി..'
സമയം പോണു എന്നെ പെട്ടന്നു ബസ്‌ സ്റ്റോപ്പില്‍ ആക്കൂ... ലാസ്റ്റ് ബസ്‌ പോയാല്‍ പിന്നെ പതിനഞ്ചു കിലോമീറ്റര്‍ വണ്ടി ഓടിക്കാന്‍ പറ്റുമോ ഇയാള്‍ക്ക്..?
ഉടനെ അടുത്ത ബസ്‌ സ്റ്റോപ്പില്‍ ദീപയെ ഇറക്കി..."
ഇനിയെന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു വണ്ടി അലക്ഷ്യമായി ഓടിക്കൊണ്ടിരുന്നു.
വീണ്ടും യാന്ദ്രികമായി തന്‍റെ കാര്‍ കടവ് റിസോര്‍ട്ടിലെത്തി.'
ബാറിലേക്ക് കയറിയതും തന്‍റെ ക്രെഡിറ്റ് കാര്‍ഡുമായി ബോബി വന്നു.
സാര്‍ കാര്‍ഡ് വാങ്ങാന്‍ മറന്നു അല്ലെ ?
‘ഇതിലൊന്ന് സൈന്‍ ചെയ്യൂ.. ബില്‍ നീട്ടി കൊണ്ടു പറഞ്ഞു...'
‘ക്രഡിറ്റ് കാര്‍ഡ്‌ എടുത്തു പേഴ്സിലേക്ക് വെച്ചുകൊണ്ട് സോഫയില്‍ ഇരുന്നു..'
“ബോബി ഒരു ലാര്‍ജ്... റിപീറ്റ്.."
മനോഹരമായ ആ സ്ഫടിക ഗ്ലാസ്സിലേക്ക്‌ രണ്ടു ഐസ് ഇട്ട ശേഷം അതലിയുന്നതും നോക്കി ഓരോ ചിന്തയില്‍ മുഴുകി..!"
“ബോബി തോളില്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ആ മയക്കത്തില്‍ നിന്നുണര്‍ന്നത്‌."
‘സമയം പതിനൊന്ന് ആയി സാര്‍.... ബാര്‍ ക്ലോസ് ചെയ്യുന്നു....’
എനിയെന്തെകിലും ആവശ്യമുണ്ടോ..?
“ഒന്നുകൂടി റിപീറ്റ് ചെയ്യൂ.. ദാറ്റ്സ് ആള്‍"
‘ഓക്കെ സര്‍...’
രാതി എന്തായാലും അതുവരെ പോകണം.
‘ആ നികൂടത തിരിച്ചറിയണം...’
കാര്‍ തുറന്നു തന്‍റെ കറുത്ത ഓവര്‍ കോട്ട് ധരിച്ചു യാത്രതിരിച്ചു.
റോഡില്‍ ഇപ്പോഴും വാഹനങ്ങള്‍ ഒഴികികൊണ്ടിരിക്കുന്നു.
കോഹിനൂര്‍ കഴിഞ്ഞു ചര്‍ച്ചിന് മുന്‍പില്‍ തന്‍റെ വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി സാവധാനം മുന്നോട്ടു നടന്നു.
‘റോഡു വിജനമാണ്... ഇടക്കിടെ ഓരോ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌. തന്നെ ആരും ശ്രദ്ദിക്കുന്നില്ല എന്നു ഉറപ്പു വരുത്തി.
തണുത്തു വീശിയടിച്ച കാറ്റില്‍ വന്ന മഴത്തുള്ളികള്‍ മുഖത്തു നിന്നും തുടച്ചു മാറ്റി. മഴക്കുള്ള ലക്ഷണം കാണുന്നുണ്ട്. ഇപ്പോള്‍ അല്‍പ്പം അകലെയായി വളവില്‍ സ്ഥിതിചെയ്യുന്ന പാലമരവും അപകടം നടന്ന സ്ഥലവും വ്യക്തമായി കാണുന്ന സ്ഥലത്തെത്തി.
ഇടതു വശത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചെടികള്‍ക്കുള്ളില്‍ പതുങ്ങി നിന്നു. താന്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നു ഒരു നിമിഷം ഓര്‍ക്കാതിരുന്നില്ല. തണുത്ത കാറ്റില്‍നിന്നു ഒരു പരുതിവരെ തന്‍റെ ഓവര്‍ കോട്ട് സംരക്ഷണം തന്നു കൊണ്ടിരുന്നു. പോകറ്റില്‍ കരുതിയിരുന്ന കറുത്ത ഉറുമാല്‍ കൊണ്ടു തലയില്‍ കെട്ടി. മഴ ഇടയ്ക്കു കാറ്റിനു തുണയായി ചിന്നം പിന്നം ചാറികൊണ്ടിരുന്നു.
അപ്പോഴാണ്‌ അതു ശ്രദ്ദിച്ചത്‌.
പാലമരകൊമ്പ് ആടിയുലയുന്നു, പെട്ടന്ന് ആ രൂപം കണ്‍മുന്നില്‍. താന്‍ ആദ്യം കണ്ട അതേ രൂപം തന്നെ.
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ആ രൂപത്തിനുണ്ടെന്നു തോന്നി.
ഒരു ചെന്നായ അണക്കുന്നതുപോലെ നാവു പുറത്തേക്കിട്ടു ചെറിയ ശബ്ദത്തില്‍ കിതക്കുന്നുണ്ടായിരുന്നു, രക്തം പറ്റിപിടിച്ചത് പോലെ ചുവന്ന നിറത്തിലുള്ള അയാളുടെ നാവ് പേടിപ്പെടുത്തുന്നതായിരുന്നു.
നായ്ക്കളെ പോലെ കിതച്ചു തലയാട്ടിയുള്ള ആ ഇരുത്തം അധികനേരം നോക്കിയിരിക്കാന്‍ പറ്റില്ലായിരുന്നു. സാധാരണ മനുഷ്യരേക്കാള്‍ കൈവിരലുകള്‍ക്ക് വളെരെ നീളം കൂടുതലായിരുന്നു.
കൂര്‍ത്ത നഖങ്ങള്‍ കുത്തുളി പോലെ മുന്നോട്ടു തള്ളി നില്‍ക്കുന്നു. ഇടക്കിടക്ക് അതു വഴി കടന്നു പോകുന്ന വാഹനങ്ങളിലാണ് ശ്രദ്ദ.
രാത്രി സഞ്ചാരിയായ ഒരു മൂങ്ങയെ പോലെ ആ കണ്ണുകള്‍ തിളങ്ങി കൊണ്ടിരുന്നു. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്നുണ്ടായിരുന്നു ആരൂപം. വവ്വാല്‍ പറന്നു വന്നു ഇരിക്കുന്ന ലാഘവത്തോടെ ചില്ലകള്‍ ഇളക്കി പിന്നേയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇലകള്‍ അനങ്ങുന്ന ശബ്ദങ്ങള്‍ എന്‍റെ മനസ്സിനെ അലോസരപ്പെടുത്തി.
വല്ല മൂര്‍ഖനും ജീവന്‍ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് നില്‍പ്പ്.
രാത്രി രണ്ടു മണി. ദൂരെ നിന്നും ഒരു സ്കോര്‍പിയോ അതിവേഗത്തില്‍ വരുന്നു, ആ വരവ് കണ്ടു കൊണ്ടാണ് ആ രൂപത്തിനു ചില രൂപമാറ്റങ്ങള്‍ സംഭവിച്ചത്. പാലമരത്തില്‍നിന്നും അപ്രത്യക്ഷമായ അയാള്‍ എങ്ങെനെയാണ് സ്കോര്‍പ്പിയോവില്‍ കയറിയെതെന്നു മനസ്സിലായില്ല, വാഹനത്തിന് ദിശ തെറ്റിത്തുടങ്ങി. തന്‍റെ കണ്‍മുന്നില്‍ വീണ്ടും ഒരു അപകടം സംഭവിക്കാന്‍ പോകുന്നു. സകല ഇന്ദ്രിയങ്ങളും ഉണര്‍ന്നു. ആ സ്കോര്‍പ്പിയയുടെ പിന്നാലെ സര്‍വ്വശക്തിയും ഉപയോകിച്ചു ഓടി. പക്ഷേ അതിനകത്തെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വളവില്‍ റോഡില്‍ നിന്നു തെന്നി ഡിവൈഡര്‍ മറികടന്നു മൂന്നു നാലു പ്രാവിശ്യം ആ വണ്ടി മലക്കം മറിഞ്ഞു പാറയില്‍ തല കീഴായി മറിഞ്ഞു. ആ സ്കോര്‍പ്പിയോക്കുള്ളില്‍ നിന്നും പ്രാണനു വേണ്ടി പിടയുന്ന മനുഷ്യരുടെ നിലവിളി കേള്‍ക്കാമായിരുന്നു. തലച്ചോറിനുള്ളില്‍ ഒരു വെടിയുണ്ട കയറിയ പോലെ തനിക്കു തോന്നി.
“അമിതയാമായ ലഹരിയാണ് അപകടത്തിനു കാരണമെന്ന് പോലീസ് കണ്ടെത്തല്‍.."
പിറ്റേന്നത്തെ പത്രത്തില്‍ അപകട വാര്‍ത്ത പടം സഹിതം. മരണം രണ്ട്.
ഈ അനുഭവം എങ്ങെനെ പുറത്തറിയിക്കും. പോലീസില്‍ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോ ?
*******************************************************
ബാത്ത്റൂമിന്‍റെ വാതില്‍ തുറന്നു വിപിന്‍ ബെഡ് റൂമിലേക്ക്‌ കയറി.
തന്‍റെ ഡയറി വായിച്ചിരിക്കുന്ന ജോസിനെ കണ്ട് ഒന്നമ്പരന്നു.
താനെപ്പോള്‍ ഇവിടെ കയറിക്കൂടി ?
ഞാന്‍ വന്നിട്ടു ഇരുപതു മിനിറ്റിലതികമായി. അമ്മ പറഞ്ഞു താന്‍ മുകളില്‍ ബെഡ് റൂമില്‍ ഉണ്ടെന്ന്.
ഇവിടെ വന്നപ്പോള്‍ തന്നെ കാണുന്നില്ല. ബാത്ത്‌റൂമില്‍ ആണെന്നു മനസ്സിലായി. പിന്നെ ഈ ഡയറി വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
താനെന്താ ഹോളിവൂഡ്‌ സിനിമക്കു വേണ്ടി യക്ഷിക്കഥ എഴുതുകയാണോ ?
സംഭവം കിടിലന്‍ തന്നെ.
ഹ ഹ ഹ ഹ.......... പൈശാചികമായി ചിരിച്ചു വിപിന്‍. അന്നേരം പാല പൂത്ത മണം അവിടെയാകെ പരന്നു.
****************************************************
https://www.facebook.com/isakkisam?ref_type=bookmark


Friday, November 13, 2015

ദൈവത്തിന്‍റെ വികൃതികള്‍.

മഴത്തുള്ളികള്‍ ഭൂമിയുടെ മാറിനെ ആര്‍ത്തിയോടെ ചുംബിക്കുമ്പോള്‍ വരുന്ന മണ്ണിന്‍റെ മണമായിരുന്നു എനിക്കമ്മ. മഴയുടെ രോദനങ്ങള്‍ക്കും മുകളിലായിരുന്നു എന്‍റെ കരച്ചിലെന്നു പള്ളീലച്ചന്‍ പറയുമായിരുന്നു. ഉപേക്ഷിക്കപ്പെട്ട കൈകുഞ്ഞില്‍ നിന്നും ഉദ്യോഗസ്ഥനായി പത്രമോഫീസില്‍ എത്തിനില്‍ക്കുന്ന കൗമാരം. ജോസച്ചന്‍ തന്നെയാണ് ജോലിശരിയാക്കിയത്. പത്രമോഫീസിന്‍റെ പിന്നാമ്പുറത്തുള്ള സ്റ്റോര്‍ റൂമിലാണ് താമസം. മാസത്തിലൊരിക്കല്‍ അച്ഛന്‍ വരികയോ ഞാവിടെ പോയി കാണുകയോ ചെയ്യും.

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളില്ലായിരുന്നു. ഞാന്‍ സ്നേഹിച്ച എന്‍റെ പ്രിയപ്പെട്ടവളോ..? കര്‍ക്കശക്കാരനായ അച്ഛന്‍റെ മിലിട്ടറി തോക്ക് എന്നും അവള്‍ക്ക് ഭയമായിരുന്നു. അച്ഛന്‍ കണ്ടെത്തിയ വരനുമുന്നില്‍ തലകുനിക്കുമ്പോള്‍ ഹൃദയം എന്‍റെ കൈക്കുള്ളില്‍ പിടയുകയായിരുന്നു. അവളേയും കൊണ്ട് ഒളിച്ചോടാന്‍ എന്‍റെ മുന്നിലും വഴികളില്ലായിരുന്നു. നീണ്ട പതിനഞ്ചു വര്‍ഷം കടന്നുപോയിരിക്കുന്നു. താടിയില്‍ അങ്ങിങ്ങായി വെള്ളിരോമങ്ങള്‍ പ്രേത്യക്ഷപ്പെത് കാലത്തിനെ കയ്യൊപ്പ്.


“അനാമിക” സ്നേഹത്തിന്‍റെ മാലാഖയായി എന്‍റെ മനസ്സിലേക്ക് ചേക്കേറിയവള്‍. ഓഫീസിന്‍റെ തൊട്ടു പിറകിലായിരുന്നു വീട്. അമ്മയും ഏക മകളും. അച്ഛന്‍ മിലിട്ടറിയിലായിരുന്നു. ദിവസവും രാവിലെ കോളേജിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ കണ്ണുകള്‍ കൂട്ടി മുട്ടിയിരുന്നു. കുഞ്ഞു കുഞ്ഞു കുശലാന്വേഷണങ്ങളും സഹായങ്ങളും ആണ്‍കുട്ടികളില്ലാത്ത ആ കുടുംബത്തില്‍ ഞാനോരംഗമായി മാറി.

പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. ഒരു ദിവസം അനാമിക എന്നോട് പറഞ്ഞു. ഇന്ന് ഞാന്‍ നിന്നെ സ്വപ്നം കണ്ടു. അത് പറയുമ്പോള്‍ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. ചുണ്ടുകളില്‍ നനുത്ത പുഞ്ചിരിയുണ്ടായിരുന്നു. എന്‍റെ ജാലകത്തിലൂടെ ഒരു മഞ്ഞു തുള്ളിയായി ആണ് നീ വന്നത്. ഞാനിതുവരെ കണ്ടതില്‍ വച്ചേറ്റവും മനോഹരമായ സ്വപ്നമായിരുന്നു. എന്‍റെ തോളില്‍ മുഖമമര്‍ത്തി കാതില്‍ മൊഴിഞ്ഞു. സ്വപ്നത്തില്‍ ഞാനും നീയും നഗ്നമായിരുന്നു. അപ്പോള്‍ അവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി ഒരു ചുംബനത്തിലൂടെ ഞാന്‍ ഒപ്പിയെടുത്തു.

കടല്‍ കാണുമ്പോഴൊക്കെ അവളെന്‍റെ മനസ്സിലേക്ക് വരാറുണ്ട്.
പ്രണയകാലത്ത് എന്‍റെ സ്വന്തമെന്നു പറഞ്ഞ് ആലിംഗനം ചെയ്ത് ചുംബിക്കാറുണ്ടായിരുന്നു. പാര്‍ക്കിലും കാറ്റാടി മരത്തണലിലും കടല്‍ തീരത്തും കല്ലുകള്‍ പതിച്ച നടപ്പാതയിലും മഞ്ഞു പെയ്യുന്ന സായാഹ്നങ്ങളില്‍ എന്നെ കാത്തുനില്‍ക്കാറുണ്ടായിരുന്നു. ഞാന്‍ വരുമ്പോള്‍ അവളുടെ കണ്ണുകളില്‍ സഹിശേഷമായ ഒരു തിളക്കം പ്രത്യക്ഷപ്പെടാറുണ്ട്. കവിളുകളില്‍ സന്ധ്യയുടെ ചുവപ്പും. നനുത്ത മൃദുലമായ കൈവിരലുകളില്‍ എന്‍റെ കൈ കോര്‍ത്തു ചേര്‍ന്ന് നടക്കുമായിരുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന രാവുകളില്‍ ചുംബനങ്ങള്‍ കൊണ്ട് അവളെന്‍റെ സിരകളില്‍ അഗ്നിപ്പടര്‍ത്തുമായിരുന്നു. അവസാനിക്കാത്ത തിരകള്‍ നോക്കി നനഞ്ഞ മണല്‍തരികള്‍ എന്‍റെ കൈകള്‍ക്ക് മുകളില്‍ വിതറിക്കൊണ്ട് എന്‍റെ കാതില്‍ നനുത്ത ചുണ്ടുകള്‍ മുട്ടിച്ചു പറയാറുണ്ടായിരുന്നു നിന്നെ ഞാന്‍ ഈ കടലോളം സ്നേഹിക്കുന്നുവെന്ന്.

ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ജോസച്ചനെ ദൈവം വിളിച്ചപ്പോള്‍ വീണ്ടും ഞാനനാഥനായി. ജോസച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ശക്തമായ മഴവന്നുവെങ്കിലും ആ അമ്മമണം എനിക്കന്യമായിരുന്നു.

എല്ലാം എന്നെ വിട്ടുപോയിരിക്കുന്നു. ദൈവത്തിന്‍റെ ഓരോ വികൃതികള്‍. എല്ലാം തലകീഴായി മറിഞ്ഞിരിക്കുന്നു. പാതയോരങ്ങളിലെ കെട്ടിടങ്ങളെല്ലാം നിലം പോത്തിയിരിക്കുന്നു. റോഡ്‌ പലയിടങ്ങളിലും വിണ്ടു കീറിയിരിക്കുന്നു. ചിലയിടങ്ങളില്‍ അഗാതമായ ഗര്‍ത്തങ്ങള്‍. അന്തരീക്ഷത്തിലാകെ പൊടി പടലങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഭൂകമ്പം അതി ഭീകരമായി നകരെത്തെ വിഴുങ്ങിയിരിക്കുന്നു. റോഡിലെങ്ങും ശൂന്യത. ഒരാളെ പോലും കാണാനില്ല. മുന്നിലൊരു വലിയ ഗര്‍ത്തം രൂപപ്പെട്ട് റോഡ്‌ രണ്ടായി പകുത്തിരിക്കുന്നു. ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. പോകറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് തീ പകര്‍ന്ന്‌ അലക്ഷ്യമായി കടല്‍തീരത്തേക്ക് നടന്നു. പൊടി പടലങ്ങള്‍ എന്നെ ചുംബിച്ചുകൊണ്ട് ഭൂകമ്പത്തിന്‍റെ ഭീകരത വിളിച്ചോതി അട്ടഹസിച്ചു.

“നില്‍ക്കണേ.” പെട്ടന്ന്‌ ഒരു ആര്‍ത്ത സ്വരം പിന്നില്‍ നിന്ന് കേള്‍ക്കാനായി. ഞാന്‍ നടുങ്ങി നിന്നു.

കടല്‍ക്കരയിലെ നിലം പൊത്തിയ ഫ്ലാറ്റിനു പിന്നില്‍ നിന്നും മേലാസകലം പൊടി പുരണ്ട സ്ത്രീയും കൈക്കുഞ്ഞും എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്നു. കീറിപ്പറിഞ്ഞ സാരിയാണ് വേഷം. ഒട്ടിയ വയര്‍ വിശപ്പിനെ വിളിച്ചോതുന്നുണ്ടായിരുന്നു. വേച്ചു വേച്ചു മുന്നോട്ടു വന്നു, കരഞ്ഞു കലങ്ങിയ കണ്ണുകള്‍. കണ്ണീരും പൊടിപടലങ്ങളും മുഖത്ത് ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. കുഞ്ഞ് തോളില്‍ മയങ്ങി കിടക്കുന്നുണ്ട്.

“നിങ്ങളാരാ..?” അവളും കുഞ്ഞും എന്‍റെ അരികിലേക്ക് വന്നുകൊണ്ട്‌ ചോതിച്ചു.

കണ്ണുകള്‍ തിരുമ്മി ആകാംക്ഷയോടെ വീണ്ടും നോക്കി.
ഞാനും അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. അതെ അതവള്‍ തന്നെ. “അനാമിക”

“ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു ഇതുവരെ.” എന്‍റെ മനസ്സ് എന്നോട് മന്ദ്രിച്ചുകൊണ്ടിരുന്നു ഒരു ദൈവദൂതന്‍ വന്ന് എന്നെ സംരക്ഷിക്കുമെന്ന്. ഇത് വല്ലാത്ത ഒരു പരീക്ഷണമായല്ലോ? ഈ ദുരന്തത്തില്‍ ഭര്‍ത്താവും മറ്റു രണ്ടു കുഞ്ഞുങ്ങളും എനിക്ക് നഷ്ടമായി. ദൈവദൂതനല്ല ദൈവം തന്നെയാണ് എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. ഞാന്‍ ഇത്രയും നാള്‍ സഹിച്ചതൊക്കെ കണ്ടു വന്നതാണോ ? അവള്‍ കുനിഞ്ഞിരുന്നു കാലില്‍ മുഖമമര്‍ത്തി തേങ്ങിക്കരഞ്ഞു. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്ങേയറ്റം തളര്‍ന്നുപോയി. വീശിയടിച്ച പൊടിക്കാറ്റില്‍ എന്‍റെ ശരീരമാകെ ആടിയുലഞ്ഞു.

അവള്‍ മുഖമുയര്‍ത്തി പ്രദീക്ഷയോടെ എന്നെ നോക്കി. കണ്ണുകളിലൂടെ കണ്ണുനീര്‍ ധാരയായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാനവയിലേക്ക് മാറിമാറി നോക്കി. ആ കണ്ണുകളുടെ ആഴങ്ങള്‍ ദയയാചിക്കുന്നുണ്ടായിരുന്നു.
“എനിക്കാരുമില്ല. എന്നേയും കുഞ്ഞിനേയും കൂടെ കൂട്ടുമോ?” അവള്‍ മുട്ടുകാലില്‍ നിന്ന് കൈകൂപ്പി ദയാവായ്പ്പോടെ ചോദിച്ചു. ഞാന്‍ കുഞ്ഞിന്‍റെ ചുരുണ്ടമുടിയില്‍ തലോടി. മനസ്സ് നഷ്ടപ്പെട്ടത് ഞാനറിഞ്ഞില്ല. ഒന്നും ഒരിയാടാതെ തിരിഞ്ഞു നടന്നു. അവളും കുഞ്ഞും ഒരു നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്നു.

https://www.facebook.com/isakkisam




Tuesday, November 03, 2015

കൊട്ടിക്കലാശം,

നാലും കൂടിയ കവല, ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു.. പള്ളിയില്‍ നിന്നും ബാങ്കുവിളി.. അമ്പലത്തില്‍നിന്നും ശഘുനാദം.. ചര്‍ച്ചില്‍ നിന്നും മണിയടി... ദൂരെ നിന്നും പോത്തുകള്‍ അമറുന്ന ശബ്ദം... ദളിദരുടെ ചോരയുടെ മണം... മാനം മുട്ടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍... താമരയില്‍ വിരിഞ്ഞ മൊല്ലാക്ക... കോണിയില്‍ കയറി നില്‍ക്കുന്ന രാഘവന്‍.. കൈപത്തിയില്‍ പിടിച്ചുതൂങ്ങുന്ന മാണിമാര്‍.. അരിവാളില്‍ ഒഴുകുന്ന കണ്ണുനീര്‍.. വീട് തേടി ചെല്ലുന്ന കവറുകള്‍.... കൊഴുപ്പുകൂട്ടുന്ന കുപ്പികള്‍... രാത്രിയുടെ അന്ധ്യയാമങ്ങളില്‍ മുല്ലപ്പൂ ചൂടി കവലയില്‍ എത്തുന്ന സുന്ദരികള്‍..!

പ്രവാസികള്‍ കറവ പശുക്കള്‍... ഇലക്ഷന്‍, കല്യാണം, ചാരിറ്റി, ഫോണുകള്‍... മറുതലക്കല്‍ പ്രമുഖര്‍... ബ്രിട്ടീഷുകാര്‍ നാട്ടുപോയ ചെടി വേരോടെ പിഴുതെറിയാതെ ഓമനിക്കുന്ന പൗരന്മാര്‍... മരിച്ചുപോയ അച്ഛനെ തേടി പോളിംഗ് ബൂത്തിലേക്ക് ഓടിക്കയറിയ കുഞ്ഞുങ്ങള്‍... മാറ്റിയെഴുതി അനുകരണ അലാപനവുമായി വാട്സ് അപ്പും, ഫേസ്ബുക്കും തകര്‍ക്കുന്ന ഗാനങ്ങള്‍..!

എല്ലാം നോക്കികാണുന്ന ഗാന്ധിജിയുടെ പ്രതിമ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു... ഉമ്മാ എങ്ങിനെയാണ് കരയുക.. അതു മാത്രം എന്നെ അറിയിച്ചില്ലല്ലോ..!!


https://www.facebook.com/isakkisam




Tuesday, October 27, 2015

മനസ്സ്.

നൂലുപോട്ടിയ പട്ടം ലക്ഷ്യമില്ലാതെ ആകാശനീലിമയില്‍ ചിത്രങ്ങള്‍ വരച്ചു. ആകാശ മേഘങ്ങളിലെ ആള്‍രൂപങ്ങള്‍ വന്നു അവ ഓരോന്നായി മായ്ച്ചുകൊണ്ടിരുന്നു. ചിലത് രൂപങ്ങള്‍ മാറി വന്നു..! പട്ടം പറന്നു പറന്നു ഏഴു മലകളും താണ്ടി തണുപ്പുള്ള പ്രഭാതത്തില്‍ അവളുടെ കയ്യില്‍ എത്തിച്ചേരാന്‍ കൊതിച്ചു..! മഞ്ഞു കാലമായിരുന്നു. റോഡരുകില്‍ നിരനിരയായി നിറുത്തിയിരുന്ന കാറുകള്‍ എല്ലാം മൂടല്‍മഞ്ഞിലാണ്. ജനാലയഴികള്‍ക്കിടയിലൂടെ മുറ്റത്തെ പൂന്തോട്ടത്തില്‍ കണ്ണുകള്‍ പരതിയപ്പോഴാണ് കീറിപ്പറഞ്ഞ പട്ടം ശ്രദ്ധയില്‍ പെട്ടത്. തന്‍റെ പ്രിയപ്പെട്ട റോസാച്ചെടിയുടെ മുള്ളുകളില്‍ തറച്ചു നില്‍ക്കുന്ന വര്‍ണ്ണങ്ങള്‍ നശിച്ച പട്ടത്തെ വലിച്ചെടുത്തു ഒടിച്ചു റോടരുകിലെ ഓടയിലേക്കെറിഞവള്‍..! പ്രണയസൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ട പട്ടം പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിലലിഞ്ഞു..!!

Monday, October 26, 2015

നിലാവ്..

രാത്രിയുടെ തുടക്കത്തിലായിരുന്നു... ആകാംക്ഷയോടെ മൊബൈലില്‍ നോക്കിയിരുന്നു... സമയം 8:57... അവന്‍റെ ചിന്തകളില്‍ വിഷാദത്തിന്റെ ചുരുളുകള്‍ ഉയര്‍ന്നുവന്നു.. സന്ധ്യയായി.. ആകാശത്ത്‌ ഒരു നക്ഷത്രം ഉദിച്ചിരിക്കുന്നു.. കണ്ണുകളടച്ചു ആ നക്ഷത്രത്തെ കുറിച്ചു സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി... കയ്യെത്താ ദൂരത്തു നില്‍ക്കുന്ന ആ പ്രകാശഗോളത്തെ കരവലയത്തിലാക്കാന്‍ വെമ്പല്‍ കൊണ്ടു. മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു... ഈ സന്ധ്യ സൂക്ഷിച്ചുവെക്കും ഓര്‍ത്തോര്‍ത്തു ദുഖിക്കാന്‍, ഓര്‍ത്തോര്‍ത്തു കരയാന്‍.. നഷ്ടമാകുന്ന ആ സുന്ദര നിമിഷത്തെ കുറിച്ചു വിലപിച്ചു നിരാശനായി നിലാവിന്‍റെ ഉത്ഭവസ്ഥാനം തേടി നടന്നു...!!


https://www.facebook.com/isakkisam




Thursday, October 22, 2015

ജനവാതിലുകള്‍..

മേഘങ്ങള്‍ക്കിടയിലൂടെ
വഴിതെറ്റിവന്ന സൂര്യരശ്മി
വിജനതയുടെ വിദൂരതയില്‍
നിന്നെത്തിനോക്കി.

ലാപ്ടോപ്പിന്‍ ‍
ജനവാതിലുകള്‍
പ്രണയാത്മാക്കളെ തേടി.

മൊബൈലില്‍ ചൂളമടിച്ചു
പ്രണയമഴ അവളെ
വിളിച്ചുകൊണ്ടിരുന്നു.

നിശബ്ധവും ആരാധനയും
ആയിചെന്ന് ഞാനവളുടെ
ജനവാതിലില്‍ മുട്ടി.

മനസ്സ്തുറക്കാനാവാതെ
കീബോര്‍ഡില്‍
വിരലുകള്‍പരുങ്ങി.

എന്‍റെ മൌനം
ഹൃദയാന്തര്‍ഭാഗത്ത്
എരിഞ്ഞുകൊണ്ടിരുന്ന
പ്രണയാഗ്നിയുടെ
ഭാഷയായിമാറി.

അവള്‍എന്‍റെ
പദരഹിതമായ
കുത്തും,സ്പൈസും,സ്റ്റാറും
കണ്ണുകളിലെ തിളക്കമായും
ആത്മാവിന്‍റെ സമര്‍പ്പണമായും
പ്രണയത്തിന്‍റെ ധാഹമായും
കാണുന്നത് ഞാന്‍ അറിഞ്ഞു.

https://www.facebook.com/isakkisam




Monday, October 19, 2015

കിട്ടിയ മുന്തിരിക്ക്‌ ജന്മദിനമധുരമേറെ...!!



ഇടിമിന്നലും കോരിച്ചൊരിയുന്ന മഴയുമുള്ള ഒരു രാത്രിയില്‍ വീട്ടിലായിരുന്നു എന്‍റെ ജനനമെന്ന് ഉമ്മ പറയുമായിരുന്നു.

“തൊട്ടടുത്ത് പായയില്‍ വിരിച്ച തുണിയിലായിരുന്നു നീ കിടന്നിരുന്നത്.. വാവിട്ട് കരയുന്നുണ്ടായിരുന്നു... നിന്നെ നോക്കി ഞാനും കരയുന്നുണ്ടായിരുന്നു വേദനയും സന്തോഷവും കൂടിചേര്‍ന്ന ഒരു കരച്ചില്‍. കുറച്ചു നേരത്തിനു ശേഷം കരന്റും പോയി. കിടന്നിടത്ത് നോക്കുമ്പോള്‍ ഇരുട്ടത്ത് വിളക്കുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു നീ.. എന്തൊരു നിറമായിരുന്നു നിനക്ക്. തടിയുമുണ്ടായിരുന്നു. ഒരു മൊഞ്ചന്‍ ടുണ്ടുമണി.”

എന്നൊക്കെ ഉമ്മ പുളുവടിക്കും. അത് പറയുമ്പോള്‍ ആ മുഖത്തു വരുന്ന സന്തോഷത്തിന്‍റെ മിന്നലാട്ടം അരങ്ങില്‍ കാണാത്ത നവരസങ്ങളില്‍ ഒന്നുതന്നെ. അതു കാണാന്‍ ഞാന്‍ ഇടക്കൊക്കെ എല്ലാ ലീവിലും ഈ കാര്യങ്ങള്‍ ചോതിക്കാറുണ്ട്. ജന്മംതന്ന ഉമ്മയെ കെട്ടിപ്പിടിച്ചു ആ നെറുകയില്‍ ഒരു സ്നേഹചുമ്പനം നല്‍കി ഈ കുഞ്ഞു സന്തോഷം ഇവിടെ കുറിക്കട്ടെ..!!

48 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഈ യാത്ര തുടങ്ങിയിട്ട്. ഇക്കാലമത്രയും ഒരു ജന്മദിനം ആഘോഷമായി കൊണ്ടാടിയത് ഓര്‍മയില്‍ ഇല്ല. ബര്‍ത്ത്ഡേ കൊണ്ടാടുന്ന പതിവ് ഇല്ലായിരുന്നു, കുട്ടിയായിരിക്കുമ്പോള്‍ സിനിമയിലെ ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ കാണുമ്പോള്‍ ഉമ്മയോട് പറയും ഈ കൊല്ലം എനിക്കും ബര്‍ത്ത്ഡേ ആഘോഷിക്കണം. ഉമ്മ പറയും നമുക്ക് ബിരിയാണി വെക്കണം, സേമ്യ പായസം ഉണ്ടാക്കണം എന്നൊക്കെ പിന്നെ മറന്നുപോകും. ഓര്‍മ്മവരുമ്പോള്‍ ചോദിച്ചാല്‍ പറയും കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടാക്കിയ ബിരിയാണിയും പായസവും നീ മറന്നോ എന്ന്.? അത് ഉമ്മാന്റെ ഒരു നമ്പറാ. :) :)

സ്കൂളില്‍ പിറന്നാളിന് കുട്ടികളില്‍ ചിലര്‍ കളര്‍ ഡ്രെസ്സൊക്കെ ഇട്ടു വരാറുണ്ടായിരുന്നു. പാരീസ് മിഠായിയും നാരങ്ങാ മിഠായിയും കൊണ്ടുവുമായിരുന്നു. ക്ലാസ് ടീച്ചര്‍ അറ്റന്റന്‍സ് എടുത്തു കഴിഞ്ഞാല്‍ പിന്നെ ബര്‍ത്ത്ഡേ കുട്ടി എല്ലാവര്‍ക്കും മിഠായി വിതരണം കഴിഞ്ഞേ പഠനം തുടങ്ങാറുള്ളൂ. പക്ഷേ ഒരിക്കല്‍ പോലും സ്കൂളിലും ഞാന്‍ ബര്‍ത്ത്ഡേ ആഘോഷിച്ചതായി ഓര്‍ക്കുന്നില്ല.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു, ആ സ്കൂള്‍ കുട്ടിയില്‍നിന്നും നാല്‍പെത്തിയെട്ടില്‍ എത്തിനില്‍ക്കുന്നു. കുട്ടിക്കാലത്തുപോലും ആഘോഷിക്കാത്ത ബര്‍ത്ത്ഡേ ആണ് ഇന്ന് എനിക്ക് ഒരുപാട് സന്തോഷമായി കടന്നുവന്നത്. ഒരുപാട് ഇന്‍ബോക്സ് ബര്‍ത്ത്ഡേ മെസേജുകള്‍, നേരിട്ടുള്ള ഫോണ്‍ കോളുകള്‍ എഫ് ബിയില്‍ നിന്നും വാട്ട്സ് അപ്പില്‍ നിന്നും, ആശംസാ ടാഗ് പോസ്റ്റുകള്‍. ഒരുകൊച്ചുകുട്ടിയുടെ ആഘോഷതിമര്‍പ്പിലേക്ക് എന്നെ കൂട്ടികൊണ്ടുപോകാന്‍ ഈസ്നേഹം മാത്രം മതിയായിരുന്നു.

ഇന്‍ബോക്സ് മെസേജിനുറിപ്ലൈ കൊടുക്കുമ്പോഴും, പോസ്റ്റിനു മറുപടി കമന്റ് ഇടുമ്പോഴും, ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യുമ്പോഴും, മനസ്സില്‍ സന്തോഷം തിരതള്ളുന്നുണ്ടായിരുന്നു... ചുണ്ടില്‍ ചെറുപുഞ്ചിരി വന്നു കൊണ്ടിരുന്നു. എന്തുകൊണ്ടാണത് എന്ന് കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല... ഫേസ് ബുക്കിലും ഗൂഗിളിലും വാട്സ്അപ്പ് ഗ്രൂപ്പുകളിലും ഒരിക്കല്‍ പോലും നേരില്‍ കാണാത്തവരും, കണ്ടവരും ഒറ്റ മിത്രങ്ങളും, ഈ വിരല്‍തുമ്പില്‍ എത്തിച്ചു നല്‍കിയ സോഷ്യല്‍ മീഡിയയുടെ മാന്ദ്രിക സ്പര്‍ശത്തിനു ഒരുപാട് നന്ദി..!

ഈ ജന്മദിനനാളിലെ മനസ്സിന്‍റെ സന്തോഷം കണ്ണുകളിലെ തിളക്കമായും ചുണ്ടുകളിലെ പുഞ്ചിരിയായും എനിക്ക് സമ്മാനിച്ച പ്രിയരേ നന്ദി.. നിങ്ങളുടെ കുടുംബാംഗത്തെ പോലെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഈ സ്നേഹത്തിനു മുന്നില്‍ വിനീതനായി ഒരായിരം സ്നേഹപൂക്കള്‍ നിങ്ങള്‍ക്കായി സമ്മാനിക്കട്ടെ..!!

ഇസ്ഹാക്ക് പുഴക്കലകത്ത്.

https://www.facebook.com/isakkisam





Thursday, October 15, 2015

പനിയോ പനി. :(

ഏകാന്ത തടവറയില്‍
പനി രാവിനെ വിഴുങ്ങുമ്പോള്‍
ഒരു തലോടലായി
എന്‍ പ്രിയതമയായി
മഴയും, കാടും, മലയും
കിളികളും, അരുവികളും

പ്രഭാതസ്വപ്നത്തില്‍
ഒരു തെന്നലായി
അവള്‍ വരും
എന്‍ മേനിയിലെ
ചൂട് കവര്‍ന്നെടുക്കാന്‍

വികാരങ്ങളുടെ
ചുടു നിശ്വാസങ്ങള്‍
പരസ്പരം പങ്കുവെച്ചു
കണ്ണുകള്‍ നിദ്രയെ
തേടിക്കൊണ്ടിരുന്നു..!!























Sunday, October 11, 2015

രാഗയാനം.

തിരൂരില്‍ പടുകൂറ്റന്‍ ബാനര്‍..! അനുവാതമില്ലാതെ എന്‍റെ ഫോട്ടോയും മുകളില്‍ കൊടുത്തിരിക്കുന്നു..! ഇസാക്കിസം കോടതിയിലേക്ക്..!! :) :)  പ്രിയ സുഹൃത്ത് ഫിറോസ്‌ ബാബുവും സംഘവും തുഞ്ചന്‍ പറമ്പില്‍ സംഗീത മഴയായി പെയ്തിറങ്ങുന്നു..! വരില്ലേ നിങ്ങളും..! ഏവര്‍ക്കും സ്വാഗതം..!!

  



Friday, October 09, 2015

നിദ്രയില്ലാത്ത രാത്രികള്‍.

നിദ്രയില്ലാത്ത രാത്രികള്‍.
--------------------------------------
കല്ലായി പഴയപാലത്തിലെ കൈവരികളിലെ ഇരുമ്പു പാളികളില്‍ പിടിച്ചു അസ്തമയ സൂര്യനെ വീക്ഷിച്ചു കൊണ്ട് കാത്തുനില്‍ക്കുകയായിരുന്നു..!

സോഷ്യല്‍ മീടിയയിലൂടെയാണല്ലോ അവളെന്നോട് സംസാരിച്ചത്...!

ജീവിത നൈരാശ്യത്തെ പറ്റിയും, ഭയപ്പെടുന്ന തണുത്തുറഞ്ഞ മരണത്തെപറ്റിയും പറഞ്ഞത് മനസ്സിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു പോയി. തൊട്ടടുത്ത പുതിയ പാലത്തിലൂടെ ചെന്നൈ എക്സ്പ്രസ്സ്‌ ചൂളം വിളിച്ചു കടന്നുപോയി. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.. പാലത്തിനടിയിലൂടെ ചെറു തോണിയില്‍ മണലുമായി നീങ്ങുന്ന ചെറുപ്പക്കാരന്‍ മൂളുന്ന സിനിമാഗാനം കാറ്റിന്‍റെ അകമ്പടിയോടെ കാതിനിമ്പമേകി.

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ
മണിമാരന്‍ വരുമെന്ന് ചൊല്ലീലെ...


നിവര്‍ത്തിയ കുട കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു. ചുമലുകള്‍ക്ക് താഴെ മാത്രം നീളമുള്ള മുടി. നീല ജീന്‍സും, ചാര നിറത്തിലുള്ള ഒവര്‍കോട്ടും. വെളുത്ത നിറം. വട്ടമുഖം, ഹാന്‍ഡ് ബാഗും, കയ്യിലൊരു സ്മാര്‍ട്ട് ഫോണും. പൂര്‍ണ്ണ ചന്ദ്രനുദിച്ച പോലെ പുഞ്ചിരിച്ച കൊണ്ട് പറഞ്ഞു.

“ഞാന്‍ പോകാനോരുങ്ങുകയൈരുന്നു. ഇപ്പോഴെങ്കിലും എത്തിയത് ഭാഗ്യം.”
“ഞാന്‍ വരുമെന്ന് കരുതിയിരുന്നോ..?”

“സാര്‍ വരുമെന്ന് മനസ്സ് പറഞ്ഞു...”

“ഫേസ് ബുക്കില്‍ പറയുന്ന പോലെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നില്ല.”
“നേരില്‍ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടിയാ വരാന്‍ പറഞ്ഞത്”
അവള്‍ കൈ നീട്ടി ഷെയ്ക്ക്ഹാന്‍ഡ് തന്നു. യവ്വനം അവളുടെ വിരല്‍ തുമ്പുകളില്‍ നിറഞ്ഞു നിന്നിരുന്നു. നീണ്ടു കൂര്‍ത്ത നഖങ്ങളിലെ ചായം അതിനു വശ്യതയെകി. മിനുമിനുത്ത കൈ സ്പര്‍ശം വൈദ്യുത തരങ്കങ്ങളായി ശരീരമാസകലം കടന്നുപോയി. ചിരിച്ചപ്പോള്‍ പവിഴ മുത്തു പോലെ പല്ലുകള്‍ തിളങ്ങി. ഈറന്‍ കാറ്റില്‍ മുടിയിഴകള്‍ കവിളില്‍ തലോടികൊണ്ടിരുന്നു. ഒറ്റ നോട്ടത്തില്‍ കത്രീനകൈഫിന്‍റെ രൂപ സാദൃശ്യം. ഹൈദര്‍ ചെയ്യുന്ന സിനിമയിലേക്ക് ഒരു പുതുമുഖനായിക വേണമെന്ന് പറഞ്ഞതോര്‍ത്തു.


“നാസിയ..” അനുവാതം ചോതിക്കാതെ ഇന്‍ബോക്സിലേക്ക് ഓടിക്കയറിയവള്‍.

“സര്‍..”

“എന്തുവേണം?” മനപ്പൂര്‍വം ശബ്ദം ഒന്ന് പരുക്കനാക്കി.
ശബ്ദത്തിലെ ഗാംഭീര്യം അവള്‍ തീരെ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.

പാലത്തിന്റെ കൈവരിയോടു ചേര്‍ന്നുനിന്നു. കാറ്റ് വീശുന്നുണ്ട്. മുടിയൊതുക്കി വലിയൊരു നേട്ടം കൈവരിച്ച സന്തോഷത്തില്‍ ഇന്‍ബോക്സില്‍ കയറിക്കൂടി വിശ്വാസത വരുത്തി സാറിനെ ഇവിടെയെത്തിക്കാനായത് വാതോരാതെ വിവരിക്കുന്നതിനിടയില്‍ അടുത്ത ഗുഡ്സ് വണ്ടി പാലത്തിലൂടെ കടന്നുപോയി.

കാറ്റിനകംപടിയായി ചാറല്‍ മഴ വന്നു. പുഴക്കക്കരെ സിമന്‍റ് ഗോഡൌണിനു മുന്നിലുള്ള പൂമരക്കൊമ്പ് ഒടിഞ്ഞു വീഴുന്ന ശബ്ദം. സൂര്യന്‍ കടലിലേക്ക്‌ താഴ്ന്നുതുടങ്ങിയിരുന്നു. ഈറന്‍ കാറ്റ് അനുവാദംകൂടാതെ വീശിക്കൊണ്ടിരുന്നു. കാക്കകള്‍ കൂടണയുന്ന പുഴക്കരയിലെ മരങ്ങള്‍. ചാറ്റല്‍ മഴ ശക്തി കൂടി വന്നു.

അവള്‍ കുടയിലേക്ക്‌ ക്ഷണിച്ചതാണ്. ആ ക്ഷണം നിരസിച്ച് തോളിലെ സഞ്ചിയില്‍ നിന്ന് കുടയെടുത്തു നിവര്‍ത്തി ഒട്ടും ഗാംഭീര്യം കുറയ്ക്കാതെ ചോദിച്ചു.

“എന്താണ് നാസിയക്ക്‌ പറയാനുള്ളത്.”

“ഞാന്‍ എത്ര ദിവസമായി കാണണമെന്ന് പറയുന്നു. ഇന്നെങ്കിലും വരാന്‍ തോന്നിയല്ലോ. സാറിന്‍റെ എല്ലാ കഥകളും ഞാന്‍ വായിക്കാറുണ്ട്. എനിക്കിഷ്ടമാണ്.”

“ഞാനത്ര വലിയ കഥാകാരനല്ല.”

“ജീവിതാനുഭവങ്ങളില്‍ എന്നെ സ്പര്‍ശിക്കുന്നത് കഥാരൂപത്തില്‍ കുത്തിക്കുറിക്കുന്നു. ഭാഷാ ശുദ്ധി ഒട്ടും ഇല്ലാത്ത ഒരെഴുത്ത്.” “അതിപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ ഒരിടവും ഉണ്ടല്ലോ. ചിലെരെങ്കിലും വായിക്കും എന്നൊരു പ്രദീക്ഷയും.”

“ശരി”

കൂടിക്കാഴ്ച ആ വിധത്തില്‍ അവസാനിക്കാമെന്നു കരുതി.
പക്ഷേ അവള്‍ അതിനു വഴങ്ങിയില്ല.

“എനിക്കൊരുപാട് കാര്യങ്ങള്‍ നേരിട്ട് പറയാനുണ്ട്. എന്‍റെ പതിനെട്ടു വര്‍ഷത്തെ ജീവിതം”

“ജീവിതത്തിന്‍റെ രണ്ടാം ഭാഗം”

“രണ്ടാം ഭാഗമോ?”

“അതെ. എന്‍റെ വിവാഹം പതിനാറാം വയസ്സില്‍ കഴിഞ്ഞു.


“സന്തോഷ പൂര്‍ണ്ണമായ എന്നും മനസ്സില്‍ താലോലിക്കുന്ന ആദ്യ പതിനാറു വര്‍ഷമേ ഞാന്‍ ജീവിച്ചിട്ടുള്ളൂ.” “വിവാഹ ശേഷമുള്ള പതിനെട്ട് വര്‍ഷമാണ്‌ സാറിനോട് പറയാനുള്ളത്.”

“സാര്‍ അത് ഒരു കഥയാക്കണം. ഞാന്‍ നടുന്നു പോയ വഴികള്‍ സാറിന്‍റെ ഭാഷയില്‍ ജനങ്ങള്‍ വായിക്കണം. അതാണെനിക്കിഷ്ടം..!”

അവള്‍ ഹാന്‍ഡ്ബാഗില്‍ കയ്യിട്ട്‌ ഒരു കടലാസ് കെട്ടു പുറത്തെടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ വിലക്കി.

“വേണ്ട നാസിയാ. എനിക്ക് സമയമുണ്ടാവില്ല.”

“ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശേഷം ഞാന്‍ പ്രവാസ ലോകത്തേക്ക് തിരിച്ചു പോകും..”

“സോറി”

“എനിക്കറിയാം സര്‍”

നാസിയ ദൃതിയില്‍ കടലാസ് കെട്ടു പുറത്തെടുത്തിരുന്നു...!
“ഞാനെന്തിനാണ് ഇത് വാങ്ങുന്നത്?. നാസിയ തന്നെ എഴുതിയതല്ലേ.”

“നന്നായി എഴുതാന്‍ കഴിയുന്ന ആരെങ്കിലും ഏല്‍പ്പിക്കൂ.”

“വായനക്ക് ശേഷം സാറിന്‍റെ ഭാവനയില്‍ കഥയാക്കണം. എന്നിട്ട് സാറിന്‍റെ കഥയായി “ഞാന്‍” പുറത്തുവരണം. മാറി നിന്ന് ജനങ്ങളുടെ അഭിപ്രായം അറിയണം.

“സര്‍ പ്ലീസ്..”

പേപ്പര്‍ കെട്ട് കയ്യില്‍ തന്നു പുഞ്ചിരിച്ചു കൊണ്ട് കൈവീശി നാളെ ഇന്‍ബോക്സില്‍ വരാം എന്ന് പറഞ്ഞു നടന്നകന്നു. വശ്യതയാര്‍ന്ന നടത്തം. കൈവീശി യാത്രയാക്കി.

തിരിച്ചു നടക്കുമ്പോള്‍ മനസ്സ് പറഞ്ഞു. എന്നില്‍ ഒരു കഥാകാരനുണ്ടെന്നു വിശ്വസിക്കുന്ന സുന്ദരിയായ മണ്ടിപ്പെണ്ണ്‍.

“നാസിയ” അവളെന്നില്‍ എവിടെയൊക്കയോ സ്പര്‍ശിച്ചിരുന്നു. മനസ്സില്‍ വല്ലാത്ത ഒരു തിരതള്ളല്‍ അനുഭവപ്പെട്ടു. ഇന്‍ബോക്സില്‍ എപ്പോഴും ചിരിച്ചു തമാശപറയുന്ന ഒരു ടൈം പാസ് ആയി കണ്ടിരുന്ന പെണ്‍കുട്ടി. ഫേക്ക് അല്ലെന്ന് ബോധ്യമായി. തോള്‍ സഞ്ചിയിലെ കടലാസ് കെട്ടില്‍ അവള്‍ക്കെന്നോടു എന്താണ് പറയാനുള്ളത്. ഒരുപാട് വായനാശീലമുള്ളവള്‍. ഈ ലോകത്തെ ഏതു കാര്യത്തെപറ്റി സംസാരിച്ചാലും അവളുടേതായ രീതിയില്‍ രസമായി മറുപടി തരുമായിരുന്നു. സിനിമ, സ്പോര്‍ട്സ്, പെയിന്റിംഗ്, ബുക്ക്സ് etc... വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും. രാഷ്ട്രീയമേഖലയിലേക്ക് മാത്രം കടുന്നു ചെല്ലാന്‍ വിമുഖത കാണിച്ചിരുന്നു.
ഒരിക്കല്‍ ‘’സ്വീറ്റ് നവംബര്‍” പതിനഞ്ചിലതികം പ്രാവശ്യം കണ്ടു എന്ന് പറഞ്ഞതോര്‍മ്മവന്നു. Alenjando Agresti യുടെ ഡയരക്ഷന്‍ മികവ് “ദ ലേക്ക് ഹൌസ്” ജോണ്‍ ഗ്രീന്‍ ന്‍റെ നോവല്‍ “The fault in our stars” “ജോസ് ബൂണ്‍” സിനിമയാക്കിയതൊക്കെ പറഞ്ഞതോര്‍ത്തു. എത്ര സന്തോഷത്തോടെയാണ് എന്നോട് സംസാരിച്ചത്.


സ്ത്രീകളുടെ മനസ്സ് വായിക്കാന്‍ പെട്ടന്നൊന്നും കഴിയില്ലന്നു സത്യന്‍ അന്തിക്കാടിന്‍റെ രജനയില്‍ യേശുദാസ് മനോഹരമായി പാടിയത് എത്ര ശരിയാണ്..!

“ഒരു നിമിഷം തരൂ നിന്നിലലിയാന്‍...
ഒരു യുഗം തരൂ നിന്നെയറിയാന്‍....”

നടത്തത്തിനു വേകത കൂട്ടി. ഇരുട്ടിതുടങ്ങിയിരിക്കുന്നു. റോഡില്‍ നടക്കാന്‍ കഴിയാത്തവിതം ഓട്ടോയും ബൈക്കും നിറഞ്ഞിരിക്കുന്നു. തൊട്ടു പിന്നില്‍ വന്ന ഓട്ടോ കാലിയായിരുന്നു. ഡ്രൈവര്‍ നോക്കിയതും ഞാന്‍ കൈ കാണിച്ചതും ഒരിമിച്ചു തന്നെ.

“നേരെ ബീച്ചിലേക്ക് പോട്ടെ.” മുഖത്തെ മഴത്തുള്ളികള്‍ തുടച്ചു മാറ്റി പറഞ്ഞു.
ഓട്ടോഡ്രൈവര്‍ ചിലപ്പോള്‍ ഈര്‍ഷ്യയോടെയും മറ്റു ചിലപ്പോള്‍ അവജ്ജയോടെയും ഓരോ കാര്യങ്ങളെ കുറിച്ചു വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഓവര്‍ ബ്രിഡ്ജ് പിന്നിലാക്കി കുറ്റിച്ചിറയിലൂടെ സാവധാനം മുന്നോട്ടു നീങ്ങി. വഴിയോരങ്ങളില്‍ കുഞ്ഞു കുഞ്ഞു കടകള്‍ ഉയര്‍ന്നിരിക്കുന്നു. അപ്പവാണിപ നേര്‍ച്ചയുടെ വരവ് ദീപാലങ്കാരങ്ങള്‍ അറിയിക്കുന്നു. മനസ്സ് യാന്ദ്രികമായി സഞ്ചരിച്ചു കൊണ്ടിരുന്നു.
“സര്‍ ഇറങ്ങുന്നില്ലേ ബീച്ച് എത്തി”

ഓട്ടോ ഡ്രൈവറുടെ ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി.

“എത്ര കാശായി..”


“സാര്‍ മീറ്റര്‍ നോക്കിയില്ലേ.?”

“ഇരിപത്തിരണ്ടു രൂപ.”

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാരുടെ കണിശതയും സത്യസന്തതയുമായ നിസ്വാര്‍ത്ഥ സേവനം കേരളക്കരക്ക് തന്നെ അഭിമാനിക്കാം.
ആകാശവാണി കെട്ടിടത്തിനു എതിര്‍വശത്തായി ഇരുന്നഉടനെ കടല വില്‍ക്കുന്ന പയ്യന്‍ വന്നു. കടല വാങ്ങി കൊറിച്ചുകൊണ്ട് തോളിലെ സഞ്ചിയിലെ പേപ്പര്‍ കെട്ടില്‍ കൈ വെച്ചു. വേണ്ട ഇവിടുന്നു വേണ്ട. വീട്ടിലെത്തിയിട്ടാവം വായന.

ഇരുട്ട് നകരത്തെ വിഴുങ്ങിതുടങ്ങിയിരിക്കുന്നു. മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെളിച്ചം. ബൈക്കുകള്‍ നിരനിരയായി നിറുത്തിയിരിക്കുന്നു. ഉന്തുവണ്ടി കച്ചവടക്കാര്‍ ധാരാളമുണ്ട്. കവറില്‍ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പൈനാപ്പിള്‍ സ്ലൈസുമായി ഒരു കുഞ്ഞു കുട്ടി അടുത്തുകൂടെ കടന്നുപോയി. ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു ഗോള്‍ഡ്‌ ഫ്ലേക്ക് ലൈറ്റ് എടുത്തു കത്തിച്ചു. എത്രനേരം അങ്ങനെ ഇരുന്നതെന്ന്‍ അറിഞ്ഞില്ല. ഇത്തവണ ശക്തമായാണ് മഴയുടെ വരവ്. കുട നിവര്‍ത്തി വീണ്ടും ഒരു ഓട്ടോയുടെ സേവനം തേടി റോഡിലേക്കിറങ്ങി.

ഫ്ലാറ്റിന്‍റെ ശൂന്യതയിലേക്ക് മടങ്ങി ചെല്ലണമെന്ന് ആഗ്രഹിച്ചതല്ല. താക്കോല്‍ എടുത്തു വാതില്‍ തുറന്നു. സ്കൂള്‍ അവധി പ്രമാണിച്ച് ഭാര്യയും കുട്ടികളും അവളുടെ വീട് വരെ പോയിരിക്കുകയാണ്. കിച്ചണില്‍ കയറി ഫ്രിഡ്ജ് തുറന്നു പാലെടുത്ത് ഒരു കോഫി ഉണ്ടാക്കി. ചൂടുള്ള കോഫി ഊതിക്കുടിച്ചുകൊണ്ട്‌ സ്വീകരണ മുറിയിലേക്ക് ചെന്നു.


പുസ്തകങ്ങളും കടലാസുകളും കബന്ധങ്ങള്‍പോലെ ചിതറി കിടക്കുന്നു. അവയുടെ കാവലെന്നോണം ചുവരില്‍ ഇടതു വശത്തായി “വിന്‍സെന്‍റ് വാന്‍ ഗോഗ്” ന്‍റെ “സ്റ്റാറി നൈറ്റ്” മറുവശത്ത്‌ “ഏഡ്‌വാര്‍ഡ്‌ മഞ്ച്” ന്‍റെ “ദ സ്ക്രീം” പെയിന്റിംഗ്. റോളിങ്ങ് ചെയറില്‍ ഇരുന്നു റീഡിംഗ് ഗ്ലാസ് വെച്ചു. ഇനി ചെയ്യാനുള്ളത് നാസിയയുടെ കഥയിലൂടെ സഞ്ചരിക്കണം.
പേപ്പര്‍ കെട്ട് എടുത്തു മേശപ്പുറത്ത്‌ വെച്ചു. റബ്ബര്‍ ബാന്‍ഡ് അഴിച്ചെടുത്തു കടലാസുകള്‍ നിവര്‍ത്തി ഓരോന്നായി മറിച്ചു നോക്കി.
അദ്ഭുതം കൊണ്ട് കണ്ണുകള്‍ ഓരോ പേപ്പറിലൂടെ സഞ്ചരിച്ചു. ഒന്നിന് പിറകെ ഓരോന്നായി മറിച്ചു നോക്കി എല്ലാ പേപ്പറുകളും ശൂന്യം ഒന്ന് മുതല്‍ മുപ്പത്തിയഞ്ചു പേജുവരെ നമ്പരുകള്‍ എഴുതി റൌണ്ട് ചെയ്തിരിക്കുന്നു. അവസാന പേജില്‍ ഒരു കത്തായിരുന്നു.

“സര്‍”

                എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. എന്‍റെ മുപ്പത്തിയഞ്ചു വര്‍ഷത്തെ ജീവിതം ഈ മുപ്പത്തിയച്ചു പേജുകളില്‍ എഴുതി തീര്‍ക്കാന്‍ എനിക്ക് കഴിയില്ല. സര്‍ എന്‍റെ കഥ കേള്‍ക്കാന്‍ തയ്യാറാകുമോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ സാറിനു നല്‍കിയത് എന്‍റെ മനസ്സാണ്. എനിക്കറിയാം സര്‍ വലിയ ഒരു കഥാകാരനല്ലെന്ന്. പക്ഷേ താങ്കളുടെ എഴുത്തില്‍ എവിടെയൊക്കയോ നന്മയുടെ അംശം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇനി ഞാന്‍ എല്ലാം സാറിനോട് തുറന്നു പറയാം. എന്‍റെ മൊബൈല്‍ നമ്പര്‍ 9447960599. എന്നെ വിളിക്കുമല്ലോ?. വാട്ട്സ് അപ്പ് ചെയ്താലും മതി. സാവധാനത്തില്‍ എല്ലാം പറയാം. ഞാനൊന്ന് ഉറങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. മരിക്കാന്‍ എനിക്ക് ഭയമാണ്. ഒരിക്കലെങ്കിലും എനിക്ക് സുഖമായി ഉറങ്ങാന്‍ കഴിയുമോ? എന്‍റെ കഥ കേട്ടതിനു ശേഷം പറയുമല്ലോ?.
സാറിന്‍റെ ജീവിത വിശുദ്ധി ഒരുപാട് ഇഷ്ടപ്പെടുന്ന നാസിയ..!

ഉറക്കം കണ്ണുകളെ തഴുകി കൊണ്ടിരുന്നു. അലസമായി സോഫയിലേക്ക് വീണു.


“എനിക്കുറങ്ങണം.” “എനിക്കുറങ്ങണം.” “എനിക്കുറങ്ങണം.”

രാത്രിയുടെ അന്ധ്യയാമങ്ങളില്‍ എപ്പോഴോ ഞാനുണര്‍ന്നു..!!


https://www.facebook.com/isakkisam






















Wednesday, October 07, 2015

ഇന്ത്യ വളരുന്നു.

ഭക്തിയുടെ ആരവങ്ങള്‍
മുഴങ്ങുന്ന ഉച്ചഭാഷിണികള്‍
രക്തദാഹിയായ് മാറുന്നു..!

കുറുവടിയും ഇഷ്ടികയും
സഹോദര്യത്തിന്റെ
മാറുപിളര്‍ത്തുന്നു..!

പ്രതികരിക്കാത്ത
പാമ്പിന്‍ നാവുമായി
മാളത്തിലോളിക്കുന്ന
രാഷ്ട്രീയ നേതാക്കള്‍..!

പ്രകടനമില്ല, കരികൊടിയില്ല
ബന്ദില്ല, ഹര്‍ത്താലുമില്ല
കവലപ്രസംഗങ്ങളില്ല
പെട്രോളിനെക്കാളും
വിലകുറഞ്ഞ മനുഷ്യജന്മം..

ഇന്ത്യ വളരുന്നു....
ഇന്ത്യ വളരുന്നു....!!

https://www.facebook.com/isakkisam






Thursday, October 01, 2015

Good officer.

അനുഭവങ്ങള്‍ക്ക് കാലം പതിച്ചു നല്‍കിയ അടയാളങ്ങളില്‍ സന്തോഷം നല്‍കിയ ഒന്ന് തന്നെ ഈ യാത്രയില്‍ എന്നെ തേടിയെത്തിയത്...!! നെടുമ്പാശേരിയില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രാവേളയില്‍ എമിഗ്രേഷന്‍ കൌണ്ടറിനു മുന്നിലെത്തി പാസ്സ്പോര്‍ട്ട് നല്‍കിയപ്പോള്‍ എമിഗ്രേഷന്‍ ഫോം എവിടെ എന്ന് ചോദിച്ചു ഓഫീസര്‍..! വിവരങ്ങള്‍ ചേര്‍ക്കാതെ ഫോം പാസ്സ്പോര്‍ട്ടിനുള്ളില്‍ തന്നെ...! ഓഫീസര്‍ തന്നെ ഫോം എടുത്തു വിവരങ്ങള്‍ എല്ലാം എഴുതി ഒപ്പിട്ടു വാങ്ങി നല്ല ഒരു പുഞ്ചിരി സമ്മാനിച്ചു..!! ഞാനെന്‍റെ സന്തോഷം അറിയിക്കുകയും ഒരു ഫോട്ടോ എടുക്കുവാന്‍ അനുവാദം ചോദിക്കുകയും ചെയ്തു.. എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ഈ അനുഭവം ഫ് ബി യില്‍ ഷെയര്‍ ചെയ്യാനാണെന്നു പറഞ്ഞപ്പോള്‍ വീണ്ടും ചിരിച്ചു സമ്മതം നല്‍കി..!! ചിലരങ്ങനെയാണ്..! നന്മ നിറഞ്ഞ ഒരു ഓഫീസര്‍..! ഇനിയും ജനങ്ങള്‍ക്ക് സേവനം നല്‍കുവാന്‍ ആ കൈകള്‍ക്ക് കരുത്തു നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം...!! സുഗുണവല്ലി മാഡത്തിനു ഒരു ബിഗ്‌ സല്യുട്ട്.!!!

https://www.facebook.com/isakkisam

Friday, August 14, 2015

ആശംസാസന്ദേശം.

പുറത്ത് ശക്തമായ മഴപെയ്യുന്നുണ്ടായിരുന്നു. ക്ലാസ്സില്‍
മുഖ്യമന്ത്രിക്ക് സ്വാതന്ത്രദിന ആശംസാസന്ദേശം എഴുതുവാന്‍ വികൃതിയായ ഖാദറിനോട് പറഞ്ഞു ക്ലാസ് ടീച്ചര്‍ സ്റ്റാഫ് റൂം വരെ പോയി. ശരിക്ക് എഴുതാനൊന്നും അറിയില്ലങ്കിലും അതൊന്നും തുറന്നു പറയാതെ ഖാദര്‍ എഴുതി തുടങ്ങി.

കുറച്ചു കഴിഞ്ഞു തിരിച്ചെത്തിയ സര്‍ ഖാദറിനോട് എഴുതിയത് വായിക്കാന്‍ പറഞ്ഞു. ഓര്‍ക്കാപ്പുറത്തുള്ള ആജ്ഞ കേട്ട് ഖാദര്‍ ഒന്നു ഞെട്ടി. ജാള്യത പുറത്ത് കാട്ടാതെ ഖാദര്‍ വായന തുടങ്ങിയെങ്കിലും നിറയെ വരകളും കുത്തുകളും ആയതിനാല്‍ മുന്നോട്ട് വായിക്കാനായില്ല. ക്ലാസ്സിലെ സഹപാഠികള്‍ എല്ലാം ഖാഥറിനെ നോക്കി ചിരിക്കാന്‍ തുടങ്ങി.
സര്‍ ചോദിച്ചു. “ഖാദര്‍ എഴുതിയത് ഖാദറിനു തന്നെ വായിക്കാന്‍ കഴിയുന്നില്ലെന്നോ” വാചകക്കസര്‍ത്തില്‍ മിടുക്കനായിരുന്ന ഖാദര്‍ എല്ലാവരോടും നിശബ്ദമായിരിക്കാന്‍ ആഗ്യം കാണിച്ചതിന് ശേഷം സംസാരിക്കാന്‍ തുടങ്ങി.

ഖാദറിന്റെ വാചകമടിയില്‍ പരിസരം മറന്നിരുന്ന സാറും മറ്റു സഹപാഠികളും കേള്‍ക്കേ അത്യുച്ചത്തില്‍ തന്‍റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. ഇത് എനിക്കുള്ള കത്തല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ... പിന്നെ എനിക്കിത് വായിക്കാന്‍ കഴിയേണ്ട ആവശ്യമില്ലല്ലോ. മുഖ്യമന്ത്രി വായിക്കേണ്ട കത്ത് എനിക്ക് വായിക്കാന്‍ കഴിയണം എന്നു പറയാന്‍ മാത്രം വിഡ്ഢികളാണ് എന്റെ് സഹപാഠികളും സാറും എന്ന് വിശ്വസിക്കണമെന്നാണോ നിങ്ങള്‍ എല്ലാവരും പറയുന്നത്.
ആലോചിക്കാന്‍ സാവകാശം കൊടുക്കാതെയുള്ള ഖാദറിന്റെ വാചകക്കസര്‍ത്തില്‍ വീണുപോയ സാര്‍ ഉടന്‍ വിധികല്‍പ്പിച്ചു. “ശരിയാണ് മുഖ്യമന്ത്രിക്കുള്ള കത്ത് ഖാദറിന് വായിക്കാന്‍ കഴിയണമെന്ന് പറയുന്നതില്‍ യാതൊരു ന്യായവുമില്ലല്ലോ !!!”
--------------------------------------------------------------
നാളെ നാടിനെ നയിക്കാനുള്ള ഭരണാധികാരി ആവാന്‍ തയ്യാറെടുക്കുകയായിരുന്നു ഖാദര്‍. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്രദിനാശംസകള്‍..!! വന്ദേമാതരം..!! വന്ദേമാതരം..!!

https://www.facebook.com/isakkisam







Tuesday, August 11, 2015

അടയാളം.

പുറത്തെ
അടയാളം മറുകാണെന്ന്
ഉമ്മയാണാദ്യം പറഞ്ഞത്.

വലതു കണ്ണിനോടു ചേര്‍ന്ന്
നീളത്തില്‍ നില്‍ക്കുന്ന
വരഅടയാളം കുഞ്ഞുനാളില്‍
ബ്ലേഡ് കയ്യില്‍വെച്ചു ഉറങ്ങിയതാണത്രേ.

മേഘങ്ങള്‍ ആകാശത്ത്‌
സൂര്യരശ്മികളെ മറച്ചത്
മഴയുടെ അടയാളങ്ങള്‍തന്നെ.

നിലാവില്ലാത്ത രാത്രിയില്‍
കുത്തിചൂളാന്‍ കരയുന്നത്
മരണത്തിന്‍റെ അടയാളമാണ്പോലും.

അടയാളങ്ങള്‍ എല്ലാം
പരിജയം ഭാവിച്ച്
ഓരോന്നോരോന്ന്
പിന്തുടരുന്നുണ്ട്.

https://www.facebook.com/isakkisam





Saturday, August 01, 2015

വന്നിട്ടില്ല.

കല്യാണമണ്ഡപത്തിലെ സ്റ്റേജില്‍
ആലിംഗന മുക്തരായി രണ്ട്
പേര്‍ പിന്നോട്ട് നിന്നു..,
ഷെയ്ക്ക് ഹാന്‍ഡ്
വിടുതല്‍ വാങ്ങുന്നു..,
മഹര്‍ തിരിച്ച് വാങ്ങി
മേശന്മേല്‍ വെക്കുന്നു..,
സോഫയില്‍ ഉപവിഷ്ട്ടരായി
മുന്നോട്ടു കുനിഞ്ഞു
കൈ പിടിക്കുന്നു..,
നിക്കാഹഹാ.. മിന്‍ക.. കബില്ത്തു..
തലയില്‍ നിന്നും റുമാലെടുത്തു
പാന്റിന്റെ പോകറ്റില്‍ തിരുകി..,
വായയില്‍ നിന്നു ഗ്ലാസ്സിലേക്ക്‌
മില്‍ക്ക്ഷെയ്ക്ക് വരുന്നു..,
ഗ്ലാസ് തിരിച്ചു ട്രേയിലേക്ക് വെക്കുന്നു..,
ഓരോരുത്തരായി സ്റ്റേജില്‍ നിന്നും
പിന്നോട്ട് നടന്നു തുടങ്ങിയപ്പോള്‍
"കരന്റ് പോയി "
സിഡി റീവൈന്‍ഡ്.
https://www.facebook.com/isakkisam
















Monday, July 27, 2015

ജനമനസ്സുകളില്‍ മരണമില്ലാത്ത ഇന്ത്യന്‍ പ്രസിഡന്‍റ്.

യുവാക്കള്‍ക്ക് അഴിമതിയില്ലാത്ത ഇന്ത്യ സ്വപ്നം കാണാന്‍ പറഞ്ഞുകൊടുത്ത രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്.. താന്‍ മരിച്ചാല്‍ ഒരു അവധി ദിനം ഉണ്ടാവരുത് ... ഒരു അവധി ദിവസം പ്രവര്‍ത്തിദിനമാക്കി എന്നെ ഓര്‍മ്മിക്കുന്നതാണെനിക്കിഷ്ടം എന്നു പറഞ്ഞ മഹാനായ താങ്കള്‍ക്ക് പകരക്കാരനില്ല.... ഇന്ത്യയുടെ തീരാ നഷ്ടം..!!! ആദരാഞ്ജലികള്‍..!



Saturday, July 25, 2015

വാക്ക്.


"മുനീറെ നിനക്കെത്ര വയസ്സായി..? "
"മുപ്പത്തിയഞ്ച്"
"പത്തുവര്‍ഷം മുമ്പ് ചോദിച്ചപ്പോഴും "മുപ്പത്തിയഞ്ച്" എന്നാണല്ലോ പറഞ്ഞത്..? "
"അതെ, ഞാന്‍ ഒരിക്കല്‍ ഒരു വാക്ക് പറഞ്ഞാല്‍ അതു വാക്കാ, അതു മാറ്റി പറയുന്ന സ്വഭാവം എനിക്കില്ല"
എന്താല്ലേ..!!! ഇവന്‍ ഫ്രീക്കനൊന്നുമല്ല കെട്ടോ. Muneer Vee Pee O

Saturday, July 11, 2015

ലൈലത്തുല്‍ ഖദ്റിലെ അനുഭവങ്ങള്‍.


വിശുദ്ധ ഖുര്‍ആനിന്‍റെ ആദ്യ സൂക്തങ്ങള്‍ അവതരിച്ചത് വിശുദ്ധ റമദാനിലാണ് എന്നത് അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആന്‍ പറയുന്നുണ്ട്. ലൈലത്തുല്‍ ഖദര്‍ എന്ന വിശുദ്ധ റമദാനിലെ പുണ്യമായ രാവിലായിരുന്നു ഇത്. നബിതിരുമേനിയുടെ ജനനത്തിന്റെ 41 – വര്‍ഷം റമദാനിലെ ഇരുപത്തിയേഴിന്റെ രാവിലായിരുന്നു ഇത് എന്നാണ് പ്രബലമായ ചരിത്രപക്ഷം.

മുപ്പത്തിയഞ്ചു വയസ് പിന്നിട്ടപ്പോള്‍ തന്നെ നബിതിരുമേനിയുടെ മനോനിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. സദാ ഒരു ചിന്ത അദ്ദേഹത്തെ വലയം ചെയ്തിരുന്നു.ഖുറൈശികള്‍ കഅബാലയം പുതിക്കിപണിതത് അക്കാലത്തായിരുന്നുവല്ലോ. അന്ന് ചെറിയ ഒരു വിശയത്തിന്റെ പേരില്‍ വലിയ ഒരു കലാപത്തിലേക്ക് പോകുമ്പോഴായിരുന്നു നബി തിരുമേനിക്ക് അതിലൊരു മധ്യസ്ഥത വഹിക്കാനുള്ള അവസരമുണ്ടായത്. അതുകൊണ്ട് ഹജറുല്‍ അസുവദ് യഥാസ്ഥാനത്ത് വെക്കുന്നതിലുണ്ടായ പ്രശ്നം തീര്‍ന്നുവെങ്കിലും തന്‍റെ നാട്ടിലെ ജനങ്ങള്‍ ഇങ്ങിനെ ചെറിയ ഒരു കാര്യത്തിന് വേണ്ടി ഇത്ര വലിയ വാശി കാണിക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ നബിതിരുമേനിക്ക്‌ വല്ലാത്തൊരു അസ്വസ്ഥതയുണ്ടായി.

അതോടൊപ്പം നബിതിരുമേനി തനിക്കുചുറ്റും നടക്കുന്ന പലതും അതിലേക്ക് ചേര്‍ത്തു വായിക്കാന്‍ തുടങ്ങി മനുഷ്യരെ നയിക്കുവാന്‍ ഒരു ആദര്‍ശമില്ല എന്നതാണ് പ്രധാന കാരണം എന്ന് പലപ്പോഴും അവര്‍ക്ക് തോന്നിയിരിക്കണം. ഏതായാലും പ്രമുഖ ചിത്രകാരന്മാര്‍ പറയും പോലെ തനിക്കു ചുറ്റും അലയടിക്കുന്ന ജാഹിലിയത്തുകള്‍ നബിയുടെ സ്വാസ്ഥ്യം കെടുത്തി.
നാപ്പതിനോടടുക്കും തോറും ഈ ചിന്തകള്‍ക്ക് ഭാരം കൂടി. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിലേക്ക്‌ അവരുടെ മനസ്സ് മെല്ലെ മെല്ലെ വളരുകയായിരുന്നു. ഭാരമുള്ള ഈ ചിന്തകള്‍ വലയം ചെയ്തപ്പോള്‍ ഒഴിഞ്ഞ് ഒരിടത്തിരിക്കുന്നതും ചിന്തകളില്‍ മുഴുകുന്നതുമെല്ലാം നബിയുടെ മനസ്സിന് ഹാരിയായ ഒരു അനുഭൂതിയായി. ഒഴിവു സമയങ്ങളില്‍ അതികവും ഏകാന്തനായി മലഞ്ചരുവിലോ മറ്റോ ഒഴിഞ്ഞുപോയി ഇരിക്കുന്നതില്‍ ആനന്ദം കണ്ടു.

മനസ്സില്‍ ഇബ്രാഹിമിയത്ത് എന്ന ഇബ്രാഹിം നബിയുടെ മാര്‍ഗത്തോടുള്ള പ്രതിപത്തിയായിരുന്നു. അതിനിടെ മാനസികമായ മറ്റൊരു മാറ്റം കൂടിയുണ്ടായി. സ്വപ്നം കാണുക. കണ്ട സ്വപ്‌നങ്ങള്‍ പിറ്റേന്ന് തന്നെ തന്‍റെ മുന്നില്‍ തെളിയുകയും പുലരുകയും ചെയ്യുക. ആ പരിശുദ്ധവും നിഷ്കളങ്കുവുമായ മനസ്സ് അല്ലാഹുവിന്റെ രിസാലത്ത് വഹിക്കുവാനുള്ള വളര്‍ച്ചയിലേക്ക് പാകപ്പെട്ട് വരികയായിരുന്നു.
ഏകാന്തതയുമായി അകന്നകന്ന് അപ്പോഴേക്കും അവര്‍ ജബലന്നൂറിന്റെ മുകളിലുള്ള ഹിറാഗുഹയില്‍ എത്തിയിരുന്നു. മക്കയില്‍ നിന്നും ആറു മൈലോളം അകലെയുള്ള ആ ഗുഹയില്‍ വല്ലാത്ത ഒരു സുഖമുള്ള ആത്മീയത അദ്ദേഹം അനുഭവിച്ചു. പിന്നെ അവിടെ തന്നെ താങ്ങുവാന്‍ തുടങ്ങി. ഭാര്യയേയും മക്കളെയുമൊക്കെ കാണുവാന്‍ ആഗ്രഹമുണ്ടാവുമ്പോള്‍ മലയിറങ്ങുകയും അതികം വൈകാതെ ഭക്ഷണ സാധനങ്ങളുമായി വീണ്ടും മലമുകളില്‍ എത്തുകയും ചെയ്യാന്‍ തുടങ്ങി.

അങ്ങിനെയിരിക്കെ റമദാനിലെ ഇരുപത്തിയേഴാം രാവ് വന്നു. സുഖമുള്ള ഏകാന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നതിനിടെ ജിബിരീല്‍ എന്ന മലക്ക് അവിടെയെത്തി. മുഹമ്മദ് നബിയോട് വായിക്കുക എന്ന് ആജ്ഞാപിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്ക് വായിക്കാന്‍ അറിഞ്ഞുകൂടാ” ഉടനെ മലക്ക് ബലമായി ചേര്‍ത്തുപിടിച്ചു. പിന്നെ വിട്ടു. വീണ്ടും വായിക്കാന്‍ ആജ്ഞാപിച്ചു. നബി തിരുമേനി അതെ മറുപടി തന്നെ പറഞ്ഞു. വീണ്ടും മലക്ക് കൂട്ടിപ്പിടിച്ചു. അങ്ങനെ മൂന്ന് പ്രാവിശ്യം ഉണ്ടായി. മൂന്നാം തവണ മലക്കിന്റെ കരങ്ങളില്‍നിന്നും മോചിതനായപ്പോഴേക്കും അദ്ഭുതകരമായ ഒരു പ്രവാഹം ആരഭിച്ചുകഴിഞ്ഞിരുന്നു. അല്ലാഹുവിന്‍റെ വഹിയ് ആ മനസ്സിലേക്ക് ഒഴുകാന്‍ തുടങ്ങി. അതായിരുന്നു വഹിയിന്‍റെ ആദ്യാനുഭവം.

ഈ സംഭവത്തില്‍ നബിതിരുമേനി വല്ലാതെ പേടിച്ചു. ഏകാന്തമായ ഒരു സാഹചര്യത്തില്‍, അതും ഒരു മലമുകളില്‍ മാത്രമല്ല അര്‍ദ്ധരാത്രിയില്‍ ഇത്തരമൊരു സംഭവമുണ്ടായാല്‍ ആരും ഭയന്നുപോകും. അവര്‍ പിന്നെ പുലരാനോന്നും കാത്തുനിന്നില്ല. വേഗം കുന്നിറങ്ങി. ഉണ്ടായ അനുഭവം ഒരുതരം പേടി ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കുന്നിറങ്ങി ആറുമൈല്‍ അകലെയുള്ള സ്വന്തം വീട്ടില്‍ ചെന്നുകയറുമ്പോള്‍ പേടിയും വിറയും പനിയായി മാറിക്കഴിഞ്ഞിരുന്നു. പത്നി ഖദീജാ ബീവി തുറന്നുകൊടുത്ത വാതിലിലൂടെ അകത്തുകടക്കുമ്പോള്‍ നബി പറയുന്നുണ്ടായിരുന്നു: “ഒരു പുതപ്പുതരൂ”. ഖദീജാബീവി പ്രിയതമന് പുതപ്പു പുതച്ചുകൊടുത്തു. അതിനുള്ളില്‍ വിറച്ചു കിടക്കുമ്പോഴും തനിക്കുണ്ടായ അനുഭവം തന്നെ വീണ്ടും വീണ്ടും പേടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.

‘ഞാന്‍ വല്ലാതെ ഭയപ്പെട്ടുപോയി,എനിക്കെന്തങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെട്ടുപോയി’ എന്ന് നബി{സ} പറഞ്ഞപ്പോള്‍ സ്നേഹവതിയായ പത്നി അരികിലേക്ക് അടുത്തുനിന്ന് ആശ്വസിപ്പിച്ചു. അങ്ങയെ അല്ലാഹു ഒരിക്കലും വിഷമിപ്പിക്കില്ല. അങ്ങു കുടുംബബന്ധങ്ങള്‍ മാനിക്കുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടി ഭാരങ്ങള്‍ ചുമക്കുന്നു. ആശരണര്‍ക്കുവേണ്ടി യത്നിക്കുന്നു. അതിഥികളെ സത്കരിക്കുന്നു. സത്യത്തിന്‍റെ മാര്‍ഗത്തില്‍ സഹായിക്കുന്നു. എന്നാല്‍ എന്താണ് നബിക്ക് പറ്റിയത് എന്ന് ഖദീജാ ബീവിക്കോ മക്കള്‍ക്കോ മനസ്സിലായില്ല. തെല്ലൊരു ആശ്വാസം വന്നപ്പോള്‍ ഖദീജാ ബീവി നേരെ ‘വറഖത്ത് ബിന്‍ നൌഫല്‍’ എന്നയാളുടെ അടുത്തേക്ക്‌ നബിയുമായി പുറപ്പെട്ടു.

മക്കയില്‍ അന്നു ജീവിച്ചിരുന്ന ഒരു സത്യക്രിസ്ത്യാനിയായിരുന്നു ‘വറഖത്ത് ബിന്‍ നൌഫല്‍’. ഖദീജാ ബീവിയുടെ ബന്ധു കൂടിയായിരുന്ന വറഖത്തിന് അബീരി ഭാഷയും ഇന്ജീലും വശമുണ്ടായിരുന്നു. പ്രായാധിക്യത്തിന്റെ അന്ധത ബാധിച്ച വറഖത്ത് നബിയില്‍ നിന്ന് ഉണ്ടായതെല്ലാം ചോതിച്ചു മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: ഇത് നാമൂസാണ്, മൂസാ നബിയുടെ അടുത്ത് ദൈവിക സന്ദേശങ്ങളുമായി വരാറുണ്ടായിരുന്ന നാമൂസ് എന്ന വഹിയിന്‍റെ മാലാഖ’. അപ്പോള്‍ നബി തിരുമേനി തിരിച്ചറിഞ്ഞു, തന്നെ സമീപിച്ചത് ജിബിരീല്‍ എന്ന മലഖാണെന്നും തനിക്കു ലഭിച്ചത് അല്ലാഹുവിന്റെ സന്ദേശമാണെന്നും ഖുര്‍ആനിന്‍റെയും വഹിയിന്റെയും പ്രവാചകത്തിന്റെയും എല്ലാം തുടക്കം ഇങ്ങനെയായിരുന്നു.

അന്നായിരുന്നു വിശുദ്ധ ഖുര്‍ആന്‍ മനുഷ്യകുലത്തോട് സംസാരിച്ചു തുടങ്ങിയത്. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടെ നബിതിരുമേനിയുടെയും സമുദായത്തിന്റെയും സമൂഹത്തിന്‍റെയും കൂടെ വിശുദ്ധ ഖുര്‍ആന്‍ വന്നും നടന്നും അത് പൂര്‍ണ്ണമാവുകയായിരുന്നു. അവതരണം പൂര്‍ണ്ണമായതോടെ മാര്‍ഗദര്‍ശനം എന്ന അല്ലാഹുവിന്‍റെ കാരുണ്യമായി ഖുര്‍ആന്‍ മാറി.
ഇനി ഏതു കാലത്തേയും ഏതു കുലത്തെയും ഖുര്‍ആന്‍ മാര്‍ഗദര്‍ശനം നല്‍കി നയിക്കും. ഖുര്‍ആനിന്റെ പരിതിയില്‍ വരാത്ത ഒരു വിഷയമോ ഖുര്‍ആനിനുള്ളിലൊതുങ്ങാത്ത ഒരു വികാസമോ ഇനി നമ്മുടെ പ്രപഞ്ചത്തിലുണ്ടാവില്ല. ഓരോ പുതിയ കാര്യങ്ങള്‍ കടന്നുവരുമ്പോഴും ഖുര്‍ആന്‍ അതില്‍ നേരത്തേ എത്തിയതായി കാണുന്നതും അനുഭവപ്പെടുന്നതും അതുകൊണ്ടാണ്.
-----------------------------------------------------------------------------------
കടപ്പാട്:- ടി.എച്ച്.ദാരിമി. {മലയാളം ന്യൂസ്]

https://www.facebook.com/isakkisam
http://ishaquep.blogspot.in/

































Wednesday, July 08, 2015

ഹൃദയം.




ഒരിക്കല്‍
നിന്‍റെ ഹൃദയത്തിലേക്ക്
ഞാന്‍ നോക്കിയിരുന്നു.
ആ നോട്ടം തിരിച്ചെടുത്തിട്ടില്ല.
എവിടെ പോയാലും
ആ നോട്ടക്കറ അവിടെ ഉണ്ടാവും.
നിന്‍ ഹൃദയം വര്‍ഷങ്ങള്‍
രക്തം പമ്പ് ചെയ്താലും
അത് മായുകയില്ല.
രക്ത ധമനികളില്‍ അടിയുന്ന
കൊഴുപ്പിനോടുപോലും
നിന്‍ മനോവിചാരം
ആ നോട്ടം ചോതിക്കും.
ഹൃദയമേ നിന്‍ ആര്‍ത്തി
വിട്ട് വിശാലമാകൂ.
നമുക്ക് ചുറ്റും സൗഹൃതങ്ങളുടെ
പൂന്തോട്ടം സൃഷ്ടിക്കാം.

----------------------------------------------
വിട ചൊല്ലിപോകുന്നു റമദാന്‍... മടിച്ചുനില്‍ക്കുന്ന മനസ്സ്... പ്രവചിക്കാനാവാത്ത നാളെ... ജീവിതമേ നീയെത്ര ചെറുത്‌..!!