Saturday, March 05, 2016

അന്തവിശ്വാസങ്ങളുടെ കിണര്‍.


സന്താനസൗഭാഗ്യം തേടിവരണം, ഭാവി ജീവിതം ശോഭനമാകണം, കഷ്ടപ്പാടുകള്‍ക്ക് അറുതിവരണം, ഇനിയും വൈകിക്കൂടാ... നടത്തത്തിനു വേകതകൂട്ടി.. നാണയ ശേഖരങ്ങളുടെ കിഴി തോളിലെ ബാഗില്‍ ഉണ്ടെന്നുറപ്പിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി. തെക്കുഭാഗത്തേക്ക്‌ പോകുന്ന ട്രെയിനിനു ടിക്കെറ്റെടുത്തു. ട്രെയിന്‍ ഒരുപാട് കൊച്ചു ഗ്രാമങ്ങള്‍ പിന്നിലാക്കി പരപ്പനങ്ങാടിയിലെത്തി. ബസ്സ്റ്റാന്ഡില്‍ നിന്നും ഒരു ബസ്സില്‍ കയറി ചെട്ടിപ്പടി പിന്നിട്ട് അരിയല്ലൂര്‍ സ്റ്റോപ്പില്‍ ഇറങ്ങി. ഒരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു കയറിയിരുന്ന് കടലോരത്തെ സൗഭാഗ്യം കൊണ്ടുവരുന്ന കിണറിനരികിലേക്ക് വിടാന്‍ പറഞ്ഞു. ഓട്ടോക്ക് കാശും കൊടുത്ത് കിണര്‍ ലക്ഷ്യമാക്കി നടന്നു.

"സാര്‍.. സാര്‍.. ചില്ലറ മുഴുവന്‍ ഇടണ്ട.. പേരിനു രണ്ടു മൂന്നു കോയന്‍സ് ഇട്ടാല്‍ മതി. ബാക്കിയുള്ളത് എനിക്കുതന്നോളൂ.. ദിവസവും കിണറിലിറങ്ങി മുട്ട് വേദനിക്കുന്നു സാര്‍..." ഒരു പയ്യന്‍ പിറകെ കൂടി.. കുറച്ചു നാണയങ്ങള്‍ അവനും ബാക്കിയുള്ളത് കിണറിലും നിക്ഷേപിച്ചു പ്രാര്‍ഥിച്ചു ഒരു കോലൈസും വാങ്ങി അയാള്‍ തിരമാല ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. വിചിത്രമായ വിശ്വാസങ്ങള്‍..! എന്താ ല്ലേ...!!!


https://www.facebook.com/isakkisam?ref_type=bookmark