Monday, July 04, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 7 ]

ഭാഗം.. [ 7 ]

‘സഹോദരന്മാരെല്ലാം യൂസുഫിന്‍റെ അടുത്തെത്തി.’ അവര്‍ പറഞ്ഞു: “ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും വറുതി ബാധിച്ചിരിക്കുന്നു. വില കുറഞ്ഞ ചരക്കുകള്‍ ആണ് ഞങ്ങളെടുത്ത് ഉള്ളത്. ഇത് വാങ്ങി ഞങ്ങള്‍ക്കാവിശ്യമുള്ള ധാന്യങ്ങള്‍ തരികയും, ദാനമായി കുറച്ചു കൂടുതല്‍ തരികയും ചെയ്യണം. ധര്‍മിഷ്ടര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.”

‘യൂസുഫ് ചോദിച്ചു:’ “നിങ്ങള്‍ അല്ലാഹുവില്‍ വിസ്വസമില്ലാത്ത സമയത്ത് യൂസുഫിനോടും, അവന്‍റെ സഹോദരനോടും ചെയ്ത ക്രൂരതകള്‍ എന്താണെന്ന് അറിയാമോ?”


‘സഹോദരന്മാര്‍ക്ക് അത്ഭുതമായി:’ അവര്‍ പറഞ്ഞു: “ഞങ്ങളുടെ പഴയ ചെയ്തികളൊക്കെ അങ്ങ് എങ്ങിനെ അറിഞ്ഞു... അങ്ങ് തന്നെയാണോ യൂസുഫ് എന്ന് ഞങ്ങള്‍ സംശയിക്കുന്നു.”

യൂസുഫ് പറഞ്ഞു: “ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്‍റെ സഹോദരന്‍ ബെന്യാമിനും..”

“അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ജീവിതത്തില്‍ സൂക്ഷമത പുലത്തുകയും, ക്ഷമ പാലിക്കുകയും ചെയ്യുന്നവരെ അല്ലാഹു കൈവിടുകയില്ല.”

സഹോദരന്മാര്‍ പറഞ്ഞു: “ഞങ്ങള്‍ തെറ്റുകരാണ്. ഞങ്ങളെ ശിക്ഷിച്ചാലും.”
‘യൂസുഫ് പറഞ്ഞു:’ “നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുക, നിങ്ങള്‍ പിന്നിട്ട വഴികളില്‍ പാഠം ഉള്‍കൊള്ളുക. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ.”

“നിങ്ങള്‍ പിതാവിന്‍റെ അടുത്തേക്ക്‌ തിരിച്ചുപോകുക. എന്‍റെ ഈ കുപ്പായം പിതാവിന്‍റെ മുഖത്തു ഇട്ടുകൊടുക്കുക. അപ്പോള്‍ പിതാവിന് കാഴ്ച ശക്തി തിരിച്ചുകിട്ടും. അതിനു ശേഷം മാതാവിനെയും പിതാവിനെയും കൂട്ടി നിങ്ങളെല്ലാവരും എന്‍റെ അരികിലേക്ക് വരിക.”

‘സഹോദരന്മാര്‍ ഈജിപ്തില്‍ നിന്ന് യാത്ര തിരിച്ചപ്പോള്‍ തന്നെ യാക്കൂബ് {അ} പത്നിയോട് പറഞ്ഞു,’

“എനിക്ക് എന്‍റെ പൊന്നോമന പുത്രന്‍ യൂസുഫിന്‍റെ വാസന ഞാനനുഭവിക്കുന്നു. അവന്‍ എന്‍റെ അടുത്തേക്ക്‌ വരുന്നുണ്ട്.”

പത്നി പറഞ്ഞു: “വയസ്സായി വരുന്നു... നിങ്ങളുടെ ബുദ്ധിഭ്രമം കൂടി കൂടി വരുന്നു..!”

‘ദിവസങ്ങള്‍ക്ക് ശേഷം മക്കള്‍ വീട്ടിലെത്തി..’ അവര്‍ പറഞ്ഞു: “ഈജിപ്തിലെ ഭരണാധികാരി ഞങ്ങളുടെ സഹോദരന്‍ യൂസുഫ് ആണ്, ശേഷം യൂസുഫ് കൊടുത്ത കുപ്പായം പിതാവിനെ ഏല്‍പ്പിച്ചു.. തന്‍റെ പോന്നാമന മകന്‍റെ വാസന കിട്ടിയ പിതാവ് അത് മുഖത്തോടു ചേര്‍ത്ത് ചുംബിച്ചു. യൂസുഫ് പറഞ്ഞ പോലെ തന്നെ പിതാവിന്‍റെ കാഴ്ച ശക്തി തിരിച്ചു കിട്ടി.”

‘മക്കള്‍ പിതാവായ യാക്കൂബ് [അ] പറഞ്ഞു:’ ‘പിതാവേ...’ “ഞങ്ങള്‍ പാപികളാണ്. ഞങ്ങളുടെ പാപമോചനത്തിനായി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമേ.... പിതാവ് ഞങ്ങളോട് പൊറുത്തു തന്നാലും.”

‘യാക്കൂബ് {അ} പറഞ്ഞു:’ “വൈകിയാണെങ്കിലും നിങ്ങളുടെ തെറ്റ് മനസ്സിലാക്കിയതില്‍ അല്ലാഹുവിനു സ്തുതി. ഞാനെന്‍റെ നാഥനോട് നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാം. അവന്‍ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.”

“യാക്കൂബ് [അ], പത്നിയും മക്കളോട് കൂടെ ഈജിപ്തിലേക്ക് തിരിച്ചു.. സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ ആയിരുന്നു പിന്നീട്... യൂസുഫ് തന്‍റെ മാതാപിതാക്കളെ കെട്ടിപ്പിടിച്ചു. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി.... രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: എന്‍റെ നാഥാ... എല്ലാ സ്തുതിയും നിനക്കുതന്നെ.”


‘ആ സന്തോഷനിമിഷത്തില്‍ യൂസുഫിന്‍റെ കൊട്ടാരത്തില്‍ ഉണ്ടായിരുന്നവരെല്ലാം കണ്ണുനീര്‍ പൊഴിച്ചു... അല്ലാഹുവിനെ സ്തുതിച്ചു.’

“യൂസുഫ് {അ} തന്‍റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി അവരുടെ മുന്‍പില്‍ പ്രണാമമര്‍പ്പിച്ചു.”

യൂസുഫ് പറഞ്ഞു: “എന്‍റെ പ്രിയപ്പെട്ട പിതാവേ... ഞാന്‍ കുഞ്ഞു നാളില്‍ കണ്ട ആ സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമാണിത്.

“പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.”

“പതിനൊന്ന് സഹോദരന്മാരും മാതാവും പിതാവും എന്‍റെ ചുറ്റിലും അണിനിരന്നിരിക്കുന്നു.”

“എന്‍റെ നാഥന്‍ അത് യാഥാര്‍ത്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍ നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്‍റെ സഹോദരങ്ങള്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയശേഷം അവന്‍ നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന്‍ എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ നാഥന്‍ താനിച്ചിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ജനും തന്നെ.”

“എന്‍റെ നാഥാ..., നീ എനിക്ക് അധികാരം നല്‍കി. സ്വപ്നങ്ങളുടെ വ്യഖ്യാനം പഠിപ്പിച്ചു തന്നു. ആകാശഭൂമികളെ പടച്ചവനേ.. ഇഹത്തിലും പരത്തിലും നീയാണെന്‍റെ രക്ഷകന്‍, നീയെന്നെ മുസ്ലിമായി മരിപ്പിക്കേണമേ... സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തേണമേ...” ആമീന്‍.


{ശുഭം...}


****************************

[1400 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ കഥ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ്‌ {സ,അ} ഖുര്‍ആനിലൂടെ പറഞ്ഞു കൊടുക്കുന്നത്, സത്യത്തില്‍ അതിലും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇത് സംഭവിച്ചത്. ഈ കഥയിലൂടെ അല്ലാഹു ജനങ്ങള്‍ക്ക്‌ നല്‍കുന്ന സന്ദേശം, സഹോദര്യ സ്നേഹവും, അനര്‍ഹമായ വഴിയില്‍ സഞ്ചരിച്ചാല്‍ ഒരിക്കലും ജീവിത ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിയില്ല. അല്ലാഹുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ച്‌ നന്മയുള്ള മനുഷ്യനായി ജീവിക്കുക.. ഈ ലോകത്ത് കാണുന്നതൊന്നും ആരുടേതുമല്ല..! അല്ലാഹുവിന്‍റെത് മാത്രമാണ്.]


https://www.facebook.com/isakkisam




No comments: