Sunday, July 03, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 5 ]


ഭാഗം.. [ 5 ]

“യൂസുഫിന്‍റെ സഹോദരന്മാര്‍ കച്ചവടത്തിനായി ഈജിപ്തില്‍ എത്തി.”

‘അവര്‍ യൂസുഫിന്‍റെ അരികിലെത്തി. യൂസുഫ് തന്‍റെ സഹോദരന്മാര്‍ പത്ത് പേരേയും തിരിച്ചറിഞ്ഞു. പക്ഷേ അവര്‍ക്ക് ഇത് യൂസുഫാണെന്ന് തിരിച്ചറിഞ്ഞില്ല.’

‘യൂസുഫ് അവരോട് ചോതിച്ചു? നിങ്ങള്‍ എത്ര സഹോദരന്മാരാണ്. അവര്‍ പറഞ്ഞു പതിനൊന്ന് പേര്‍. നിങ്ങള്‍ പത്തു പേരല്ലേ?. തന്‍റെ മാതാവില്‍ ജനിച്ച ബിന്യാമിന്‍ അവരുടെ കൂട്ടത്തിലില്ലെന്ന് യൂസുഫിന് മനസ്സിലായി. അവനെ കാണാന്‍ യൂസുഫിന് അതിയായ ആഗ്രഹമുണ്ടായി.’

‘യൂസുഫിനെയും ബെന്യാമിനെയും മറ്റു പത്ത് അര്‍ദ്ധസഹോദരന്‍മാര്‍ അപായപ്പെടുത്താന്‍ പലപ്പോഴും ശ്രമിച്ചിരുന്നു.’

‘യൂസുഫ് അവര്‍ക്ക് വിശ്രമിക്കാന്‍ ആവിശ്യമുള്ള റൂമുകള്‍ ഒരുക്കിക്കൊടുത്തു.’

‘യൂസുഫ് അവരുടെ പിതാവിന്‍റെയും മറ്റു വീട്ടു വിശേഷങ്ങളും ചോതിച്ചറിഞ്ഞു.....’ ‘ഞങ്ങള്‍ പത്തു സഹോദരന്മാരാണ് വന്നിട്ടുള്ളതെന്നും, ഒരു സഹോദരന്‍ പിതാവിനോടത്താണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.’

“യൂസുഫ് അവരോടായി പറഞ്ഞു:” ‘ഇനി വരുമ്പോള്‍ പിതാവിനോടോത്തുള്ള സഹോദരനെ എന്‍റെ അടുത്തേക്ക്‌ കൊണ്ടുവരിക. ഞാന്‍ അളവില്‍ തികവ് വരുത്തുന്നവനും ഏറ്റവും നല്ല രീതിയില്‍ ആതിഥ്യമരുളുന്നത് നിങ്ങള്‍ക്ക് അറിയാമല്ലോ?’

“നിങ്ങളവനെ എന്‍റെ അടുത്തു കൊണ്ട് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി ഇവിടെ നിന്ന് ധാന്യം അളന്നു തരുന്നതല്ല. നിങ്ങള്‍ എന്‍റെ അടുത്തു വരികയും വേണ്ട.” അടുത്ത പ്രാവിശ്യം അവനെ ഞങ്ങളുടെ കൂടെ അയക്കാന്‍ പിതാവിനോട് ആവിശ്യപ്പെടാം. അതിനായി ശ്രമിക്കുമെന്ന് അവര്‍ യൂസുഫിനോട് പറഞ്ഞു.”

‘യൂസുഫ് തന്‍റെ ഭൃത്യന്മാരോട് പറഞ്ഞു:’ “അവര്‍ നമുക്ക് പകരം തന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ അവരറിയാതെ തിരിച്ചുവെക്കുക.”

“തന്‍റെ സഹോദരന്മാര്‍ കുടുംബത്തില്‍ തിരിച്ചെത്തി ഭാണ്ഡങ്ങള്‍ അഴിച്ചു നോക്കുമ്പോള്‍ അവര്‍ കച്ചവടത്തിന് കൊണ്ടുപോയ ചരക്കുകള്‍ ഒന്നും നഷ്ടപ്പെടാതെ തിരിച്ചു കിട്ടി എന്നറിയുമ്പോള്‍ അവര്‍ വീണ്ടും ഉടനെ തന്നെ സഹോദരനെ കൂട്ടി വന്നേക്കുമെന്ന് യൂസുഫ് കണക്കുകൂട്ടി”

“സഹോദരിനില്ലാതെ ഇനി ഇങ്ങോട്ട് കച്ചവടത്തിന് വരേണ്ടതില്ലെന്ന് ഞാനവര്‍ക്ക് താക്കീതു നല്‍കിയിട്ടുമുണ്ട്”

‘അവര്‍ നാട്ടില്‍ തിരിച്ചെത്തി..!’ ‘ഈജിപ്തിലെ സന്മനസ്സുള്ള ഖജനാവ് സൂക്ഷിപ്പുകാരന്‍ പ്രഭുവിനെ പറ്റി പിതാവിനോട് ആവേശപൂര്‍വ്വം എല്ലാവരും സംസാരിച്ചു. തികച്ചും മാന്യമായ പെരുമാറ്റം, അറിവുള്ളവന്‍, ബുദ്ധിശാലി, ആ നാട്ടിലെ എല്ലാവരുടെയും സ്നേഹാദരവ് പറ്റുന്നവന്‍. അതീവ സൗന്ദര്യത്തിന്റെ ഉടമയും. നമ്മുടെ കുടുംബ കാര്യങ്ങള്‍വരെ അദ്ദേഹം ചോദിച്ചറിഞ്ഞു. അടുത്ത പ്രാവിശ്യം വരുമ്പോള്‍ ബെന്യാമിനെ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു.. ബെന്യാമില്ലാതെ ചെന്നാല്‍ ഞങ്ങള്‍ക്ക് ദാന്യങ്ങള്‍ തരുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഇനിയുള്ള യാത്രയില്‍ ഞങ്ങളുടെ കൂടെ ബെന്യാമിനെ കൂടെ അയക്കുക. തീര്‍ച്ചയായും ഞങ്ങളവനെ കാത്തുരക്ഷിക്കും. ‘

യാക്കൂബ് {അ} പറഞ്ഞു: “അവന്‍റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ എങ്ങനെ വിശ്വസിക്കാനാവും?. നേരത്തേ അവന്‍റെ സഹോദരന്‍ യൂസുഫിന്‍റെ കാര്യത്തില്‍ നിങ്ങളെ വിസ്വസിച്ചതുപോലെ അല്ലെ ഇതും?”


‘അവെരെല്ലാവരും തങ്ങളുടെ ഒട്ടകപ്പുറത്ത് നിന്നും ഭാണ്ഡങ്ങള്‍ ഇറക്കി വെച്ചു. ഓരോന്നായി തുറന്നു നോക്കിയപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് പിതാവിനോട് പറഞ്ഞു: ഇത് നോക്കൂ പിതാവേ ഞങ്ങള്‍ കൊണ്ടുപോയ ചരക്കുകള്‍ ഞങ്ങള്‍ക്ക് തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു.’

‘ഈ ചരക്കുകള്‍ നമുക്കവകാശപെട്ടതല്ല. ഇത് തിരിച്ചേല്‍പ്പിക്കാന്‍ പോകുമ്പോള്‍ ബെന്യാമിനെ ഞങ്ങളുടെ കൂടെ അയക്കുക. കൂടുതല്‍ ധാന്യങ്ങള്‍ കുടുംബത്തിന് ആവിശ്യമുള്ളത് കൊണ്ട് വരികയും ചെയ്യാം. ഞങ്ങള്‍ ഈജിപ്തിലേക്ക് തിരിക്കുകയാണ്, ഓരോട്ടകത്തിനു കൂടി ചുമക്കാനുള്ള ധാന്യം നമുക്ക് കൂടുതല്‍ കിട്ടുമല്ലോ. ഈജിപ്തിലെ ഭരണാധികാരി അളവില്‍ തികവ് വരുത്തുന്നവനും ഏറ്റവും നല്ല രീതിയില്‍ ആതിഥ്യമരുളുന്നവനുമാണ്.’

'അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമകാരുണികാനാകുന്നു.'


'യാക്കൂബ് [അ] പറഞ്ഞു:' “നിങ്ങള്‍ വല്ല അകപടത്തിലും അകപ്പെട്ടില്ലെങ്കില്‍ ബെന്യാമിനെ എന്‍റെ അടുത്ത് തിരിച്ചു കൊണ്ടുവരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ ഉറപ്പ് തരും വരെ ഞാനവനെ നിങ്ങളോടൊപ്പം അയക്കുകയില്ല.” ‘സഹോദരങ്ങള്‍ എല്ലാവരും പിതാവായ യാക്കൂബ് {അ} ഉറപ്പു നല്‍കിയപ്പോള്‍ ബിന്യാമിനെ കൊണ്ടുപോകാന്‍ അനുവദിച്ചു.’

യാക്കൂബ് {അ} പറഞ്ഞു: “ഞാന്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കുക, നിങ്ങള്‍ പതിനൊന്ന് പേരുണ്ട്.. എല്ലാവരും കാണാന്‍ ഭംഗിയുള്ളവരാണ്.. ഈജിപ്തിലെ പ്രഭുവിന്‍റെ കൊട്ടാരത്തില്‍ എത്തിയാല്‍ നിങ്ങള്‍ എല്ലാവരും ഒരു വാതിലില്‍ കൂടി അകത്തേക്ക് പ്രവേശിക്കരുത്.. രണ്ട് അല്ലങ്കില്‍ മൂന്നുപേര്‍ ചേര്‍ന്ന് പല വാതിലുകളിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാന്‍. ഇങ്ങനെ ചെയ്യുന്നത് പിശാചിന്റെ കണ്ണ് നിങ്ങളില്‍ പതിക്കുന്നത് തടയും.”

'അങ്ങിനെ അവര്‍ ഈജിപ്തില്‍ എത്തി.' 'പിതാവ് പറഞ്ഞപോലെ അവര്‍ സംഘം പിരിഞ്ഞ് പല വാതിലുകളിലൂടെ യൂസുഫിന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചു.'

'യൂസുഫ് തന്‍റെ സ്വന്തം സഹോദരന്‍ ബിന്യാമിനെ കണ്ടു.' 'യൂസുഫ് അവരെല്ലാവരെയും സ്വീകരിച്ചിരുത്തി.. വിശേഷങ്ങള്‍ ചോതിച്ചറിഞ്ഞു. അവര്‍ക്ക് വിശ്രമിക്കാന്‍ റൂം ഒരുക്കിക്കൊടുത്തു. ഒരു റൂമില്‍ രണ്ടുപേരെ വീതം ആക്കി... അവസാനം ഒരു സഹോദരന്‍ ബാക്കിയായി, അപ്പോള്‍ യൂസുഫ് പറഞ്ഞു. നീ എന്‍റെ റൂമില്‍ വിശ്രമിച്ചോളൂ... അത് യൂസുഫിന്‍റെ മാതാവില്‍ ജനിച്ച സ്വന്തം സഹോദരന്‍ ബെന്യാമിന്‍ ആയിരുന്നു.'

'റൂമില്‍ ബെന്യാമിന്‍ പ്രവേശിച്ച ഉടനെ യൂസുഫ് അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. ഓ.. ബെന്യാമിന്‍ നിനക്കെന്നെ മനസ്സിലായില്ലേ.... ഞാന്‍ നിന്‍റെ സഹോദരന്‍ ആണ്. ബിന്യാമിന്‍ അദ്ഭുതപ്പെട്ടു... യൂസുഫ് അവനെ പുണര്‍ന്നു മുകളിലേക്ക് ഉയര്‍ത്തി.'

'യൂസുഫ് പറഞ്ഞു:' "ഓ.. പ്രിയ സഹോദരാ.. നീ അട്ഭുതപ്പെടെണ്ട, അല്ലാഹു നമുക്കു നീക്കിവെച്ച സുദിനം വന്നെത്തി. നീ ഇനി ഒന്നുകൊണ്ടും വിഷമിക്കണ്ട... കഴിഞ്ഞതെല്ലാം മറക്കുക. ഇനി എല്ലാത്തിനും ഞാനുണ്ട്."


'യൂസുഫ് പറഞ്ഞു:' "നീയെന്‍റെ സഹോദരന്‍ ആണെന്നുള്ള കാര്യം മറ്റു സഹോദരന്മാര്‍ അറിയണ്ട. നമുക്ക് അവര്‍ ചെയ്ത തെറ്റ് മനസ്സിലാക്കാന്‍ ഉതകുന്ന ഒരു നല്ലപാഠം പഠിപ്പിക്കുകയും എല്ലാവരെയും നല്ല വഴിയില്‍ ചേര്‍ക്കുകയും വേണം.'

{തുടരും...}

https://www.facebook.com/isakkisam




No comments: