Monday, July 04, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 6 ]

ഭാഗം.. [ 6 ]

‘യൂസുഫും ബെന്യാമിനും കൂടി ഒരു പദ്ധതി തയ്യാറാക്കി.’

‘സഹോദരന്മാരെല്ലാം തിരിച്ചു പോകുമ്പോള്‍ അവര്‍ക്കാവിശ്യമുള്ള ധാന്യങ്ങളും മറ്റു സാധനങ്ങളും ഭാണ്ഡങ്ങളില്‍ നിറച്ചു ഒട്ടകപ്പുറത്ത് കയറ്റി വെച്ചു. ബെന്യാമിന്റെ ഭാണ്ഡത്തില്‍ “രാജാവിന്‍റെ സ്വര്‍ണ്ണം കൊണ്ടുള്ള പാനപാത്രം” ഒളിപ്പിച്ചു വെച്ചു.

'അവെരെല്ലാവരും കൊട്ടാരം വാതില്‍ കടന്നതും യൂസുഫിന്‍റെ പരിചാരകന്മാര്‍ വന്നു അവരെ തടഞ്ഞു: അവര്‍ പറഞ്ഞു, നിങ്ങള്‍ കള്ളന്മാരാണ്.'

അവര്‍ പരസ്പരം നോക്കി. ‘സഹോദരന്മാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: ‘ഞങ്ങള്‍ കള്ളന്മാരല്ല. നിങ്ങള്‍ എന്താണ് പറയുന്നത്, നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെട്ടത്.’

കൊട്ടാരം കാവല്‍ക്കാര്‍ പറഞ്ഞു: “രാജാവിന്‍റെ സ്വര്‍ണ്ണ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്ന് തരുന്നവന് ഓരോട്ടകത്തിനു ചുമക്കാവുന്നത്ര ധാന്യങ്ങള്‍ സമ്മാനമായി കിട്ടും.”

അവര്‍ പറഞ്ഞു: “ഞങ്ങള്‍ നിങ്ങളുടെ നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ല.. ഞങ്ങള്‍ കള്ളന്മാരുമല്ല.” അല്ലാഹു സത്യം.

കൊട്ടാരം കാവല്‍ക്കാര്‍ ചോതിച്ചു: “നിങ്ങളില്‍ ആരെങ്കിലും രാജാവിന്‍റെ സ്വര്‍ണ്ണ പാനപാത്രം മോഷ്ടിച്ചുട്ടുണ്ടെങ്കില്‍ അവര്‍ക്കെന്തു ശിക്ഷയാണ് കൊടുക്കേണ്ടത്?”

യൂസുഫിന്‍റെ സഹോദരന്മാര്‍ പറഞ്ഞു: ‘ശരി.. ഞങ്ങളില്‍ ആരെങ്കിലും ആണ് മോഷണം നടത്തിയതെങ്കില്‍ അവനെ നിങ്ങള്‍ തടഞ്ഞുവെച്ചോളൂ..’ അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്.’

യൂസുഫ് ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു: “യൂസുഫ് സന്തോഷവാനായി..!”

യൂസുഫ് കാവല്‍ക്കാരോട് പറഞ്ഞു: ‘അവരുടെ ഭാണ്ഡങ്ങള്‍ എല്ലാം പരിശോതിക്കുക.... “പത്തു സഹോദരന്മാരുടെ ഭാണ്ഡങ്ങള്‍ പരിശോതിച്ചപ്പോള്‍ അവര്‍ക്കൊന്നും കിട്ടിയില്ല. ഓരോ ഭാണ്ഡങ്ങള്‍ പരിശോധിക്കുമ്പോഴും അവര്‍ സന്തോഷം കൊണ്ടു..!”

‘അവസാനം ബെന്യാമിന്റെ ഭാന്ധത്തില്‍ നിന്നും സ്വര്‍ണ്ണ പാനപാത്രം പുറത്തെടുത്തു...’ ‘ഇങ്ങനെ ഒരു തന്ത്രം ഉപയോഗിക്കാതെ യൂസുഫിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല.’
“അതിനായി യൂസുഫ് അല്ലാഹുവിന്‍റെ സഹായം തേടി...”

‘അല്ലാഹു ഇച്ചിക്കുന്നവരെ അവന്‍ പല പദവികളിലും ഉയര്‍ത്തുന്നു. അല്ലാഹു എല്ലാം അറിയുന്നവനും കാണുന്നവനും ആണ്.’


‘അവെരെല്ലാവരും ബെന്യാമിനെ നോക്കി..’ അവന്‍ കള്ളനാണെന്ന് അവര്‍ ചിന്തിച്ചു. സഹോദരന്മാര്‍ പറഞ്ഞു: ‘ഇവനാണ് കട്ടതെങ്കില്‍.. ഞങ്ങള്‍ക്ക് ഒരു കാര്യം കൂടി പറയാനുണ്ട്.. ഇവന് മറ്റൊരു സഹോദരന്‍ ഉണ്ടായിരുന്നു അവനും കള്ളനാണ്.’

‘യൂസുഫ് കുട്ടിയായിരുന്നപ്പോള്‍ കളവു ചെയ്തിരുന്നു:’ പക്ഷേ എന്താണ് കളവുചെയ്തത്..! ‘യൂസുഫിന്‍റെ മാതാവും മാതാവിന്‍റെ പിതാവും വിഗ്രഹങ്ങളെയും ബിംബങ്ങളെയും ആരാധിച്ചിരുന്നു.’
“യൂസുഫ് ആ ബിംബങ്ങളും വിഗ്രഹങ്ങളും കട്ടെടുത്ത് തച്ചുടയ്ച്ചിരുന്നു. യൂസുഫിന് ആ കഥ ഓര്‍മ്മ വന്നു. എന്നെ സഹോദരന്മാര്‍ കള്ളനാക്കിയ കഥ.”

സഹോദരന്മാര്‍ പറഞ്ഞു: “ബെന്യാമിന്‍ കളവ് സമ്മതിച്ചിരിക്കുന്നു. ഇനിയെന്ത് ചെയ്യാനാണ്.”

യൂസുഫ് അവരോടു പറഞ്ഞു: “ബിന്യാമിനെ ഇവിടെ നിര്‍ത്തുക: നിങ്ങള്‍ക്ക് തിരിച്ചുപോകാം.”

“പിതാവിനോട് ബിന്യാമിനെ തിരിച്ചു കൊണ്ടുവരാം എന്ന് ഉറപ്പു നല്‍കിയത് അവരോര്‍ത്തു.”

അവര്‍ പറഞ്ഞു: “ഞങ്ങളുടെ പിതാവ് വളരെ വയസ്സായിരിക്കുന്നു. ഞങ്ങള്‍ പിതാവിനോട് ബിന്യാമിനെ തിരിച്ചുകൊണ്ടുവരാമെന്ന് സത്യം ചെയ്താണ് വന്നത്.. പിതാവിന്‍റെ കാര്യങ്ങള്‍ ഒക്കെ നോക്കിയിരുന്നത് അവനാണ്. ഞങ്ങളോട് ദയ കാണിക്കണം പ്രഭു... ഞങ്ങളില്‍ ആരെങ്കിലും ഒരാളെ ഇവിടെ നിര്‍ത്തിയിട്ട് ബെന്യാമിനെ ഞങ്ങളോടൊപ്പം അയക്കുക.”

‘ഇന്നവര്‍ തയ്യാറായിരിക്കുന്നു അവരില്‍ ഒരാളെ തരാന്‍..!’

‘യൂസുഫ് പറഞ്ഞു: ‘തെറ്റ് ചെയ്യാത്ത ഒരാളെ ഇവിടെ പിടിച്ചുവെക്കുകയും, തെറ്റ് ചെയ്തവനെ വിട്ടുകൊടുക്കുകയുമോ.. ഇല്ല ഞങ്ങള്‍ നിരപരാതികളെ ശിക്ഷിക്കാറില്ല..’


‘അപ്പോള്‍ അവരില്‍ മുതിര്‍ന്ന സഹോദരന്‍ ബിന്യാമിന്‍ ഇല്ലാതെ നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറായില്ല...’ ‘ഞാനിവിടെ നില്‍ക്കുകയാണ്. പിതാവിനെ അഭിമുഖീകരിക്കാന്‍ എനിക്കാവില്ല.’


‘നിങ്ങള്‍ തിരിച്ചുപോകുക... പിതാവിനോട് സത്യം പറയുക.’ “ബെന്യാമിന്‍ കളവ് നടത്തിയിരിക്കുന്നു... ആ കാരണത്താല്‍ അവര്‍ അവനെ തടഞ്ഞു വെച്ചിരിക്കുന്നു. നിങ്ങള്‍ പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ പിതാവിനോട് പറയുക, കച്ചവടത്തിന് നമ്മോട് ഒന്നിച്ചു വന്ന മറ്റു ജനങ്ങള്‍ സാക്ഷിയുണ്ട്.. അപ്പോള്‍ പിതാവ് വിശ്വസിച്ചുകൊള്ളും.”

‘അവര്‍ പിതാവിന്‍റെ അടുത്തേക്ക്‌ തിരിച്ചു പോയി.. പിതാവിനോട് അവിടെ നടന്ന സംഭവങ്ങള്‍ വിവരിച്ചുകൊടുത്തു.’


“ബിന്യാമിനെ ഈജിപ്തിലെ പ്രഭു തടഞ്ഞുവെച്ചിരിക്കുന്നു.”

‘യാക്കൂബ് [അ] വളരെ വിഷമത്തിലും ദുഖിതനുമായി.’

യാക്കൂബ് [അ] പറഞ്ഞു: ‘വീണ്ടും നിങ്ങള്‍ മനസാക്ഷിക്ക് നിരക്കാത്തത് ചെയ്യുന്നു.. പിശാചിന്‍റെ പിടിയിലാണ് നിങ്ങള്‍. നിങ്ങള്‍ തെറ്റ് ചെയ്യുന്നു.. നിങ്ങളെക്കൊണ്ട് അവനത്‌ ചെയ്യിക്കുന്നു.’

യാക്കൂബ് {അ] പറഞ്ഞു: ‘മനോഹരമായ കാത്തിരിപ്പാണിത്.. എനിക്ക് പ്രദീക്ഷയുണ്ട്... അല്ലാഹു എന്‍റെ മൂന്നു മക്കളേയും എന്നില്‍ കൂട്ടിച്ചേര്‍ക്കും.’

‘യാക്കൂബ് {അ} ഒറ്റക്കിരുന്നു ഒരുപാട് കരഞ്ഞു. വളരെ ദുഖത്തോടും വിഷമത്തോടും മനസ്സിലാക്കി: ഇത് അല്ലാഹുവിന്‍റെ പരീക്ഷണമാണ്, പക്ഷേ മനുഷ്യര്‍ അവനോട് കടപ്പെട്ടിരിക്കുന്നു.. യാക്കൂബ് {അ} കരഞ്ഞു കരഞ്ഞു അല്ലാഹുവിനോട് ചോതിച്ചുകൊണ്ടിരുന്നു... കരഞ്ഞു കരഞ്ഞു യാക്കൂബ് {അ} ന്‍റെ കാഴ്ച ശക്തി താല്‍ക്കാലികമായി നഷ്ടപ്പെട്ടു.’


“പിതാവ് കരയുമ്പോള്‍ എപ്പോഴും യൂസുഫിനെ പറ്റി പറയാന്‍ തുടങ്ങി... “ഓ..യൂസുഫ്” നീയെന്‍റെ അരികില്‍ ഇല്ലാതെ പോയല്ലോ”
‘മറ്റു സഹോദരന്മാര്‍ പറഞ്ഞു:’ “ഇപ്പോഴും യൂസുഫിനെ ഓര്‍ക്കുകയാണോ? യൂസുഫ് പിതാവിന്‍റെ മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ?. യൂസുഫിനെ കുറിച്ചോര്‍ത്തു പിതാവിന്‍റെ ജീവന്‍ വെടിയുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.”

യാക്കൂബ് {അ} പറഞ്ഞു: ‘എന്‍റെ മക്കളെ... എന്‍റെ വേദനയേയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവിനോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും ഞാന്‍ അല്ലാഹുവില്‍ നിന്നറിയുന്നു.’

‘ഞാന്‍ നിങ്ങളോട് പറയുന്നു: “നിങ്ങളുടെ സഹോദരന്മാരെ തേടി പുറപ്പെടുക, നിങ്ങള്‍ ഒരിക്കലും അല്ലാഹുവില്‍നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശവരാകുകയില്ല.”


{തുടരും...}


https://www.facebook.com/isakkisam



No comments: