Tuesday, October 27, 2015

മനസ്സ്.

നൂലുപോട്ടിയ പട്ടം ലക്ഷ്യമില്ലാതെ ആകാശനീലിമയില്‍ ചിത്രങ്ങള്‍ വരച്ചു. ആകാശ മേഘങ്ങളിലെ ആള്‍രൂപങ്ങള്‍ വന്നു അവ ഓരോന്നായി മായ്ച്ചുകൊണ്ടിരുന്നു. ചിലത് രൂപങ്ങള്‍ മാറി വന്നു..! പട്ടം പറന്നു പറന്നു ഏഴു മലകളും താണ്ടി തണുപ്പുള്ള പ്രഭാതത്തില്‍ അവളുടെ കയ്യില്‍ എത്തിച്ചേരാന്‍ കൊതിച്ചു..! മഞ്ഞു കാലമായിരുന്നു. റോഡരുകില്‍ നിരനിരയായി നിറുത്തിയിരുന്ന കാറുകള്‍ എല്ലാം മൂടല്‍മഞ്ഞിലാണ്. ജനാലയഴികള്‍ക്കിടയിലൂടെ മുറ്റത്തെ പൂന്തോട്ടത്തില്‍ കണ്ണുകള്‍ പരതിയപ്പോഴാണ് കീറിപ്പറഞ്ഞ പട്ടം ശ്രദ്ധയില്‍ പെട്ടത്. തന്‍റെ പ്രിയപ്പെട്ട റോസാച്ചെടിയുടെ മുള്ളുകളില്‍ തറച്ചു നില്‍ക്കുന്ന വര്‍ണ്ണങ്ങള്‍ നശിച്ച പട്ടത്തെ വലിച്ചെടുത്തു ഒടിച്ചു റോടരുകിലെ ഓടയിലേക്കെറിഞവള്‍..! പ്രണയസൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ട പട്ടം പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിലലിഞ്ഞു..!!

No comments: