Monday, June 22, 2015

മെഗാസ്റ്റാര്‍ മമ്മൂട്ടിയോട്...


അര്‍ദ്ധ നഗ്നകളായ തരുണീ മണികളെ നെഞ്ചോട് ചേര്‍ത്ത് ആടിതിമിര്‍ക്കുമ്പോള്‍.... കിടപ്പറ രംഗങ്ങളും ബലാത്സംഗ സീനുകളും കൊണ്ട് ഭാവാഭിനയം കൊഴുപ്പിച്ചപ്പോഴും, പേരമക്കളുടെ പ്രായമുള്ള കൌമാരക്കാരികളുടെ മാറിടത്തില്‍ മുഖം വെച്ച് കിടക്കുന്ന സിനിമാ പോസ്റ്ററുകള്‍ തെരുവുകള്‍ മുഴുവന്‍ നിറഞ്ഞപ്പോഴും, ചൂതാട്ടത്തിന് സമാനമായ തൊഴിലിലൂടെ കോടികള്‍ വാരിക്കൂട്ടി സമ്പന്നനായപ്പോഴും, താങ്കള്‍ ചെയ്യുന്നത് ഇസ്‌ലാം മത വിശ്വാസത്തിന് എതിരാണ്, താങ്കള്‍ അത് ചെയ്യരുതെന്ന് ഒരു ലീഗ് നേതാവും മത പണ്ഡിതനും ഇന്നേവരേ പ്രസ്ഥാവന ഇറക്കിയിട്ടില്ല.

കാരണം, മഹാനടന് തന്‍റെ പാരമ്പര്യ മത വിശ്വാസപ്രമാണങ്ങളില്‍ നിന്നും വ്യതിചലിച്ച് അര്‍മാദിച്ചു ജീവിക്കുവാനുള്ള അവകാശം പോലെതന്നെ, മന്ത്രിക്ക് തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ മുറുകെപിടിച്ച് ജീവിക്കാനുള്ള അവകാശവും ഈ നാട് വകവെച്ച് നല്‍കുന്നുണ്ട് എന്നത് തന്നെ.
അതാണ്‌ ഭാരതത്തിന്‍റെ മഹാ പൈതൃകം, വ്യക്തികള്‍ക്ക് അവരുടെ വിശ്വാസവും അവിശ്വാസവും മുറുകെപിടിക്കാനുള്ള അനന്തമായ സ്വാതന്ത്ര്യം.

അതേസമയം, നിലവിളക്ക് കത്തിക്കുന്നത് വിശ്വാസത്തിന്‍റെ ഭാഗമല്ല എന്ന് സിനിമാ നടന്‍ മമ്മുട്ടി വിശ്വസിക്കുന്നു എന്നത് കൊണ്ട് അത് ഭാരതത്തിലെ നൂറ്റിഇരുപത്തിയഞ്ചു കോടി പ്രജകളും വിശ്വസിക്കണം എന്ന് വാശിപിടിക്കുമ്പോള്‍, താന്‍ ജീവിക്കുന്നത് എന്‍റെ വിശ്വാസം സ്വന്തം മക്കളുടെ അണ്ണാക്കിലേക്ക് പോലും നിര്‍ബന്ധിച്ച് കുത്തികയറ്റാന്‍ അനുമതി നല്‍കാത്ത ഇന്ത്യന്‍ നീതീന്യായ വ്യവസ്ഥയുടെ തണലിലാണ് എന്ന് മമ്മുട്ടി ഓര്‍ക്കണം.

അല്ലാതെ, വെള്ളിത്തിരയില്‍ രണ്‍ജിപണിക്കര്‍ എഴുതിതരുന്നത് കാണാപാഠം പഠിച്ച് ചര്‍ദ്ധിക്കുമ്പോള്‍ മല്ലന്‍മാരായ എതിരാളികള്‍ കുഴഞ്ഞ് വീഴുന്നത് പോലെ, മതേതര കാപട്യക്കാരുടെ കയ്യടി ലക്ഷ്യമാക്കി, ഭരണഘടന വകവെച്ച് തരുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ മുഖത്ത് പരസ്യമായി തുപ്പികൊണ്ട്, ഒരു ഇന്ത്യന്‍ പൌരന്‍റെ “മാറി നില്‍ക്കുക” എന്ന ഏറ്റവും നിസ്സാരമായ സ്വാതന്ത്ര്യത്തില്‍ പോലും കൈകടത്തുക എന്ന ഫാഷിസ്റ്റ് പ്രവണതക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുന്ന ഒരു പൊതുസമൂഹം ഈ നാട്ടിലുണ്ടെന്ന് മുഖത്ത് ചുളിവുകള്‍ വീണ് തുടങ്ങിയ മഹാനടന്‍ ഓര്‍ക്കുന്നത് നന്നാവും.
കടപ്പാട്: റഫീക്ക് പാറക്കല്‍.


https://www.facebook.com/isakkisam
http://ishaquep.blogspot.in/















No comments: