Friday, May 08, 2015

ഫെമിനിസ്റ്റല്ലാത്ത തെങ്ങ്.


ജന്മാന്തരങ്ങളുടെ സേവനമായിരുന്നു അത്, തെങ്ങോല മുടഞ്ഞു വീട് വെച്ചു മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം തേടി. ഇളനീര്‍ വെട്ടി ദാഹശമനം തന്നു. തേങ്ങ പൊതിച്ചു ചകിരി കയറാക്കി ചിരട്ട വിറകാക്കി. കാംബെടുത്തു അരച്ചു കറിയില്‍ ചേര്‍ത്തു. തേങ്ങാപാല്‍ എടുത്തു പലഹാരത്തിനു കൂട്ടായി. തെങ്ങ് മുറിച്ചാല്‍ തടി കഴുക്കോലായി വീടിനു താങ്ങായി. ഓല വെട്ടി മടലുമാറ്റി കൊതുമ്പു നീക്കി തല പിളര്‍ന്നു കരിമ്പു കവര്‍ന്നു. ബാക്കിയായ തെങ്ങിന്‍ കുറ്റിയും വേരും അടുപ്പിനു ചൂടേകി.

യഥാര്‍ത്ഥത്തില്‍ അവളുടെ സ്വത്വം എന്തിലായിരുന്നു ?


അവള്‍ ആരായിരുന്നു
?

വണ്ടുവന്നു മധു നുകര്‍ന്ന് കൊഴിഞ്ഞ പൂവിലോ ?

  
ഈമ്പിക്കുടിച്ച ഇളനീരിലോ വലിച്ചെറിഞ്ഞ തോണ്ടിലോ
?

തേങ്ങയുടെ കാംമ്പിലോ ബാക്കിയായ ചിരട്ടയിലോ ?

 
കരിമ്പെടുക്കാന്‍ തെങ്ങിന്‍തലവെട്ടിപ്പൊളിച്ച മടലുകളിലോ ?

തേങ്ങ കിളിര്‍ത്തുവരുന്ന തൈകളിലോ തൈകളെ വളര്‍ത്തിയ ഭൂമിയോ ?

 
ആരായിരുന്നു ?  

 
 

https://www.facebook.com/isakkisam
 
http://ishaquep.blogspot.in/





No comments: