Friday, December 26, 2014

അമ്മയെന്ന നന്മ.

നകരത്തില്‍ വാങ്ങിയ ആഡംബര ഫ്ലാറ്റിലേക്ക് താമസം മാറാനുള്ള തിരക്കിലായിരുന്നു അവന്‍.. ഭാര്യയും മൂന്നു മക്കളും പ്രായമായ അമ്മയും അടങ്ങിയ കുടുംബം. കുറേ ദിവസമായി ഭാര്യ അമ്മയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു..! വീട് മാറുമ്പോള്‍ അമ്മ കൂടെയുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ല എന്ന വാശിയിലായിരുന്നു അവള്‍.. അമ്മയുടെ ഏക മകന്‍, അച്ഛന്‍ വിടപറഞ്ഞിട്ട്‌ പതിനഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.

അവസാനം അവന്‍ അമ്മയെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രാവിലെതന്നെ അമ്മയെ പുതിയ ഉടുപ്പ് ധരിപ്പിച്ചു. ഇഷ്ടമുള്ള ഭക്ഷണം കൊടുത്തു കാറില്‍ കയറ്റി യാത്രയായി, അടുത്തെങ്ങും ആള്‍ താമസമില്ലാത്ത ഒരു കാവിനടുത്ത്‌ വണ്ടി നിര്‍ത്തി പുറത്തിറങ്ങി, അപ്പോള്‍ ഒരു നായ ഓടിവന്നു അവനു നേരെ കുരച്ചു ചാടി. പെട്ടന്നു കാറില്‍ കയറി വാതിലടച്ചതുകൊണ്ട്‌ രക്ഷപെട്ടു. നായക്ക് പുറകെ ഒരു പട്ടിയും നാല് കുഞ്ഞുങ്ങളും പ്രത്യക്ഷപെട്ടു... തന്‍റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ വന്നതാണെന്ന് കരുതി വന്നതായിരുന്നു നായ.

അവിടെ നിന്നും വണ്ടിയെടുത്തു മുന്നോട്ടു പോയി, അമ്പല മുറ്റത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇവിടെ ഉപേക്ഷിക്കാമെന്ന് കരുതി, അപ്പോഴാണ്‌ അവന്‍റെ മനസ്സില്‍ തന്‍റെ കുഞ്ഞുനാളില്‍ അമ്മ യോടൊപ്പം അമ്പലത്തില്‍ പോയിരുന്നതും ബലൂണും, കളിപ്പാട്ടങ്ങളും വാങ്ങി തന്നിരുന്നതുമെല്ലാം അവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.., ആ ശ്രമവും ഉപേക്ഷിച്ചു യാത്ര തുടര്‍ന്നു ഒരു സ്കൂള്‍ മൈതാനത്തിന്‍റെ ഒഴിഞ്ഞ മൂലയില്‍ എത്തി... ഈ സമയമെല്ലാം അമ്മ ഉറക്കത്തിലായിരുന്നു, അവിടെ ഉപേക്ഷിക്കാമെന്ന് കരുതി അപ്പോഴാണ്‌ തന്‍റെ ആദ്യ സ്കൂള്‍ ദിനത്തില്‍ മറ്റു കുട്ടികളോടൊപ്പം കരഞ്ഞു ഇരുന്ന എന്നെ.. ടീച്ചര്‍ വീട്ടില്‍ പൊയ്ക്കോളൂ എങ്കിലേ മകന്‍ കരച്ചില്‍ നിര്‍ത്തൂ എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ തന്‍റെ മുന്നില്‍ നിന്നും മാറി താന്‍ കാണാതെ ചുമരിനപ്പുറത്ത് ക്ലാസ് വിടുന്നതുവരെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നത് ഓര്‍മ്മവന്നത്.. അങ്ങിനെ ആ ശ്രമവും ഉപേക്ഷിച്ചു.

യാത്രയിലുടനീളം ഭാര്യയുടെ വാക്കുകള്‍ തന്‍റെ ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു... “അമ്മയുമായി തിരിച്ചുവന്നാല്‍ തനിച്ചു വീട് മാറിയാല്‍ മതി ഞാനും മക്കളും എന്‍റെ പാട്ടിനു പോകും. നിങ്ങളും അമ്മയും പുതിയ ഫ്ലാറ്റിലേക്ക് പൊയ്ക്കോളൂ” 


ഭീരുവായ മകന്‍ ഓര്‍മ്മകള്‍ പിന്‍തുടരാത്ത കാട്ടില്‍ അമ്മയെ ഉപേക്ഷിക്കാം എന്നു മനസ്സില്‍ ഉറപ്പിച്ചു. വണ്ടി നിറുത്തി അമ്മയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി തന്‍റെ ചുമലില്‍ കിടത്തി കാട്ടിലൂടെ യാത്ര തുടര്‍ന്നു... അമ്മ യാത്രയില്‍ ഉടനീളം മരച്ചില്ലകള്‍ പിടിച്ചു പൊട്ടിച്ചു ഇലകളും കൊമ്പുകളും വഴിയില്‍ ഉപേക്ഷിച്ചു കൊണ്ടിരുന്നു... ഇത് കണ്ട് മകന്‍ ചോദിച്ചു ? ‘എന്താണമ്മ ചെയ്യുന്നത്..’ അമ്മ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. കാടിന്‍റെ കുറേ ഉള്‍ഭാഗത്ത് എത്തിയ മകന്‍ ഒരു മരത്തണലില്‍ അമ്മയെ ഇരുത്തി..!

എന്നിട്ട് അമ്മയോട് പറഞ്ഞു “അമ്മക്ക് ധാഹിക്കുന്നുണ്ടാവും ഞാന്‍ പോയി വെള്ളം കൊണ്ടുവരാം” അപ്പോള്‍ അമ്മ പറഞ്ഞു ഞാന്‍ വരുന്ന വഴിയിലെല്ലാം മരക്കൊമ്പുകളും ഇലകളും കൈ കൊണ്ട് ഞെരടി വികൃതമാക്കി ഇട്ടിട്ടുണ്ട്... മകന്‍ അത് നോക്കി തന്നെ തിരിച്ചു പോകണം, എങ്കില്‍ നിനക്ക് വഴി തെറ്റാതെ വീട്ടിലെത്തിചേരാം. അമ്മയെ തിരിഞ്ഞു നോക്കാതെ മുന്നോട്ടു പോയ മകന്‍ വഴിയുലടനീളം അമ്മ ഉപേക്ഷിച്ച ഇലകളും ചുള്ളിക്കമ്പുകളും കണ്ടു. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ അവന്‍റെ ഹൃദയം അമ്മയുടെ ഓര്‍മ്മകള്‍ കൊണ്ട് വിങ്ങി പൊട്ടി.

താന്‍ ഉപേക്ഷിക്കുകയാണ് എന്നറിഞ്ഞിട്ടും തന്‍റെ രക്ഷ മനസ്സില്‍ കണ്ടു കൊണ്ട് താന്‍ സുരക്ഷിതനായി വീട്ടില്‍ എത്തി ചേരണമെന്നാഗ്രഹിച്ച ആ അമ്മയെ ആണല്ലോ താന്‍ ഉപേക്ഷിച്ചു പോന്നത്, എനി എനിക്കെവിടെനിന്നാണ് രക്ഷ. ഇനി ഭാര്യ ഇല്ലങ്കിലും ഞാന്‍ അമ്മയോടൊത്ത്‌ ജീവിക്കും എന്ന ഉറച്ച തീരുമാനത്തോടെ അമ്മയെ ഉപേക്ഷിച്ച സ്ഥലത്തേക്ക് ഓടി പ്പോയി. അവിടെ എത്തിചേര്‍ന്നതും താന്‍ ഇരുത്തിയ അതെ സ്ഥലത്ത് ആ മരത്തിനോട് ചേര്‍ന്ന് ഇരുന്ന് അമ്മ ഉറങ്ങുന്നത് കണ്ടു. എന്നോട് പൊറുക്കൂ എന്ന് പറഞ്ഞു അമ്മയെ തൊട്ടതും അമ്മ ചെരിഞ്ഞു വീണു..! ഈ ലോകത്തോട്‌ എന്നെന്നേക്കുമായി വിടപറഞ്ഞ്...!! 


https://www.facebook.com/isakkisam?ref_type=bookmark

No comments: