Showing posts with label ഫാമിലി.. Show all posts
Showing posts with label ഫാമിലി.. Show all posts

Monday, December 15, 2014

ചക്കി കലണ്ടര്‍.

വാനിലെ മൂന്ന് വാല്‍നക്ഷത്രങ്ങള്‍
ഇന്നിന്‍റെ രാവില്‍
നിര്‍ന്നിമേഷം എന്നെ നോക്കി
ചലിക്കുന്നു.


നക്ഷത്രങ്ങളില്‍
തട്ടാതെ തെന്നിമാറി
എന്നില്‍ നിന്നും
നയനങ്ങള്‍ മാറ്റാതെ
മുന്നോട്ടു ചലിക്കുന്നു.


അപ്രത്യക്ഷമാകുന്ന
ക്ഷണികമായ രാവും പകലും
താണ്ടി എന്നിലേക്കടുക്കുന്നു. 


**************************

അവധിക്കാലം ആഘോഷിക്കാന്‍ ജിദ്ധയിലേക്ക് വരുന്ന എന്‍റെ ചക്കി [ഹയമോള്‍] ദിവസങ്ങള്‍ എണ്ണി സ്വയം നിര്‍മ്മിച്ച കലണ്ടര്‍... വാട്ട്സ് അപ്പില്‍ അയച്ചതാ... ഈ പോസ്റ്റ്‌ കണ്ടാല്‍ എനിക്കിട്ടവള്‍ പണിതരും.... എന്താ ല്ലേ..! മനസ്സിന്‍റെ കുഞ്ഞു സന്തോഷങ്ങള്‍..!!


https://www.facebook.com/isakkisam?ref_type=bookmark




Friday, December 12, 2014

പ്രിയ ഹന്നൂസ്...

ഫ്ലാറ്റ് വൃത്തിയാക്കുമ്പോള്‍ അലമാരക്ക് മുകളില്‍ പഴയ കാര്‍ടൂണ്‍ ബോക്സ്‌ എടുത്തു ഒഴിവാക്കുമ്പോള്‍ കൈ ഗ്ലാസ്സില്‍ തടഞ്ഞു... ഹന്നമോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്ത പറവകള്‍ കൂട് കൂട്ടി അടയിരിന്നു കുഞ്ഞുങ്ങളായി അവര്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു ഒരു മനോഹര ഗ്ലാസ്സ്പെയിനറ്റ്‌, ഹന്നൂസ് തൊട്ടടുത്തുള്ളപോലെ അനുഭവപ്പെട്ടു, ഇന്നവള്‍ പറക്കമുറ്റതായി, ഡിഗ്രീ ഫൈനല്‍ ഇയര്‍ പഠിക്കുന്നു. കാലം ശരവേഗത്തില്‍ മോന്നോട്ടു തന്നെ, ഓര്‍മ്മപ്പെടുത്തലായി ഒരു പറവ എന്നെ നോക്കി ചിലച്ചുവോ..!

https://www.facebook.com/isakkisam?ref_type=bookmark



Monday, October 20, 2014

ജന്മദിനം.

ഉമ്മകിട്ടുമ്പോള്‍ മനസ്സിനുള്ളില്‍
വികാരങ്ങള്‍ മാറിമറിയും....!
മൂന്നു നക്ഷത്രങ്ങള്‍ ഉമ്മകള്‍ തന്നു
മൂന്നു വഴിക്കു പായി...!
മനുഷ്യനുള്ളില്‍ ഒരാത്മാവുണ്ട്..
നന്മയുടെ സ്നേഹത്തിന്‍റെ
കാരുണ്യത്തിന്‍റെ സഹോദര്യത്തിന്‍റെ
കത്തിനില്‍ക്കുന്ന ജീവിതത്തിന്‍റെ..!!
കണക്കെടുക്കാറില്ല തിരിഞ്ഞു നോക്കാറില്ല
വിനയത്തോടെ നടന്നു താണ്ടിയ
വഴികള്‍ മനസ്സില്‍ താലോലിച്ചു
മുന്നോട്ട്..... മുന്നോട്ട്.....!!!
--------------------------------------------------------------
നേരിട്ടും ഫോണിലും ഇന്‍ബോക്സിലും ജന്മദിനാശംസകള്‍ അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ ഒരാലിഗനം..!!! 


Monday, September 22, 2014

ഗുണ്ട് കൊണ്ട് വന്ന പുലിവാല്‍.....!!


ഇതു കുടുംബത്തിലെ പുതിയാപ്ല.. “നഹാസ്” ദോഹയിലാണ് പുള്ളിക്കാരന്‍..!! അടുത്തു കല്യാണം കഴിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാ മൂന്നു മാസം കൂടുമ്പോഴും ഓരോ അസുഖങ്ങള്‍ പറഞ്ഞു നാട്ടില്‍ തന്നെ..!!


ഇപ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ പുള്ളിയുടെ പുതിയ ക്ലാര്‍ക്ക് ഷൂ നായ കടിച്ചു കൊണ്ട് പോയി..!
നാട്ടില്‍ കാര്യമായിപണിയോന്നുമില്ലെങ്കിലും രാവിലെ തന്നെ എണീറ്റ്‌ ബിസിയായി ഡ്രസ്സ്‌ മാറി കാറെടുത്ത് അഞ്ചു വിനോട് പറയും ഇന്നുച്ചയ്ക്ക് ചിലപ്പോഴെ എത്തുകയുള്ളൂ കുറച്ചു പണികള്‍ തീര്‍ക്കാനുണ്ട്...!!


ഗള്‍ഫുകാരുടെ ഓരോ നമ്പരുകള്‍...!!

ഒരു എക്സ്പോര്‍ട്ട് ലൈസന്‍സ് ശരിയാക്കാനുണ്ട് എന്നൊക്കെ..! ആ പാവം അതൊക്കെ വിശ്വസിക്കും...' പുതുക്കമല്ലേ...!! ഇന്ന് പണി പാളി..." ഷൂവില്‍ ഒന്ന് കാണാനില്ല..! പിന്നെ അവിടെയിരുന്നു ഈ നായ ശല്യം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായി..! ഉടനെ ഫോണെടുത്തു ശിങ്കിടികള്‍ക്കൊക്കെ വിളിയായി..!! അതിലൊരു വിരുതന്‍ പറഞ്ഞു നഹാസ് ഇതൊക്കെ ചെറിയ സംഗതി അല്ലെ..!! ഇതാ ഞാനിപ്പം ശരിയാക്കിത്തരാം....” ആ ചെറിയ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തോ...?

വെള്ളാനകളുടെ നാട് സിനിമ കാണാത്തത് കൊണ്ട് നഹാസിനു കാര്യം പിടിയും കിട്ടിയില്ല...!! ഇപ്പം വരാം എന്നു പറഞ്ഞ ആള്‍ വൈകുന്നേരം ആറു മണി വരെ ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു...!! അവസാനം രാത്രി എട്ടു മണിക്ക് പുള്ളി എത്തി...!!
നീയെന്താ ഇത്ര വൈകിയേ... ?

അതു പിന്നെ ഈ കാര്യം രാത്രിയിലല്ലേ നടക്കൂ എന്നായി...!! കയ്യില്‍ രണ്ടു മൂന്നു തരം സ്ക്രൂ ഡ്രൈവര്‍ പിടിച്ചു നില്‍ക്കുന്ന നഹാസിനെ കണ്ടു പുള്ളി ജോസ് പ്രകാശിനെ പോലെ ഒന്ന് പൊട്ടി ചിരിച്ചു...!! അതു കേട്ട് അഞ്ചു ഒലക്കയുമായി ഓടി വന്നു..! ഇതു കണ്ടു പുള്ളി ചോദിച്ചു “മുതല കുട്ടികള്‍ക്ക് തീറ്റ കൊടുക്കാന്‍ ഉലക്കയോ” ഹ ഹ ഹ .... അടുത്ത വീട്ടിലെല്ലാം ലൈറ്റ് ഇട്ടപ്പോള്‍ പുള്ളിക്ക് പരസര ബോധം വന്നത്..!!

പിന്നെ തന്‍റെ കയ്യിലെ സൂട്ട് കെയ്സ് തുറന്നു ഓരോന്നായി കാണിച്ചു പറഞ്ഞു ഇതു മലപ്പുറം കത്തി, സരിത വാള്‍, മാമുക്കോയ പല്ല്.. സുധീരന്‍ അമ്പും വില്ലും, മുരളിയുടെ നനഞ്ഞ മുണ്ടും.. പിന്നെ ഗര്‍ഭം കലക്കി ഗുണ്ടും...!! ഓരോന്നും ഉപയോഗിക്കേണ്ട രീതികളും പറഞ്ഞു കൊടുത്തു..!! നഹാസിനു ഒന്നും അത്ര ബോധിച്ചില്ല ..! അവസാനം പറഞ്ഞ ഗുണ്ട് പരീക്ഷിക്കാന്‍ തീരുമാനിച്ചു...!! ഇന്നത്തോടെ നായ ശല്യം അവസാനിപ്പിക്കണം. അല്ല പിന്നെ..!!

ഉറക്ക മോഴിച്ചു കാത്തിരിപ്പായി.. രാത്രി ഒന്ന്, രണ്ട് മണി കഴിഞ്ഞു എവിടെ നായകള്‍...! ഒന്നും കാണുന്നില്ല...! അവസാനം നാല് മണിയായപ്പോള്‍ അതാ വരുന്നു എട്ടു പത്തു നായ്ക്കള്‍ ഒരുമിച്ചു...! മുരണ്ടു കുരച്ചു ഗേറ്റിനരികില്‍ എത്തി..! ഇതു തന്നെ പറ്റിയ സമയം എന്നു മനസ്സിലാക്കി അഞ്ചു വിനോട് തീപ്പട്ടി കത്തിക്കാന്‍ പറഞ്ഞു...! പാവം ഉറക്കച്ചുവടില്‍ എവിടെ കത്തുന്നു...! അവസാനം നഹാസ് തന്നെ ഗുണ്ടിന്‍റെ തിരിക്കു കത്തിച്ചു ഒരേറു..!! അതു മുറ്റത്തെ തെങ്ങില്‍ തട്ടി എറിഞ്ഞതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു നഹാസിന്റെ വയറിനു മുകളില്‍ എത്തിയതും പൊട്ടിയതും ഒരുമിച്ചു...!!

എന്റമ്മോ എന്നും പറഞ്ഞു നഹാസ് ഒരോട്ടമായിരുന്നു പുറത്തേക്ക്... ഈ സൌണ്ട് കേട്ടതും നായകള്‍ എല്ലാം ജീവനും കൊണ്ടോടി.... ഒരാള്‍ മുറ്റത്തു ജീവനും വേണ്ടി കരഞ്ഞു...!! ഇപ്പൊ സുഖമായി വരുന്നു...! തിരക്കുകള്‍ മാറ്റി വെച്ചു വീട്ടു തടങ്കലില്‍ വിശ്രമത്തിലാണ്....!
ഫോണ്‍ ചെയ്തപ്പോള്‍ ആണ് പറഞ്ഞത് മറ്റേ ഐറ്റം മതിയായിരുന്നു എന്ന്..... ഹ ഹ ഹ പണി കിട്ടി....!!
Mohammed Nahas
 
https://www.facebook.com/isakkisam
http://ishaquep.blogspot.in/














Thursday, March 27, 2014

രണ്ടു തണല്‍ മരങ്ങള്‍.

            എല്ലാവര്‍ക്കും പ്രിയപ്പെട്ട ഈ തണലില്‍ ഇത്തിരി ഇരിക്കാതെ ഈ ഭൂലോഗത്ത്‌ ആരും കടന്നു പോയിട്ടുണ്ടാവില്ല . വേദനയോടെ എല്ലാവരെയും പിരിഞ്ഞു പോകുന്ന തണല്‍ മരങ്ങള്‍, നമ്മുടെയെല്ലാവരുടെയും മാതാപിതാക്കള്‍.

            ഇത് എന്‍റെ സ്വന്തം സ്വകാര്യ ദുഃഖം. നാളെ നിങ്ങള്‍ക്കും വരാനിരിക്കുന്ന ദുഃഖം
, ദൈവത്തിന്‍റെ വിളി കാതോര്‍ത്തു നില്‍ക്കുന്ന മനുഷ്യര്‍.

            എന്‍റെ പ്രിയപ്പെട്ട ഉപ്പ ഹൈദ്രോസ് ഹാജി. ഞങ്ങളെ പിരിഞ്ഞിട്ടു പതിനഞ്ചു  വര്‍ഷമായി [19.07.1998] ആ വിയോഗം ഇന്നും ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു,   ഞങ്ങള്‍ അഞ്ചു പേരാണ്, അഞ്ചില്‍ രണ്ടാമനായി ജന്മം കൊണ്ടു. രണ്ടു സഹോദരിമാരും രണ്ടു അനിയന്മാരും, മൂത്ത പെങ്ങള്‍ ഖൈയിരുന്നിസ പിന്നെ ഞാന്‍, അടുത്തത് ചെറിയ പെങ്ങള്‍ നുര്‍സിയ,അനുജന്മാര്‍ ലെസിന്‍,നിസാം,ഇതാണ് ഞങ്ങളുടെ സന്തോഷമായ കുടുംബം.

             ഇതൊരു ഓർമ്മക്കുറിപ്പാണ്. വായിക്കുന്നവർക്ക് എത്ര ഇഷ്ടമാവുമെന്നറിയില്ല. പക്ഷെ എഴുതണമെന്നു തോന്നി.  വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ഉപ്പയെ കുറിച്ച്...  പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. ഉപ്പയുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ മറയ്ക്കും.  വിങ്ങുന്ന നെഞ്ചകത്തോടെ വീണ്ടും എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ.... അങ്ങിനെ എത്രയോ തവണ പൂർത്തിയാക്കാനാവാതെ ഉഴുക്കില്ലാത്ത ഒരു ഓര്‍മകുറിപ്പാണിത്.

           എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമായിരുന്നു ഞങ്ങള്‍ ഉപ്പാനെ കണ്ടിരുന്നത്‌. വെറുക്കുന്നവരെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ഉപ്പ. ഒന്നുമില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മക്കൾ ഓരോരുത്തർക്കും ജീവിക്കാനുള്ള ഓരോ വഴികാണിച്ചുതന്നു. നാട്ടുകാരെയും കുടുംബക്കാരെയും  ഒരുപോലെ സ്നേഹിച്ചു. നാട്ടിലൊരാൾ പോലും മോശമായി പറയാത്ത വ്യക്തിത്വമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒപ്പം ബാപ്പയ്ക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഞങ്ങള്‍ മക്കളെയും. 
ഞങ്ങളെ ഉപദേശിച്ചും ശിക്ഷിച്ചും മാത്രം നേരെയാക്കാതെ അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി പഠിപ്പിച്ചു.

            ഉപ്പ ഞങ്ങളുടെ എല്ലാമായിരുന്നു തമാശകള്‍ പറഞ്ഞും, കളിക്കൂട്ടുകാരനായും ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. എനിക്കോര്‍മയുള്ള കാലം മുതല്‍ തന്നെ ഉപ്പ മലേഷ്യയില്‍ ആയിരുന്നു, കുട്ടിക്കാലത്ത് മദ്രാസില്‍ പോയി ഉരുവില്‍ പാസ്പോര്‍ട്ട് ഒന്നുമില്ലാതെ തന്നെ മലേഷ്യയില്‍ എത്തി. ബ്രിട്ടിഷ് കോളനിയായിരുന്നു അന്ന് മലേഷ്യ, അവിടെ വെച്ച് ബ്രിട്ടീഷ് സിറ്റിസനായി... മരിക്കുന്നത് വരെ ബ്രിട്ടീഷ് സിറ്റിസനായി ജീവിച്ചു. ബ്രിട്ടന്‍ കാണാത്ത ബ്രിട്ടീഷ് ഓവര്‍സീസ് സിറ്റിസന്‍.
           ഞങ്ങളുടെ കുട്ടിക്കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപ്പ അവധിക്ക് നാട്ടില്‍ വരുമായിരുന്നുആ വരവ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. മദ്രാസ് വഴി ആയിരുന്നു ഉപ്പ വരുന്നത്... മദ്രാസില്‍ നിന്നും പിന്നെ മദ്രാസ് മെയിലില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ വരെ... ഞങ്ങളെല്ലാവരും പരപ്പനങ്ങാടി സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജറുണ്ടാകും, ഞങ്ങളുടെ അയല്‍വാസി കൂടിയായ കറപ്പന്‍ മാഷായിരുന്നു അന്നു പരപ്പനങ്ങാടി റെയിവേ സ്റ്റേഷന്‍ മാസ്റ്റര്‍. വണ്ടി ഷൊര്‍ണൂരില്‍ നിന്നു വിട്ടതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്റ്റേഷന്‍ മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ സ്റ്റേഷനില്‍ കൂടെ കടന്നു പോകുമ്പോള്‍ ഡോറില്‍ നിന്നു കൈ വീശുന്ന ഉപ്പാനെ തേടി ഞങ്ങളുടെ കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും.

           വീട്ടിലെത്തിയാല്‍ എല്ലാ കണ്ണുകളും ഉപ്പ കൊണ്ടുവന്ന ചുവന്ന കള്ളി പ്പെട്ടിയിലായിരിക്കും, അത് തുറന്നു കണ്ടാലേ ഞങ്ങള്‍ അടങ്ങുകയുള്ളൂ വിവിതതരം മിട്ടായികള്‍ഉടുപ്പുകള്‍കളിക്കോപ്പുകള്‍, പെന്‍സില്‍റബ്ബര്‍സ്കൂള്‍ ബാഗ്‌. അങ്ങനെ ഒരുപാട് ഐറ്റംസ്.... 

               എന്‍റെ പൊന്നുമ്മ ആയിഷ, ജീവിതത്തില്‍ ഒരുപാട് കാലം ഉപ്പാന്‍റെ തുണയില്ലാതെ തന്നെ ജീവിക്കേണ്ടി വന്നു, രണ്ടു വര്‍ഷത്തില്‍ ഒരിക്കലായിരുന്നു ഉപ്പ ലീവിനു വരുന്നത്. ഞങ്ങളുടെ പഠിത്തത്തിനായി ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌ അക്കാലത്ത് ഉമ്മ. ഉപ്പാന്‍റെ മരണ സമയത്ത്‌ ഞങ്ങള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായിരുന്നു... ഞാനൊറ്റക്ക് തിരിച്ചു പോരാനായിരുന്നു തീരുമാനിച്ചിരുന്നത്, ഗള്‍ഫിലേക്ക് തിരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പു എന്നെ വിളിച്ചു പറഞ്ഞു, മോനേ ബാബൂ നീ പോകുമ്പോള്‍ നിന്‍റെ ഭാര്യയേയും കൊണ്ടു പോകണം, ആ ഫാമിലി വിസ കളയണ്ട ..... ഞാന്‍ ഒരുപാട് കാലം നിന്‍റെ ഉപ്പയില്ലാതെ ജീവിച്ചതാണ് ആ ഗതി ഏതായാലും നിനക്ക് വരണ്ട... കുറച്ച് കഴിഞ്ഞു വിസിറ്റ് വിസ കിട്ടുകയാണെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വരാം, എനിക്കൊരു ഹജ്ജു കൂടി ചെയ്യുകയും നിങ്ങളുടെ കൂടെ കുറച്ചു നില്‍ക്കുകയും ചെയ്യാമല്ലോ... ജീവിത യാഥാര്‍ത്യങ്ങള്‍ എന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടിരുന്നു ഉമ്മ. പുറമേ സ്നേഹം കാണിച്ചു പുന്നരിച്ചു സംസാരിക്കാറില്ലെങ്കിലും ആ മനസ്സു നിറയെ സ്നേഹമാണ്‌.  

               ഒരിക്കലും ഒരല്ലലില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌, ഉമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്‍റെ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വലിയപാടത്തു കളിക്കാന്‍ പോയപ്പോള്‍  ഉമ്മാന്‍റെ കയ്യില്‍ നിന്നും കിട്ടിയ അടി ഇന്നും മറന്നിട്ടില്ല.
ലെസിനും,നിസാം,ഇഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പെങ്ങമ്മാര്‍ രണ്ടും മാധവാനന്ത വിലാസം സ്കൂളിലും. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മാധവാനന്തത്തില്‍ തുടങ്ങി ഓറിയന്റിലൂടെ സൂപ്പിക്കുട്ടിയില്‍ അവസാനിച്ചു. ഹ ഹ ഇതു മൂന്നും സ്കൂളിന്‍റെ പേരാണ് കെട്ടോ :) :) 

               ഡിഗ്രി അവസാന വര്‍ഷം പി എസ് എം ഒ യില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടി വിട്ടതാണ് ഈ ജിദ്ദയിലേക്ക്... 
അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതം തുടങ്ങി.... അതു പറഞ്ഞപ്പോളാണ് ഉപ്പാന്റെ ഒരു തമാശ ഓര്‍മയിലൂടെ മിന്നിമറഞ്ഞത്‌... ഉപ്പ നാട്ടിലുള്ള കാലം, ഞാന്‍ ഗള്‍ഫിലൊക്കെ എത്തിയതല്ലേ , ഒന്നു പേരെടുക്കാനായി ഞാന്‍ ഒരു അയ്യായിരം രൂപ വീട്ടിലേക്കു അയച്ചു,കൂടെ ഒരു കത്തും. മുവ്വായിരം രൂപ ഉപ്പാക്ക്,ആയിരം രൂപ ഉമ്മാക്ക്,അഞ്ഞൂറ് രൂപ വീതം അനിയന്മാര്‍ ലെസിനും,നിസാമിനും എന്നും കത്തില്‍ എഴുതിയിരുന്നു.

                ഈ വിവരങ്ങളൊന്നും അറിയാതെ സ്കൂള്‍ വിട്ടു വന്ന നിസാമിനു ഉപ്പ ഒരു നൂറു രൂപ കൊടുത്തു പറഞ്ഞു ... മോനേ നീ ഹോട്ടല്‍ അയ്യപ്പാസില്‍ പോയി പൊറാട്ടയും ബീഫോ,ചിക്കനോ എന്താച്ചാല്‍ വാങ്ങി കഴിച്ചോ അത് കഴിഞ്ഞു അലവിക്കാന്റെ കടയില്‍ പോയി നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതും വാങ്ങിക്കോ എന്ന് പറഞ്ഞു വിട്ടു. നിസാം ഹാപ്പി ആയി നാസ്തയും, മാറ്റെന്തോ ഒന്നു രണ്ടു സാധനങ്ങളും വാങ്ങി നെഞ്ചു വിരിച്ചു ഉപ്പാക്ക് ബാക്കി വന്ന ഇരുപതു രൂപ കൊടുത്തു, ഉപ്പ പറഞ്ഞു അത് നീ തന്നെ വച്ചോ എന്ന് പറഞ്ഞു ചിരിച്ചു, ഇതു കണ്ട് ഉമ്മയും ചിരിക്കാന്‍ തുടങ്ങി... ഒരു പന്തികേട്‌ മണത്ത നിസാം കാര്യം തിരക്കിയപ്പോള്‍ ഉപ്പ പറഞ്ഞു അത് നിനക്ക് ബാബു കാക്ക അയച്ച കാശു തന്നെയാണെന്ന്.... അതു കേട്ടതും നിസാം കരയാന്‍ തുടങ്ങി, എന്‍റെ കാശ് എനിക്കു തന്നെ തരണം ഞാന്‍ ചിലവാക്കിയത് ഉപ്പാന്റെ കാശ് അന്നെന്നും പറഞ്ഞു..... അവസാനം മുഴുവന്‍ കാശും കൊടുക്കേണ്ടി വന്നു ഉപ്പാക്ക്.
 
              ഉപ്പാന്‍റെ മദ്രാസിലെ സംഗീത ഹോട്ടലും,വെക്കേഷനിലെ മദ്രാസിലേക്കുള്ള പോക്കും എന്നും ഒരു ഹരമായിരുന്നു, ജീവിതത്തിന്റെ ഓരോ മറക്കാനാകാത്ത നിമിഷങ്ങളും പിരിഞ്ഞു കൊണ്ടു ആ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചു ഈ യാത്ര തുടരുന്നു.



              ഒരിക്കല്‍ പനിപിടിച്ച് ആ തോളിൽ ചുരുണ്ടുകൂടിയിരുന്ന് റോഡിലൂടെ രാധാകൃഷ്ണന്‍ ഡോക്ടറുടെ ക്ലിനിക്കില്‍ പോയി മരുന്ന് വാങ്ങി വരുന്ന വഴി വണ്ടിക്കാരന്‍ അസ്സങ്കാന്റെ കടയില്‍ നിന്നു തണുപ്പില്ലാത്ത സര്‍ബത്ത് വാങ്ങി കുടിച്ചതും കൂടെ എള്ള് മിഠായിയും, കടല മിഠായിയും, പമ്പരം വാങ്ങിതന്നതും ഇന്നലെയെന്നവണ്ണം നനവാർന്ന ഓർമ്മകൾ.

              എന്റെ വികൃതികൾ കൊണ്ട് സഹികെടുമ്പോൾ വല്ലപ്പോഴും ചെവിക്കു പിടിച്ചു തിരിക്കുന്നതും, ചേർത്ത് പിടിച്ച് തുടയിൽ നുള്ളിയിടത്ത് ഇന്ന് സുഖമുള്ള ഒരു വേദന. എത്ര വഴക്കുപറഞ്ഞാലും ശിക്ഷിച്ചാലും അത്താഴത്തിന് എനിക്കായി മാറ്റിവെയ്ക്കുന്ന ഉരുള കഴിക്കുമ്പോഴുള്ള തലോടലിൽ കൊഴിഞ്ഞുവീഴുന്ന പിണക്കങ്ങൾ.

             കുഞ്ഞുന്നാൾ മുതൽ പ്രവാസിയായി  ചുമലിലേറ്റിയ കുടുംബത്തിന്‍റെ  പ്രാരാബ്ധങ്ങൾ എല്ലാം ഇറക്കി സ്വസ്ഥമായി വിശ്രമിക്കേണ്ട സമയമായപ്പോഴേയ്ക്കും. ശാരീരികമായ അസ്വസ്ഥതകൾ ഓരോന്നായി പിന്നാലെ കൂടി.  

              എന്‍റെ വീട് പണി തുടങ്ങുന്ന സമയം, പറമ്പിലെ  തെങ്ങു മുറിക്കുന്ന പണിക്കാരോട് ചേര്‍ന്നു ഉച്ചത്തില്‍ അയിലേസ പറഞ്ഞപ്പോള്‍  നെഞ്ചിനു ഉണ്ടായ ഒരു ആശ്വസ്ഥതയാണ് തുടക്കം. കോഴിക്കോട് പി,വി,എസ്സിലെ കാര്‍ഡിയോളാജി ഡോക്ടര്‍ രവീന്ദ്രന്‍ ആയിരുന്നു ചികിത്സക്ക് നേദൃത്വം. ആ കാലത്തു നല്ല ഹാര്‍ട്ട് ഹോസ്പിറ്റല്‍ കോഴിക്കോട് ഉണ്ടായിരുന്നില്ല. ഉപ്പാക്കു സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആണ് എന്നു വിളി വന്നപ്പോള്‍ പിന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം അവിടെ വിട്ടു കിട്ടിയ അടുത്ത വിമാനത്തിനു കുടുംബസമേതം കരിപ്പൂരിലെത്തി... പിന്നെയുള്ള കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു എനിക്ക് ഉപ്പാനോടുത്തു ചിലവഴിക്കാന്‍ കഴിഞ്ഞത്, പി,വി,എസ്സിലെ ഐ,സി,യുവില്‍ ഉപ്പാനെ കണ്ട ആ നിമിഷം ഞാന്‍ ആകെ തളര്‍ന്നുപോയി, എന്‍റെ കരം ഗ്രഹിച്ചു കൊണ്ട് ഒന്നും ഉരിയാടാതെ ആ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ സൈഡിലൂടെ ഒലിച്ചിറങ്ങി, ആ കണ്ണുനീരിനു ഒരുപാട് കാര്യങ്ങള്‍ എന്നോടു പറയാനുണ്ടായിരുന്നു... ഉടനെ തന്നെ രവീന്ദ്രന്‍ ഡോക്ടറെ കണ്ടു, ഡോക്ടര്‍ പറഞ്ഞു ഇവിടെ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല.. ഹാര്‍ട്ട് വളെരെ വീക്ക് ആണ് കൊയംബത്തൂരോ, മദ്രാസോ, ആണ് കൂടുതല്‍ സൌകര്യമുള്ള ഹോസ്പിറ്റല്‍ ഉള്ളത്. പക്ഷേ രോഗിയെ  കൊണ്ടുപോകാന്‍ ഉള്ള ആരോഗ്യസ്ഥിതിയിലല്ല ഉള്ളത്, എനിക്കു ഡിസ്ചാര്‍ജു തരാന്‍ പറ്റില്ല എന്നു, പിന്നെ അളിയന്‍മാര്‍ ഫറോക്കിലെ കോയ ഡോക്ടറെ കൊണ്ടു പറയിപ്പിച്ചു നിര്‍ബന്ത ഡിസ്ചാര്‍ജു വാങ്ങി മറ്റൊരു ഡോക്ടറെ കൂടെ കൂട്ടി വിമാനത്തില്‍ മദ്രാസിലേക്ക് പോയി.... MMMH {Madras medical mission hospital} ആയിരുന്നു പിന്നീടുള്ള ഇരുപതു ദിവസങ്ങള്‍. ഡോക്ടര്‍ ചെറിയാന്‍റെ ചികിത്സയില്‍, കുറച്ചുകൂടി ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ഓപ്പറേഷന്‍ നടത്താമെന്നായിരുന്നു ഡോക്ടറുടെ അഭിപ്പ്രായം.

                ഞാന്‍ വല്ലിപ്പാന്റെ റോയപുരത്തുള്ള ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്
, ഉപ്പാന്‍റെ കൂടെ ഒരാള്‍ക്ക്‌ മാത്രമായിരുന്നു നില്‍ക്കാനനുമതി. ഉമ്മയായിരുന്നു കൂട്ടിനു. ജൂലായ്‌ 14 നു രാത്രി ഹോട്ടലിലേക്ക് പോകുന്നതിനു തൊട്ടു മുന്‍പ് പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി നമുക്കു തിരിച്ചു പോകാമെന്ന് പറഞ്ഞത് അവസാന വാക്കായിരിക്കുമെന്നു ഒരിക്കലും കരുതിയില്ല. പക്ഷെ... പടച്ചവന്റെ തീരുമാനം അതായിരുന്നു, അന്നു രാത്രി വീണ്ടും അറ്റാക്ക് വന്നു, വീണ്ടും സി,സി,യു വിൽ നീണ്ട അഞ്ചു ദിവസം ഓര്‍മയില്ലാതെ കിടന്നു... ഞങ്ങള്‍ കുടുംബം മൊത്തമായി  കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം കേൾക്കാനിഷ്ടപ്പെടാത്ത വേദനിപ്പിക്കുന്ന ആ വാർത്തയെത്തി. എന്റെ ലോകത്തെ ഏറ്റവും വലിയ തണൽ നഷ്ടപ്പെട്ടു.

                 ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാ‍ന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽ‌പാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം.

                 സ്നേഹനിധിയായ എന്റെ പ്രിയപ്പെട്ട ബാപ്പയുടെ വേർപാടിനു ജൂലായ്‌ 19.2014 നു 16 വർഷം തികയുന്നു.
ഓർമ്മകളിലെന്നും ആ വാത്സല്യത്തോടെ തലോടുന്നത് ഞാനറിയുന്നു.  പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും തേടുന്നു. അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"


Tuesday, January 21, 2014

സീതികാക്ക.


സുബിഹി നമസ്കാരത്തിനു ശേഷമുള്ള ഒരു ചെറിയ മയക്കത്തിലായിരുന്നു മനിസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നു പോയിക്കൊണ്ടിരിന്നു....

ഫോണിന്‍റെ നിറുത്താതെയുള്ള ബെല്ലടി എന്‍റെ മയക്കത്തെ അലങ്കോലപ്പെടുത്തി......

ഹലോ... ഹലോ... ഇതു ഞാനാണ് , മുബാറക് സ്റ്റോറില്‍  നിന്നും മുസ്തഫയാണ്...


എന്താ മുസ്തഫാ....

പുറത്തു ഇക്കാന്റെ വണ്ടി നിറുത്തിയിടത്തു ഉള്ള ഗട്ടറിന്റെ മൂടി മാറ്റി പണിയാന്‍ പണിക്കാര്‍ വന്നിരിക്കുന്നു. [ജിദ്ദയുടെ ശാപം , ഗട്ടര്‍ വണ്ടികളും , അതില്‍ നിന്ന് നിര്‍ഗമിക്കുന്ന അതിരൂക്ഷമായ ദുര്‍ഗന്ധവും]

അതിനിപ്പെന്താ.......    അവരു പണിതോട്ടെ........

അതല്ല വണ്ടി ഒന്നു മാറ്റി കൊടുക്കാന്‍ പറഞ്ഞു.

ശരി ... ഞാന്‍ ഒരു പത്തു മിനിറ്റ് കൊണ്ടു വരാം എന്ന് പറഞ്ഞോളൂ..


ഓക്കേ.

ബ്ലോഗ്‌ എഴുത്ത് തുടങ്ങിയതിനു ശേഷം ചിന്തകള്‍ തന്നെ ചിന്ത ... എന്‍റെ ചിന്തകള്‍ക്ക് ഭംഗം വരുത്തിയ പണിക്കാരെ ശപിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല ... പാവം സൗദിയില്‍ ഈ പൊരിവെയിലത്ത് പണിയെടുക്കുന്ന അവര്‍ എന്ത് പിഴച്ചു....

നേരെ ബാത്ത്റൂമില്‍ കയറി പെട്ടന്ന് കാര്യങ്ങളൊക്കെ കഴിച്ചു പുറത്തിറങ്ങി....

സാദാരണ ബാത്ത്റൂം ആണ് എന്‍റെ ലൈബ്രറി.... പേപ്പറായാലും [മലയാളം ന്യൂസ്‌]  കവിതയായാലും , കഥയായാലും ഇപ്പോള്‍   സോഷ്യല്‍ മീഡിയയുടെ വരവോടെ  ഫോണും  ബാത്ത്റൂം  കൊണ്ടു  പോകല്‍ ശീലമായി.....

ഫേസ് ബുക്കും മെയില്‍ നോക്കലും ഒക്കെ ബാത്ത്റൂമില്‍ തന്നെ ....!

ഭാര്യ ഇടക്കൊന്നു ഒര്‍മപ്പെടുത്തും ഈ പോക്ക് പോയാല്‍ നിങ്ങള്‍ക്ക് മൂല ക്കുരു വരും മനുഷ്യാ എന്ന്....

ഈ   കമ്പ്യുട്ടറിലുള്ള  ഇരുത്തവും ബാത്ത്റൂം ഇരുത്തവും ഒന്നും അവള്‍ക്കു തീരെ പിടിക്കൂല. നമുക്കിഷ്ട്ടപ്പെട്ടത്‌ അവര്‍ക്ക് പറ്റില്ലല്ലോ.

വണ്ടി മാറ്റിയിട്ടു തിരിച്ചു പോരുമ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ സീതി.....  എന്‍റെ കുടുംബക്കാരനും ജിദ്ദയിലെപ്രശസ്ത പാട്ടുകാരനും......

സുലൈമാന്‍റെ  സുലൈമാന്‍റെ
സുലൈമാന്‍റെ  സുലൈമാന്‍റെ
സുലൈമാന്‍റെ  സുലൈമാന്‍റെ

ഈ പാട്ടു ലോക പ്രശക്തമായത് സീതി സാഹിബിലൂടെയാണ് ..  നര്‍മ്മം കലര്‍ന്ന സംസാരവും എപ്പോഴും തമാശയിലൂടെ പ്രതികരിക്കുന്നതും മുഖമുദ്രയാക്കിയ സാക്ഷാല്‍ സീതി.  ഇപ്പോള്‍ സുഹൃത്തുക്കള്‍ സീതി ഹാജി എന്നും വിളിക്കാറുണ്ട്.

Samad Karadan താങ്കള് എഴുതിയ വരികള് പാടാന് കുടുംബക്കാരനായ സീതി ഹാജി സാഹിബിനെ വിളിക്കാമായിരുന്നു. Seethi Kolakkadan    

സ്പോര്‍ട്ടിംഗ് ഗാനം.
എന്‍റെ മുന്നില്‍ ഒരു ഇരയെ കിട്ടിയ സന്തോഷം പുറത്തു കാണിക്കാതെ തന്നെ അടുത്ത് ചെന്നു. എന്‍റെ ബ്ലോഗിനെ പറ്റിയൊക്കെ ഒന്നു പറയണം ,  പറ്റുമെങ്കില്‍ ഒരു മെമ്പര്‍ ആകാനും ആവശ്യപെടാം ''കുടുംബവുമാണല്ലോ''

സലാം പറഞ്ഞു. ''ആസ്സലാമുഅലൈക്കും''

''വ  അലൈക്കും സലാം''  എന്താ ബാബൂ രാവിലെതന്നെ ഇവിടെ ...  [ഫാമിലിയിലെല്ലാവരും എന്നെ വിളിക്കുന്നത്‌ ബാബൂ എന്നാണ്‌]

ഒന്നൂല്ല്യ , വണ്ടി ഒന്നു മാറ്റി ഇടാന്‍ വന്നതാണ്.

ഇന്നു പുറത്തൊന്നും പോയില്ലേ...

"പോണം"  സീതികാക്ക എന്താ ഇവിടെ ?

കുറച്ചു പേപ്പര്‍ ഫോട്ടോ കോപ്പി എടുക്കാനുണ്ട് ,  വീടിനടുത്തുള്ള ഒന്നും തുറന്നിട്ടില്ല...

ഒക്കെ ... ഞങ്ങള്‍ രണ്ടു പേരും നോബിള്‍ മക്തബയിലേക്ക് കയറി.

ഒരു ഹൈദ്രബാദി ആണ് ജോലിക്കാരന്‍. പേപ്പര്‍ കൊടുത്തു , സീതി പറഞ്ഞു ബില്‍ടിങ്ങിന്റെ ആധാരമാണ് ഒന്നുവലുപ്പം കുറച്ചെടുക്കണം .. പുള്ളി  ഒന്നു ഞങ്ങളുടെ മുഖത്തു നോക്കി ഒരു ബെയ്ത്തു പോലെ എന്തോ മൂളാനും തലയാട്ടാനും തുടങ്ങി .


പിന്നെ എന്ത് പറഞ്ഞിട്ടും അയാള്‍ നേരെ ചൊവ്വേ ഉത്തരമൊന്നും തരുന്നില്ല .. സീതിക്ക് ആകെ ഒരു അങ്കലാപ്പ്...  നല്ല എടാ മുടിക്കിലാണല്ലോ ചെന്നു പെട്ടത് എന്ന് പറഞ്ഞു ....  ഈ ഷോപ്പിന്‍റെ ഓണറുടെ  സ്ഥിതിയെ പറ്റിയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു...  ഒരിക്കല്‍ വന്നവന്‍ ഇനി ഈ വഴി വരില്ല എന്നുറപ്പാണ്.

കുറേ കോപി എടുക്കലും പേപ്പര്‍ വേസ്റ്റ്  ആകുന്നതും നോക്കി ഞങ്ങള്‍ നിന്നു...  ബൈത്തിന്റെ ശക്തി കൂടി വന്നു , പറഞ്ഞിട്ട് ഒന്നും കേള്‍ക്കുന്നുമില്ല.

ഉടനെ സീതി എന്നോട് പറഞ്ഞു...  ശൈത്താന്മാര്‍ ഒഴിഞ്ഞു പോകാനുള്ള ബൈത്തോ ,ഖുര്‍ആന്‍ ഓത്തോ മറ്റോ  ആണോ ഇയാള്‍ ചെല്ലുന്നത്... ?

സംസാരത്തിനിടയില്‍ ഞാന്‍ കാര്യം എടുത്തിട്ടു.. !

സീതികാക്കാ ഞാനൊരു  "ബ്ലോഗ്‌"  തുടങ്ങിയിട്ടുണ്ട് ...

ഇതു കേട്ടതും സീതി ചിരിച്ചു....  ചിരിയോടു ചിരി .... :) :)

പിന്നെ ഒരു മറുചോദ്യമായിരുന്നു ..  ?

'എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

'കച്ചോടോ?'   ഞാനൊന്നു ഞെട്ടി ..!!  സീതി പിന്നേയും ചിരി.. :) :)   പിന്നെ ഞാനും വിട്ടു കൊടുത്തില്ല.

ഒരു വിതമോക്കെ അങ്ങനെ പോകുന്നു .....

'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, ബാബു പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

'ഒറ്റക്ക് തന്നാ കക്കാ.... '

'അത് തന്നാടാ നല്ലത്...  ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

'ഉം' ഞാന്‍ മൂളിക്കൊടുത്തു

'അന്‍റെ കഫീല് ആരാടാ... ?'

''ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി''

'ആ... ഓന്‍റെ  പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..  പിന്നെ  കിട്ടുന്ന  പൈസൊക്കെ സൂക്ഷിച്ച് വെച്ചോ...  അന്‍റെ മോളെ   കല്ല്യാണൊക്കാ വരാന്‍ പോണത്....

'ശരി കക്കാ ...'   പിന്നേയും ചിരി...  :) :)

'എന്താടാ അന്‍റെ  കടക്ക് പേരിട്ടത്?'

'ഇസാക്കിസം... '

'എന്ത് പണിയാടാ ചെയ്തത്?   അന്‍റെ പേരിന്റോപ്പം  ഇരു   "സം"   അങ്ങോട്ട്‌ കൂട്ടി എന്നല്ലുള്ളൂ......     അന്‍റെ  തറവാട്ട് പേര് ഇട്ടൂടായിരുന്നോ..?'



എന്താണ് ഫേസ് ബുക്കില്‍ ഒക്കെ കാണുന്ന ഒരു  പുഴ.....................

"പുഴക്കലകത്ത്.................    അതെന്നെ....     അതാവുംബം കുടുംബത്തിനൊരന്തസ്സാ.... അല്ലെ.... ?

ആദ്യം എന്നെ പറയിപ്പിക്കാം കാക്കാ .....  എന്നിട്ട് കുടുംബത്തിനെ പറയിപ്പിച്ചാല്‍ പോരെ ... ?

നിതാക്കാത്തിന്റെ സ്ഥിതിയൊക്കെ എന്താ... ??

പച്ചയോ , മഞ്ഞയോ , അതോ റെഡ് ആണോ  ??  Excellent  ആണെങ്കില്‍ പുതിയ വിസയും കിട്ടുമല്ലോ ?...

ഏതായാലും ''ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'' യെ ഒന്നു കാണട്ടെ ...
എന്‍റെ ശമ്പളവും ഒന്നു കുറക്കണം...

അതെന്തിനാപ്പാ...... ?  വെറുതെ സ്റ്റാര്‍ കൂട്ടണ്ടാ എന്നു കരുതിയാണ്....

ക്രിസ്തുമസ്സ് ഒക്കെ കഴിഞ്ഞില്ലേ ... പിന്നെന്തിനാ സ്റ്റാര്‍ .... ഇനിയാരെങ്കിലും മുബാറക് സ്റ്റോറില്‍ സ്റ്റാര്‍ ചോദിച്ചു വരുമോ .. ?

ഇതാ സ്റ്റാര്‍ അല്ല  ആദില്‍ ഫക്കിഹ് ന്‍റെ   "സ്റ്റാര്‍"  ആണ്.... !

മൂന്നു സ്റ്റാറിന്റെ മുകളില്‍ വന്നാല്‍ പിന്നെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാം.... ഹ ഹ ഹ മമ്മുട്ടി ഇങ്ങോട്ട് വരാത്തത് കൊണ്ടു നാട്ടില്‍ പോയി അഭിനയിക്കാം...

ഈ മുടിഞ്ഞ ഗ്ലാമറും കൊണ്ടു മരുഭൂമിയില്‍ സമയം കളയാതെ കിട്ടിയ സ്റ്റാറും കൊണ്ടു നാട്ടില്‍ പോകാന്‍ നോക്കൂ..... :) :)

ഒരു കൈ നോക്കണോ ... ഇപ്പൊ പ്രവാസികള്‍ക്ക് നമ്മുടെ പ്രവാസി കാര്യ മന്ത്രി പുതിയ ഒരു കുപ്പായം ഡിസൈന്‍ ചെയ്തു ഇന്ത്യന്‍ എംബസി മുഖേനെ വിതരണം ചെയ്യുന്നു ...

 വെള്ള കുപ്പായത്തില്‍ ചുവന്ന കളറില്‍ കുറേ സ്റ്റാര്‍ ......  ഈ സ്റ്റാര്‍ കുപ്പായം അണിഞ്ഞു തിരിച്ചെത്തുന്നവര്‍ക്ക് സ്റ്റാര്‍ന്‍റെ എണ്ണ മനുസരിച്ച് കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് പച്ച , മഞ്ഞ , ചുകപ്പു , കറുപ്പ് , വെള്ള എന്നീ വിഭാകങ്ങളില്‍ പെടുത്തി ... ലാലേട്ടന്‍ , മമ്മുട്ടി , ദിലീപ് , സുരേഷ് ഗോപി , മാമുക്കോയ തുടങ്ങിയ മെഗാ സ്റ്റാര്‍ നൊപ്പം അഭിനയിക്കാന്‍ അവസരമൊരുക്കുന്നു.....

 രെജിസ്റ്റര്‍ ചെയ്യാതെ മുങ്ങുന്നവരെ പിടിച്ചു കൊണ്ടുവന്നു മൂന്ന് കൊല്ലം നിര്‍ബന്ത സീരിയല്‍ അഭിനയം കര്‍ശനമാക്കി.... :) :)

മുപ്പതു വര്‍ഷമാകാറായില്ലേ  സീതികക്കാക്ക്  സ്റ്റാര്‍ന്‍റെ പെരുമ കണ്ടു ബോളിവുഡില്‍ നിന്നും  ക്ഷണം വരും .....  പിന്നെ ശാറൂക്കിനോപ്പം....  അടുത്ത വെകേഷന് വരുമ്പോള്‍ സീതികാക്കാനെ കാണാന്‍ മുംബൈ യിലോ ഡല്‍ഹിയിലോ വരേണ്ടി വരും.... :) :)

ഞങ്ങള്‍ രണ്ടു പേരും കുറേ ചിരിച്ചു.....

പിന്നെ ഞാന്‍ പറഞ്ഞു ...സീതി കക്കാ ... കച്ചോടൊക്കെ ഒന്നു ഉഷാറാവട്ടെ ... എന്നിട്ട് വേണമെങ്കില്‍ ബ്ലോഗിന്‍റെ  പേരു മാറ്റാം.

ഇപ്പൊ തന്നെ ഷോപ്പില്‍ ആരും കയറുന്നു മില്ല .... കമന്റൊന്നും പറയുന്നുമില്ല .....

ഈ മലയാളികളുടെ കച്ചോടം ഇങ്ങനെ ത്തന്നെയാണോ ആവോ....  ??  ഇതാദ്യം അറിയുകയാണെങ്കില്‍  ഈ കച്ചോടം തുടങ്ങില്ലായിരുന്നു...!

പെട്ടെന്ന് സീതികാക്ക ചോതിച്ചു .. ?

എന്നെ കണ്ടാല്‍ ഒരു ശൈത്താന്‍ ലുക്ക്‌ ഉണ്ടോ ??

പെട്ടന്നുള്ള ചോദ്യമാണ് .... ചോതിച്ചതോ കുടുംബത്തിലെ വേണ്ടപ്പെട്ട ആളും ജിദ്ദയിലെ കലാ സാംസ്കാരിക വേതികളില്‍ തിളങ്ങി നില്‍ക്കുന്ന വെക്തിത്വവും പുതിയ പാട്ടുകാരനും സോഷ്യല്‍ കമ്മ്യുണിറ്റികളിലെ  തിളങ്ങുന്ന പ്രതിപയും.

ഒരമ്പരപ്പോടെ മുഖത്തേക്ക് ഒന്നു നോക്കി ... !!

ഈ താടിയും മുടിയില്ലായ്മയും കണ്ണുകളിലെ ഭാവവും ഒക്കെ കണ്ടാല്‍ ഒരു ശൈത്താന്‍ ലുക്ക്‌ ഉണ്ടോ ??

സത്യം ഒരിക്കലും പറയാന്‍ പറ്റില്ല എന്ന യാദാര്‍ത്ഥ്യം എന്‍റെ ഉപബോധ മനസ്സു എന്നോടു മന്ദ്രിച്ചു.....

"സീതികാക്ക എപ്പോഴും ഒരു സ്മാര്‍ട്ട്‌ ലുക്ക്‌ അല്ലെ....

അല്ല അതെനിക്കറിയാഞ്ഞിട്ടല്ല  .....     ഈ ഫോട്ടോ കോപ്പി എടുക്കുന്ന  ഹൈദ്രബാദി യുടെ  ഇടക്കുള്ള  നോട്ടവും  ബൈത്തോ , ഖുര്‍ആന്‍ ചോല്ലുന്നതിനിടയിലെ തലയാട്ടം  കാണുംബളും  ഒരു ശങ്ക.... "ശൈത്താനെ ഓടിക്കുകയാണോ എന്ന്"   നമ്മുടെ മലയാളികള്‍ മുഖത്തു നോക്കി നല്ലത് പറയുംപോലല്ലല്ലോ  എന്നോര്‍ത്തതാണ്.

മനസ്സില്‍ ഒരു ശങ്കയും ബാക്കിയാക്കികൊണ്ട്  ഇന്നത്തെ പ്രഭാതത്തിന്റെ തുടക്കം .....  ഏയ്‌ ഇല്ലില്ല അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. :) :)

എന്താ ?...  നിങ്ങള്‍ വിശ്വസിച്ചില്ലെന്നോ?...  സത്യായിട്ടും...  നമ്മുടെ സീതി ഹാജിയാണേ സത്യം.   :)  :)

ഓര്‍മയിലെ കുട്ടിക്കാലം.
മാസ്റ്ററും,മത്തിയും.
എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]



ഇസ്ഹാക്ക് പുഴക്കലകത്ത്.


Friday, October 25, 2013

ആമ.

ഹലോ,ഹലോ, ഒന്നു നില്‍ക്കീന്നു.... ഇങ്ങളെന്താ ഞമ്മളെ കളിയാക്കി ഓടണേ ... ഒന്നു നില്‍ക്കീന്നു ... കാര്യം പറയട്ടെ , ഇതു നിങ്ങള്‍ കരുതിയ ആ ആമ അല്ല കെട്ടോ !!

 ഞങ്ങളുടെ ഫാമിലിയിലെ എല്ലാവര്‍ക്കും പ്രിയങ്കരിയായ എന്‍റെ പ്രിയ ഹലീമ എളാമ , ഞങ്ങള്‍ ആമാ എന്ന് വിളിക്കുന്നു.....   മൂന്ന് മക്കള്‍. ഹസില്‍,തനീം,സംബുല്‍[ടിറ്റി]

ഫാറൂക്ക് കോളേജില്‍ നിന്നും ഡിഗ്രിയും ബി,എഡും കരസ്ഥമാക്കിയ ഉടനെ തന്നെ അധ്യാപന രംഗത്ത് ലക്ഷ കണക്കിന് കുട്ടികള്‍ക്ക്  വിദ്യ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ജിദ്ദക്കാരുടെയും,തിരൂരങ്ങാടി ക്കാരുടെയും പ്രിയപ്പെട്ട ഹലീമ ടീച്ചര്‍.ഞങ്ങളുടെ പ്രിയപ്പെട്ട ആമ, ഈ പേരിന്‍റെ ഉറവിടം ഇപ്പോഴും അതീവ രഹസ്യം തന്നെ... ഈ ചോദ്യത്തിന്  മനോഹരമായ പുഞ്ചിരിയാണ് മറുപടി. 

നീണ്ട ഇരുപത്തേഴു വര്‍ഷമായി ഇന്ത്യന്‍ എംബസ്സി സ്കൂളില്‍ ടീച്ചറാണ്...
നാട്ടില്‍ തിരൂരങ്ങാടി ഒറിയന്റല്‍ സ്കൂളിലെ സേവനത്തിനു ശേഷമാണ് ജിദ്ദയിലേക്ക് കുടിയേറിയത്....

എന്‍റെ കുട്ടിക്കാലത്ത് കുറച്ചു കാലം എന്‍റെ തറവാടിനടുത്ത് ആമ താമസിച്ചിരുന്നു, അന്നു മകന്‍ ഹസില്‍ വളെരെ ചെറിയ കുട്ടിയായിരുന്നു, ഒരു ഞായറാഴ്ച്ച യാണെന്ന് തോന്നുന്നു സ്കൂളിളില്ലാത്ത ദിവസം തൊട്ടടുത്ത വീട്ടിലെ സ്ത്രീ കിണറ്റിന്‍ കരയില്‍ നിന്ന് ഓടിവരൂ....,ഓടിവരൂ......  എന്ന ആക്രോശം കേട്ടാണ് ഞാനും അങ്ങോട്ട്‌ ഓടിപ്പോയി നോക്കിയത്,  അപ്പോള്‍ കണ്ട കാഴ്ച്ച നടുക്കുന്നതായിരുന്നു, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കിണറ്റില്‍ ആമയുണ്ട് ഒരു കയ്യില്‍ മകന്‍ ഹസിലും, മറ്റേ കൈ ചവിട്ടു കല്ലിലും പിടിച്ചു നില്‍ക്കുന്ന കാഴ്ച്ച, കുട്ടിയായിരുന്ന ഞാന്‍ ജീവിത യാധാര്‍ത്യങ്ങളില്‍ ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒന്ന്, ഉടനെ അടുത്ത വീട്ടിലെ മുതിര്‍ന്നവര്‍ വന്നു കയറില്‍ കൊട്ട കെട്ടി ആദ്യം മകന്‍ ഹസിലിനെയും പിന്നെ ആ കയറില്‍ പിടിച്ചു ആമ കയറി വന്നത് എന്‍റെ മനസ്സിലേക്ക് ഒരു ധീര വനിതയായിട്ടാണ്. എന്‍റെ മനസ്സിലെ മതര്‍ തെരേസ, അന്നു പ്രസിഡന്റിന്റെ ധീര വനിതക്കുള്ള അവാര്‍ഡു ഉണ്ടോ എന്നനിക്കറിയില്ല.........  ഉണ്ടെങ്കില്‍ അതു ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടായില്ല !!! 

അഭിമാനത്തില്‍ ഫാമിലിയിലെ നമ്പര്‍ വണ്‍..... തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നത് കൊണ്ടു പല പ്രയാസങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നിട്ടുണ്ട്... സ്നേഹിച്ചു കൊല്ലുന്ന പ്രകൃതം.. അഭിമാനം ഒരു അഹങ്കാരമായി കൊണ്ടുനടക്കുന്നു എന്നെനിക്കു ഒരു ചെറിയ സംശയം ഇല്ലാതില്ല .... :) :) :) ഹ ഹ ഹ ചുമ്മാ പറഞ്ഞതാണ് കെട്ടോ. ഇനി എന്നെങ്കിലും ഈ കുരുത്തം കെട്ടവന്റെ ബ്ലോഗ്‌ വായിച്ചു ഒരു മനപ്രയാസം ഉണ്ടായാല്‍ അതെനിക്ക് സഹിക്കാന്‍ പറ്റില്ല.... എന്‍റെ പ്രിയപ്പെട്ടവരില്‍ മുന്‍ നിരയിലാണ് എന്നും ആമ.

പ്രതിസന്ധികളുടെ ഒരു പ്രളയത്തിലൂടെയാണ് ആമാന്‍റെ സഞ്ചാരമെന്നു  ഞാന്‍ പറയാതെ തന്നെ ഫാമിലിയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യം ഏതു പ്രധിസന്ധിയേയും വളെരെ ലാഘവത്തോടെ പുഞ്ചിരിച്ച മുഖവുമായി തികച്ചും അഭിമാനത്തില്‍ കേമിയായി തരണം ചെയ്യുന്നതാണ്. മാഷാ അല്ലാഹ് .... എന്നും എന്‍റെ കുടുംബവും,ഞങ്ങളുടെ പ്രാര്‍ഥനയും കുടെയുണ്ട്.

          സീതികാക്ക.

ഇസ്ഹാക്ക് പുഴക്കലകത്ത്.
ആമയും[ഹലീമ],ഞാനും.

Wednesday, February 15, 2012

ഉപ്പയും,ഉമ്മയും പിന്നെ ഞാനും.





ഞാനും ഉമ്മയും.
എന്‍റെ പ്രിയപ്പെട്ട ഉമ്മ ആയിഷ, ഞങ്ങള്‍ അഞ്ചു പേരാണ്, അഞ്ചില്‍ രണ്ടാമനായി ജന്മം പൂണ്ടവന്‍.... രണ്ടു പെങ്ങമ്മാരും രണ്ടു അനിയന്മാരും, മൂത്ത പെങ്ങള്‍ ഖൈയിരുന്നിസ പിന്നെ ഞാന്‍, അടുത്തത് ചെറിയ പെങ്ങള്‍ നുര്‍സിയ,അനുജന്മാര്‍ ലെസിന്‍,നിസാം,ഇതാണ് ഞങ്ങളുടെ സന്തോഷമായ കുടുംബം.

എന്‍റെ പൊന്നുമ്മ, ജീവിതത്തില്‍ ഒരുപാട് കാലം ഉപ്പാന്‍റെ തുണയില്ലാതെ തന്നെ ജീവിക്കേണ്ടി വന്നു.... രണ്ടു വര്‍ഷത്തില്‍ മലേഷ്യയില്‍ നിന്നും ലീവിനു വരുന്ന ഉപ്പ.... ഞങ്ങളുടെ പഠിത്തത്തിനായി ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌ അക്കാലത്ത്. ഞാനോര്‍ക്കുന്നു ഉപ്പ മരിക്കുന്ന സമയത്ത് എന്‍റെ ഭാര്യ സൌദിയില്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ, മരണ സമയത്ത്‌ ഞങ്ങള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായിരുന്നു... ഞാനൊറ്റക്ക് തിരിച്ചു പോരാനായിരുന്നു തീരുമാനിച്ചിരുന്നത്, വരുന്നതിനു കുറച്ചു ദിവസം മുന്‍പു എന്നെ വിളിച്ചു പറഞ്ഞു, മോനേ ബാബൂ നീ പോകുമ്പോള്‍ നിന്‍റെ ഭാര്യയേയും കൊണ്ടു പോകണം, ആ ഫാമിലി വിസ കളയണ്ട ..... ഞാന്‍ ഒരുപാട് കാലം നിന്‍റെ ഉപ്പയില്ലാതെ ജീവിച്ചതാണ് ആ ഗതി ഏതായാലും നിനക്ക് വരണ്ട... ഒരാറുമാസം കഴിഞ്ഞിട്ട് നിനക്ക് പറ്റുമെങ്കില്‍ എന്നെ ഒന്നു അങ്ങോട്ട്‌ കൊണ്ടു പോയാല്‍ മതി, എനിക്കൊരു ഹജ്ജു കൂടി ചെയ്യുകയും നിങ്ങളുടെ കൂടെ കുറച്ചു നില്‍ക്കുകയും ചെയ്യാമല്ലോ... ജീവിത യാഥാര്‍ത്യങ്ങള്‍ എന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടിരുന്നു ഉമ്മ. പുറമേ സ്നേഹം കാണിച്ചു പുന്നരിച്ചു സംസാരിക്കാറില്ലെങ്കിലും ആ മനസ്സു നിറയെ സ്നേഹമാണ്‌. 

ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ പിരിഞ്ഞിട്ടു പതിനാല് വര്‍ഷമായി [19.07.1998] ആ വിയോഗം ഇന്നും ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു..... ഉപ്പ ഞങ്ങളുടെ എല്ലാമായിരുന്നു തമാശകള്‍ പറഞ്ഞും, കളിക്കൂട്ടുകാരനായും ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. എനിക്കോര്‍മയുള്ള കാലം മുതല്‍ തന്നെ ഉപ്പ മലേഷ്യയില്‍ ആയിരുന്നു,ചെട്ടിപ്പടിയിലുള്ള ആലിയേമുക്കാന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ മദ്രാസില്‍ പോയി ഉരുവില്‍ പാസ്പോര്‍ട്ട് ഒന്നുമില്ലാതെ തന്നെ മലേഷ്യയില്‍ എത്തി. ബ്രിട്ടിഷ് കോളനിയായിരുന്നു അന്ന് മലേഷ്യ, അവിടെ വെച്ച് ബ്രിട്ടിഷ് സിറ്റിസനായി... മരിക്കുന്നത് വരെ ബ്രിട്ടിഷ് സിറ്റിസനായി ജീവിച്ചു. ബ്രിട്ടന്‍ കാണാത്ത ബ്രിട്ടിഷ് ഓവര്‍സീസ് സിറ്റിസന്‍.
ഞങ്ങളുടെ കുട്ടിക്കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപ്പ അവതിക്ക് നാട്ടില്‍ വരുമായിരുന്നു,ആ വരവ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. മദ്രാസ് വഴി ആയിരുന്നു ഉപ്പ വരുന്നത്... മദ്രാസില്‍ നിന്നും പിന്നെ മദ്രാസ് മെയിലില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ വരെ... ഞങ്ങളെല്ലാവരും പരപ്പനങ്ങാടി സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജറുണ്ടാകും, ഞങ്ങളുടെ അയല്‍വാസി കൂടിയായ കറപ്പന്‍ മാഷായിരുന്നു അന്നു പരപ്പനങ്ങാടി റെയിവേ സ്റ്റേഷന്‍ മാസ്റ്റര്‍. വണ്ടി ഷൊര്‍ണൂരില്‍ നിന്നു വിട്ടതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്റ്റേഷന്‍ മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ സ്റ്റേഷനില്‍ കൂടെ കടന്നു പോകുമ്പോള്‍ ഡോറില്‍ നിന്നു കൈ വീശുന്ന ഉപ്പാനെ തേടി ഞങ്ങളുടെ കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും.
ഉപ്പ മലേഷ്യയിലെ പിനാങ്ങ് പാലത്തിന്മേല്‍ സ്നേഹിതനോടൊപ്പം.

 വീട്ടിലെത്തിയാല്‍ എല്ലാ കണ്ണുകളും ഉപ്പ കൊണ്ടുവന്ന ചുവന്ന കള്ളി പ്പെട്ടിയിലായിരിക്കും, അത് തുറന്നു കണ്ടാലേ ഞങ്ങള്‍ അടങ്ങുകയുള്ളൂ..... വിവിത തരം,മിട്ടായികള്‍,ഉടുപ്പുകള്‍,കളിക്കോപ്പുകള്‍,മൂട്ടില്‍ രബ്ബറുള്ള  മണമുള്ള പെന്‍സില്‍.... അങ്ങനെ ഒരുപാട് ഐറ്റംസ്.... മുന്‍പു ഞാന്‍ എന്‍റെ    ഓര്‍മയിലെ കുട്ടിക്കാലം. എന്ന പോസ്റ്റിനു എന്‍റെ സുഹൃത്തും എന്‍റെ മൂത്ത പെങ്ങള്‍ ഖൈറുവുന്റെ ക്ലാസ്സ്മേറ്റു കൂടിയായ രാജ്കുമാര്‍ ഫേസ്ബുക്കില്‍  ഇട്ട കമെന്‍റ് എനിക്കിപ്പോള്‍ ഓര്മ വരുന്നു..... 

Raj Kumar Odukkathil ഇഷ്ഹാഖ്, പ്രവാസ ജീവിതം മതിയാക്കി നമ്മുടെ അസ്ഥിത്വം പേറുന്ന മണ്ണിലേക്ക് മടങ്ങാന്‍ നാം പ്രവാസികളെ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന ആ സത്യം. അത് നിന്നെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിനെ തൊടുന്ന നിന്റെ വാചകങ്ങള്‍ക്ക് നന്ദി. ഇതിനോടനുബന്ദമായല്ലാതെ വേറെ എതവസരത്തിലാണ് ഞാനിനി ഈ സത്യങ്ങള്‍ പങ്കു വെക്കുക!
ബട്ടണ്‍ പൊട്ടിയ വള്ളി നിക്കറുമിട്ടു മാധവാനന്ദ വിലാസം സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. നിന്റെ ഇത്ത ഖൈറു എന്റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്ന കാര്യമാറിയാമല്ലോ. ഓട്ട സ്ലെയ്ട്ടും പൊട്ടിയ പെന്‍സിലും, കൂറ കഷ്ണമായ കടലാസുപെന്സിലുകളുമായി വരുന്ന എന്റെയം മറ്റു കൂട്ടുകാരുടെയും ആകര്‍ഷണമായിരുന്നു - അത്തറിന്റെ മണമുള്ള, എപ്പോഴും വര്‍ണ വസ്ത്രങ്ങളണിയുന്ന, ഫോറിന്‍ ബാഗും, കുടയും, മൂട്ടില്‍ റബ്ബറുള്ള, മണമുള്ള പെന്സിലുമൊക്കെയായി വരുന്ന ഖൈറു ! വളരെ സമര്‍ത്ഥയായ, സന്മനസ്സുള്ള ഒരു കൂട്ടുകാരി. അതുകൊണ്ട് തന്നെ വല്ലപ്പോഴും പെന്സിലുകൊണ്ട് എഴുതാനൊക്കെ സമ്മതിച്ചിരുന്നെങ്കിലും അതൊരെണ്ണം സ്വന്തമാക്കണമെന്ന എന്റെ കൊച്ചു ആഗ്രഹത്തെ ആര്‍ക്കെങ്കിലും തെറ്റ് പറയാന്‍ കഴിയുമോ! ഒരിക്കല്‍, രണ്ടാം പിരീഡിന്റെ ബെല്ലടിച്ച് കുട്ടികല്ലെല്ലാം ക്ലാസിനു പുറത്തു പോയ സമയത്ത്, വിറ കയ്യുകളോടെ, മനമില്ലാ മനസ്സോടെ, മൂട്ടില്‍ റബ്ബറുള്ള ഒരു പെന്‍സില്‍ ഞാന്‍ അടിച്ചു മാറ്റി! ചെയ്തു പോയത് തെറ്റാണെന്ന് പിന്നീട് പല തവണ തോന്നിയെങ്കിലും, അത് തിരിച്ചു കൊടുക്കാന്‍ മനസ്സ് വന്നില്ല. എന്നെക്കുറിച്ച് അവള്‍ എന്തു വിചാരിക്കും എന്ന ചിതയാണെന്നെ പിന്തിരിപ്പിച്ചത്. ഞങ്ങളുടെ പ്രിയ ഖൈറുവിനോടുരു ക്ഷമാപണം, ഈ വൈകിയ വേളയിലെങ്കിലും!!!
പ്രിയ രാജ് നിന്‍റെ ഈ കമെന്‍റ്ഫാമിലിയിലെ എല്ലാവരും വായിച്ചു...ഖൈരുവിനാകട്ടെ ഒന്നും ഓര്‍മയില്ല എന്ന് പറഞ്ഞു.... :) :) മകന്‍റെ കല്യാണത്തിനു രാജിനെ വിളിക്കാന്‍ എന്നോട് ഖൈറു പറഞ്ഞിരുന്നു... രാജ് അന്നു നാട്ടിലുണ്ടായിരുന്നില്ല ജിദ്ദ യില്‍ ആയിരുന്നു.  

ഒരിക്കലും ഒരല്ലലില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌, ഉപ്പ എല്ലാ മാസവും ഉമ്മാക്ക് കാശയച്ചു കൊണ്ടിരുന്നു. ഉമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്‍റെ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വലിയപാടത്തു കളിക്കാന്‍ പോയപ്പോള്‍ കിട്ടിയ അടി ഇന്നും മറന്നിട്ടില്ല.
ലെസിനും,നിസാം,ഇഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പെങ്ങമ്മാര്‍ രണ്ടും മാധവാനന്ത വിലാസം സ്കൂളിലും. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മാധവാനന്തത്തില്‍ തുടങ്ങി ഓറിയന്റിലൂടെ സൂപ്പിക്കുട്ടിയില്‍ അവസാനിച്ചു. ഹ ഹ ഇതു മൂന്നും സ്കൂളിന്‍റെ പേരാണ് കെട്ടോ :) :) 
ഡിഗ്രി അവസാന വര്‍ഷം പി എസ് എം ഒ യില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടി വിട്ടതാണ് ഈ ജിദ്ദയിലേക്ക്... 
അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതം തുടങ്ങി.... അമ്മാവന്‍ ബവാക്കാന്റെ വിസയിലാണ് വരുന്നത്, അതു പറഞ്ഞപ്പോളാണ് ഉപ്പാന്റെ ഒരു തമാശ ഓര്‍മയിലൂടെ മിന്നിമറഞ്ഞത്‌... ഉപ്പ നാട്ടിലുള്ള കാലം, ഞാന്‍ ഗള്‍ഫിലൊക്കെ എത്തിയതല്ലേ , ഒന്നു പേരെടുക്കാനായി ഞാന്‍ ഒരു അയ്യായിരം രൂപ വീട്ടിലേക്കു അയച്ചു,കൂടെ ഒരു കത്തും. മുവ്വായിരം രൂപ ഉപ്പാക്ക്,ആയിരം രൂപ ഉമ്മാക്ക്,അഞ്ഞൂറ് രൂപ വീതം ലെസിനും,നിസാമിനും എന്നും കത്തില്‍ എഴുതിയിരുന്നു.

ഈ വിവരങ്ങളൊന്നും അറിയാതെ സ്കൂള്‍ വിട്ടു വന്ന നിസാമിനു ഉപ്പ ഒരു നൂറു രൂപ കൊടുത്തു പറഞ്ഞു ... മോനേ നീ ഹോട്ടല്‍ അയ്യപ്പാസില്‍ പോയി പൊറാട്ടയും ബീഫോ,ചിക്കനോ എന്താച്ചാല്‍ വാങ്ങി കഴിച്ചോ അത് കഴിഞ്ഞു അലവിക്കാന്റെ കടയില്‍ പോയി നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതും വാങ്ങിക്കോ എന്ന് പറഞ്ഞു വിട്ടു. നിസാം ഹാപ്പി ആയി നാസ്തയും, മാറ്റെന്തോ ഒന്നു രണ്ടു സാധനങ്ങളും വാങ്ങി നെഞ്ചു വിരിച്ചു ഉപ്പാക്ക് ബാക്കി വന്ന ഇരുപതു രൂപ കൊടുത്തു, ഉപ്പ പറഞ്ഞു അത് നീ തന്നെ വച്ചോ എന്ന് പറഞ്ഞു ചിരിച്ചു, ഇതു കണ്ട് ഉമ്മയും ചിരിക്കാന്‍ തുടങ്ങി... ഒരു പന്തികേട്‌ മണത്ത നിസാം കാര്യം തിരക്കിയപ്പോള്‍ ഉപ്പ പറഞ്ഞു അത് നിനക്ക് ബാബു കാക്ക അയച്ച കാശു തന്നെയാണെന്ന്.... അതു കേട്ടതും നിസാം കരയാന്‍ തുടങ്ങി, എന്‍റെ കാശ് എനിക്കു തന്നെ തരണം ഞാന്‍ ചിലവാക്കിയത് ഉപ്പാന്റെ കാശ് അന്നെന്നും പറഞ്ഞു..... അവസാനം മുഴുവന്‍ കാശും കൊടുക്കേണ്ടി വന്നു ഉപ്പാക്ക്.... 
 ഉപ്പാന്‍റെ മദ്രാസിലെ സംഗീത ഹോട്ടലും,വെക്കേഷനിലെ മദ്രാസിലേക്കുള്ള പോക്കും എന്നും ഒരു ഹരമായിരുന്നു, ജീവിതത്തിന്റെ ഓരോ മറക്കാനാകാത്ത നിമിഷങ്ങളും പിരിഞ്ഞു കൊണ്ടു ആ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചു ഈ യാത്ര തുടരുന്നു..............


ഉപ്പയുടെ കബര്‍ സ്ഥാന്‍ ഉള്ള കടപ്പുറത്തെ മൂസാക്കാന്‍റെ പള്ളി.

                   

Tuesday, March 29, 2011

ഓര്‍മയിലെ കുട്ടിക്കാലം.



എന്നും എനിക്ക് പ്രിയപ്പെട്ട ഗ്രാമം തിരൂരങ്ങാടി , ഇന്നുമതെ !!

സ്കൂളും , കോളേജും, യതീമ്ഖാനയും, പുഴയും,  തോടും, പാടത്തിനു നടുവിലൂടെയുള്ള നടവഴിയും, ഇന്നുമെന്നെ കൊതിപ്പിക്കുന്നു. അതൊരു പക്ഷെ മറ്റേതൊരു മലപ്പുറം   ഗ്രാമത്തെയും പോലെ അതിന്‍റെ ശുദ്ധതയാണോ എന്നെനിക്കറിയില്ല..


ഒഴിവുദിവസങ്ങളില്‍ ഉമ്മയുടെ വീടുള്ള ഇവിടെയെത്തിയാല്‍ പിന്നെ എനിക്ക് മറ്റൊന്നും മതിയാവില്ല ഇതിനു പകരം വെക്കാന്‍...
തേങ്ങ ഇടാന്‍ തറവാട്ടില്‍ വരുന്ന ഏറ്റുകാരന്‍ ആണ്ടികുട്ടി ഇടുന്ന എളനീരിനായി കാത്തുനില്‍ക്കുന്നതും അതിവേഗത്തില്‍ മുഖം മിനുക്കി ദ്വാരം ഇട്ടുതരുന്ന ഇളനീര്‍ വെള്ളം മോന്തികുടിക്കുന്നത്  ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു .......  പശുവിനെ നോക്കാനും വല്ലിമക്ക് അങ്ങാടിയില്‍ പോയി സാദനങ്ങള്‍ വാങ്ങാനുമായി നിന്നിരുന്ന കൊമുവിന്റെ കൂടെ കറങ്ങി നടക്കലും വല്ലിമ്മ അറിയാതെ പുഴയില്‍ പോയി കുളിക്കുന്നതുമെല്ലാം രസമുള്ള ഓര്‍മകളാണ് .........

വല്ലിപ്പ മദ്രാസില്‍ നിന്ന് കൊണ്ടുവന്ന അമ്പാസടര്‍ മാര്‍ക്ക്‌ ത്രി കാറിലാണ് ഞാന്‍ ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്നത് ......... വല്ലിപ്പാന്റെടുത്ത്  നിന്ന് ഒരുപാടു അടികിട്ടി ഡ്രൈവിംഗ് പഠിക്കാന്‍..
എന്‍റെ ഓര്മ വച്ച കാലം മുതല്‍ ഞാന്‍ വല്ലിമാനെ കണ്ടിരുന്നദ്‌ തൂ വെള്ള വസ്ത്രത്തിലായിരുന്നു..


 പ്രൌഡിയും അഭിമാനവും  ആ സംസാരത്തില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. തറവാട്ടിലെ പടിഞ്ഞാറെ മുറിയിലെ പത്തായത്തില്‍ നിറയെ വല്ലിപ്പ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന കൂജയും പത്രങ്ങളുംആയിരുന്നു.ആ  കൂജകളിലായിരുന്നു വല്ലിമ്മ കാശ് സൂക്ഷിച്ചിരുന്നത്. പത്തായത്തിന്റെ താക്കോല്‍ അടിച്ചു മാറ്റി ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയതും,  കാശ് അടിച്ചുമാറ്റി ടൂര്‍ പോകുന്നതും വിനോദമാക്കിയ രണ്ടാമത്തെ അമ്മാവന്റെ വീര കഥകള്‍ ഉമ്മ പറഞു കേട്ടിട്ടുണ്ട്,  ടൂര്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അമ്മാവന്റെ കയ്യിലെ പലഹാരപോതിയില്‍ വീണുപോകുന്ന പാവം വല്ലിമ്മ..
തറവാടിന്റെ മുറ്റത്ത്‌ മാവും വതോളി നാരങ്ങയുടെ മരവും എന്നും തണല്‍ വിരിച്ചു നിന്നിരുന്നു .  നിറയെ നാരങ്ങ കായ്ച്ചു നില്‍ക്കുന്ന ആ മരം എന്നും കണ്ണുകള്‍ക്ക്‌ കുളിരാണ്, ഉപ്പു  കൂട്ടിയാണ് ഞങ്ങള്‍ നാരങ്ങ കഴിച്ചിരുന്നത്,  കോലായില്‍ ഇരുന്നു നോക്കിയാല്‍ വളംബതെ വീടിന്റെ വേലി അരികിലായി  ഒരു തേക്ക്‌ മരം പ്രൌടിയാടെ തല ഉയര്‍ത്തി നില്‍ക്കുന്നത് എന്നും കൌതുകത്തോടെയാണ്  കണ്ടിരുന്നത്‌.

തറവാട്ടു വീടിനൊരു ഭീഷണിയാണെന്ന് തോന്നിയ മാവിന് ഒരിക്കലും തലയുയര്‍ത്താന്‍ അവകാശമുണ്ടായിരുന്നില്ല. കൊമ്പ് വെട്ടാതിരുന്നാല്‍ മാത്രം മാങ്ങ തന്നിരുന്ന മാവ് പുളിയുറുമ്പ് സ്വന്തമാക്കിയിരുന്നെങ്കിലും, അണ്ണാനും പക്ഷികളും ബാക്കി വെച്ച് കിട്ടുന്ന മാമ്പഴത്തിന് സ്വാദ് കൂട്ടിയിരുന്നത് മാവിന്‍ പ്രതികാരമാണോ അതോ അത് പകുത്തു നല്‍കിയിരുന്ന വല്ലിമ്മയുടെ കയ്യാണോ, അതോഅടുക്കളയിലെ  പെട്ടിയിലെ ആര്‍ക്കും തൊടാന്‍ അവകാശമില്ലാത്ത മലേഷ്യന്‍  കത്തിക്കാണോ?


രാജമൂച്ചിയെന്നു വല്ലിപ്പ ഓമനിച്ചു വിളിച്ച  മാവിനെന്നും വല്ലിപ്പാനോട്  ബഹുമാനമുണ്ടായിരുന്നു. അതോ സ്നേഹക്കൂടുതനാണോ... അവസാന കാലം വരെ രണ്ടുപേരും മെലിഞ്ഞിട്ടായിരുന്നു. തടിക്കാന്‍ വേണ്ട എല്ലാ സൌകര്യമുണ്ടായിട്ടും അവള്‍ക്കതിനാവില്ലായിന്നു. എല്ലാ വര്‍ഷവും മാവുനിറയെ  മാങ്ങ തരും. ആ മാങ്ങയാണെങ്കില്‍, നിറയെ  ആരുനിറഞ്ഞ കോമാങ്ങയയിരുന്നു.വല്ലുപ്പ നമ്മെളെ വിട്ടുപിരിഞ്ഞതോടുകൂടി മുറ്റത്തെ മാവും അന്യമായി .
 

പ്ലാവുള്ളത് ബാക്കില്‍ അടുക്കള മുറ്റത്ത്‌ ഒരു തറയിലായിരുന്നു.പറമ്പിനു മൂലയിലായി ബീരന്കുട്ട്യാക്കാന്റെ വീടിനടുത്ത്. നാലഞ്ചു കൈതകളും പ്ലാവും  ഉണ്ടായിരുന്നു.
ബീരാന്‍ കാക്കയുടെ വീട് പടിഞ്ഞാര്‍ ഭാഗത്തായിരുന്നു, തെക്ക് ബാകത്ത് മൊഇലെകാക്കാന്ടെ വീടാണ്, വടക്ക് ഭാഗത്തായി നായന്മാരുടെ  വീടും, കിഴക്ക് ഭാഗത്തായി വളംബത്തെ കാക്കാന്റെ  വീടായിരുന്നു, മറ്റൊരു ഭാഗത്ത് നായന്മാരുടെ ഇടവഴിക്ക് അപ്പുറത്ത്, അവരുടെ തൊടി ഇത്തിരി ഉയരത്തിലാണ്. മഴ പെയ്താല്‍ ഇടവഴിയിലോട്ട് പൊട്ടി വീഴുമാ ഭാഗം.

നിറയെ മുരിങ്ങ മരങ്ങള്‍, കായ്ച്ചു തൂങ്ങി നില്‍ക്കുമായിരുന്നു. കുളിപ്പുരക്ക് പിറകിലും അരികിലുമായി പപ്പായ മരങ്ങള്‍.. എപ്പോഴും പഴുത്ത പപ്പായ നല്‍കുമായിരുന്നു ആ മരങ്ങള്‍ ...

എന്‍റെ പ്രിയപ്പെട്ട ആ തൊടി മുഴുവന്‍ ചെരിപ്പില്ലാതെ നടക്കുമായിരുന്നു ഞാന്‍. അതിനെന്നെ വല്ലിമ്മയും അമ്മാവന്‍മാരും വഴക്ക് പറയുമായിരുന്നു. ആ തൊടിയിലെ മരങ്ങള്‍ക്ക് മാത്രമല്ല അവിടത്തെ ഓരോ വ്യക്തികള്‍ക്കുമെന്നെ പ്രിയമായിരുന്നു. അയ്മുട്ട്യക്കന്റെ മുട്ടായി  പീടികയിലും, മായിന്റെ ബാര്‍ബര്‍ ഷാപ്പിലും, മൊയ്ദീന്‍ കാക്കാന്റെ ചായപീടികയിലും കുഞ്ഞാച്ചുത്താന്റെ  പേരക്കുട്ടി എന്ന നിലയില്‍ എല്ലാവര്ക്കും   ഞാന്‍ പരിചിതനായിരുന്നു.
തറവാട്ടില്‍ മൊത്തം പതിനൊന്നു പേരാണ് ..   നാല്  അമ്മാവന്മാരില്‍ മൂന്നു പേരും ഗള്‍ഫിലാണ്. നാട്ടിലുള്ള അമ്മാവനും കുടുംബവും  ഇപ്പോഴവിടെയുണ്ട്. പെണ്മക്കളില്‍ മൂത്തത് എന്‍റെ ഉമ്മയാണ്‌ , ആറു എളാമമാരില്‍ ഒരാള്‍ മാത്രം ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറാണ്.......
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്‍റെ ഇമ്മാന്റെ  അമ്മാവന്‍ പൂച്ചിക്കാക്ക..  എന്നും സ്നേഹത്തോടെ ബാബു എന്നു വിളിച്ചിരുന്ന മൂചെട്ടിയിലെ അമ്മായി…  , ഇവര്‍ രണ്ടാളും ഇപ്പോഴും അതെ പ്രസരിപ്പോടെ അവിടെയുണ്ട്.
പൂച്ചി കാക്കയും , ഞാനും . 1 . 2 . 2014


ഇപ്പോഴും സ്നേഹം മാത്രമുള്ള, എന്നാല്‍ ഗൌരവം നടിക്കുന്ന പ്രായാധിക്യമുള്ള എന്‍റെ ഉപ്പാന്റെ വലിയ സ്നേഹിതന്‍ കൂടിയായ ചെറികാക്ക എല്ലാവരുമുണ്ട്‌ ..... ഉപ്പ മാത്രം എന്നെ പിരിഞ്ഞു നേരത്തെ യാത്രയായി ........
പക്ഷെ...
ആ പഴയ  തറവാടുണ്ട് ……..
മാവുകളില്ല... പ്ലാവില്ല ... പ്ലാതറയില്ല  തോഴുത്തില്ല ... പശുക്കളുമില്ല...
പഴയ ഞാനുമില്ല……………


ഇസ്ഹാക്ക് പുഴക്കലകത്ത്.


Friday, March 01, 2002

തായിഫ് യാത്ര.

മഞ്ഞ പൂത്തു നില്‍ക്കുന്ന പേരറിയാത്ത ഒരുമഞ്ഞ മരം :)
2002 മാര്‍ച്ച് മാസം 1 തിയതി തണുപ്പുള്ള ഒരു വെള്ളിയാഴ്ച തായിഫിന്‍റെ താഴ്വാരങ്ങളിലൂടെയുള്ള ഒരു യാത്ര.
കേരറ്റ് കച്ചവടക്കാരന്‍ മിസിരി  മോഹ്സിനോപ്പം
ഒരു മരം ചുറ്റി പ്രേമം :) :)
മുഹമ്മദിനെ ചുമലിലേറ്റി ഒരു ക്ലിക്ക്.
ഒന്നു പുഷ്പ്പിക്കാന്‍ തന്നെ തീരുമാനിച്ച്‌.
ഒരു കവിള്‍ വെള്ളം വായില്‍... ഒന്നും മിണ്ടരുത്. :)
എന്‍റെജോമോന്‍ ഐസ്ക്രീം കഴിച്ചോട്ടെ.
കുടിക്കാന്‍ ഇത്തിരി വെള്ളം തന്നില്ലാന്നു ഇനി ആരും പറയില്ല. :)
തല്ലാനാണോ ഭാവം. ഇനി ഓടുക തന്നെ :) :)
ഇതില്‍ ആരാ സുന്നരന്‍... :)
അതിപ്പം തന്നെ എടുക്കണോ ??
ഈ മത്തന്‍ കുരു പൊളിക്കാന്‍ അത്ര പാടുണ്ടോ :)