Showing posts with label പുളുവടി.. Show all posts
Showing posts with label പുളുവടി.. Show all posts

Saturday, September 27, 2014

ചിരിയോ ചിരി :) :)

അയാളുടെ മൊബൈലിലേക്ക്
ഒരു മെസ്സേജ് വന്നു
അതും അയാളുടെ അയൽവാസിയുടെ ഫോണിൽ
നിന്നായിരുന്നു
മെസ്സേജ് ഇങ്ങനെ
"ക്ഷമിക്കണം സാർ . "
I am using Your Wife "
രാത്രിയും പകലുമെല്ലാം ഉപയോഗിക്കാറുണ്ട്
നിങ്ങൾ വീട്ടില് ഇല്ലാത്ത
സമയത്തും ഞാൻ
ഉപയോഗിക്കാറുണ്ട്.
ഒരു പക്ഷെ നിങ്ങളെക്കാൾ
കൂടുതൽ
ഞാനായിരിക്കും ഉപയോഗിക്കുന്നത്...!
എനിക്കിപ്പോൾ
പക്ഷാതാപം തോന്നുന്നു ...!!
ദയവു ചെയ്തു സാർ എന്നോട്
ക്ഷമിക്കണം .."
അയാള് മെസ്സേജ്
വായിച്ചതും അടക്കാനാവാത്ത
ദേശ്യത്തോടെ വീട്ടിലേക്കു
പാഞ്ഞു.....!!
വീട്ടിലെത്തി ഭാര്യയുമായി തല്ലും വക്കാണവും കൂടുന്നതിനിടയിൽ
അയാള്ക് അയൽവാസിയുടെ ഒരു
മെസ്സേജ് കൂടി വന്നു
സോറി സാർ ഒരു സ്പെല്ലിങ്ങ്
മിസ്റൈക് സംഭവിച്ചിരിക്കുന്നു . 

"wife എന്നല്ല "wifi "
എന്നാണു ഞാൻ
ഉദ്ദേശിച്ചത്.....!!
-----------------------------------------------------------
Copy paste from Whats app.
എന്നാലും പ്രിയ സുഹൃത്തെ ഇതു കുറച്ചു കടന്ന കൈ ആയിപ്പോയി..!!

Monday, September 22, 2014

ഗുണ്ട് കൊണ്ട് വന്ന പുലിവാല്‍.....!!


ഇതു കുടുംബത്തിലെ പുതിയാപ്ല.. “നഹാസ്” ദോഹയിലാണ് പുള്ളിക്കാരന്‍..!! അടുത്തു കല്യാണം കഴിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാ മൂന്നു മാസം കൂടുമ്പോഴും ഓരോ അസുഖങ്ങള്‍ പറഞ്ഞു നാട്ടില്‍ തന്നെ..!!


ഇപ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ പുള്ളിയുടെ പുതിയ ക്ലാര്‍ക്ക് ഷൂ നായ കടിച്ചു കൊണ്ട് പോയി..!
നാട്ടില്‍ കാര്യമായിപണിയോന്നുമില്ലെങ്കിലും രാവിലെ തന്നെ എണീറ്റ്‌ ബിസിയായി ഡ്രസ്സ്‌ മാറി കാറെടുത്ത് അഞ്ചു വിനോട് പറയും ഇന്നുച്ചയ്ക്ക് ചിലപ്പോഴെ എത്തുകയുള്ളൂ കുറച്ചു പണികള്‍ തീര്‍ക്കാനുണ്ട്...!!


ഗള്‍ഫുകാരുടെ ഓരോ നമ്പരുകള്‍...!!

ഒരു എക്സ്പോര്‍ട്ട് ലൈസന്‍സ് ശരിയാക്കാനുണ്ട് എന്നൊക്കെ..! ആ പാവം അതൊക്കെ വിശ്വസിക്കും...' പുതുക്കമല്ലേ...!! ഇന്ന് പണി പാളി..." ഷൂവില്‍ ഒന്ന് കാണാനില്ല..! പിന്നെ അവിടെയിരുന്നു ഈ നായ ശല്യം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായി..! ഉടനെ ഫോണെടുത്തു ശിങ്കിടികള്‍ക്കൊക്കെ വിളിയായി..!! അതിലൊരു വിരുതന്‍ പറഞ്ഞു നഹാസ് ഇതൊക്കെ ചെറിയ സംഗതി അല്ലെ..!! ഇതാ ഞാനിപ്പം ശരിയാക്കിത്തരാം....” ആ ചെറിയ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തോ...?

വെള്ളാനകളുടെ നാട് സിനിമ കാണാത്തത് കൊണ്ട് നഹാസിനു കാര്യം പിടിയും കിട്ടിയില്ല...!! ഇപ്പം വരാം എന്നു പറഞ്ഞ ആള്‍ വൈകുന്നേരം ആറു മണി വരെ ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു...!! അവസാനം രാത്രി എട്ടു മണിക്ക് പുള്ളി എത്തി...!!
നീയെന്താ ഇത്ര വൈകിയേ... ?

അതു പിന്നെ ഈ കാര്യം രാത്രിയിലല്ലേ നടക്കൂ എന്നായി...!! കയ്യില്‍ രണ്ടു മൂന്നു തരം സ്ക്രൂ ഡ്രൈവര്‍ പിടിച്ചു നില്‍ക്കുന്ന നഹാസിനെ കണ്ടു പുള്ളി ജോസ് പ്രകാശിനെ പോലെ ഒന്ന് പൊട്ടി ചിരിച്ചു...!! അതു കേട്ട് അഞ്ചു ഒലക്കയുമായി ഓടി വന്നു..! ഇതു കണ്ടു പുള്ളി ചോദിച്ചു “മുതല കുട്ടികള്‍ക്ക് തീറ്റ കൊടുക്കാന്‍ ഉലക്കയോ” ഹ ഹ ഹ .... അടുത്ത വീട്ടിലെല്ലാം ലൈറ്റ് ഇട്ടപ്പോള്‍ പുള്ളിക്ക് പരസര ബോധം വന്നത്..!!

പിന്നെ തന്‍റെ കയ്യിലെ സൂട്ട് കെയ്സ് തുറന്നു ഓരോന്നായി കാണിച്ചു പറഞ്ഞു ഇതു മലപ്പുറം കത്തി, സരിത വാള്‍, മാമുക്കോയ പല്ല്.. സുധീരന്‍ അമ്പും വില്ലും, മുരളിയുടെ നനഞ്ഞ മുണ്ടും.. പിന്നെ ഗര്‍ഭം കലക്കി ഗുണ്ടും...!! ഓരോന്നും ഉപയോഗിക്കേണ്ട രീതികളും പറഞ്ഞു കൊടുത്തു..!! നഹാസിനു ഒന്നും അത്ര ബോധിച്ചില്ല ..! അവസാനം പറഞ്ഞ ഗുണ്ട് പരീക്ഷിക്കാന്‍ തീരുമാനിച്ചു...!! ഇന്നത്തോടെ നായ ശല്യം അവസാനിപ്പിക്കണം. അല്ല പിന്നെ..!!

ഉറക്ക മോഴിച്ചു കാത്തിരിപ്പായി.. രാത്രി ഒന്ന്, രണ്ട് മണി കഴിഞ്ഞു എവിടെ നായകള്‍...! ഒന്നും കാണുന്നില്ല...! അവസാനം നാല് മണിയായപ്പോള്‍ അതാ വരുന്നു എട്ടു പത്തു നായ്ക്കള്‍ ഒരുമിച്ചു...! മുരണ്ടു കുരച്ചു ഗേറ്റിനരികില്‍ എത്തി..! ഇതു തന്നെ പറ്റിയ സമയം എന്നു മനസ്സിലാക്കി അഞ്ചു വിനോട് തീപ്പട്ടി കത്തിക്കാന്‍ പറഞ്ഞു...! പാവം ഉറക്കച്ചുവടില്‍ എവിടെ കത്തുന്നു...! അവസാനം നഹാസ് തന്നെ ഗുണ്ടിന്‍റെ തിരിക്കു കത്തിച്ചു ഒരേറു..!! അതു മുറ്റത്തെ തെങ്ങില്‍ തട്ടി എറിഞ്ഞതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു നഹാസിന്റെ വയറിനു മുകളില്‍ എത്തിയതും പൊട്ടിയതും ഒരുമിച്ചു...!!

എന്റമ്മോ എന്നും പറഞ്ഞു നഹാസ് ഒരോട്ടമായിരുന്നു പുറത്തേക്ക്... ഈ സൌണ്ട് കേട്ടതും നായകള്‍ എല്ലാം ജീവനും കൊണ്ടോടി.... ഒരാള്‍ മുറ്റത്തു ജീവനും വേണ്ടി കരഞ്ഞു...!! ഇപ്പൊ സുഖമായി വരുന്നു...! തിരക്കുകള്‍ മാറ്റി വെച്ചു വീട്ടു തടങ്കലില്‍ വിശ്രമത്തിലാണ്....!
ഫോണ്‍ ചെയ്തപ്പോള്‍ ആണ് പറഞ്ഞത് മറ്റേ ഐറ്റം മതിയായിരുന്നു എന്ന്..... ഹ ഹ ഹ പണി കിട്ടി....!!
Mohammed Nahas
 
https://www.facebook.com/isakkisam
http://ishaquep.blogspot.in/














Thursday, September 11, 2014

ഫേസ്ബുക്ക്‌.

ഫ്ലാഷ് ന്യൂസ്‌...!! കേരളത്തില്‍ നിന്നും ചില രാഷ്ട്രീയ ബിസിനസ് കിങ്കരന്മാര്‍ മുഖ പുസ്തക മുതലാളി സുക്കര്‍ബര്‍ഗിനെ കാണാന്‍ പോയി....!! കേരളത്തില്‍ പരിപൂര്‍ണ്ണ മദ്യനിരോധനം നിലവില്‍ വന്നാല്‍ കഞ്ഞി കുടി മുട്ടുമെന്നായപ്പോള്‍ അല്ലറ ചില്ലറ നിര്‍ദേശങ്ങളുംമായാണ് എത്തിയത്...! കേരളത്തിലെ മുഖപുസ്തക ഫ്രാഞ്ചസി വേണമെന്നാണ് ആവശ്യം....!! ഒരു സ്റ്റാറ്റസ് അപ് ലോഡ് ചെയ്യാന്‍ ഒരു രൂപ..!! ഫോട്ടോ ഒന്നിന് രണ്ടു രൂപ...!! ഗ്രൂപ്പ് തുടങ്ങാന്‍ അഞ്ചു രൂപ...!! പേജു, ഇന്‍വിറ്റെശന്‍, മറ്റു തുടങ്ങിയ എല്ലാ സര്‍വീസിനും പത്തു രൂപ വീതവും ചാര്‍ജു ഈടാക്കാനാണു നിര്‍ദേശം..!! പിന്നെ ഒരു പോസ്റ്റിനു നൂറു ലൈക്ക്,അമ്പതു കമെന്റു അമ്പതു ഷെയര്‍ ലഭിച്ചാല്‍ അഞ്ചു രൂപ വീതം പോസ്റ്റിനുടമ അടച്ചിരിക്കണം...!! നിര്‍ദേശങ്ങള്‍ കേട്ട ശേഷം അവരെ പിടിച്ചു പുറത്താക്കി എന്നാണു വിവരം...!!
ഐഡിയ പറഞ്ഞു കൊടുത്തു അവരിങ്ങു പോന്നു...!! ഇനിയിതെങ്ങാനും നടപ്പിലാക്കുമോ... ? സ്റ്റാറ്റസ്ന്‍റെ എണ്ണം കുറയുമോ... ? ചുമ്മാ ഒരു ചായ കുടിച്ചു എന്നു വല്ല പൈങ്കിളികളും സ്റ്റാറ്റസ് ഇട്ടാല്‍ അഞ്ഞൂറ് ലൈക്കാ...? അവരുടെയൊക്കെ സ്ഥിതി കട്ടപൊക....!! ഒരു കാര്യം ഇതു നടപ്പിലാക്കിയാല്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ കുറച്ചൊക്കെ നീങ്ങുമെന്ന് ആശിക്കാം..! സ്മാര്‍ട്ട് ഫോണ്‍ കമ്പനിക്കാര്‍ സുക്കര്‍ബര്‍ഗിനെ കാണാന്‍ നെട്ടോട്ടമോടുകയാണ് പോലും...!!
..................................................
‪#‎സര്‬‍ക്കാര്‍ ഓഫീസില്‍ പോയപ്പോള്‍ പറയുന്നോതോന്നും കേട്ട് കേട്ടില്ല എന്ന മട്ടില്‍ സ്മാര്‍ട്ട് ഫോണില്‍ നോക്കിയിരുന്ന വിദ്വാനെ കണ്ടപ്പോള്‍ തോന്നിയതാ...! എന്താ ല്ലേ..!! പുരോഗതി..!!!

Tuesday, September 09, 2014

ഫ്രീക്ക്...

അങ്ങു ദൂരെ...
ഒരിക്കലും
കണ്ടുമുട്ടാത്ത
നിന്നെ സ്നേഹിക്കാന്‍
വളെരെ എളുപ്പമാണ്..!

കാണാതെ കേള്‍ക്കാതെ
നിങ്ങളെ കണ്ടുമുട്ടാത്ത
ഒരാളെ
പ്രണയിക്കാന്‍
അതിലും എളുപ്പമാണ്..!!
---------------------------------------

#‎
ഫ്രീക്ക്‬
.. ഫ്രീക്കന്മാര്‍ക്ക് ഒരു പ്രണയ സൂത്രവാക്യം... പ്ലിംഗ്...


https://www.facebook.com/isakkisam



Wednesday, September 03, 2014

കല്യാണം... ?

എന്തിനാണ് കല്യാണം കഴിക്കുന്നത്‌?
പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്.
എത്ര ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില്‍ ചോദിക്കാനും പറ്റില്ല. അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കാദര്‍ക്കാനോട് ചോദിച്ചു. കാദര്‍ക്ക ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ ഇതാണ്.

കുറെ ഉറുമ്പുകള്‍ ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു. അപ്പോള്‍ അവര്‍ ഒരു പ്ലാവില്‍ നല്ല പഴുത്ത ചക്ക കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക തിന്നാന്‍. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നില്‍ക്ക് ഞാന്‍ പോയി നോക്കീട്ടു വരാം. ചക്ക നല്ലതാണെങ്കില്‍ ഞാന്‍ വന്നു പറയാം എന്ന്. ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു. അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാന്‍ പോയി. കുറെ കഴിഞ്ഞിട്ടും ആ ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള്‍ രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവന്‍ നമുക്ക്‌ തരാതെ ചക്ക മുഴുവന്‍ തിന്നേണ്ട പരിപാടിയാ, ഞാന്‍ പോയി നോക്കീട്ടു വരാം" അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക്കാന്‍ പോയി. അതും തിരിച്ചു വന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന് മനസ്സിലാക്കിയ ബാക്കി ഉറുമ്പുകള്‍ മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവര്‍ ഒന്നും വന്നില്ല. പോയവര്‍ പോയവര്‍ ചക്ക തിന്നു തീര്‍ക്കുകയാണ് എന്ന് കരുതിയ ബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്ക തിന്നാന്‍ പോയി. എന്നാല്‍ സത്യത്തില്‍ സംഭവിച്ചതെന്താ? ചക്ക തിന്നാന്‍ പോയ ആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്‍ കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ള വെളഞീറിനുള്ളില്‍ കുടുങ്ങി ഒട്ടിപ്പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ കഴിയാത്ത വിധം പിടക്കുകയായിരുന്നു. ഇന്നും ഉറുമ്പുകള്‍ ചക്ക തിന്നാന്‍ കയറുന്നു. വെളഞീറില്‍ പറ്റിപ്പിടിച്ചു പിടയുന്നു. പുറത്തുള്ള ഉറുമ്പുകള്‍ തെറ്റിദ്ധരിച്ചു ചക്ക തിന്നാന്‍ ഓടിക്കയറൂന്നു. കാദര്‍ക്ക കഥ പറഞ്ഞു നിര്‍ത്തി.


https://www.facebook.com/isakkisam?ref_type=bookmark

Monday, August 11, 2014

"ശശി ബലധില്‍"

നാട്ടില്‍ എല്ലാവരും കളിയാക്കി നിരാശനായ ശശി അവസാനം പ്രവാസം സ്വീകരിച്ചു ജിദ്ദയിലെ ബലധില്‍ എത്തി......!! 

ജോലി അന്വേഷിച്ചു നടന്നു അവസാനം ഒരു സൂപ്പര്‍ മാര്‍കറ്റില്‍ സെയില്‍സ് മാന്‍ ആയി ജോലിക്ക് കയറി...! 

ശശി ജോലിക്ക് കയറിയ അന്ന് തൊട്ടു കടയില്‍ കച്ചവടം 4 ഇരട്ടി ആയി വര്‍ദ്ധിച്ചു....!! 

ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണമായി കടയുടമ..!

ഒരു ദിവസം ശശി ഒരാള്‍ക്ക്‌ ചൂണ്ട വില്‍ക്കുന്നത് കടയുടമ ശ്രദ്ധിച്ചു...!

അയാള്‍ മീന്‍ പിടിക്കാനുള്ള മറ്റു സാമഗ്രികളടക്കം 150 റിയാലിന് വാങ്ങി..!

ശശി അയാളോട് പറഞു , താങ്കള്‍ ധരിച്ചിരിക്കുന്ന ഷൂസ് വളെരെ വില കൂടിയതാണല്ലോ..?

ഇതുപയോകിച്ചു ചൂണ്ടയിടാന്‍ പോയാല്‍ അതു കേടു വരില്ലേ ? 

സ്പോര്‍ട്സ് ഷൂ വാങ്ങിച്ചോളൂ...... രാവിലെ നടക്കാന്‍ പോകുമ്പോഴും ഉപയോഗിക്കാമല്ലോ ?

അയാള്‍ 100 റിയാലിന് സ്പോര്‍ട്സ് ഷൂ വാങ്ങി..! 

ശശി വീണ്ടും പറഞു.... താങ്കള്‍ നല്ല വെളുത്തിട്ടല്ലേ...! വെയിലു കൊള്ളാതിരിക്കാന്‍ ഒരു കുടയും വാങ്ങിക്കോളൂ......!! 

അയാള്‍ 20 റിയാലിന് ഒരു കുടയും വാങ്ങി..! 

ശശി പിന്നെയും പറഞ്ഞു... താങ്കള്‍ കുറെ നേരം ചൂണ്ടയിട്ടാല്‍ വിശക്കൂലെ ? 

അയാള്‍ 75 റിയാലിന് ജൂസും , ചിപ്സും മറ്റു ഭക്ഷണ സാധനങ്ങള്‍ വാങ്ങി..! 

അയാള്‍ പോയ ശേഷം കടയുടമ ശശിയെ വിളിച്ചു അഭിനന്ദിച്ചു.." 

"സബാഷ് !  ഒരു ചൂണ്ട വാങ്ങാന്‍ വന്ന അയാളെ കൊണ്ട് ഇത്രയൊക്കെ സാധനങ്ങള്‍ വാങ്ങിപ്പിച്ചില്ലേ...... ! സമ്മതിച്ചിരിക്കുന്നു." 

അപ്പോള്‍ ശശി : അതൊന്നുമല്ല മുതലാളി, അയാള്‍ ഭാര്യക്ക് "ആള്‍വേയ്സ്" പാഡ് വാങ്ങാന്‍ വന്നതാ..."

ഞാന്‍ ചോദിച്ചു അഞ്ചു ദിവസം എന്ത് ചെയ്യാനാ, ചൂണ്ടയിടാന്‍ പോയിക്കൂടെയെന്നു... :) :) :) :)




Sunday, June 08, 2014

"ഖാദറും ബലാത്സംഗവും"

സുബിഹി നമസ്കാര ശേഷം ഖാദര്‍  തന്‍റെ അഞ്ചേക്കര്‍ പറമ്പില്‍ ഒരു കറക്കം പതിവാണ്...!

തന്‍റെ പുരയിടം നില്‍ക്കുന്നതിന്‍റെ പിന്നിലായി നോക്കെത്താ ദൂരത്തു കൂടി ഒരു അരുവി കടന്നു പോകുന്നു....!

 നല്ല തെളി നീരുള്ള വെള്ളമാണ് അതിലെപ്പോഴും ...!

കഴിഞ്ഞ തവണ ചന്തയില്‍ നിന്നും വാങ്ങിയ തേക്കിന്‍ തൈകള്‍ നട്ടത് ഒരു കിളിര്‍ തൂമ്പ് വന്നിരിക്കുന്നു... അതു ഒന്നു തലോടി അങ്ങു അരുവിക്കരികിലേക്ക് നടക്കുകയായിരുന്ന ഖാദര്‍ ...!

അപ്പോഴതാ തനിക്കഭിമുഖമായി കുറേ എക്സൈസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയായ അരുവിക്കരികില്‍  നിന്നും കുറേ ചാരായം വാറ്റുന്ന ഉപകരണങ്ങളുമായി തന്‍റെ വീട് ലക്ഷ്യമാക്കി വരുന്നു...!

ഖാദറിനെ കണ്ടതും എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു,,,,  "യു ആര്‍ അണ്ടര്‍ അറസ്റ്റ്....'

ആദ്യം ഒന്നു പരുങ്ങിയ ഖാദര്‍ പിന്നെ ഉദ്യോഗസ്ഥരോട് ചോദിച്ചു .... ?

നമ്മള് എന്തു തെറ്റ് ചെയ്തിട്ടാ അറസ്റ്റ് ചെയ്യുന്നത്... ങ്ങള് പറീന്ന്‍....!

ഹാജിയാരെ നിങ്ങളുടെ ഈ വീട് നില്‍ക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ നിന്നാണ് വാറ്റു ചാരായം ഉണ്ടാക്കി വില്‍ക്കുന്ന സാമഗ്രികള്‍ കിട്ടിയത്...!

വാറ്റു ചാരായം ഉണ്ടാക്കി വിറ്റു എന്നാണു കേസ്...!

ഞമ്മള് ആ സാദനം കുടിക്കാറുമില്ല .... പിന്നല്ലേ ഉണ്ടാക്കുന്നത്‌...!
ഞമ്മക്കത് "ഹറാമാണ്‌" പച്ച കള്ളം...! ഇത് ഞമ്മക്ക് ആരോ പണി തന്നതാണ്
ഇന്‍സ്പെക്ടര്‍ ഏമാന്‍ ഇതൊന്നും വിശ്വസിക്കരുത്...!

ഇന്‍സ്പെക്ടര്‍ പറഞ്ഞു , ഇതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ല ... ഹാജിയാരുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു..... അതു കൊണ്ടു അറസ്റ്റു ചെയ്യാതെ പറ്റില്ല...!

ഇതുകണ്ടുകൊണ്ട് ഖാദറിന്റെ ഭാര്യ ജമീല ഓടി വന്നു നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി.... !
ഇജ്ജ് ഒന്നടങ്ങ്‌ ജമീല ഇത് ഞമ്മക്കിട്ടു ആരോ പണിതതാ...!
വഴി ഉണ്ടാക്കാം,

ന്നാ പിന്നെ ഇന്‍സ്പെക്ടര്‍ ഏമാന്‍ ഒരു കേസ് കൂടി ചാര്‍ജു ചെയ്തോളൂ...!

ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളൂ.

എക്സൈസ് ഇസ്പെക്ടര്‍ അതെന്തിനാ ഹാജിയാരെ ... താങ്കള്‍ അതിനു ബലാല്‍സംഗം ഒന്നും ചെയ്തില്ലല്ലോ....!

ഖാദര്‍ അതിനു ഇങ്ങനെ മറുപടി കൊടുത്തു,

ബലാല്‍സംഗം ഒന്നും ഞമ്മള് ചെയ്തിട്ടില്ല  "പക്ഷേ അതിന്‍റെ ഉപകരണം എന്‍റെ കയ്യിലുണ്ടല്ലോ .....!




Wednesday, June 04, 2014

ഇതാണ് മലയാളി ... :) :)

ദുബൈ വിശേഷങ്ങള്‍ ..... !

മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്ന് പേരെ ദുബൈയ് പോലീസ് അറസ്റ്റ് ചെയ്തു, ഒരു ജര്‍മനിക്കാരനും പാക്കിസ്ഥാനിയും കൂടെ ഒരു മലയാളിയും ....!

അവിടെ ശിക്ഷ വിചിത്രം......!

മുതുകത്തു ഇരുപതു അടി ,,അതും ഒന്നാംതരം ചാട്ടക്ക് .....!

ശിക്ഷ നടപ്പാക്കുന്ന ദിവസം മൂന്നു പേരും ഹാജര്‍ ആയി....!


ശിക്ഷ ഏറ്റു വാങ്ങുന്നതിനായി മൂന്നു പേരും നിന്നു .....  
ശിക്ഷ നടപ്പാക്കുന്ന കാട്ടറബി എത്തി .....!

ഇന്ന് ഷൈക് അറബി വളരെ സന്തോഷവാനാണ് ...

അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരുവളുടെ പിറന്നാള്‍ ആണ് ഇന്ന്....!

അവളുടെ ഒരാഗ്രഹം ....!  

ഇന്ന് തല്ലു കൊടുക്കുന്നതിനു മുന്‍പ് ശിക്ഷ ഏറ്റു വാങ്ങുന്നവര്‍ക്ക് ഒരു ആഗ്രഹം ചോദിക്കാം ... ? 

അതിനു ശേഷം തല്ലും ......!

ആദ്യം ജര്‍മന്‍ കാരനെ വിളിച്ചു.....!
കാഞ്ഞ ബുദ്ധി. അവന്‍ അവന്‍റെ ആഗ്രഹം പറഞ്ഞു..

തല്ലുന്നതിനു മുന്പ് മുതുകത്തു ഒരു തലയണ വെച്ച് കെട്ടണം ....!

തലയണ വന്നു , കെട്ടി തല്ലു തുടങ്ങി..... പത്താം തല്ലിന് തലയണ തവിടുപൊടി..... അടുത്ത പത്തു തല്ലു കൊണ്ട് ജര്‍മന്‍ കാരന്‍റെ പരിപ്പിളകി ........!

ലൈനില്‍  രണ്ടാമത് പാക്കിസ്ഥാനി .....!

അവന് ഒന്ന് കണക്കുകൂട്ടി....!  പത്തിന് ഒരു തലയണ...! അപ്പോള് ഇരുപതിന് രണ്ട്...!
ആഗ്രഹം അവന് പറഞ്ഞു...! രണ്ടു തലയണ വെച്ച് കെട്ടണം ......!

കെട്ടി , അടി തുടങ്ങി , പതിനഞ്ചാം തല്ലിന് തലയണ പീസ് പീസ് .... ബാക്കി അടി മുതുകത്തു.......!

അടുത്തത് നമ്മുടെ മലയാളി ....!

അറബി പറഞ്ഞു...  ഓ നീ കേരളത്തില്‍ നിന്നാണല്ലേ....!

ദൈവത്തിന്റെ സ്വന്തം നാട്.... നിനക്ക് രണ്ടു ആഗ്രഹം ചോദിക്കാം......!

മലയാളി അറബിയെ ഒന്ന് തൊഴുതു.....!  മലയാളി ആഗ്രഹം പറഞ്ഞു,

ആഗ്രഹം ഒന്ന് :- അര്‍ബാബ്......  തെറ്റ് പറ്റിപോയി.......! ശിക്ഷ കടുത്തത് തന്നെ വേണം...!  ഇരുപതല്ല എനിക്ക് അന്‍പതടി.....!  ഇനി  ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ചാട്ടയടി എനിക്കൊരു പാഠമാകട്ടെ ....!

ഇതു കേട്ട ജര്‍മന്‍കാരനും  പാക്കിസ്ഥാന്‍കാരനും  അറബിയും അമ്പരന്നു പോയി........!

രണ്ടാം ആഗ്രഹം പറയു.......!  അറബി ചൊദിച്ചു ....?

"യാ അര്‍ബാബ്''  ....ആ പാക്കിസ്ഥാന്‍കാരനെ എന്റെ മുതുകത്തു വെച്ച് കെട്ടണം...!  :) :) 

കടപ്പാട്:- വാട്ട്സ് അപ്പ്.

Friday, May 23, 2014

"ഞാന്‍ ഉസ്മാനാണേ"

കളിക്കളം ... ഇത്കള്ളന്മാരുടെ  കളിക്കളം... വര്‍ഷങ്ങള്‍ക്കു മുന്‍പു എന്‍റെ നാട്ടില്‍ നടന്ന ഒരു ചെറിയ രസകരമായ  സംഭവ കഥ... !

ചെട്ടിപ്പടി , കൊടക്കാട്,തയ്യിലക്കടവ്,ഉള്ളണം,പരപ്പനങ്ങാടി പ്രദേശങ്ങളില്‍ കള്ളന്മാരുടെ ശല്യം അതി രൂക്ഷമായിരിക്കുന്നു ... പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതികളുടെ കൂമ്പാരം, പോലീസ് പലതും പറഞ്ഞു കൈ മലര്‍ത്തി, പേരിനൊരു നൈറ്റ് പെട്രോള്‍ നടത്തും... അത്ര തന്നെ,

മോഷണ പരമ്പര തുടര്‍ന്നു കൊണ്ടിരുന്നു... ! അതിലതികവും പൂട്ടിക്കിടക്കുന്ന പാവം പ്രവാസികളുടെതായിരുന്നു... !!

വിലപിടുപ്പുള്ള സാദനങ്ങള്‍ ഒന്നും കിട്ടിയില്ലങ്കിലും വീടിന്‍റെ ഡോറും അലമാരയുമെല്ലാം കുത്തി തുറന്നു നാശ നഷ്ട്ടങ്ങള്‍ വരുത്തികൊണ്ടിരുന്നു ഈ കള്ളന്മാര്‍.

ആയിടക്കാണ് എന്‍റെ തറവാട്ടു വീട്ടിലും കള്ളന്‍ കയറിയത്.. !

ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളും പ്രവാസികള്‍ തന്നെ ... ! 

ഉമ്മപെങ്ങളുടെ വീട്ടില്‍ പോയതായിരുന്നു... രാവിലെ മില്ലില്‍ പൊടിക്കാന്‍ വന്ന ആരോ ആണ് കണ്ടത് , വീട്ടിലെ മെയിന്‍ ഡോര്‍ തുറന്നു കിടക്കുന്നു...  ബെല്ലടിച്ചിട്ടു ആരും പുറത്തേക്ക് വരുന്നുമില്ല ... ഡോര്‍ ലോക്ക് പൊട്ടിച്ചത് പിന്നെയാണ് അവരുടെ ശ്രദ്ധയില്‍ പെട്ടത്.. പിന്നെ ഉടനെ ഉമ്മാനെ ഫോണ്‍ ചെയ്തു വരുത്തി, ഉമ്മ എത്തുമ്പോഴേക്കും പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്നും പോലീസുകാരും എത്തി... ഉമ്മയും പെങ്ങന്മാരും അളിയനും കൂടി അകത്തു കയറി പരിശോദിച്ചു... ! 

വില പിടിപ്പുള്ളതോന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല ... !

എങ്കിലും അലമാരകളെല്ലാം കുത്തി തുറന്നിരിക്കുന്നു... വസ്ത്രങ്ങള്‍ എല്ലാം വാരി പുറത്തിട്ടിരിക്കുന്നു.... എല്ലാ മുക്കും മൂലയും അരിച്ചു പെരുക്കിയിരിക്കുന്നു...!

ഇതില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ സ്റ്റോര്‍ റൂമില്‍ ഉള്ള അരിച്ചാക്ക് മുഴുവന്‍ നിലത്തു ചെരിഞ്ഞിരിക്കുന്നു ... മുളക് പൊടി.. മല്ലിപ്പൊടി,കടുക്,ജീരകം,പരിപ്പുകള്‍ ഇവയെല്ലാം ഇട്ടിരിക്കുന്ന ചെറിയ ടിന്നുകള്‍ ക്കുള്ളിലെല്ലാം തിരഞ്ഞിരിക്കുന്നു .... ഒന്നുകില്‍ അലമാരയുടെ ചാവി... അല്ലെങ്കില്‍ മറ്റു വില പിടിപ്പുള്ള എന്തെങ്കിലും ... ഒരു കാര്യം എല്ലാവരും ശ്രദ്ദിക്കുമല്ലോ ....!

കള്ളന്മാര്‍ നോക്കില്ല എന്നു കരുതി ചപ്പു ചവറിലും, മറ്റു നിസ്സാര സ്ഥലങ്ങളിലും വിലപിടിപ്പുള്ള സാദനങ്ങള്‍ ഒളിപ്പിച്ചു വെക്കരുത്... ഇപ്പോഴത്തെ കള്ളന്മാര്‍ ആദ്യം തിരയുന്നത് ഇത്തരം സ്ഥലങ്ങളിലാണ്.

ഇതിനിടയില്‍ മറ്റൊരു സംഗതി പറയാന്‍ വിട്ടു... വീട് നിറയെ ജനനിപിടമാണ്..!  
പോലീസുകാര്‍ എന്തൊക്കെയോ കുത്തി കുറിക്കുന്നു...! 

ഉമ്മ വന്നു പോലീസുകാരോട് പറഞ്ഞു .. ! 
"വിലപിടിപ്പുള്ളതൊന്നും പോയിട്ടില്ല..." 

കള്ളനു വിശന്നിട്ടുണ്ടാവും , ഫ്രിഡ്ജില്‍ ഉള്ള പഴയ ചോറും,കറിയും , ഫ്രൂട്സും കഴിച്ചതിന്‍റെ അവശിഷ്ട്ടങ്ങള്‍ ടേബിളില്‍ കാണാം ... ! 

നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഒരു ബ്രോക്കര്‍ പോലീസുകാരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... കുറച്ചു കഴിഞ്ഞു അളിയെന്റടുത്തു വന്നു പറഞ്ഞു ഒരു ചുകന്ന ഗാന്ധി കൊടുക്കണം പോലീസുകാര്‍ക്ക്...!  
കാര്യങ്ങളെല്ലാം ഒന്ന് സ്പീഡ് ആക്കാനാണ് , ഒന്നും നഷ്ട്ടപെട്ടില്ലങ്കിലും നാട്ടു നടപ്പാണ് എന്നു പറഞ്ഞു ആ ബ്രോക്കര്‍ ഒരു ചുവന്ന ഗാന്ധി വാങ്ങി പോലീസിനു കൊടുത്തു പോലും...! 

അടുത്ത ദിവസം ഞാന്‍ ഗള്‍ഫില്‍ നിന്ന് വിളിച്ചപ്പോള്‍ ഈ ഗാന്ധി കഥയും പറഞ്ഞു ഉമ്മ :) അളിയന്‍റെ പോകറ്റില്‍ നിന്ന് ഒരു ചുകന്ന ഗാന്ധി കുറഞ്ഞതു മിച്ചം, ഡോറും അലമാരയും നന്നാക്കാന്‍ വേറെയും കുറച്ചു ചുകന്ന ഗാന്ധി വേണ്ടി വന്നു... ! പിന്നീടങ്ങോട്ട് ഇന്ന് വരെ ഉമ്മ അലമാര പൂട്ടിയിട്ടില്ലത്രേ പുറത്തു പോകുമ്പോള്‍. :)

വേറെ രസമുള്ള ഒരു കാര്യം നാട്ടില്‍ ഒരു ഗൂര്‍ക്ക ഉണ്ടായിരുന്നു...!

ഒന്നാം തിയതി ആയാല്‍ പരപ്പനങ്ങാടി മുതല്‍ ആനങ്ങാടി വരെ റോഡ്‌ അരികില്‍ താമസിക്കുന്ന വീടുകളില്‍ നിന്ന് 25 രൂപ മാസപ്പിരിവ് നടത്തുന്നതും രാത്രിയില്‍ പേരിനു ഒന്നു സൈക്കിളില്‍ കറങ്ങുന്നതും ആണ് ഈ ഗൂര്‍ക്കയുടെ ഹോബി...! കള്ളന്മാരുടെ ശല്യം കൂടിയപ്പോള്‍ പുള്ളി നാട്ടില്‍ ലീവിനു പോയത്രേ... :) 

"കള്ളന്മാരുടെ വിളയാട്ടം തുടര്‍ന്നു കൊണ്ടിരുന്നു.... !  നാടെങ്ങും ഭീതിയില്‍ തന്നെ ...! ഇന്നിവിടെ ഇന്നലെ ഉള്ളാണത്ത് മിനിഞ്ഞാന്ന് മറ്റൊരിടത്ത് എന്നിങ്ങനെ കഥകള്‍ തുടര്‍ന്നു കൊണ്ടിരുന്നു....!

എന്‍റെ അയല്‍വാസി കൂടിയായ ശ്രീനിവാസന്‍റെ വീട്ടില്‍ ഫോണ്‍ ചെയ്തു പറഞ്ഞും കള്ളനെത്തി... രാത്രി ഉറങ്ങാതെ കാത്തിരുന്ന ശ്രീയേട്ടനും കുടുംബവും രാത്രി രണ്ടു മണി ആയപ്പോള്‍ ഒരു ജീപ്പ് വന്നു ഗൈറ്റിന്റെ അടുത്തു നിര്‍ത്തി ഉടനെ ശ്രീയേട്ടന്‍ പേര്‍ഷ്യയില്‍ നിന്ന് കൊണ്ടു വന്ന വലിയ ടോര്‍ച്ച് അടിച്ചു... വെളിച്ചം കണ്ടു കള്ളന്മാര്‍ ഗൈറ്റില്‍ വടി കൊണ്ടു അടിച്ചു ശബ്ദമുണ്ടാക്കി ജീപ്പില്‍ കയറി സ്ഥലം വിട്ടു..!

ഈ കഥ കൂടി കേട്ടതോടെ ച്ചുറ്റുഭാഗത്തുള്ള കുറച്ചു ചെറുപ്പക്കാര്‍ ഒത്തുകൂടി ഒരു നൈറ്റ് പെട്രോളിംഗ് ടീം സജ്ജമാക്കി കള്ളന്മാരെ പിടിക്കാന്‍...! 

അവര്‍ പതിനഞ്ചോളം കമാന്‍ഡോകള്‍ ഉണ്ടായിരുന്നു...!  വടി,കമ്പിപ്പാര , ഉലക്ക... കൊടാകത്തി..., അരിവാള്‍ ...  തുടങ്ങിയ വീട്ടിലുള്ള ആയുധങ്ങളോട് കൂടി രാത്രി കാവലിരിപ്പായി...   രണ്ടു മൂന്നു ദിവസം ഒന്നും സംഭവിക്കാതെ കടന്നുപോയി...!

നാലാമത്തെ രാത്രി...  തീരെ നിലാവുണ്ടായിരുന്നില്ല , മാനത്തു ഒരു നക്ഷത്രം പോലും കാണുന്നില്ല ... രാത്രി 12 ആയപ്പോള്‍ വൈദുതിയും പോയി .. തെരുവ് വിളക്കിന്‍റെ പ്രകാശവും നഷ്ട്ടപെട്ടു...! എങ്ങും കൂരാ കൂരിരുട്ട് മാത്രം... ഒരു ഭയാനകമായ നിശബ്ദത അവിടെ തളം കെട്ടി നിന്നിരുന്നു....!  ചെണ്ടയുടെ കൂട്ടമായുള്ള അടി കേള്‍ക്കുന്ന പോലെ.... ഒന്നു കൂടി ശ്രദ്ദിച്ചു കേട്ടപ്പോള്‍ അത് കമാന്‍ഡോകളുടെ ഹൃദയ മിടിപ്പായിരുന്നു... ! തട്ടാന്റെ പറമ്പില്‍ നിന്നും പാല പൂത്ത മണം കാറ്റില്‍ കമാന്‍ഡോകളെ തേടി വന്നുകൊണ്ടിരുന്നു ...!  അങ്ങു കിഴക്ക് റയില്‍ പാളത്തിനടുത്തെ കാവില്‍ നിന്നും കുറുക്കന്മാര്‍  ഓരിയിടുന്നു... റോഡു വക്കിലെ ഞാവല്‍ മരത്തില്‍ നിന്നും ഒരു കുത്തിചൂളാന്‍ ചൂളം വിളിക്കുന്നുമുണ്ട്....! 
  "പഴമക്കാര്‍ക്ക് ഒരു അടക്കം പറച്ചിലുണ്ട് കുത്തിചൂളാന്‍ നിറുത്താതെ ചൂളമടിച്ചാല്‍ അടുത്ത പുലരി ഒരു മരണം കണ്ടു കൊണ്ടായിരിക്കും....."  

എങ്ങും നിശബ്ദത .... ! കമാന്റോകള്‍ എല്ലാം നിരാശരാണ് ...! മൂന്നു ദിവസത്തെ ഉറക്കമോഴിച്ചത് കൊണ്ട് ശരീരത്തിന് ക്ഷീണം തുടങ്ങിയിരിക്കുന്നു ...!

പെട്ടന്നാണ് അതു സംഭവിച്ചത്...!  ഒരു കറുത്ത അംബാസടര്‍ കാര്‍ ചെട്ടിപ്പടി ജെങ്ങ്ഷനില്‍ തയ്യിലക്കടവ് റോഡില്‍ നിന്നു കടലുണ്ടി റോഡിലേക്ക് തിരിഞ്ഞു...! ഒരു ഹെഡ് ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ല ...!  മറ്റേ ഹെഡ് ലൈറ്റിന്റെ പകുതി ഭാഗം കറുത്ത പെയിന്റ് കൊണ്ടു മൂടിയിരിക്കുന്നു ...!  നേരിയ വെളിച്ചം മാത്രം കാണാം....!  കാര്‍ വളെരെ സാവധാനത്തിലാണ് മുന്നോട്ടു വരുന്നത്, നമ്മുടെ കമാന്റോകള്‍ എന്തിനും സജ്ജരായി കാത്തുനിന്നു ... കാര്‍ പെട്ടന്ന് സ്പീഡ് കൂടി ... മദ്രസക്കടുത്തുള്ള ആലിന്‍ ചുവട്ടില്‍ എത്തിയതും കാര്‍ പെട്ടന്ന് പടിഞ്ഞാറോട്ടുള്ള  ലക്ഷം വീട് കോളനി റോഡിലേക്ക് തിരിഞ്ഞു ...!

കമാന്റൊകള്‍ക്ക് ശ്വാസം നേരെ വീണു,
കുറച്ചു കൂടി മുന്നോട്ടു വന്നാല്‍ റോഡ്‌ കല്ലുകള്‍ വെച്ച്  ബ്ലോക്ക് ചെയ്തിരുന്നു...!
ഉടനെ അവര്‍ കാര്‍ ലക്ഷ്യമാക്കി മുന്നോട്ട് ഓടി വന്നു....!
കാര്‍ ലക്ഷം വീട് കോളനി ലക്ഷ്യം വെച്ച് നീങ്ങി തുടങ്ങിയിരുന്നു....!

കമാന്റൊകളില്‍ ഒരുത്തന്‍ പറഞ്ഞു ... കള്ളന്മാര്‍ നമ്മുടെ വലയില്‍ വീണു കഴിഞ്ഞു...!
ഇനി രക്ഷയില്ല ...!
പെട്ടന്നു എല്ലാവരും കൂടി ലക്ഷം വീട് കോളനിയിലേക്കുള്ള റോഡു കല്ലുകള്‍ കൊണ്ടു ബ്ലോക്കാക്കി... കാരണം ആ റോഡ്‌ കോളനിയില്‍ അവസാനിക്കും ... കാറിനു തിരിച്ചു പോകാന്‍ മറ്റു വഴികളില്ലതാനും .. !! 

എല്ലാവരും ആയുധങ്ങളുമായി കാര്‍ ലക്ഷ്യം വെച്ചു  നീങ്ങി ...!
ഓടി കാറിനടുത്തെത്താനയതും കാര്‍ പെട്ടന്ന് ഒഴിഞ്ഞ സ്ഥലത്തു നിന്നും തിരിച്ചു വന്ന വഴിയിലേക്ക് തിരിഞ്ഞു നിന്നു.....!

ഹെഡ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ ഡ്രൈവര്‍ കാണുന്ന കാഴ്ച്ച അതി ഭയാനകമായിരുന്നു...!

സായുധരായ  പതിഞ്ചോളം വരുന്ന ചെറുപ്പക്കാര്‍ കാറിനെ വളയുന്നതായിരുന്നു ആ കാഴ്ച ....! 

ഡ്രൈവറുടെ കയ്യും കാലും കുഴഞ്ഞു... തൊണ്ട വരണ്ടു  ശബ്ദം പുറത്തു വരാതായി....!

ഒരു വിതത്തില്‍ സൈഡ് ഗ്ലാസ് താഴ്ത്താന്‍ പറ്റി... പിന്നെ ഒരു ശബ്ദം പുറപ്പെടുവിക്കാനുള്ള ശ്രമമായിരുന്നു...! 
"ഇ .. ഇ .. ത് ... ഞാ .. ന്‍ ... ഉ ...ഉ ...സ്... മാ... നാ... ണേ..." 

ഒരു വിതം വേച്ചു വേച്ചു പറഞ്ഞൊപ്പിച്ചു...! 

"ഞാന്‍ ഉസ്മാനാണേ" 

കമാന്റോയില്‍ ഒരാള്‍ ഡോര്‍ തുറന്നതും ഉസ്മാന്‍ താഴെ വീണു.... !

പേടിച്ചു വിറക്കുന്നുണ്ടായിരുന്നു ....!

അടിക്കാന്‍ ഉലക്ക ഓങ്ങിയ ചെറുപ്പക്കാര്‍ ഈ ശബ്ദം കേട്ടു ....!

"ഞാന്‍ ഉസ്മാനാണേ" 

ടോര്‍ച്ച് ഡ്രൈവറുടെ മുഖത്തേക്ക് അടിച്ചു... ആളെ തിരിച്ചറിഞ്ഞ കമാന്‍ഡോ മറ്റുള്ളവരോടായി വിളിച്ചു പറഞ്ഞു... ഇത് നമ്മുടെ  "ഡ്രൈവര്‍ ഉസ്മാനാണ്...."

ഒരാഴ്ച മുന്‍പു തിരിവനന്തപുരത്തിനു  ട്രിപ്പ്‌ പോയതായിരുന്നു  'ഉസ്മാന്‍'
പാവം നാട്ടില്‍ നടന്ന കോലാഹലങ്ങളൊന്നും അറിഞ്ഞിരുന്നില്ല ... !!

തല നാരിഴക്കാണ് ഉസ്മാന്‍റെ കാറും,തലയും രക്ഷപെട്ടത്..!!

പിന്നീട് പരപ്പനങ്ങാടിയില്‍ ഒരു എസ് ഐ അഗസ്റ്റിന്‍ വന്നു, ആളൊരു പുലിയായിരുന്നു... ഒരുപാട് തെളിയാതെകിടന്ന കേസുകളും, കള്ളന്മാരുടെ ശല്യങ്ങളും ഈ ധീരനായ ഓഫീസര്‍ തനിക്കു വരുതിയിലാക്കി. :)

കള്ളന്മാരെല്ലാം മറ്റൊരു ഗ്രാമത്തിലേക്ക് കളിക്കളം മാറ്റി... :)




കമാന്‍ഡോ ബിജു രാജിനെ ഈ അവധിക്കാലത്ത്‌   കണ്ടുമുട്ടിയപ്പോള്‍. 


















 

Tuesday, May 13, 2014

"ഭാര്‍ഗവീ നിലയം" 2 .

പുതു തലമുറയിലെ കുട്ടികള്‍ക്ക് അറിയാത്ത യക്ഷി കഥകള്‍..... !

ഭാര്യ വീട്ടിലേക്കുള്ള യാത്രകളില്‍ താനൂര്‍ മുക്കൊലക്കടുത്തു കൂടി എന്‍റെ ഇന്നോവ കാര്‍ കടന്നു പോകുമ്പോള്‍ സ്ഥിരം വരുന്ന  മക്കളുടെ ചോദ്യം ... ?

ഉപ്പാ ആ വീട്ടില്‍ ആള്‍ താമസമായോ ?
യക്ഷികളെ ഒഴിപ്പിച്ചോ... ?
എന്നൊക്കെ , ചുമ്മാ ഞാന്‍ തട്ടി വിടും ...  ഇല്ല യക്ഷികള്‍ ശല്യം കൂടിയിട്ടുണ്ട് .... അവിടെ ആര്‍ക്കും താമസിക്കാന്‍ പറ്റില്ല ....!  ആരും ആ വീട് വിലക്ക് വാങ്ങാനും വരുന്നില്ല ... ആരെങ്കിലും മൂന്നു ദിവസം ആ വീട്ടില്‍ തുടര്‍ച്ചയായി താമസിച്ചാല്‍ ആ വീട് ഫ്രീ ആയി കിട്ടും എന്നൊക്കെ.... 

ഈ വീടിനെ പറ്റി പലപല കിംവദന്തികളും  നിലവിലുണ്ട് ,

രാത്രിയില്‍ ബെഡ് റൂമില്‍ കിടന്നയാള്‍ പുലരുമ്പോള്‍ കൊലായിലായിരിക്കും ഉണരുക, ഭക്ഷണം പാകം ചെയ്‌താല്‍ അതില്‍ ചവറുകള്‍ കാണുക ,പെണ്ണുങ്ങളുടെ മുടി കെട്ടു താനേ ഭക്ഷണത്തില്‍ വരിക.... ടാങ്കില്‍ വെള്ളം ഉണ്ടായാലും ടാപ്പില്‍ വരില്ലത്രെ ... ചിലപ്പോള്‍ പൂട്ടിയിട്ട ടാപ്പില്‍ ചൂടുള്ള വെള്ളം വരിക ... അങ്ങിനെ പല മായാജാലങ്ങളും കാണുന്നു... ആര്‍ക്കും താമസിക്കാന്‍ പറ്റുന്നില്ലത്രേ... അവസാനം നമ്മുടെ നാട്ടില്‍ ജോലിക്കു വരുന്ന യു പി ക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ടും രക്ഷയില്ല ...! രാത്രിയില്‍ പല ശബ്ദങ്ങളും കേള്‍ക്കാറുണ്ടത്രേ..! തൊട്ടു മുന്നില്‍ റോഡാണ് ... റോഡി ലേക്കോ മറ്റോ ഒരു ശബ്ദം കേള്‍ക്കുകയില്ല താനും...! 

ഇത്തരം കിംവദന്തികള്‍ എന്‍റെ മക്കളും കേട്ടിരിക്കുന്നു.. !!

പിന്നെ എന്‍റെ ചക്കിയുടെ [ഹയ] അടുത്ത ചോദ്യമാണ് ?

ഉപ്പാ ശരിക്കും യക്ഷിയെ കണ്ടിട്ടുണ്ടോ ?

പിന്നേ .... ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട് ....

എങ്ങനെയാ യക്ഷികള്‍ ....  ഒന്ന് പറ ....  !!

തൂവെള്ള വസ്ത്രവും , അഴിച്ചിട്ട മുടിയും , കണ്ണുകളില്‍ അഗ്നി  ഗോളങ്ങളുമായി , നിലം തൊടാതെ ഒഴികി നടക്കുന്ന യക്ഷികള്‍.... !
എവിടുന്നാ കണ്ടത്.... ?
ഉപദ്രവിച്ചോ... ?
എന്നൊക്കെയായി അടുത്ത ചോദ്യങ്ങള്‍.. ?

"സിനിമകളില്‍ കാണുന്ന യക്ഷികള്‍ക്ക് ഡയരക്ടര്‍ അനുവാദം കൊടുക്കാത്തത് കൊണ്ട് ഉപദ്രവമൊന്നും ഉണ്ടായിട്ടില്ല .."  :)
ഹ ഹ ഹ ...... ഈ പപ്പയുടെ ഒരു കാര്യം , അത് ഞാനും കണ്ടിട്ടുണ്ട് എന്നായി ചക്കി..... 


എന്താ ഈ യക്ഷികളൊക്കെ എപ്പോഴും വെള്ള വസ്ത്രം മാത്രം ധരിക്കുന്നത് ?

ന്യായമായ ചോദ്യം തന്നെ ... എന്താണ് ഒരു മറുപടി കൊടുക്കുക ....എന്ത് പറഞ്ഞാലും കുട്ടികളുടെ മനസ്സില്‍ പതിഞ്ഞു നില്‍ക്കും .... പണ്ട്എന്‍റെ ഉപ്പാ പറഞ്ഞിരുന്ന പല കാര്യങ്ങളും അത് ഒരു തമാശയാണെങ്കില്‍ പോലും ഇപ്പോഴും ഓര്‍മകളിലുണ്ട്, ഭക്ഷണം കഴിക്കാന്‍ ഉമ്മ പറഞ്ഞിരുന്ന യക്ഷി കഥകള്‍  ചോറുണ്ണാത്ത കുട്ടികളെ തേടി നടക്കുന്ന യക്ഷി,,, അല്ലെങ്കില്‍ തുണിയെടുക്കാന്‍ , കുളിക്കാന്‍  മടിയുള്ളവരെ രാത്രിയില്‍ വന്നു കണ്ണു കുത്തി പൊട്ടിക്കും എന്നൊക്കെ യുള്ള കഥകള്‍ ...  ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഈ കഥ യൊന്നും ഏല്‍ക്കില്ല ..... ഹ ഹ എങ്കില്‍ നേരിട്ടൊന്നു കാണാം  യക്ഷിയെ  എന്ന് പറയും.... പിന്നെ ഗൂഗുള്‍ ആശാനോട് നേരിട്ട് ചോദിച്ചു ഉറപ്പു വരുത്തും....!

" അതു പിന്നെ യക്ഷികളുടെ കാമുകന്മാര്‍ക്കു വെള്ള വസ്ത്രം മാത്രമേ പറ്റുകയുള്ളൂ...... "  കാമുക പ്രീതിക്ക് വേണ്ടിയാണ് തൂവെള്ള വസ്ത്രം ദരിക്കുന്നത് ... " എന്ന് ഒരുത്തരം ആയിക്കോട്ടെ ....  :)

പിന്നേയും ചക്കിയുടെ ചോദ്യങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു..... ??

യക്ഷികള്‍ ആണുങ്ങള്‍ ഉണ്ടാവില്ലേ.... ?

"സ്ത്രീ ആയതു കൊണ്ടാണ് യക്ഷി എന്നു പറയുന്നത്... ആണുങ്ങളൊക്കെ പ്രേതങ്ങളാണ്‌ ...."


അവരെന്താ നടക്കുമ്പോള്‍ നിലം തൊടാത്തത്..... ?

"നിലം തൊടാതെ ചാകുന്നവരാ യക്ഷിയാകുന്നത്.....  അതു കൊണ്ടാണ് അവര്‍ നടക്കുമ്പോള്‍ കാല്‍ നിലത്തു തൊടാത്തത് .. "

ഈ യക്ഷികളൊക്കെ എന്താണ് പകല്‍ ഇറങ്ങി നടക്കാത്തത്.... ?

യക്ഷികള്‍ക്ക് ഈ വെള്ള വസ്ത്രങ്ങളൊക്കെ ആരാണ് തുന്നികൊടുക്കുന്നത് ... ?

യക്ഷികള്‍ക്ക് മരണമുണ്ടോ ?

മരണ ശേഷം വീണ്ടും യക്ഷികളായി ജന്മമെടുക്കുമോ ?

എന്തിനാ അവരെ പാല മരത്തില്‍ ബന്ധിച്ചിരിക്കുന്നത്‌.... ?

യക്ഷികള്‍ക്ക് എന്തിനാ ചുണ്ണാമ്പ്.... ?

യക്ഷികളുടെ രണ്ടു പല്ലുകളെന്താ നീണ്ടു കൂര്‍ത്തു തള്ളി നില്‍ക്കുന്നത് .. ?

ഉത്തരങ്ങളില്ലാത്ത നൂറു നൂറു ചോദ്യങ്ങള്‍ വന്നു കൊണ്ടിരിക്കും....!!

"ബേപ്പൂര്‍ സുല്‍ത്താന്‍" വൈക്കം മുഹമ്മദ്‌ ബഷീര്‍ സാഹിബാണ്‌ യക്ഷികള്‍ക്ക് ആദ്യമായി വെള്ള സാരിയും ബ്ലൌസും തയ്ച്ചു കൊടുത്ത തുന്നല്‍ കാരന്‍......  ആ മഹാ പ്രതിപയായിരുന്നു മലയാളത്തിലെ ആദ്യ യക്ഷി സിനിമയുടെ കഥാകാരന്‍... "ഭാര്‍ഗവീ നിലയം"  ഭാര്‍ഗവി ആയി "വിജയനിര്‍മല" മധു വിന്‍റെ കൂടെ തകര്‍ത്തഭിനയിച്ചയക്ഷി സിനിമ തന്നെ... പുതു തലമുറയിലെ കുട്ടികള്‍ ഒന്നു കാണട്ടെ....

മലയാറ്റൂരും , മധുസൂദനന്‍ നായരും തോറ്റ് പോകുന്ന ചോദ്യങ്ങളാണ് കെട്ടഴിച്ചു വിട്ടിരിക്കുന്നത് ..... യക്ഷികളെ ശ്രിഷ്ട്ടിക്കുമ്പോഴും ഈ ചോദ്യങ്ങള്‍ അവര്‍ പ്രദീക്ഷിച്ചു കാണില്ല... !! മലയാറ്റൂരിന്റെ യക്ഷിയില്‍ രാഗിണി പല വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ മാറി മാറി ധരിച്ചെത്തുന്നുണ്ട് താനും.. !!

ചുമ്മാ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പുതിയ വിനോദങ്ങള്‍ എന്നു വിശേഷിപ്പിക്കാതെ മൂന്നു ദിവസം തുടര്‍ച്ചയായി താമസിക്കാന്‍  തയ്യാറായി ആരും വരുന്നില്ല പോലും :) :)  


താനൂര്‍ മുക്കോല പരിയാപുരം ജി എല്‍ പി സ്കൂളിനടുത്തു സ്ഥിതി ചെയ്യുന്നു ഈ സംഭവ ബഹുലമായ വീട്.













Wednesday, April 23, 2014

ചേളാരി ചന്തയും ഖാദറും.

താഴേ ചേളാരി
ഇന്നു ചൊവ്വ , ഖാദര്‍ ചേളാരി ചന്തക്കു പോകുന്ന ദിവസം, രാവിലെ തന്നെ  കുളിയും , കാപ്പികുടിയും കഴിഞ്ഞു വളഞ്ഞ കാലുള്ള നീളന്‍ കുടയുമെടുത്ത് ഇറങ്ങാന്‍ ഒരുങ്ങി.

 പിന്നില്‍ നിന്നും തൊണ്ട അനക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി...

ഭാര്യ ജമീല ഒന്നും പറയാതെ താഴെ  തറയില്‍ തള്ള വിരല്‍ കൊണ്ട്  ചിത്രം വരക്കുന്നത് കണ്ടു ഖാദര്‍ ചോദിച്ചു...

ഇയ്യ്‌ കാര്യം പറയുന്നുണ്ടെങ്കില്‍ ബെക്കം പറി ... ഞമ്മുക്ക് പോകാന്‍ നേരായി...  ചന്തയില്‍ നേരം വൈകി ചെന്നാല്‍ ഒന്നും കിട്ടൂല...

നല്ല നാലഞ്ചു തേക്കിന്‍ തൈ വാങ്ങി വടക്കേ മൂലയില്‍ വെക്കണമെന്ന് കരുതിയിട്ടു നാളേറെയായി ... 

അല്ല മനുഷ്യാ തേക്കൊക്കെ വാങ്ങി വെച്ചിട്ട് എന്താ കാര്യം ..  അനുഭവിക്കാന്‍ ആള് വേണ്ടേ ?  ഞമ്മള് രണ്ടാളും വടിയായാല്‍ ഈ കണ്ട  സ്വാത്തോക്കെ  നിങ്ങളുടെ അനുജന്‍റെ മക്കള്‍ക്കല്ലേ .... ?

കൊല്ലം ഇരുപതായി ഈ കാത്തിരുപ്പ്...  ഇനി ഒരു കുഞ്ഞിക്കാലു കാണുമെന്ന പ്രദീക്ഷയുമില്ല...

കുട്ടികളുടെ കാര്യം എടുത്തിട്ടാല്‍ ഖാദര്‍ ഒന്നു മയത്തിലാകുമെന്നു ജമീലക്കറിയാം...  

ഖാദര്‍ ഒരു നെടുവീര്‍പ്പോടെ കോലായിലേക്ക് ഇറങ്ങി..  ഉടനേ ജമീലയുടെ ചോദ്യം.. ഇന്നു ഞാനും വരട്ടേ ചന്തക്ക്... വരണ്ടാ എന്ന് പറഞ്ഞാല്‍ ജമീല കലി കയറി വല്ലതുമൊക്കെ പറയുമെന്നറിയാവുന്നത് കൊണ്ട്  ഖാദര്‍ സമ്മതം മൂളി...


ചേളാരി ചന്ത ....   നല്ലതിരക്കാണ് , വിവത തരം കച്ചവടക്കാര്‍,

 മാല , വള, നാടന്‍ തൈകള്‍, ചെടികള്‍... മണ്ണുത്തിയില്‍ നിന്നും വരുന്ന പല ഫല വൃക്ഷങ്ങളുടെ തൈകള്‍, ആട്,മാട്,കോഴി,താറാവ്, എന്ന് വേണ്ട വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ റോഡിന്‍റെ രണ്ടു സൈഡിലും നിരയായി ഇടം പിടിച്ചിരിക്കുന്നു... മുറിവൈദ്യന്മാരുടെ മരുന്നു കച്ചവടം  പൊടി പൊടിക്കുന്നു.....

 മീന്‍  തട്ടില്‍ ചന്ത ദിവസം എല്ലാ തരം മീനും എത്തും. പിന്നെ ചെറു കൊട്ടയില്‍ തോട്ടിലെയും , കുളത്തിലെയും , മീനുകലലായ വരാലും കടുവും മുഴുവും പരലുമോക്കെയായി പലവക വില്‍ക്കുന്ന വരേയും കാണാം.

പട്ടാമ്പിയില്‍ നിന്നും പന നൊങ്കുമായി വരുന്ന വേലു ഖാദറിന്റെ സ്ഥിരം കസ്റ്റമര്‍ ആണ്, ഖാദറിനെ കണ്ടതും ഒരു കീസെടുത്തു ഒരു ഡസന്‍ പനനൊങ്ക് അതിലിട്ടു കൊടുത്തു, കാശു വാങ്ങുന്നതിനിടയില്‍ ചില കുശലങ്ങളും പറയുന്നുണ്ടായിരുന്നു....

ഖാദറും ജമീലയും പിന്നെ തേക്കിന്‍ തയ്യും വാങ്ങി കന്നു കാലി ചന്തക്കു മുന്നിലൂടെ നടന്നപ്പോഴാണ് ജമീല ആ ബോര്‍ഡു കണ്ടത്... "മേല്‍ത്തരം വിത്ത്‌ കാള" , ഇവിടെ ഇണ ചേര്‍ക്കുന്നു, ആവശ്യക്കാര്‍ ഉടനെ പേര്‍ രജിസ്റ്റര്‍ ചെയ്യുക, ഈ സേവനം അടുത്ത ചന്ത ദിവസം വരെ.... [ഏഴു ദിവസം]

ഇങ്ങളു ബരീന്നു ഞമ്മാളൊന്നു നോക്കാ.... എന്താപ്പോ അവിടുത്തെ സ്പെഷ്യല്‍ വിശേഷങ്ങള്‍ എന്ന് പറഞ്ഞു കാദറിന്റെ കയ്യും പിടിച്ചു ജമീല മൃഗ സംരക്ഷണ വകുപ്പിന്‍റെ സ്പെഷ്യല്‍ സ്റ്റാളിലേക്കു കയറി,

അവിടെ മുളകൊണ്ടു കെട്ടി മറച്ച ഓരോ കൂട്ടില്‍ കൂറ്റന്‍ വിത്തുകാളയെ കെട്ടിയിട്ടിരിക്കുന്നു , ആദ്യത്തെ കൂടിന്‍റെ മുന്‍പില്‍ ഒരു ബോര്‍ഡ് തൂക്കിയിട്ടിരിക്കുന്നു . "ഈ കാള കഴിഞ്ഞ വര്‍ഷം 60 തവണ ഇണ ചേര്‍ന്നിട്ടുണ്ട്"
ബോര്‍ഡ് കണ്ട് ജമീല ഖാദറിനെ നോക്കി ഒരു കുസൃതി ചിരി പാസാക്കി.

അടുത്ത കൂട്ടില്‍ നല്ല കറുത്ത തടിമിടുക്കുള്ള മറ്റൊരു കൂറ്റന്‍ വിത്ത്‌ കാളയെ കെട്ടിയിട്ടിരിക്കുന്നു , ഈ കൂടിന്‍റെ മുന്‍പിലും ഉണ്ടായിരുന്നു ബോര്‍ഡ്. "ഇവന്‍ കഴിഞ്ഞ വര്‍ഷം 120 പതില്‍ കൂടുതല്‍ തവണ ഇണ ചേര്‍ന്നിട്ടുണ്ട്"
 ബോര്‍ഡ് വായിച്ചു ജമീല പിറുപിറുത്തു. "ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ" കാദറിനെ നോക്കി കൈ കൊണ്ട് അന്ഗ്യം കാണിച്ചു ... "കണ്ടു പഠിക്കൂ മനുഷ്യാ" എന്നാ അര്‍ത്ഥത്തില്‍.

മൂന്നാമത്തെ കൂട്ടിലെ ബോര്‍ഡ് നേരത്തേ വായിച്ച  ഖാദര്‍ അടുത്ത കൂട്ടിലേക്ക് പോകുന്നതിനു മുന്‍പ് തന്നെ ജമീലാനെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി .... പക്ഷേ വിജയിച്ചില്ല ....  :)

അടുത്ത കൂട്ടില്‍ വെള്ള നിറത്തിലുള്ള ഉരുക്കു മുഷ്ട്ടിയുള്ള നല്ലതടിച്ചു കൊഴുത്ത ഒരു കിടിലന്‍ വിത്തുകാളയാണ് ഉണ്ടായിരുന്നത്. കൂടിന്‍റെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,

"ഇവന്‍ കഴിഞ്ഞ വര്‍ഷം 360 പതില്‍ കൂടുതല്‍ തവണ ഇണ ചേര്‍ന്നിട്ടുണ്ട്" ബോര്‍ഡ് വായിച്ച ജമീല കാദറിന്റെ മുതുകില്‍ തോണ്ടിയിട്ട് മെല്ലെ പറഞ്ഞു,

"നോക്കു മനുഷ്യാ...!  അതായത് ദിവസേന !! " ങ്ങള് ഇതൊക്കെ ഒന്നു കണ്ടു പഠിക്കി മനുഷ്യാ..... !!

അവസാനം കാദറിന്റെ ക്ഷമ നശിച്ചിട്ടു ജമീലാനോട് പറഞ്ഞു....

അതിനു ഞാന്‍ ഒരു പെണ്ണല്ലേ കെട്ടിയിട്ടുള്ളൂ......

ന്നാ ഇയ്യോന്നു പോയി ചോദിച്ചു നോക്കൂ എന്നും ഒരേ പശു തന്നെയായിരുന്നോ എന്ന് ??

ഇതു കേട്ടതും ജമീല കാദറിനേയും കൂട്ടി പെട്ടന്ന് ചന്തയില്‍ നിന്നും വീട്ടിലേക്കു പോയി.... :) :) :)




ഈ അവധിക്കാലത്ത് ചേളാരി ചന്തയിലൂടെ..........
==============================================


വരാലുമായി 







 

Tuesday, March 25, 2014

"Poke" കൊണ്ടു വന്ന വിന.


വീട്ടിലേക്കു ചെന്നു കയറിയപ്പോഴെ കാദറിനു എന്തോ പന്തികേട്‌ തോന്നി,
എന്നും ഒരു പുഞ്ചിരിയോടെ ഉമ്മറത്ത് കാത്തു നില്‍ക്കുന്ന തന്‍റെ പുന്നാര ബീവിയെ കാണുന്നില്ലല്ലോ, അള്ളാ ഇന്നെന്താണോ പുകില്,
കാദര്‍ ഒരു മയത്തോടെ ഒരു പഞ്ചാര വിളി നീട്ടി വിളിച്ചു, "ജമീലാ......"

വിളി കേട്ടതും ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി അതാ വരുന്നു ജമീല , കരഞ്ഞു കലങ്ങിയ കണ്ണും , കെട്ടഴിച്ചിട്ട മുടിയും കണ്ടപ്പോള്‍ തന്നെ കാദറിന്റെ കാറ്റു പോയി,

"അള്ളാ...."  ഇന്നെന്താണോ പ്രശ്നം,

പെട്ടെന്നൊരു ചോദ്യവുമായി ജമീല ?

അല്ല മനുഷ്യാ എന്താ ഈ പോക്ക് ?

കാദര്‍ ഒന്നു ഞെട്ടി, ഇവെള്‍ക്കിതെവിടുന്നു കിട്ടി എന്‍റെ റബ്ബേ ,
ഒരപകടം മണക്കുന്നു, ഫേസ് ബുക്കിലെ പോക്കിന്റെ കാര്യമാണോ ജമീല ഉദ്ദേശിച്ചത് എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ഒന്നു ഗൌരവത്തോടു കൂടി തന്നെ ചോദിച്ചു.

'എടീ നീ കാര്യമെന്താണെന്നു  ഒന്നു തെളിച്ചു പറ...

ഹും കോളേജിലെ നിങ്ങളുടെ ആ പഴയ കാമുകി ഷക്കീലയെ കണ്ടിരുന്നു ഇന്നു റിലയന്‍സ് മാര്‍കറ്റില്‍ നിന്ന്, അവള്‍ പറയുവാ നിങ്ങള്‍ സ്ഥിരം അവളെ പോക്ക് ചെയ്യാറുണ്ടെന്ന്'

അള്ളാ എന്‍റെ റബ്ബേ പണികിട്ടിയല്ലോ ?

എന്നാലും ഷക്കീല ഇങ്ങനെ ഒരു പണി തരുമെന്ന് കരുതിയില്ല ....

അതും ഫേസ് ബുക്ക് പോയിട്ട് നോട്ടുബുക്കും പോലും കണ്ടിട്ടില്ലാത്ത ഇവളോട്‌...!

അല്ല മനുഷ്യാ നിങ്ങളോടാ ചോദിച്ചത് എന്താണ് ഈ പോക്കെന്ന് , ഞാനത്ര പൊട്ടിയാണന്നൊന്നും  കരുതണ്ട.... ജമീല ദേഷ്യത്തോടെ കാദറിനു നേരെ തിരിഞ്ഞു അലറി....

'കാദര്‍ ഒന്നു പതറി, പിന്നെ ഒന്നു നിസ്സാരവല്‍ക്കരിച്ച് ഇങ്ങനെ പറഞ്ഞു,

ഇതാണോ കാര്യം 'അതുപിന്നെ ഈ ഫേസ്ബുക്കിലോക്കെയുള്ളതാ,  'കളിയാക്കുക' എന്നാടി അതിന്‍റെ അര്‍ത്ഥം!."

ഒരു ചെറിയ നുണ .... ഒരു കുടുംബ കലഹം ഒഴിവാകുമെങ്കില്‍ ഒഴിഞ്ഞു പൊക്കോട്ടെ എന്നോര്‍ത്ത് കാദര്‍,

"ആണോ"

ജമീല ഒന്നു ചവിട്ടിത്തുള്ളി തിരിഞ്ഞു പോയി....

കാദര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു..

പോയതിനേക്കാളും വേഗത്തില്‍ ദേ തിരിച്ചു വരുന്നു ജമീല വീണ്ടും,
ഇവള്‍ ഇതെന്തിനുള്ള പുറപ്പാടാണ് റബ്ബേ...

ജമീല അലമാരയില്‍ നിന്നെടുത്ത ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറി കാദറിന്റെ മുന്നിലേക്ക്‌ ഇട്ടു കൊടുത്തു... എന്നിട്ട് മടക്കി വെച്ച പേജ് നിവര്‍ത്തി കാദറിനോട്‌ പറഞ്ഞു,

നിങ്ങളെ ഈയിടെയായി അത്ര വിശ്വാസം പോര , പോക്കിന്റെ അര്‍ത്ഥമൊന്നു വായിച്ചേ .....'

വീട്ടില്‍ ഒരു ഡിക്ഷ്ണറി വാങ്ങി വെക്കാന്‍ തോന്നിയ നശിച്ച നിമിഷത്തെ പ്രാകിക്കൊണ്ട്‌ കാദര്‍ വായിച്ചു.....

'കുത്തുക'

'നീട്ടുക'

'തോണ്ടുക'

'ദ്വാരമുണ്ടാക്കുക'

'തപ്പിനോക്കുക'

'വിരലുകൊണ്ട് ഇളക്കുക'

'തള്ളിക്കയറ്റുക'

'കുത്തിക്കിഴിക്കുക'

ഇതിലേതാണ് മനുഷ്യാ നിങ്ങള്‍ സ്ഥിരം അവളോട്‌ പ്രയോഗിക്കുന്നത്....?

ഇതു ചോദിച്ചുകൊണ്ട് ജമീല നെഞ്ചത്ത് ഒരടിയും ഒരു നിലവിളിയും..!!!

ഇനിയുള്ള കാദറിന്റെ കഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ...? കമ്പ്യൂട്ടറും , സ്മാര്‍ട്ട് ഫോണും , ഒക്കെ ജമീല തീയിട്ടു.... :) :) ജമീല ഉപയോഗിക്കുന്ന നോക്ക്യ ടോര്‍ച്ച് ഫോണ്‍ കൊടുത്തു, എനിക്കിതു മതിയെങ്കില്‍ നിങ്ങള്‍ക്കും ഇത് മതി....
ഇനിയാരെങ്കിലും പോക്കാംഎന്ന ആ വ്യാമോഹം അവിടെ വിട്ടേക്ക്....  എന്നെ മാത്രം പോക്കിയാല്‍ മതി.... ഒരു സൌര്യവും കൊടുക്കാതെ ജമീല കാദറിന്റെ നിഴലായി മാറി....... :) :)


Thursday, March 13, 2014

ഇസാബ് ട്രേഡേര്‍സ്, "ചെട്ടിപ്പടി"

എന്‍റെ നാട്.... "ചെട്ടിപ്പടി"

അങ്ങാടിയില്‍ നാലും കൂടിയ കവലയില്‍ നിന്നും പടിഞ്ഞാറോട്ട് ഉള്ള റോഡില്‍ മുന്നോട്ടു പോയാല്‍ അറബിക്കടലും, കിഴക്കോട്ടു പോയാല്‍ റയില്‍വേ ഗേറ്റും , തെക്കോട്ട്‌ പരപ്പനങ്ങാടി റോഡും, വടക്കോട്ടുള്ള റോഡില്‍ അങ്ങാടി അവസാനിക്കുന്നിടത്ത് വലതു ഭാഗത്തായി ഖൈറു മന്‍സില്‍ എന്ന എന്‍റെ തറവാട് വീട് കാണാം.

മുറ്റത്തു ഇടതു വശത്തും , വലതു വശത്തുമായി കാവല്‍ക്കാരെ പോലെ രണ്ടു മാവുകള്‍, ആദ്യം തന്നെ ഗേറ്റ് തുറന്നു മാവിന്‍ ചുവട്ടില്‍ ഒന്ന് തിരഞ്ഞു , പഴുത്ത മാങ്ങയോന്നും വീണു കിടക്കുന്നില്ല .

കണ്ണി മാങ്ങ ആകുംബോഴേ  കുട്ടികള്‍ ഏറു തുടങ്ങുന്നതാണ് , ഭാഗ്യമുള്ള മാങ്ങയുണ്ടെങ്കില്‍ നിന്നു പഴുക്കും.

മോനെ.... ,

ഉമ്മാന്‍റെ നീട്ടിയുള്ള വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്,

നീ കോളേജു വിട്ടു വരുന്ന വഴിയല്ലേ .. ?

 ആ മാവിന്‍ ചുവട്ടില്‍ നിന്നു തിരിയാതെ വന്നു മേല്‍ കഴുകി ചായ കുടിക്കാന്‍ വാ.

ഇന്നു നിന്‍റെ ഇഷ്ട വിഭവമായ കാലോരപ്പം ഉണ്ടാക്കിയിട്ടുണ്ട് ,

കാലോരപ്പം എന്ന് കേട്ടപ്പോഴേ വായില്‍ വെള്ളമൂറി,

പിന്നെ ഒരു ബൌണ്‍ട്രി സേവ് ചെയ്യാനുള്ള ആവേശത്തോടെ ഓടി നേരെ കിച്ചനിലേക്ക്,

 നാലഞ്ചെണ്ണം ഒറ്റയടിക്ക് അകത്താക്കി,

 ഉമ്മാന്റെടുത്തു നിന്നു ചട്ടകം കൊണ്ട് ഒരടിയും കിട്ടി കൈ കഴുകാത്തതിനു. എന്നും എനിക്ക് പ്രിയപ്പെട്ട പലഹാരം.

എന്‍റെ പഠിത്തവും കോളേജും ഒക്കെ ഉമ്മാന്റെ നാടായ തിരൂരങ്ങാടിയില്‍ തന്നെയാണ്, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യമാണ് ചെട്ടിപ്പടിയില്‍ വന്നു പോകുന്നത് .

ആയിടക്കാണ് തറവാടിന്റെ മുറ്റത്തു തന്നെയുള്ള കടയില്‍ ഞാനും ഉപ്പാന്റെ സുഹൃത്തിന്‍റെ അനിയനും കൂടി "ഇസാബ്ട്രേഡേര്‍സ്" എന്ന പേരില്‍ ഒരു കട തുടങ്ങുന്നത്,

എന്നെ ചെട്ടിപ്പടിയില്‍ ഉമ്മാന്റെടുത്തു തന്നെ തളച്ചിടാനുള്ള ഉപ്പാന്‍റെ എളിയ ശ്രമം. എന്‍റെ ബിസിനെസ് ജീവിതത്തിന്‍റെ തുടക്കം എന്നും പറയാം, കോളേജു ഇല്ലാത്ത ദിവസങ്ങളില്‍ ആദ്യമൊക്കെ ഞാനും കടയില്‍ ഇരുന്നിരുന്നു... സിമെന്റ് ആയിരുന്നു കാര്യമായി കച്ചവടം..


രാവിലെ തന്നെ ലോഡ് വരും,യൂനിയന്‍കാര്‍  ഓടി വന്നിറക്കും , അന്നു സംഭവിച്ച ഒരു തമാശ ഇവിടെ പങ്കുവെക്കാം,

എണ്‍പതുകളില്‍ ഗള്‍ഫില്‍ നിന്നു കൊണ്ട് വന്നിരുന്ന മുന്നില്‍ സിബ്ബ് ഉള്ള ചെറിയ പോകറ്റ് ഒക്കെയുള്ള ഒരു ട്രൌസര്‍ പ്രജാരത്തിലുണ്ടായിരുന്നു.

യൂനിയന്‍കാരില്‍ ഒരാള്‍ക്ക്‌ അന്ന് നാട്ടില്‍ വന്ന ഒരു പ്രമാണി ഗള്‍ഫുകാരന്‍ ഒരു ട്രൌസര്‍ കൊടുത്തിരുന്നു.... !!

ആദ്യത്തെ ലോഡ് ഇറക്കുമ്പോള്‍ തന്നെ അവന്‍ മുണ്ട് മുകളിലേക്ക് കയറ്റി ഗമയില്‍ ഈ ട്രൌസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു.

ആരും ഒന്ന് നോക്കും , നല്ല റെഡ് കളര്‍ കള്ളി ട്രൌസര്‍...!

സമയം രാവിലെ എട്ടുമണി ....!

ആദ്യത്തെ ലോഡ് ഇറക്കിയതിനു ശേഷം അയ്യപ്പാസില്‍ പോയി നാസ്ത ആക്കി യാണ് പിന്നെ വരുന്ന ലോഡ് ഇറക്കാറുള്ളത്.

നാസ്ത ആക്കിയപ്പോള്‍ നമ്മുടെ ഈ പുള്ളിക്ക് ഒന്നു കക്കൂസില്‍ പോകാന്‍ മുട്ടി.

കക്കൂസില്‍ പോയി വന്നപ്പോള്‍ പാവം ഈ ട്രൌസര്‍ ഇടാന്‍ മറന്നു,

സാദാരണ ട്രൌസര്‍ ഇടാത്ത ആളുമായിരുന്നു.

രണ്ടാമത്തെ ലോഡ് വന്നു സമയം ഒന്‍പതു മണി.

മാധവാനന്ത വിലാസം സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ തിരക്കാണ് റോഡില്‍ , ടീച്ചര്‍മാരും ഉണ്ട് അക്കൂട്ടത്തില്‍.

നമ്മുടെ കക്ഷി സിമെന്റു തലയില്‍ കയറ്റി നടക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് മുണ്ട് മാടികേറ്റുന്നുമുണ്ട്,

കുട്ടികളും ടീച്ചര്‍മാരും "അയ്യേ" എന്ന് മൂക്കത്ത് കയ്യും  വെച്ച് റോഡ്‌ സൈഡ് മാറി നടക്കുന്നുണ്ട് താനും.

ഇത് കണ്ടു കണ്ടു കൊണ്ട് വന്ന പരിജയക്കാരനായ ഒരു സഹോദരന്‍ നമ്മുടെ പുള്ളിയെ വിളിച്ചു ചോദിച്ചു.

തനിക്കെന്താ തലയ്ക്കു വെളിവില്ലാതായോ ... ??

ഇയാളെന്താ ഈ കാട്ടി കൂട്ടുന്നേ.... ?

ഇതൊന്നും അറിയാതെ നമ്മുടെ പുള്ളി പറയുവാ,

ഇതു "മൈഡ് ഇന്‍ ജപ്പാനാ"

ലോക്കല്‍ 'കുന്നംകുളം' സാധനമോന്നുമല്ല കെട്ടാ,

കുഞാലിയാക്ക ഗള്‍ഫിന്നു കൊണ്ട് വന്ന പുതിയ കിടിലന്‍ സാധനമാ ...!!

അള്ളാ 'എന്‍റെ റബ്ബേ' ഗള്‍ഫിന്നു ഇപ്പൊ ഇതും റെടി മേഡ് ആയി കിട്ടുന്നുണ്ടോ..!!

എടൊ നീ പോയി ഒന്ന് ട്രൌസറിട്ടു വാ...!

ആ ജപ്പാന്‍റെ സാദനം അന്‍റെ കെട്ട്യോളെ കാണിച്ചാല്‍ പോരെ , നാട്ടുകാരെ മുഴുവന്‍ കാണിക്കണോ ?

അപ്പോഴാണ്‌ പുള്ളി കൈ കൊണ്ട് ഒന്ന് തടവി നോക്കിയത്... കാര്യം മനസ്സിലായ പുള്ളി ഒരോട്ടമായിരുന്നു അടുത്ത തൊടിയിലേക്ക്‌,

അപ്പോള്‍ അതാ പുള്ളിയുടെ ട്രൌസര്‍ ആ ഓലമടലില്‍ വിശ്രമിക്കുന്നു,

 "ഫാഗ്യം" ...

ആരും കൊണ്ടുപോയില്ലല്ലോ....!  അന്നൊക്കെ കാര്യം സാതിച്ചിരുന്നത് തൊടിയിലുണ്ടാകുന്ന കിടങ്ങിലായിരുന്നു,

കുട്ടിക്കാലത്ത് അടുത്ത തൊടിയിലെ കിടങ്ങില്‍ നിന്ന് പുക ഉയരുമ്പോള്‍ വല്ലിമ്മ പറയും അങ്ങോട്ട്‌ പോകണ്ടാ അവിടെ പ്രേതങ്ങളുണ്ട് അതാ ഇടയ്ക്കിടയ്ക്ക് പുക ഉയരുന്നുത് എന്നൊക്കെ,

കുറച്ച് വലുതായപ്പോളല്ലേ കാര്യം പിടി കിട്ടിയത് , ഈ പുക കിടങ്ങില്‍ നിന്നു ബീഡി വലിച്ചു വിടുന്ന പുകയാണെന്ന്.... :)  

ഇനിയുമുണ്ട് ചെട്ടിപ്പടി വിശേഷങ്ങള്‍.... പിന്നെ വരാം, ഈ പുളുവടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും , നല്ലതു പറഞ്ഞില്ലെങ്കിലും ഒരു കിടിലന്‍ തെറിയെങ്കിലും പ്രദീക്ഷിക്കട്ടെ  ..  :)



Friday, March 07, 2014

എന്നാണ് തിരിച്ചു പോകുന്നത്... ??

"എന്നാണ് തിരിച്ചു പോകുന്നത്.. ? "

എല്ലാ പ്രവാസികളും നേരിടുന്ന രണ്ടാമത്തെ ചോദ്യം... ?  അപ്പോള്‍ ഒരു സംശയം നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയിരിക്കും ഏതാണ് ആ ഒന്നാമത്തെ ചോദ്യം ?  അത് ഇതായിരിക്കുമല്ലോ ?

''എന്നാണ് എത്തിയത്.. ? "

ഈ രണ്ടു ചോദ്യങ്ങള്‍ നേരിടാതെ ഈ കേരളക്കരയില്‍ നിന്നും ഏതെങ്കിലും പ്രവാസി ലീവ് കഴിഞ്ഞു പ്രവാസ ലോകത്ത് തിരിച്ചെത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നമ്മുടെ കമ്പനി സ്പോണ്‍ സറായ "ഷെയ്ഖ് ഗൂഗിള്‍ ബ്ലോഗാനി" ഒരു ലക്ഷം രൂപ ഇനാം പ്രക്യാപിച്ചിട്ടുണ്ട് ... :) :)

ഇതിനിടയിലാണ് കഴിഞ്ഞ ലീവില് നാട്ടില്‍ പോയപ്പോള്‍ മീന്‍ മാര്‍കറ്റില്‍ നിന്നും മമ്മദിന്റെ  ചോദ്യം ?

നിറുത്താറായില്ലേ ഈ ഗള്‍ഫില്‍ പോക്ക് വര്‍ഷം പത്തിരുപതായില്ലേ .. ??

മമ്മദിന്റെ ചോദ്യം കേട്ട് ഒന്നമ്പരന്നു .... !!   സാദാരണ ചോദ്യത്തിന് വിപരീതമായ ഒരു സുപ്രധാന ചോദ്യം തന്നെ , പിന്നെ ഒരു ചിരി പാസാക്കി.. :)

എന്താ ചിരിക്കുന്നത് ?  ജീവിക്കാനുള്ള മാര്‍ഗ്ഗ മൊക്കെ ആയില്ലേ ? ഇനി തിരിച്ചു വന്നു നാട്ടില്‍ കൂടണം , അല്ലാതെ ഗള്‍ഫിനെ കെട്ടിപ്പിടിച്ചു അവിടെ തന്നെ കൂടുകയല്ല വേണ്ടത്"

എന്‍റെ രണ്ടാമത്തെ ഭാര്യയാണ് ഗള്‍ഫ് എന്ന് പറയാന്‍ വന്നെങ്കിലും പറഞ്ഞില്ല.

മമ്മദ് വിടാനുള്ള ഉദ്ദേശമില്ല , ഉപ്പയുള്ള കാലം മുഴുവന്‍ മലേഷ്യയില്‍ കൂടി ... ആ പാവത്തിന് നാട്ടില്‍ ഒന്ന് സമാധാനമായിട്ട് നില്‍ക്കാന്‍ പറ്റിയോ ? മനുഷ്യന്‍റെ ആയുസ്സിനും ഒരു കണക്കില്ലേ ?  അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ  ...   "ആമീന്‍"

ഞാനും ചില കണക്കു കൂട്ടലിലാണ് മമ്മദേ.... തിരിച്ചു പോരല്‍ എന്നും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെ, ഓരോ ഓരോ തടസ്സങ്ങള്‍ മുന്നില്‍ ഒരു മലയായി തന്നെ നില്‍ക്കുന്നു....  എല്ലാം കഴിഞ്ഞു പോരാമെന്ന പൂതി നടക്കില്ല എന്നുറപ്പാണ്.

മമ്മദേ ഞാനൊരു കഥ പറയാം .....
എങ്കില്‍ പറയൂ ഞാനൊന്നു കേള്‍ക്കട്ടെ ... പണ്ട് കുട്ടിക്കാലത്ത് വല്ലിമ്മ പറഞ്ഞു തന്ന കഥയാണ്... പുലി മാനിനു പിന്നാലെ പോയ കഥ.

ഒരു കാട്ടില്‍ വിശന്നു പരവശനായ പുലി ഇര പിടിക്കാന്‍ ഇറങ്ങിയതായിരുന്നു , പെട്ടെന്ന് ഒരു മാന്‍ പുലിയുടെ മുന്നില്‍ വന്നു പെട്ടു. ഇര തന്‍റെ മുന്നില്‍ വന്നു പെട്ട സന്തോഷത്തോടെ പുലി മാനിനെ ലെക്ഷ്യമാക്കി ചാടി ... ഒന്ന് പിഴച്ചു , മാന്‍ ജീവനും കൊണ്ടോടി , പിലി പിന്നാലെ വച്ചു പിടിച്ചു ....
മാന്‍ ഓടി ഓടി പുലിക്കു കടക്കാന്‍ പറ്റാത്ത ഒരു പാറയിടയില്‍ അഭയം പ്രാപിച്ചു. ഇരയെ കിട്ടാത്ത ദേഷ്യം സഹിക്കാന്‍ കഴിയാതെ പുലി പാറയിടക്ക് മുന്നില്‍ നിന്നു ഒരുപാട് ഗര്‍ജിച്ചു...  മാനിനെ പുറത്തേക്കു കൊണ്ട് വരാനുള്ള മാര്‍ഗമൊന്നും ഇല്ലാ എന്ന് മനസ്സിലാക്കിയ പുലി ദേഷ്യത്തോടെ ഇങ്ങനെ വിളിച്ചു പറഞ്ഞു.

"മാനെ നീ വിജയിച്ചു എന്നു കരുതി അഹങ്കരിക്കുകയോന്നും വേണ്ട , ഒരു ദിവസം നീയെന്‍റെ മുന്നില്‍ വന്നു പെടും അന്ന് ഞാന്‍ തീര്‍ത്തോളാം ഇതിന്‍റെ കണക്ക്"

പേടിയോടെ ഇടറുന്ന സ്വരത്തില്‍ മാന്‍ പറഞ്ഞു ,

'എന്‍റെ പുലിയേ ,

നീയൊരു കാര്യം മനസ്സിലാക്ക് ... ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല , ജീവിക്കാനുള്ള നെട്ടോട്ടമാണ്. എന്നാണ് നിന്‍റെ മുന്നില്‍ ഞാന്‍ പരാജയപ്പെടുന്നത്  ആ നിമിഷം എന്‍റെ ജീവിതം അവസാനിക്കും. ഇന്നെന്‍റെ ശരീരത്തില്‍ ജീവന്‍ ഉണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടെല്ലോ , നിന്‍റെ മുന്നില്‍ പരാജപെടുന്നതോടെ അതും നഷ്ട്ടപ്പെടും ,  അതുകൊണ്ട് , 

മനസ്സമാധാനം ഇല്ലാതെയാണെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ 
, നിങ്ങളെ പോലെ ഇത്ര സ്വാതന്ത്ര്യമുള്ള ജീവിതമല്ലെങ്കില്‍ പോലും".

കഥ കേട്ടപ്പോള്‍ പിന്നെ മമ്മദ് ഒന്നും പറയാതെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മീന്‍ കച്ചവടത്തില്‍ മുഴുകി. 




Tuesday, January 21, 2014

സീതികാക്ക.


സുബിഹി നമസ്കാരത്തിനു ശേഷമുള്ള ഒരു ചെറിയ മയക്കത്തിലായിരുന്നു മനിസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നു പോയിക്കൊണ്ടിരിന്നു....

ഫോണിന്‍റെ നിറുത്താതെയുള്ള ബെല്ലടി എന്‍റെ മയക്കത്തെ അലങ്കോലപ്പെടുത്തി......

ഹലോ... ഹലോ... ഇതു ഞാനാണ് , മുബാറക് സ്റ്റോറില്‍  നിന്നും മുസ്തഫയാണ്...


എന്താ മുസ്തഫാ....

പുറത്തു ഇക്കാന്റെ വണ്ടി നിറുത്തിയിടത്തു ഉള്ള ഗട്ടറിന്റെ മൂടി മാറ്റി പണിയാന്‍ പണിക്കാര്‍ വന്നിരിക്കുന്നു. [ജിദ്ദയുടെ ശാപം , ഗട്ടര്‍ വണ്ടികളും , അതില്‍ നിന്ന് നിര്‍ഗമിക്കുന്ന അതിരൂക്ഷമായ ദുര്‍ഗന്ധവും]

അതിനിപ്പെന്താ.......    അവരു പണിതോട്ടെ........

അതല്ല വണ്ടി ഒന്നു മാറ്റി കൊടുക്കാന്‍ പറഞ്ഞു.

ശരി ... ഞാന്‍ ഒരു പത്തു മിനിറ്റ് കൊണ്ടു വരാം എന്ന് പറഞ്ഞോളൂ..


ഓക്കേ.

ബ്ലോഗ്‌ എഴുത്ത് തുടങ്ങിയതിനു ശേഷം ചിന്തകള്‍ തന്നെ ചിന്ത ... എന്‍റെ ചിന്തകള്‍ക്ക് ഭംഗം വരുത്തിയ പണിക്കാരെ ശപിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല ... പാവം സൗദിയില്‍ ഈ പൊരിവെയിലത്ത് പണിയെടുക്കുന്ന അവര്‍ എന്ത് പിഴച്ചു....

നേരെ ബാത്ത്റൂമില്‍ കയറി പെട്ടന്ന് കാര്യങ്ങളൊക്കെ കഴിച്ചു പുറത്തിറങ്ങി....

സാദാരണ ബാത്ത്റൂം ആണ് എന്‍റെ ലൈബ്രറി.... പേപ്പറായാലും [മലയാളം ന്യൂസ്‌]  കവിതയായാലും , കഥയായാലും ഇപ്പോള്‍   സോഷ്യല്‍ മീഡിയയുടെ വരവോടെ  ഫോണും  ബാത്ത്റൂം  കൊണ്ടു  പോകല്‍ ശീലമായി.....

ഫേസ് ബുക്കും മെയില്‍ നോക്കലും ഒക്കെ ബാത്ത്റൂമില്‍ തന്നെ ....!

ഭാര്യ ഇടക്കൊന്നു ഒര്‍മപ്പെടുത്തും ഈ പോക്ക് പോയാല്‍ നിങ്ങള്‍ക്ക് മൂല ക്കുരു വരും മനുഷ്യാ എന്ന്....

ഈ   കമ്പ്യുട്ടറിലുള്ള  ഇരുത്തവും ബാത്ത്റൂം ഇരുത്തവും ഒന്നും അവള്‍ക്കു തീരെ പിടിക്കൂല. നമുക്കിഷ്ട്ടപ്പെട്ടത്‌ അവര്‍ക്ക് പറ്റില്ലല്ലോ.

വണ്ടി മാറ്റിയിട്ടു തിരിച്ചു പോരുമ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ സീതി.....  എന്‍റെ കുടുംബക്കാരനും ജിദ്ദയിലെപ്രശസ്ത പാട്ടുകാരനും......

സുലൈമാന്‍റെ  സുലൈമാന്‍റെ
സുലൈമാന്‍റെ  സുലൈമാന്‍റെ
സുലൈമാന്‍റെ  സുലൈമാന്‍റെ

ഈ പാട്ടു ലോക പ്രശക്തമായത് സീതി സാഹിബിലൂടെയാണ് ..  നര്‍മ്മം കലര്‍ന്ന സംസാരവും എപ്പോഴും തമാശയിലൂടെ പ്രതികരിക്കുന്നതും മുഖമുദ്രയാക്കിയ സാക്ഷാല്‍ സീതി.  ഇപ്പോള്‍ സുഹൃത്തുക്കള്‍ സീതി ഹാജി എന്നും വിളിക്കാറുണ്ട്.

Samad Karadan താങ്കള് എഴുതിയ വരികള് പാടാന് കുടുംബക്കാരനായ സീതി ഹാജി സാഹിബിനെ വിളിക്കാമായിരുന്നു. Seethi Kolakkadan    

സ്പോര്‍ട്ടിംഗ് ഗാനം.
എന്‍റെ മുന്നില്‍ ഒരു ഇരയെ കിട്ടിയ സന്തോഷം പുറത്തു കാണിക്കാതെ തന്നെ അടുത്ത് ചെന്നു. എന്‍റെ ബ്ലോഗിനെ പറ്റിയൊക്കെ ഒന്നു പറയണം ,  പറ്റുമെങ്കില്‍ ഒരു മെമ്പര്‍ ആകാനും ആവശ്യപെടാം ''കുടുംബവുമാണല്ലോ''

സലാം പറഞ്ഞു. ''ആസ്സലാമുഅലൈക്കും''

''വ  അലൈക്കും സലാം''  എന്താ ബാബൂ രാവിലെതന്നെ ഇവിടെ ...  [ഫാമിലിയിലെല്ലാവരും എന്നെ വിളിക്കുന്നത്‌ ബാബൂ എന്നാണ്‌]

ഒന്നൂല്ല്യ , വണ്ടി ഒന്നു മാറ്റി ഇടാന്‍ വന്നതാണ്.

ഇന്നു പുറത്തൊന്നും പോയില്ലേ...

"പോണം"  സീതികാക്ക എന്താ ഇവിടെ ?

കുറച്ചു പേപ്പര്‍ ഫോട്ടോ കോപ്പി എടുക്കാനുണ്ട് ,  വീടിനടുത്തുള്ള ഒന്നും തുറന്നിട്ടില്ല...

ഒക്കെ ... ഞങ്ങള്‍ രണ്ടു പേരും നോബിള്‍ മക്തബയിലേക്ക് കയറി.

ഒരു ഹൈദ്രബാദി ആണ് ജോലിക്കാരന്‍. പേപ്പര്‍ കൊടുത്തു , സീതി പറഞ്ഞു ബില്‍ടിങ്ങിന്റെ ആധാരമാണ് ഒന്നുവലുപ്പം കുറച്ചെടുക്കണം .. പുള്ളി  ഒന്നു ഞങ്ങളുടെ മുഖത്തു നോക്കി ഒരു ബെയ്ത്തു പോലെ എന്തോ മൂളാനും തലയാട്ടാനും തുടങ്ങി .


പിന്നെ എന്ത് പറഞ്ഞിട്ടും അയാള്‍ നേരെ ചൊവ്വേ ഉത്തരമൊന്നും തരുന്നില്ല .. സീതിക്ക് ആകെ ഒരു അങ്കലാപ്പ്...  നല്ല എടാ മുടിക്കിലാണല്ലോ ചെന്നു പെട്ടത് എന്ന് പറഞ്ഞു ....  ഈ ഷോപ്പിന്‍റെ ഓണറുടെ  സ്ഥിതിയെ പറ്റിയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു...  ഒരിക്കല്‍ വന്നവന്‍ ഇനി ഈ വഴി വരില്ല എന്നുറപ്പാണ്.

കുറേ കോപി എടുക്കലും പേപ്പര്‍ വേസ്റ്റ്  ആകുന്നതും നോക്കി ഞങ്ങള്‍ നിന്നു...  ബൈത്തിന്റെ ശക്തി കൂടി വന്നു , പറഞ്ഞിട്ട് ഒന്നും കേള്‍ക്കുന്നുമില്ല.

ഉടനെ സീതി എന്നോട് പറഞ്ഞു...  ശൈത്താന്മാര്‍ ഒഴിഞ്ഞു പോകാനുള്ള ബൈത്തോ ,ഖുര്‍ആന്‍ ഓത്തോ മറ്റോ  ആണോ ഇയാള്‍ ചെല്ലുന്നത്... ?

സംസാരത്തിനിടയില്‍ ഞാന്‍ കാര്യം എടുത്തിട്ടു.. !

സീതികാക്കാ ഞാനൊരു  "ബ്ലോഗ്‌"  തുടങ്ങിയിട്ടുണ്ട് ...

ഇതു കേട്ടതും സീതി ചിരിച്ചു....  ചിരിയോടു ചിരി .... :) :)

പിന്നെ ഒരു മറുചോദ്യമായിരുന്നു ..  ?

'എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

'കച്ചോടോ?'   ഞാനൊന്നു ഞെട്ടി ..!!  സീതി പിന്നേയും ചിരി.. :) :)   പിന്നെ ഞാനും വിട്ടു കൊടുത്തില്ല.

ഒരു വിതമോക്കെ അങ്ങനെ പോകുന്നു .....

'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, ബാബു പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

'ഒറ്റക്ക് തന്നാ കക്കാ.... '

'അത് തന്നാടാ നല്ലത്...  ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

'ഉം' ഞാന്‍ മൂളിക്കൊടുത്തു

'അന്‍റെ കഫീല് ആരാടാ... ?'

''ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി''

'ആ... ഓന്‍റെ  പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..  പിന്നെ  കിട്ടുന്ന  പൈസൊക്കെ സൂക്ഷിച്ച് വെച്ചോ...  അന്‍റെ മോളെ   കല്ല്യാണൊക്കാ വരാന്‍ പോണത്....

'ശരി കക്കാ ...'   പിന്നേയും ചിരി...  :) :)

'എന്താടാ അന്‍റെ  കടക്ക് പേരിട്ടത്?'

'ഇസാക്കിസം... '

'എന്ത് പണിയാടാ ചെയ്തത്?   അന്‍റെ പേരിന്റോപ്പം  ഇരു   "സം"   അങ്ങോട്ട്‌ കൂട്ടി എന്നല്ലുള്ളൂ......     അന്‍റെ  തറവാട്ട് പേര് ഇട്ടൂടായിരുന്നോ..?'



എന്താണ് ഫേസ് ബുക്കില്‍ ഒക്കെ കാണുന്ന ഒരു  പുഴ.....................

"പുഴക്കലകത്ത്.................    അതെന്നെ....     അതാവുംബം കുടുംബത്തിനൊരന്തസ്സാ.... അല്ലെ.... ?

ആദ്യം എന്നെ പറയിപ്പിക്കാം കാക്കാ .....  എന്നിട്ട് കുടുംബത്തിനെ പറയിപ്പിച്ചാല്‍ പോരെ ... ?

നിതാക്കാത്തിന്റെ സ്ഥിതിയൊക്കെ എന്താ... ??

പച്ചയോ , മഞ്ഞയോ , അതോ റെഡ് ആണോ  ??  Excellent  ആണെങ്കില്‍ പുതിയ വിസയും കിട്ടുമല്ലോ ?...

ഏതായാലും ''ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'' യെ ഒന്നു കാണട്ടെ ...
എന്‍റെ ശമ്പളവും ഒന്നു കുറക്കണം...

അതെന്തിനാപ്പാ...... ?  വെറുതെ സ്റ്റാര്‍ കൂട്ടണ്ടാ എന്നു കരുതിയാണ്....

ക്രിസ്തുമസ്സ് ഒക്കെ കഴിഞ്ഞില്ലേ ... പിന്നെന്തിനാ സ്റ്റാര്‍ .... ഇനിയാരെങ്കിലും മുബാറക് സ്റ്റോറില്‍ സ്റ്റാര്‍ ചോദിച്ചു വരുമോ .. ?

ഇതാ സ്റ്റാര്‍ അല്ല  ആദില്‍ ഫക്കിഹ് ന്‍റെ   "സ്റ്റാര്‍"  ആണ്.... !

മൂന്നു സ്റ്റാറിന്റെ മുകളില്‍ വന്നാല്‍ പിന്നെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാം.... ഹ ഹ ഹ മമ്മുട്ടി ഇങ്ങോട്ട് വരാത്തത് കൊണ്ടു നാട്ടില്‍ പോയി അഭിനയിക്കാം...

ഈ മുടിഞ്ഞ ഗ്ലാമറും കൊണ്ടു മരുഭൂമിയില്‍ സമയം കളയാതെ കിട്ടിയ സ്റ്റാറും കൊണ്ടു നാട്ടില്‍ പോകാന്‍ നോക്കൂ..... :) :)

ഒരു കൈ നോക്കണോ ... ഇപ്പൊ പ്രവാസികള്‍ക്ക് നമ്മുടെ പ്രവാസി കാര്യ മന്ത്രി പുതിയ ഒരു കുപ്പായം ഡിസൈന്‍ ചെയ്തു ഇന്ത്യന്‍ എംബസി മുഖേനെ വിതരണം ചെയ്യുന്നു ...

 വെള്ള കുപ്പായത്തില്‍ ചുവന്ന കളറില്‍ കുറേ സ്റ്റാര്‍ ......  ഈ സ്റ്റാര്‍ കുപ്പായം അണിഞ്ഞു തിരിച്ചെത്തുന്നവര്‍ക്ക് സ്റ്റാര്‍ന്‍റെ എണ്ണ മനുസരിച്ച് കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് പച്ച , മഞ്ഞ , ചുകപ്പു , കറുപ്പ് , വെള്ള എന്നീ വിഭാകങ്ങളില്‍ പെടുത്തി ... ലാലേട്ടന്‍ , മമ്മുട്ടി , ദിലീപ് , സുരേഷ് ഗോപി , മാമുക്കോയ തുടങ്ങിയ മെഗാ സ്റ്റാര്‍ നൊപ്പം അഭിനയിക്കാന്‍ അവസരമൊരുക്കുന്നു.....

 രെജിസ്റ്റര്‍ ചെയ്യാതെ മുങ്ങുന്നവരെ പിടിച്ചു കൊണ്ടുവന്നു മൂന്ന് കൊല്ലം നിര്‍ബന്ത സീരിയല്‍ അഭിനയം കര്‍ശനമാക്കി.... :) :)

മുപ്പതു വര്‍ഷമാകാറായില്ലേ  സീതികക്കാക്ക്  സ്റ്റാര്‍ന്‍റെ പെരുമ കണ്ടു ബോളിവുഡില്‍ നിന്നും  ക്ഷണം വരും .....  പിന്നെ ശാറൂക്കിനോപ്പം....  അടുത്ത വെകേഷന് വരുമ്പോള്‍ സീതികാക്കാനെ കാണാന്‍ മുംബൈ യിലോ ഡല്‍ഹിയിലോ വരേണ്ടി വരും.... :) :)

ഞങ്ങള്‍ രണ്ടു പേരും കുറേ ചിരിച്ചു.....

പിന്നെ ഞാന്‍ പറഞ്ഞു ...സീതി കക്കാ ... കച്ചോടൊക്കെ ഒന്നു ഉഷാറാവട്ടെ ... എന്നിട്ട് വേണമെങ്കില്‍ ബ്ലോഗിന്‍റെ  പേരു മാറ്റാം.

ഇപ്പൊ തന്നെ ഷോപ്പില്‍ ആരും കയറുന്നു മില്ല .... കമന്റൊന്നും പറയുന്നുമില്ല .....

ഈ മലയാളികളുടെ കച്ചോടം ഇങ്ങനെ ത്തന്നെയാണോ ആവോ....  ??  ഇതാദ്യം അറിയുകയാണെങ്കില്‍  ഈ കച്ചോടം തുടങ്ങില്ലായിരുന്നു...!

പെട്ടെന്ന് സീതികാക്ക ചോതിച്ചു .. ?

എന്നെ കണ്ടാല്‍ ഒരു ശൈത്താന്‍ ലുക്ക്‌ ഉണ്ടോ ??

പെട്ടന്നുള്ള ചോദ്യമാണ് .... ചോതിച്ചതോ കുടുംബത്തിലെ വേണ്ടപ്പെട്ട ആളും ജിദ്ദയിലെ കലാ സാംസ്കാരിക വേതികളില്‍ തിളങ്ങി നില്‍ക്കുന്ന വെക്തിത്വവും പുതിയ പാട്ടുകാരനും സോഷ്യല്‍ കമ്മ്യുണിറ്റികളിലെ  തിളങ്ങുന്ന പ്രതിപയും.

ഒരമ്പരപ്പോടെ മുഖത്തേക്ക് ഒന്നു നോക്കി ... !!

ഈ താടിയും മുടിയില്ലായ്മയും കണ്ണുകളിലെ ഭാവവും ഒക്കെ കണ്ടാല്‍ ഒരു ശൈത്താന്‍ ലുക്ക്‌ ഉണ്ടോ ??

സത്യം ഒരിക്കലും പറയാന്‍ പറ്റില്ല എന്ന യാദാര്‍ത്ഥ്യം എന്‍റെ ഉപബോധ മനസ്സു എന്നോടു മന്ദ്രിച്ചു.....

"സീതികാക്ക എപ്പോഴും ഒരു സ്മാര്‍ട്ട്‌ ലുക്ക്‌ അല്ലെ....

അല്ല അതെനിക്കറിയാഞ്ഞിട്ടല്ല  .....     ഈ ഫോട്ടോ കോപ്പി എടുക്കുന്ന  ഹൈദ്രബാദി യുടെ  ഇടക്കുള്ള  നോട്ടവും  ബൈത്തോ , ഖുര്‍ആന്‍ ചോല്ലുന്നതിനിടയിലെ തലയാട്ടം  കാണുംബളും  ഒരു ശങ്ക.... "ശൈത്താനെ ഓടിക്കുകയാണോ എന്ന്"   നമ്മുടെ മലയാളികള്‍ മുഖത്തു നോക്കി നല്ലത് പറയുംപോലല്ലല്ലോ  എന്നോര്‍ത്തതാണ്.

മനസ്സില്‍ ഒരു ശങ്കയും ബാക്കിയാക്കികൊണ്ട്  ഇന്നത്തെ പ്രഭാതത്തിന്റെ തുടക്കം .....  ഏയ്‌ ഇല്ലില്ല അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. :) :)

എന്താ ?...  നിങ്ങള്‍ വിശ്വസിച്ചില്ലെന്നോ?...  സത്യായിട്ടും...  നമ്മുടെ സീതി ഹാജിയാണേ സത്യം.   :)  :)

ഓര്‍മയിലെ കുട്ടിക്കാലം.
മാസ്റ്ററും,മത്തിയും.
എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]



ഇസ്ഹാക്ക് പുഴക്കലകത്ത്.


Wednesday, January 15, 2014

മാസ്റ്ററും,മത്തിയും.


കടലുണ്ടി നഗരം , അറബിക്കടലും,കടലുണ്ടി പുഴയും ഒത്തു ചേരുന്ന മനോഹരതീരം........

പുഴയുടെ രണ്ടു തീരങ്ങള്‍ ബന്ധിപ്പിക്കാന്‍ പാലമോന്നും ഇല്ലാത്തകാലം ചാലിയത്തുനിന്നും ആനങ്ങാടി യില്‍ നിന്നു  വരുന്ന യാത്രക്കാര്‍ക്ക് സൈദാലിക്കയുടെ തോണി മാത്രം ആശ്രയം .... 


ചാലിയം കടപ്പുറത്ത് ചാകര ആയിരുന്നു.... മത്തി തന്നെയാണ് ചാകര ... പത്തു രൂപയ്ക്കു ഒരു കോട്ട മത്തി എന്ന തോതിലാണ് വിറ്റൊഴിവാക്കുന്നത്....


ബഷീര്‍ മാസ്റ്റര്‍ സ്കൂള്‍ കഴിഞ്ഞു കടപ്പുറത്തുകൂടി ഒന്നു പോയതാണ്....  ജബ്ബാറിന്റെ വാപ്പ സിദ്ധീക്ക്  ബഷീര്‍ മാസ്റ്റെരെ കണ്ടതും മാടി വിളിച്ചു...

ഇങ്ങള് ആ പെട്ടിക്കടയില്‍ പോയി  ഒരു കവര്‍ വാങ്ങി വരീന്നു എന്ന് പറഞ്ഞു...

 ജബ്ബാര്‍ തന്‍റെ ക്ലാസ്സിലെ അരുമയായ ശിഷ്യനും, പൊട്ടിത്തെറിച്ച ചെക്കനുമായിരുന്നു, ഉപ്പാനെ കണ്ടു മകന്‍റെ വികൃതി പറയണമെന്ന് കരുതിയിരുന്നതാണ്, മത്തിക്കുള്ള സല്‍ക്കാരം കണ്ടപ്പോള്‍ അതൊക്കെ മറന്നു. മത്തി കീസയില്‍ വാരി ഇടുന്നതിനിടയില്‍ സിദ്ധീക്ക് ചോദിച്ചു ...

ജബ്ബാറിന്റെ പഠിത്തമൊക്കെ എങ്ങനെയുണ്ട്.....!!

നല്ല തുടുത്ത പിടക്കുന്ന മത്തി കണ്ടപ്പോള്‍ പറയാന്‍ കരുതിയതൊക്കെ വിഴുങ്ങി ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു... ഒന്നു നല്ലവണ്ണം ശ്രദ്ധിച്ചോളണം പരീക്ഷയൊക്കെ വരാന്‍ പോകുന്നത്....

തോണിയില്‍ഒരു മൂലയില്‍ എടുത്തു വച്ച ചുകന്ന മീന്‍ കണ്ടപ്പോള്‍ ബഷീര്‍ മാസ്റ്റര്‍ക്കൊരു പൂതി..... നോട്ടം കണ്ടപ്പോള്‍ തന്നെ സിദ്ധീക്ക് പറഞ്ഞു അതു പുതിയാപ്ല കോരയാണ്....നാലണ്ണം ഇടട്ടെ .... പൊരിച്ചാല്‍ ആള് കേമനാണ്.... ഉത്തരംഒരുചിരിയിലൊതുക്കി....  അതും കീശയിലായി.... :)


കയ്യില്‍ കനമുള്ള സഞ്ചിയുമായി ബഷീര്‍ മാസ്റ്റര്‍ നടത്തിത്തിനു വേഗത കൂട്ടി
സൈദാലിക്കയുടെ കടത്ത് തോണി അക്കരെ പോയാല്‍ പിന്നെ തിരിച്ചെത്താന്‍ ഒരു മണിക്കൂറാകും....
കടവിലെത്തിയപ്പോള്‍ തോണി പുഴയുടെ പകുതി ആയിരുന്നു... ഒന്നു കൂവി നോക്കി ... പിന്നെ നീട്ടി ഒരു വിളിയും ...... .

 സൈദാലിക്കാ .....  സൈദാലിക്കാ....


 സൈദാലിക്ക ഒന്നു തിരിഞ്ഞു നോക്കി ....
 ബഷീര്‍ മാസ്റ്റെരെ കണ്ടതും തോണി ഒന്നു സ്പീഡ് കൂട്ടി...
ഒരു കൂവല്‍ തിരിച്ചും കൂവി....

"കൂയ്............."

അവിടെ നിന്നോ അടുത്ത വരവിനു നോക്കാം എന്ന് മനസ്സില്‍ പറഞ്ഞു....

തന്‍റെ പെങ്ങളുടെ മകനെ എട്ടാം ക്ലാസ്സില്‍ തോല്‍പ്പിച്ച ഒരു ചെറിയ പുളിയുമുണ്ട് സൈദാലിക്കാക്ക്.

ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയ സൈദാലിക്ക..

അല്ല , ഇതാര്.... ബഷീര്‍ മാസ്റ്ററോ... ?

അക്കരക്കാണെങ്കില്‍ ബെക്കം കേരിക്കൊളി കെ,ട്ടി,എസ്സ് [ബസ്സ്] ഇപ്പം പോകും...... !

ഹും ... ! ബഷീര്‍ മാസ്റ്റര്‍ ഒന്നു മൂളി തോണിയിലേക്ക്‌ കയറി....  എന്നാ പിന്നെ തോണി എടുക്കുന്ന ഒരു മട്ടുമില്ല സൈദാലിക്കാക്ക്... "

ചൂണ്ടക്കാരന്‍ മമ്മദ്  വന്നു തോണിയില്‍ കയറി.... കടലുണ്ടി മൊത്തം "ചെമ്പല്ലി കാക്ക" എന്നറിയപ്പെടുന്ന "മമ്മദ്".

അറബിക്കടലും  പുഴയും ചേരുന്ന അഴിമുഖത്ത് പാറകള്‍ക്കിടയില്‍ ചൂണ്ടലിട്ടു ചെമ്പല്ലി എന്നറിയപ്പെടുന്ന ചുവന്ന മീന്‍.... "ഇവിടെ സൌദിയില്‍ ഫാരിസ് എന്ന പേരിലാണ് ഈ മത്സ്യം അറിയപ്പെടുന്നത്...."  ഈ മത്സ്യത്തെ പിടിക്കാനുള്ള പ്രത്യേക വൈഭവം കൊണ്ടാണ് മമ്മദിന് ഈ പേരു വന്നത്.... ഫറോക്കില്‍ നിന്നും, മഞ്ചേരി,വേങ്ങര,മലപ്പുറം,ചെമ്മാട്,രാമനാട്ടുകര  എന്നിവിടങ്ങളില്‍നിന്ന് ഹോട്ടലിലേക്ക് ഈ മത്സ്യം വാങ്ങാന്‍ ചെമ്പല്ലി  കാക്കാനെ തിരഞ്ഞെത്തുന്നു.

എന്താ മാസ്റ്റെ സുഖല്ലേ....... ?   ചെമ്പല്ലി കാക്ക ചോദിച്ചു.. ?

"ഉം...."   ബഷീര്‍ മാസ്റ്റര്‍ ഒരു മൂളലില്‍ ഒതുക്കി......

മാസ്റ്റര്‍ ചോദിച്ചു.... ?

അല്ല സൈദാലി ഇയ്യ് ഇപ്പം തോണി ഇടുക്കാനുള്ള പരിപാടി യുണ്ടോ ... ?

എന്‍റെ ബസ്സ്‌ പോയി എന്നാ തോന്നുന്നത്... !

ചെമ്പല്ലി കക്കാക്ക് നാട്ടില്‍ ഒരുഅടക്കം പറച്ചിലുണ്ട് ... "കരിനാക്കും , കരികണ്ണനും" ആണെന്ന്...  ആ പഹയെന്റെ നോട്ടത്തില്‍ നിന്നും , നാക്കില്‍ നിന്നും വല്ലതും വന്നാല്‍ പിന്നെ ഫലിച്ചതാണ്...... 

"എന്താ നിന്റെ കയ്യില്..?"
കയിലുള്ള സഞ്ചി ചെമ്പല്ലി കാക്കാനെ നോട്ടത്തില്‍നിന്നും മറച്ചുപിടിച്ചിട്ടും അങ്ങേരു അത് കണ്ടു...!

"ങാ, ഇത് കുറച്ചു മീന്‍ സിദ്ധീക്ക് തന്നതാ........."

ഉടനെ ചെമ്പല്ലി കാക്ക പറഞ്ഞു.... സൈദാലിക്കാന്‍റെ തോണീല്‍ പോയാല്‍ കെ ട്ടി എസ്സും , മര്‍ഹബയും കിട്ടൂല .... "കെ എസ്സ് ആര്‍ ടി സി"  കിട്ടിയാലായി.

പറഞ്ഞ പോലെ തന്നെ കരിനാക്ക് ഫലിച്ചു....  തോണിയില്‍ ആളാകാന്‍ കാത്തുനിന്നു നേരം വൈകി അക്കരെയെത്താന്‍....

അതാ നില്‍ക്കുന്നു  "കെ എസ്സ് ആര്‍ ടി സി"  കടലുണ്ടി വഴിക്കടവ് ബസ്സ്‌.



ബഷീര്‍ മാസ്റ്റര്‍ സഞ്ചിയും തൂക്കി നടന്നു .... കണ്ടക്റ്റര്‍ മുന്നില്‍ നിന്നു ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ....  ബഷീര്‍ മാസ്റ്റര്‍ ആരും കാണാതെ മീന്‍ സഞ്ചി ബേക്കിലെ ഡോറിനടുത്ത് സീറ്റിനടിയില്‍ വെച്ചു...  മെല്ലെ അതിനു തൊട്ടു മറ്റേ സൈഡില്‍ ഇരിപ്പുറപ്പിച്ചു....  നോക്കിയാല്‍ സഞ്ചി കാണാം.

ബസ്സ്‌ യാത്ര തുടങ്ങി..... കുറച്ചു മുന്നോട്ടു പോയപ്പോള്‍ കീസ് പൊട്ടി ഒരു മത്തി പുറത്തു ചാടി...  ഡ്രൈവറുടെ  ബ്രേക്കും കൂടി ആയപ്പോള്‍ മത്തി നേരെ മുന്നോട്ടു.....  ചെന്ന് തടഞ്ഞു നിന്നതോ കണ്ടെക്ടരുടെ കാലിലും.... !

ഇതു കണ്ടതും കണ്ടക്ടര്‍ ഉറക്കെ ചോതിച്ചു .... ?

ആരാ മീനുമായി വണ്ടിയില്‍ കയറിയത് ....  ?

ആരും മിണ്ടുന്നില്ല.... ഒരു വിരുതന്‍ വിളിച്ചു പറഞ്ഞു...  "പൂച്ച യാണെ ....."
ഇതു കേട്ടതും ബസ്സില്‍ കൂട്ട ചിരി ഉയര്‍ന്നു...   

ബസ്സ് പിന്നേയും മുന്നോട്ടു തന്നെ വള്ളിക്കുന്ന് കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഒരു പുതിയാപ്ല കോര നല്ല ചുവന്ന നിറത്തില്‍ തിളങ്ങുന്ന ജീവനുള്ള കോര.....

മറ്റൊരു യാത്രകാരനായ കുട്ടി കോര ഉയര്‍ത്തിക്കാട്ടി കണ്ടെക്ടരോട് പറഞ്ഞു "പിടക്കുന്ന കോര" യാത്രക്കാര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു...


 ബസ്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം. കണ്ടക്റ്റര്‍ എല്ലാവരുടെ മുഖത്തേക്കും രൂക്ഷമായൊന്നു നോക്കി. ആ നോട്ടം കൂടുതല്‍ ചിരിക്കു വക നല്‍കി. അയാള്‍ എന്തോ പിറു പിറുത്തുകൊണ്ട് കാലുകൊണ്ട്‌ തട്ടിത്തട്ടി അതും പുറത്തേക്കിട്ടു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കമെന്റു വന്നു...

നല്ല കാല്‍ പന്ത് കളിക്കാരനാനല്ലോ ......

മറ്റൊരു വിരുതന്‍ വിളിച്ചു പറഞ്ഞുചൂണ്ടക്കാരന്‍ ചെമ്പല്ലി കാക്കാനെ കൊണ്ടു വന്നാല്‍ ഇനി ചെമ്പല്ലിയും കിട്ടും..

 ഇതു കേട്ടതും കണ്ടക്ടര്‍ക്കു കലി മൂത്തു ....  ഒന്നു രണ്ടു തെറിയോടൊപ്പം ബസ്സില്‍ മീന്‍ എവിടെയാണ് വെച്ചതെന്ന് തിരയാനും തുടങ്ങി.....

ഇതൊക്കെ കണ്ടും കേട്ടും ചിരിച്ചും ബഷീര്‍ മാസ്റ്ററും കണ്ടക്ടറുടെ കൂടെ കൂടി...... ഏതു നായിന്‍റെ മോനാണ് മീന്‍ ബസ്സില്‍ കയറ്റിയെന്ന അക്രോശവുമായി ബഷീര്‍ മാസ്റ്റര്‍ സീറ്റില്‍ നിന്നും എണീറ്റു....  അപ്പോള്‍ ബസ്സ്‌  മാദവാനന്ദ വിലാസം സ്കൂള്‍ അരിയല്ലൂര്‍ ബസ് സ്റ്റോപ്പ്  കഴിഞ്ഞിരുന്നു....



മാസ്റ്റര്‍ ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റര്‍ എത്തുന്നതിന്‍റെ മുന്‍പായി മീന്‍ പൊതി കയ്യിലെടുത്തു പിന്നേയും കുറച്ചു തന്തക്കു വിളിച്ചു കണ്ടക്ടരോട് മീന്‍ കാണിച്ചു കൊടുത്തു പുറത്തേക്ക് ഒരേറ്....

ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റര്‍ല്‍ ബസ്സ്‌ നിറുത്തിയതും  "ഞാനൊന്നും അറിയില്ല രാമനാരായണ" എന്ന മട്ടില്‍ ബസ്സില്‍ നിന്ന് ഇറങ്ങി മുന്നോട്ടു നടന്നു.....

ബസ്സ്‌ മുന്നോട്ടു പോയി കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ തിരിഞ്ഞു ഒരു നടത്തം....

നടത്തിത്തിനിടയില്‍ മീന്‍ സഞ്ചി എറിഞ്ഞ സ്ഥലമൊന്നു
മനസ്സിലാക്കാന്‍  ബഷീര്‍ മാസ്റ്റര്‍ക്ക് പിന്നെയും സമയം വേണ്ടിവന്നു. പൊട്ടിയ സഞ്ചിയില്‍ നിന്നും ചിന്നി ചതറിയ മത്തി പെറുക്കിയെടുത്തു വീട്ടിലേക്കു നടക്കുമ്പോള്‍ ചെമ്പല്ലി കാക്കാന്റെ സഞ്ചിയിലേക്കുള്ള  നോട്ടത്തെ കുറിചോര്‍ത്തുപോയി. പിന്നെ കുറേനേരം ഒരു ദു:സ്വപ്നംപോലെ ആ കണ്ണുകള്‍ മാസ്റ്ററെ പിന്തുടര്‍ന്നു...!  


(ഇതൊരു സംഭവ കഥയാണ്‌, കഥാപാത്രങ്ങള്‍ക്ക് മാറ്റം വരുത്തിയെന്നുള്ളൂ...! ഈ സംഭവം എന്നോട് പറഞ്ഞുതന്ന എന്റെ സുഹൃത്ത് ഫൈസലിനു  കടപ്പാട് അറിയിക്കുന്നു.)

ഇസ്ഹാക്ക് പുഴക്കലകത്ത്.