Sunday, December 15, 2013

ജിദ്ദ.



എത്ര മനോഹരിയാണ് നീ
ഉയരത്തില്‍ കേമനായി
നെഞ്ചു വിരിച്ചു നില്‍ക്കും
ജല ഗോപുരം
ചെങ്കടലിന്‍ തീരങ്ങളില്‍
സായാഹ്നക്കാഴ്ച കാണും
ജനങ്ങളില്‍ കുളിര്‍മയെകുന്നവളെ.
നിന്‍ മാറിടത്തില്‍
തല ചായ്ക്കാന്‍ മോഹം...
പ്രിയ സഖീ,
പ്രണയിച്ചോട്ടെ നിന്നെ ഞാന്‍
എന്‍ ജീവിതത്തിന്‍
ഭൂരി ഭാഗവും കവര്‍ന്നവളെ
നിന്‍ ഓര്‍മകളില്‍ ശിഷ്ട്ടകാലം
ജീവിക്കുമീ പ്രവാസി
അനിവാര്യമാം നിന്‍ വേര്‍പാടിനായി
കാതോര്‍ക്കുന്നു ഞാന്‍
നീ തന്ന മരത്തില്‍            
കായ്ച്ച കായ്കളും,ഫലങ്ങളും
ഭക്ഷിച്ചു നിന്‍ മടിത്തട്ടില്‍
നിലാവില്‍ വിരിഞ്ഞ തണലില്‍
നിദ്ര ഇനിയുള്ള കാലം.

ഇസ്ഹാക്ക് പുഴക്കലകത്ത്.



ഹലീം.

ജിദ്ദയിലെ ശദാബ് ഹോട്ടലില്‍ നിന്നാണ് ഹലീം ഞങ്ങളുടെ ഫാമിലിയിലേക്ക് കടന്നു വരുന്നത്,[ഇത് ഒരു ഹൈദ്രാബാദി റിച്ച് ഡിഷ്‌ ആണ്] നീണ്ട ഇരുപതു വര്‍ഷമായിഹലീം ഇവിടെ നിന്ന് വാങ്ങി കഴിക്കുന്നു.... എന്‍റെ പൊണ്ടാട്ടി ഇപ്പോഴും പറയും നിങ്ങള്‍ ഒന്നു ശദാബിലെ കുക്കിനോട് ഇതിന്‍റെ റസീപ്പി ഒന്നു വാങ്ങി തരുമോ എന്ന്. അവരുണ്ടോ റസീപ്പി തരുക.... ആ പാവത്തിന് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകുമോ. വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും, അങ്ങനെയിരിക്കെ ഒരു ഹൈദ്രാബാദി ഫാമിലിപറഞ്ഞുതന്ന റസീപ്പി ഒന്നു പരീക്ഷിച്ചു നോക്കി ... സങ്ങതി അടിപൊളി........  നിങ്ങള്‍ക്കും പരീക്ഷിക്കാം.

ചേരുവകള്‍.
============
ചിക്കന്‍ ബോണ്‍ലെസ്സ്  അര ക്കിലോ.
ഗോതമ്പ് നുറുക്ക് അര ക്കിലോ,അല്ലങ്കില്‍ ഓട്ട്സ് 250 ഗ്രാം.
ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് രണ്ടു ടീസ്പൂണ്‍.
മുളക് പൊടി രണ്ടു ടീസ്പൂണ്‍.
മഞ്ഞ പൊടി അര ടീസ്പൂണ്‍.
കുരുമുളക് പൊടി ഒന്നര ടീസ്പൂണ്‍.
ഗരം മസാല പൊടി ഒന്നരടീസ്പൂണ്‍.
വലിയ ഉള്ളി രണ്ടെണ്ണം അറിഞ്ഞു വറുത്തു കോരി വെക്കുക.
ഓയില്‍ 200 മില്ലി.
തൈര് 300 ഗ്രാം.
രണ്ടു ചെറുനാരങ്ങ നീര് എടുത്തു വെക്കുക.
പട്ട നാല് ചെറിയ കഷ്ണം.
ഏലക്കായി,ഗ്രാമ്പൂ,അഞ്ചു വീതം.
മല്ലി ഇല ഒരു ബഞ്ച്... പൊതീന നാല് അല്ലി.

തയ്യാറാക്കുന്ന വിതം.
====================
അര ടീസ്പൂണ്‍ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ്, ഒരു ടീസ്പൂണ്‍ മുളകുപൊടി, അരടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് പാകത്തിന് ചേര്‍ത്തു ചിക്കന്‍ മിക്സ് ചെയ്തു കുക്കറില്‍ വേവിച്ചെടുക്കുക. വേവിച്ച ചിക്കന്‍ ബ്ലന്‍ണ്ടറില്‍ ഇട്ടു മിന്‍സ് ചെയ്തു വെക്കുക.
ഉള്ളി പൊരിച്ച ഓയിലില്‍ നിന്ന് കുറച്ചെടുത്ത് അര ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് മിക്സ്‌ ചെയ്തുബ്രൌണ്‍ കളര്‍ ആവുന്നത് വരെ മൂപ്പിച്ചു ഒരു ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞ പ്പൊടി ചേര്‍ത്തു തീ ചെറുതാക്കി 250 ഗ്രാം തൈര് ചേര്‍ത്തു നന്നായി ഇളക്കുക ശേഷം മിന്‍സ് ചെയ്ത ചിക്കനും ആറു ഗ്ലാസ് വെള്ളവും ഒഴിക്കുക, തിളച്ചതിനു ശേഷം വേവിച്ചു വച്ച ഗോതമ്പ് നുര്‍ക്ക് ചേര്‍ക്കുക, ചെറു തീയില്‍ നന്നായി ഇളക്കി കൊണ്ടിരിക്കുക, ഇതിലേക്ക് ഉപ്പും, ഗരം മസാല പൊടിയും, കുരുമുളക് പൊടിയും, പട്ടയും, ചേര്‍ത്തു ഇളക്കുക. അരിഞ്ഞുവെച്ച മല്ലിയിലയുടെ പകുതിയും, പൊതീന ഇലയും, ചെറുനാരങ്ങ നീരും ചേര്‍ത്തു മിക്സ് ചെയ്യുക. രണ്ടു മിനിട്ടിനു ശേഷം വറുത്തു വെച്ച ഉള്ളിയില്‍ നിന്നും പകുതി എടുത്തു ചേര്‍ത്ത് ഇളക്കികൊണ്ടിരിക്കുക. രണ്ടു മിനിട്ടിനു ശേഷം തീ ഓഫാക്കി മാറ്റിവെക്കുക.
ഒരു ചീന ചെട്ടിയില്‍ ബാക്കിയുള്ള ഓയില്‍ എടുത്തു അര ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റും, മുളകുപൊടി അര ടീസ്പൂണ്‍, മഞ്ഞള്‍ കാല്‍ ടീസ്പൂണ്‍ ഇട്ടു മൂപ്പിച്ചു ഇതിലേക്ക് ഏലക്ക, ഗ്രാമ്പൂ, ചേര്‍ത്ത മൂപ്പ് മാറ്റിവെച്ച ഹലീം മിക്സില്‍ ചേര്‍ക്കുക. ബാക്കി ഉള്ള മല്ലിയിലയും ഉള്ളി പൊരിച്ചതും ചേര്‍ത്തു അലങ്കരിക്കുക. 




ഇസ്ഹാക്ക് പുഴക്കലകത്ത്.

Saturday, December 14, 2013

സ്പോര്‍ട്ടിംഗ് ഗാനം.


സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
                                                                                               [സ്പോര്‍ട്ടിംഗ്..

ജ്വാലയായ് അഗ്നിയായ് ജനമനസ്സുകളില്‍
ഉദിച്ചുയരും സൂര്യനായ് സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്

                                                                                              [സ്പോര്‍ട്ടിംഗ്..

വരുന്നു ഞങ്ങള്‍ ആവേശ കടലായി
അലയടിക്കും തിരമാലയായി
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍

                                                                                             [സ്പോര്‍ട്ടിംഗ്..

നിറഞ്ഞുകത്തും ഫ്ലെഡ് ലൈറ്റും കണ്ടു
ഇന്ദ്രജാലം കാലുകളില്‍ കാണിക്കും
പറത്തിടും കൊടികലാല്‍
സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
                                                                                             [സ്പോര്‍ട്ടിംഗ്..

ഫുട്ബോളിന്‍ സായാഹ്ന ലഹരിയില്‍
മൈതാനം കയ്യിലെടുക്കും കുരുന്നുകള്‍
സിരകളില്‍ ഓടിടും ഫുട്ബോളിന്‍ രക്തം
എന്നും / ഫുട്ബോളിന്‍ രക്തം.

                                                                                            [സ്പോര്‍ട്ടിംഗ്..
Spo  spo  sporting    spo  spo  sporting
Coolball   hotball     football   sporting
Goal  goal  sporting    football sporting
Diffence   mid   forward    back
Keeper spo spo   Keeper spo spo   sporting..  sporting .


സംഗീതം        :-    മഷൂദ് തങ്ങള്‍,
ആലാപനം   :-    മഷൂദ് തങ്ങള്‍,കരീം മാവൂര്‍.
രജന                 :-   ഇസ്ഹാക്ക് പുഴക്കലകത്ത്.
 
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Wednesday, December 11, 2013

ശാന്തനായ സെക്രട്ടറി.



ഓളങ്ങളില്ലാത്ത
തെളിഞ്ഞ പുഴ
മേഘങ്ങളില്ലാതെ
തെളിഞ്ഞ വാനം
മഞ്ഞിനെ പുല്‍കി
ശാന്തമായി
ഒഴുകുന്നു പുഴ
ടിപ്പുവിന്‍ പടയോട്ടക്കാലത്തെ
ഫാറൂഖാബാദില്‍ നിന്നും
ശാന്തരില്‍ ശാന്തനായി
എണ്‍പതുകളില്‍
കാല്‍പന്തു കളിയില്‍
ഫാറൂഖ് കൊളേജിലെ
കറുത്ത മുത്ത്‌
കുട്ടികളുടെ നിഴലായി
ശാന്തനായ സെക്രട്ടറി. 

              നാസിര്‍ മുഹമ്മദ്‌ [ സെക്രട്ടറി ]       

Displaying photo.PNG 


സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.


Tuesday, December 03, 2013

അമരക്കാരന്‍.

ഉദിച്ചുയര്‍ന്ന സൂര്യന്‍
വിടചൊല്ലിപ്പോയ
മഞ്ഞും കുളിരും
വാനിലും ഭൂവിലും
സൂര്യ കിരണം
മുന്നില്‍
ശാന്തനായ
ധീരനായകന്‍
നയിക്കാന്‍ കേമന്‍
അനുനയിപ്പിക്കാന്‍
അതിവിധക്തന്‍
എന്നാല്‍
ഉടക്കിയാലോ
അവസാനം
വരെ പോരാടും
കുട്ടികള്‍ക്കിടയില്‍
കളിത്തോഴനായ്
മുതിര്‍ന്നവര്‍ക്കിടയില്‍
അതിവിനീതനായി
തീരുമാനങ്ങളില്‍
ഉറച്ച പാറ പോല്‍
പന്തടക്കത്തില്‍
കളരി ആശാനായും
ഗ്രൗണ്ടില്‍
നിറഞ്ഞു നില്‍ക്കുന്ന
ഡിഫെന്‍റെര്‍
സ്പോര്‍ട്ടിങ്ങിന്റെ
ആജീവനാന്ത
അമരക്കാരന്‍.


സാദിഖ്‌ പാണ്ടിക്കാട്,അമരക്കാരന്‍.[PRESIDENT]

 


സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Sunday, December 01, 2013

പ്രിയ ഷബീര്‍.

പ്രതീക്ഷയോടെ
ഉറ്റുനോക്കുന്നത്
കായോ കനിയോ അല്ല
മൃഗമോ പക്ഷിയോ
ഖരമോ ദ്രവമോ അല്ല.
മണമോ ചൂടോ
തണുപ്പോ അല്ല.
ഊര്‍ജമുള്ള
ഇന്ദ്രജാലം സൃഷ്ട്ടിക്കാന്‍
കെല്‍പ്പുള്ള കാലുകള്‍ തന്നെ,
വാര്‍ത്തെടുക്കാന്‍
പ്രയാസമാണെങ്കിലും
ഒളിഞ്ഞിരിക്കുന്ന പ്രതിഭ
പുറത്തു കൊണ്ടുവരാന്‍
കെല്‍പ്പുള്ളവന്‍.
വിത്തു നട്ടു നനച്ചു
മുളച്ചു ചെടിയായ്
കാഥലുള്ള മരമായ്‌
നെഞ്ചു വിരിച്ചു
നില്‍ക്കുന്ന കാലം
അതിവിതൂരമല്ല.
നിങ്ങള്‍ കൊയ്തിടും
ട്രോഫികള്‍ മാത്രം
ലക്ഷ്യമിട്ടു വെള്ളവും
വളവും നല്‍കി
എന്നും കൂടെ
ഈ നിസ്വാര്‍ത്വന്‍. 

                                                                  ഷബീര്‍ { കോച്ച് }                                 
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി.
SPORTING UNITED,JEDDAH.
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Saturday, November 30, 2013

ജീവനാഡി.


നഗരം മന്ദീഭവിച്ചിരുന്നു
സമയവും
വെളിച്ചവും,വായുവും,മഴയും
വെയിലും,മരുഭൂമിയും
മന്ദീഭവിച്ചിരുന്നു.

തിരക്കു കുറഞ്ഞ
നഗര വീഥികള്‍
നിത്താഖാത്തിന്റെ
അലയൊലികള്‍ എങ്ങും.

ആഴ്ചകളില്‍
സജീവമാകുന്ന
സ്പോര്‍ട്ടിംഗ്.

എന്നാല്‍
ഇവക്കെല്ലാം ചുക്കാന്‍ പിടിച്ചു
മൌനമായി,ശാന്തനായി
ചുറുചുറുക്കോടെ
ഗ്രൌണ്ടുലുടനീളം
നിഴല്‍കണക്കേ
ജാഗരൂഗനായി
ചെറിയ ഒരു
ഷോള്‍ഡര്‍ പുഷുമായി
എല്ലാവര്‍ക്കും
പ്രിയങ്കരനായ
സ്പോര്‍ട്ടിങ്ങിന്റെ
ജീവനാഡി.


        മുസ്തഫ ചാലില്‍ { ജീവനാഡി } ട്രഷറര്‍.

 
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി.
SPORTING UNITED,JEDDAH.
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Saturday, November 16, 2013

പ്രജാപതികള്‍.


ഇവിടെ
നന്നായി കളിക്കുന്നവരുണ്ട്
നല്ല കാണികളും ഉണ്ട്

ഇവിടെ ചിലരുണ്ട്
കളിക്കാന്‍ അത്ര പോര
എന്നാല്‍ നാവടക്കുകയുമില്ല ...

കളി മുഴുവന്‍ നാവിലേക്ക്
ആവാഹിച്ചു നടക്കുന്ന
പ്രജാപതികള്‍.



ഇസ്ഹാക്ക് പുഴക്കലകത്ത്.
 

സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Tuesday, November 12, 2013

ഫുട്ബോള്‍.


ഫുട്ബോളിനെ കുറിച്ച്
അതിന്‍റെ നിഴലിനു പറയാനുള്ളത്
ഗ്രൌണ്ടിനോട് മാത്രം.

നിഴല്‍ ഒന്നില്‍ നിന്ന്
മറ്റൊന്നിലേക്കു പകര്‍ന്നു
കുതിക്കുന്നു.

നിഴലുകള്‍ ഇങ്ങനെയിങ്ങനെ
രൂപങ്ങളെയൊക്കെ ഉപേക്ഷിക്കാം
ഫ്ലഡ് ലൈറ്റുകള്‍ വീണ്ടും
നിഴലുകള്‍ വിരിയിക്കുമായിരിക്കും.

അതിര്‍ത്തി കാക്കുന്ന
കാവല്‍ക്കാരന്‍ നിഴലിനെ തടഞ്ഞിടുന്നു
എല്ലാ പ്രഹരങ്ങളും ഏറ്റുവാങ്ങി
വീണ്ടും വീണ്ടും ലക്ഷ്യത്തിലേക്ക്...



ഇസ്ഹാക്ക് പുഴക്കലകത്ത്.

സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Friday, October 25, 2013

ആമ.

ഹലോ,ഹലോ, ഒന്നു നില്‍ക്കീന്നു.... ഇങ്ങളെന്താ ഞമ്മളെ കളിയാക്കി ഓടണേ ... ഒന്നു നില്‍ക്കീന്നു ... കാര്യം പറയട്ടെ , ഇതു നിങ്ങള്‍ കരുതിയ ആ ആമ അല്ല കെട്ടോ !!

 ഞങ്ങളുടെ ഫാമിലിയിലെ എല്ലാവര്‍ക്കും പ്രിയങ്കരിയായ എന്‍റെ പ്രിയ ഹലീമ എളാമ , ഞങ്ങള്‍ ആമാ എന്ന് വിളിക്കുന്നു.....   മൂന്ന് മക്കള്‍. ഹസില്‍,തനീം,സംബുല്‍[ടിറ്റി]

ഫാറൂക്ക് കോളേജില്‍ നിന്നും ഡിഗ്രിയും ബി,എഡും കരസ്ഥമാക്കിയ ഉടനെ തന്നെ അധ്യാപന രംഗത്ത് ലക്ഷ കണക്കിന് കുട്ടികള്‍ക്ക്  വിദ്യ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ജിദ്ദക്കാരുടെയും,തിരൂരങ്ങാടി ക്കാരുടെയും പ്രിയപ്പെട്ട ഹലീമ ടീച്ചര്‍.ഞങ്ങളുടെ പ്രിയപ്പെട്ട ആമ, ഈ പേരിന്‍റെ ഉറവിടം ഇപ്പോഴും അതീവ രഹസ്യം തന്നെ... ഈ ചോദ്യത്തിന്  മനോഹരമായ പുഞ്ചിരിയാണ് മറുപടി. 

നീണ്ട ഇരുപത്തേഴു വര്‍ഷമായി ഇന്ത്യന്‍ എംബസ്സി സ്കൂളില്‍ ടീച്ചറാണ്...
നാട്ടില്‍ തിരൂരങ്ങാടി ഒറിയന്റല്‍ സ്കൂളിലെ സേവനത്തിനു ശേഷമാണ് ജിദ്ദയിലേക്ക് കുടിയേറിയത്....

എന്‍റെ കുട്ടിക്കാലത്ത് കുറച്ചു കാലം എന്‍റെ തറവാടിനടുത്ത് ആമ താമസിച്ചിരുന്നു, അന്നു മകന്‍ ഹസില്‍ വളെരെ ചെറിയ കുട്ടിയായിരുന്നു, ഒരു ഞായറാഴ്ച്ച യാണെന്ന് തോന്നുന്നു സ്കൂളിളില്ലാത്ത ദിവസം തൊട്ടടുത്ത വീട്ടിലെ സ്ത്രീ കിണറ്റിന്‍ കരയില്‍ നിന്ന് ഓടിവരൂ....,ഓടിവരൂ......  എന്ന ആക്രോശം കേട്ടാണ് ഞാനും അങ്ങോട്ട്‌ ഓടിപ്പോയി നോക്കിയത്,  അപ്പോള്‍ കണ്ട കാഴ്ച്ച നടുക്കുന്നതായിരുന്നു, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കിണറ്റില്‍ ആമയുണ്ട് ഒരു കയ്യില്‍ മകന്‍ ഹസിലും, മറ്റേ കൈ ചവിട്ടു കല്ലിലും പിടിച്ചു നില്‍ക്കുന്ന കാഴ്ച്ച, കുട്ടിയായിരുന്ന ഞാന്‍ ജീവിത യാധാര്‍ത്യങ്ങളില്‍ ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒന്ന്, ഉടനെ അടുത്ത വീട്ടിലെ മുതിര്‍ന്നവര്‍ വന്നു കയറില്‍ കൊട്ട കെട്ടി ആദ്യം മകന്‍ ഹസിലിനെയും പിന്നെ ആ കയറില്‍ പിടിച്ചു ആമ കയറി വന്നത് എന്‍റെ മനസ്സിലേക്ക് ഒരു ധീര വനിതയായിട്ടാണ്. എന്‍റെ മനസ്സിലെ മതര്‍ തെരേസ, അന്നു പ്രസിഡന്റിന്റെ ധീര വനിതക്കുള്ള അവാര്‍ഡു ഉണ്ടോ എന്നനിക്കറിയില്ല.........  ഉണ്ടെങ്കില്‍ അതു ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടായില്ല !!! 

അഭിമാനത്തില്‍ ഫാമിലിയിലെ നമ്പര്‍ വണ്‍..... തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നത് കൊണ്ടു പല പ്രയാസങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നിട്ടുണ്ട്... സ്നേഹിച്ചു കൊല്ലുന്ന പ്രകൃതം.. അഭിമാനം ഒരു അഹങ്കാരമായി കൊണ്ടുനടക്കുന്നു എന്നെനിക്കു ഒരു ചെറിയ സംശയം ഇല്ലാതില്ല .... :) :) :) ഹ ഹ ഹ ചുമ്മാ പറഞ്ഞതാണ് കെട്ടോ. ഇനി എന്നെങ്കിലും ഈ കുരുത്തം കെട്ടവന്റെ ബ്ലോഗ്‌ വായിച്ചു ഒരു മനപ്രയാസം ഉണ്ടായാല്‍ അതെനിക്ക് സഹിക്കാന്‍ പറ്റില്ല.... എന്‍റെ പ്രിയപ്പെട്ടവരില്‍ മുന്‍ നിരയിലാണ് എന്നും ആമ.

പ്രതിസന്ധികളുടെ ഒരു പ്രളയത്തിലൂടെയാണ് ആമാന്‍റെ സഞ്ചാരമെന്നു  ഞാന്‍ പറയാതെ തന്നെ ഫാമിലിയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യം ഏതു പ്രധിസന്ധിയേയും വളെരെ ലാഘവത്തോടെ പുഞ്ചിരിച്ച മുഖവുമായി തികച്ചും അഭിമാനത്തില്‍ കേമിയായി തരണം ചെയ്യുന്നതാണ്. മാഷാ അല്ലാഹ് .... എന്നും എന്‍റെ കുടുംബവും,ഞങ്ങളുടെ പ്രാര്‍ഥനയും കുടെയുണ്ട്.

          സീതികാക്ക.

ഇസ്ഹാക്ക് പുഴക്കലകത്ത്.
ആമയും[ഹലീമ],ഞാനും.

അബ്ദുള്ളാക്ക. [ഫെസ്റ്റിവല്‍]


ഹ ഹ ഹ എന്നാലും അബ്ദുള്ളാക്ക ഈ അക്കിടി ഒരു തക്കിടി ആക്കി മാറ്റാന്‍ പറ്റൂല കെട്ടോ !! രണ്ടു അനിയന്മാരെയും പത്തു പതിനഞ്ചു പേരന്‍സിനെയും മുള്‍മുനയില്‍ നിറുത്തിയ 35 മിനുറ്റ് !!! പ്രിന്‍സ് മാജിദ് പാര്‍ക്ക് "അബ്ദുള്ളാക്ക അബ്ദുള്ളാക്ക" എന്ന മറ്റൊലിയില്‍ തരിച്ചു നിന്നോ അതോ ചിരിച്ചു തള്ളിയോ ആവോ എല്ലാ കണ്ണുകളിലും ഭീതിയുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ഉച്ചത്തിലുള്ള ആക്രോശത്തിനു മറുപടിയേന്നോണം മെയിന്‍ റോഡില്‍ നിന്നും ചില മറു മൊഴികള്‍ കേട്ടതും കൌതുകമായി മെയിന്‍ റോഡിലിറങ്ങി നോക്കിയപ്പോള്‍ രണ്ടു സോമാലിയക്കാര്‍ നിന്ന് ചര്‍ച്ച ചെയ്യുകയാണ് കാര്യം ഇതു തന്നെ “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” ഇതു ഹിന്ദി ഹുനൂദ്‌ മലബാരികളുടെ ഫെസ്റ്റിവലാണെന്ന് തോന്നുന്നു എന്നാണ് അവര്‍ അറബിയില്‍ സംസാരിക്കുന്നത് ... ഗ്രൌണ്ടിലെങ്ങും സംസാരവിഷയം ഇതു തന്നെ അബ്ദുള്ലാക്കാനെ കാണാനില്ല ...... ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നു ബോളെടുക്കാന്‍ പുറത്തു പോയതല്ല ആത്മാവിനു പുകയിക്കാന്‍ പോയതാണെന്ന് ഒരു പക്ഷം, കാടുപിടിച്ചു കിടക്കുന്ന പാര്‍ക്കില്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള ശിണ്ട എന്നറിയപ്പെടുന്ന പാബ് എങ്ങാനും കൊത്തിയോ ?? ശിണ്ടയുടെ സ്പര്‍ഷനമേറ്റാല്‍ നിമിഷങ്ങള്‍ക്കകം ബോതരഹിതനാകുമെന്നു പറഞ്ഞത് ഏവരിലും പരിഭ്രാന്തി പരത്തി..... പൂട്ടിക്കിടക്കുന്ന പാര്‍ക്കില്‍ ബംഗാളി പുലിയെ വളര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ് മറ്റൊരു വിരുതന്‍ രങ്ങത്തെത്തി എതായാലും “OCT 25” “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” എന്ന പുതിയ ഫെസ്റ്റിവലിന് തുടക്കമാകുകയാണോ ?? ഗ്രൌണ്ടിലെങ്ങും പ്രതിദ്വനിച്ചുകൊണ്ടിരുക്കുന്ന ഈ ശബ്ദം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത കാലത്ത് വമ്പന്‍ ഫോമിലായിരുന്ന അബ്ദുള്ള മാളിയേക്കല്‍ OCT 24 നു നടന്ന മത്സരം വലിയ മാര്‍ജനില്‍ ജയിച്ച ആഹ്ലാതത്തിലായിരുന്നു 25 നു നടക്കുന്ന മത്സരത്തിനിടയിലാണ് സംഭവങ്ങളുടെ തുടക്കം, 2-1 നു ലീഡില്‍ ആയിരുന്ന ടീം പരാജയ പ്പെടുമോ എന്ന ഭയന്നു നേരത്തേ SCOOT ചെയ്തതാണെന്ന് അഭിപ്രായവും ശക്തമായിരുന്നു,ഇനി വല്ല എമര്‍ജന്‍സി മീറ്റിങ്ങിനും പങ്കെടുക്കാന്‍ പോയതാവുമോ എന്ന സംശയവുമായി വന്ന ഒരു വിരുതനെ കളിക്കിടയില്‍ എന്തു “പങ്കെടുപ്പെടോ” എന്നു ചിരിച്ചു തള്ളിയ പ്രസിഡന്റിന്റെ മറു ചോദ്യത്തിനു മുന്നില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്ന വമ്പന്‍ സ്രാവുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍


പൂട്ടിയിട്ട പാര്‍ക്കിലേക്ക് ബോളെടുക്കാന്‍ പോയ അബ്ദുള്ളാക്ക കൂറ , കൂറ , കൂറ എന്നു പുലമ്പിക്കൊണ്ട് ഒടുവില്‍ ചെന്ന് പെട്ടത് മാജിദ് പാര്‍ക്കിലെ വടക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ബലദിയ ഓഫീസിലേക്കാണ്.... രാത്രിയായത്‌ കൊണ്ടു മറ്റു അറബി വംശജരില്ലാത്തതും പുതിയ വിസയില്‍ ക്ലീനിങ്ങിനു നാട്ടില്‍ നിന്നെത്തിയ കുണ്ടോട്ടിക്കാരന്‍ അയമുവിന്റെ മുന്നിലേക്കാണ്‌ കൂറ , കൂറ , കൂറ എന്ന് പറഞ്ഞു അബ്ദുള്ളാക്ക എത്തിയത്... ഉടനെ അയമു ഓടിപ്പോയി കിച്ചണില്‍ നിന്ന് പിഫ് പാഫ് എടുത്തു കൊണ്ടുകൊടുത്തതും അബ്ദുള്ളാക്കാനെ ക്ഷുബിതനാക്കി....... ഒന്നും പറയാതെ വീണ്ടും കൂറ , കൂറ , കൂറ എന്ന് പറഞ്ഞു കൊണ്ട് ഓഫീസില്‍ നിന്നിറങ്ങിയ അബ്ദുള്ളാക്കാനെ തുറിച്ചു നോക്കി “പന്തം കണ്ട പെരുച്ചാഴിയെ പോലെ” നിന്നു അയമു.........
വഴി തെറ്റി അലഞ്ഞു തിരിഞ്ഞ അബ്ദുള്ളാക്ക പിന്നെ ഭാര്യയുടെയും മക്കളുടെയും പ്രാര്ത്ഥ ന യുടെ തുണയില്‍ ചെന്നെത്തിയത് മാജിദ് പാര്‍ക്കിലെ മെയിന്‍ ഗയിറ്റില്‍ . അവിടെ നിന്നും ബംഗാളി പയ്യന്‍ പറഞ്ഞു കൊടുത്ത വഴിയെ പിന്നെ ഗ്രൌണ്ടിലെത്തി. 35 മിനുട്ട് എല്ലാവരെയും മുള്‍മുനയില്‍ നിറുത്തി തനിക്കു പറ്റിയ അമളി സൈക്കളില്‍ നിന്നും വീണ ഒരു ചിരിയിലൊതുക്കി....... പ്രസിഡന്റിന്റെ റെഡ് കാര്‍ഡ് മറികടക്കാന്‍ എനി ഗ്രൌണ്ടിനു പുറത്തേക്ക് ബോളടിച്ചാല്‍ അതിന്റെ് പൂര്‍ണ്ണ ഉത്തരവതിത്വം ഞങ്ങള്‍ ഏറ്റെടുത്തോളാമെന്നു പറഞ്ഞു 2 അനിയന്മാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തിന്റെ ഉറപ്പിന്മേല്‍ ഗ്രൌണ്ടിലേക്ക് പ്രവേശിച്ച അബ്ദുള്ളാക്കയെ തേടി അറബ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കാത്തിരിപ്പുണ്ടായിരുന്നു..... എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് പുതിയ ഇന്ത്യന്‍ ഫെസ്റ്റിവലിനെ കുറിച്ചായിരുന്നു ..... അറബിയിലുള്ള ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ അറബിയറിയാത്ത അബ്ദുള്ളാക്ക "സൈന്‍" , "തോയ്യിബ്" , "ഖോയിസ്" , എന്ന മൂന്നു വാജകങ്ങള്‍ തിലങ്ങും വിലങ്ങും പറഞ്ഞു നെഞ്ച് വിരിച്ചു നില്ക്കു ന്നത് കൌതുക കരമായ കാഴ്ച തന്നെയായിരുന്നു.
 
ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Sunday, October 20, 2013

മലബാര്‍ പഴം പൊരി.

നേന്ദ്രപ്പഴം ഒരു കിലോ.
മൈദ അര കപ്പ്‌.
അരിപ്പൊടി അരകപ്പ്.
ഉപ്പ് പാകത്തിന്.
രണ്ടു കോഴിമുട്ട.
വെള്ളം ഒരു ഗ്ലാസ്‌.


മൈദയും അരിപ്പൊടിയും സമാസമം മിക്സ് ചെയ്തു ഉപ്പ് പാകത്തിന് ചേര്‍ത്തു കോഴിമുട്ട രണ്ടെണ്ണം പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്തെടുക്കുക .. കുഴമ്പ് രൂപത്തില്‍ ആകുന്നതു വരെ കുറച്ചു വെള്ളം ചേര്‍ത്തു കൊണ്ടിരിക്കുക. നേന്ദ്രപ്പഴം സലൈസ് ആയി കട്ട് ചെയ്തു ഈ മിക്സില്‍ മുക്കി എടുത്തു തിളച്ച വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.



ഇസ്ഹാക്ക് പുഴക്കലകത്ത്.

Thursday, May 30, 2013

മുസ്തഫ ചാലില്‍ രാജിക്കൊരുങ്ങി.


സ്പോര്‍ട്ടിംഗ് യുനൈറ്റട് ജീവനാടിയായ മുസ്തഫ ചാലില്‍ ഇന്നലെ നടന്ന പേരന്‍റ്സ് മത്സരത്തില്‍ തന്‍റെ ടീം ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം എട്ടടുത്തു രാജിക്കൊരുങ്ങി. രാവിലെ പ്രസിഡന്റിനെ പോയി കണ്ട മുസ്തഫാക്കന്റെ രാജി പ്രസിഡണ്ട്‌ സ്വീകരിച്ചില്ല. മത്സരം വീക്ഷിക്കാന്‍ കഴിയാത്തതില്‍ സെക്രട്ടറി ഖേഥം പ്രകടിപ്പിച്ചു. പ്രസിടെന്റും സെക്രട്ടറിയും മുസ്തഫ ചാലിലിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി എന്ന് പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സ്പോര്‍ട്ടിംഗ് യുനൈറ്റടിന്റെ ചരിത്രത്തിലാദ്യമായി പ്രിന്‍സ് മാജിദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ വാശിയേറിയ മത്സരത്തില്‍ അഷറഫ് ഒമൈസാന്‍ നയിച്ച ടീമിനെ റഷീദ് മാളിയേക്കലിന്റെ ടീം 5 - 0 നു തോല്‍പ്പിച്ചതോടെ ആണ് സംഭവങ്ങളുടെ തുടക്കം, തന്‍റെ പതിമൂന്നാം വയസ്സില്‍ തുടങ്ങിയ പോര്‍വിളി ഇക്കാല മത്രയും വിജയിച്ച ചരിത്രമേ യുള്ളൂ എന്ന് വീമ്പു പറഞ്ഞ അഷറഫ് ഒമൈസാനെ സാദിക്ക് പാണ്ടിക്കാടും റഷീദ് മാളിയേക്കലും കൂടി ഭൂതത്തിന്റെ കുപ്പിയിലാക്കി ചെങ്കടലില്‍ താഴ്ത്തി. ഇനിയൊരു വീമ്പു പറച്ചിലും ഉണ്ടാകാതെ

5-0 തോറ്റതോടെയാണ് പുല്ലുള്ള ഗ്രൌണ്ടിലും പുല്ലില്ലാത്ത ഗ്രൌണ്ടിലും കളിച്ചു കഴിവ് തെളിയിച്ച മുസ്തഫ ചാലില്‍ രാജിക്കൊരുങ്ങിയത്.......... അഷറഫ് ഓമൈസാന്റെ മറ്റു കളിക്കാരുമായി പരിജയപ്പെടാം, ബൂട്ടിട്ടും ബൂട്ടിടാതെയും പറന്നു കളിക്കുന്ന ജോയി കാക്കയും ...... പോര്‍വിളിയും അങ്കം കുറിക്കലും വാശിയിലും,വീറിലും കേമനായ അബ്ദുള്ള മാളിയേക്കലും, തൃശൂര്‍ പൂരത്തിനു വാണം വിട്ട പോലെ ഷോട്ടുകള്‍ പായിക്കുന്ന കരുത്തനായ സുബൈര്‍ ബായിയും, ഒരിക്കലും പന്ത് തല കൊണ്ടു ഹെടട് ചെയാതെ കളിക്കുന്ന അസിലും, പുതിയ തന്ദ്രങ്ങള്‍ മെനയുന്ന ബഷീര്‍ ബായിയും അടങ്ങിയ ഏഴ് അംഗ ടീമിനെ റഷീദ് മാളിയേക്കല്‍ നയിച്ച ആറംഗ ടീമാണ് വന്‍ സ്കോറിന് പരാജയ പെടുത്തിയതാണ് വലിയ നിരാശയിലേക്ക് അവര്‍ കൂപ്പുകുത്താന്‍ കാരണം. ഇന്നു രാവിലെ മുതല്‍ അഷറഫ് ഒമൈസാനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട് ........ ലൈനില്‍ കിട്ടുന്നില്ല ഫോണ്‍ ഓഫാക്കിയിരിക്കുന്നു. ഇനി വല്ല കടും കൈ ചെയ്യാതിരുന്നാല്‍ മതിയായിരുന്നു ..... വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാന്‍ കരീം മാവൂരിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്..... ഇനി വിജയിച്ചേ അടങ്ങൂ എന്ന് പ്രക്യാപിച്ചു മുന്നിട്ടിറങ്ങിയ റഷീദ് മാളിയേക്കലിന്റെ ആറു അങ്കചേകവരെ പരിജയപ്പെടാം.... കരുത്തനായ ബാക്ക് സാദിക്ക് പാണ്ടിക്കാട്, ഉന്നം പിഴക്കാതെ എതിര്‍ പോസ്റ്റില്‍ നിറയൊഴിക്കുന്ന മുനീര്‍ സാഹിബ്, മുന്‍നിരയിലും മിടിലിലും ചങ്കൂറ്റത്തോടെ കണ്ടൈനര്‍ പോലെ ഉറച്ചു നില്‍ക്കുന്ന ജിദ്ദയിലെ കണ്ടൈനര്‍ വ്യാപാരി  ഇസ്മായില്‍ കൊളക്കാടന്‍, എല്ലാ മേഖലകളിലും ഒന്ന് കൈ വെക്കാന്‍ കൊതിക്കുന്ന കുറച്ചു അഹങ്കാരം കൈ മുതലായി മുന്നിട്ടിറങ്ങുന്ന ഇസഹാക്ക് പുഴക്കലകത്തും,പിന്നെ നമ്മുടെ പ്രിയങ്കരനായ ബാകാല ഹൈദ്രോസ് എന്നറിയപ്പെടുന്ന അബ്ദുറഹിമാന്‍ സാഹിബുമാണ് ടീമിലുള്ളത്....

ആദ്യ പാദത്തില്‍ മുനീര്‍ നേടിയ രണ്ടു ഗോളും,റഷീദ് മാളിയേക്കല്‍ നേടിയ രണ്ടു ഗോളുമടക്കം നാലു ഗോളിന് പിന്നിട്ടു നിന്ന അഷറഫ് ഓമൈസാന്റെ ടീം രണ്ടാം പാദത്തില്‍ വിളറി പൂണ്ടു ഗ്രൌണ്ടിലുടനീളം ലക്ഷ്യമില്ലാത്ത ഓടിയും പരിക്കന്‍ കളി പുറത്തെടുത്തതും ഇസഹാക്ക് പുഴക്കലകത്ത് വീണു പരിക്കേറ്റത് കൊണ്ട് അഞ്ചു ഗോളില്‍ ഒതുങ്ങി വിജയം... രണ്ടാം പാദത്തിലെ അബ്ദുറഹിമാന്‍ സാഹിബിന്റെ അഞ്ചാമത്തെ ഗോള്‍ അഷറഫ് ഓമൈസാന്റെ പെട്ടിയിലെ അവസാനത്തെ ആണിയായി........ ഗ്രൌണ്ടിനു പുറത്തേക്കു പോയ ബോള്‍ എടുത്തുവരാന്‍ ഉണ്ടായ താമസം ചില ചിന്തകള്‍ക്ക് തുടക്കമിട്ടു.... ടെന്നീസിലെ പോലെ ബോള്‍ പെറുക്കാന്‍ സുന്നരികളായ മിനി സ്കേര്‍ട്ടു ഇട്ട പെണ്‍കുട്ടികളെ നിറുത്തിയാലോ എന്നോരാലോജന..... പല വമ്പന്മാര്‍ക്കും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി........... സൗദി ആണെന്ന് ആലോചിച്ചപ്പോള്‍ ലഡ്ഡു പൊട്ടാതെ തന്നെ വിഴുങ്ങിയ വിദ്വാന്മാരും കൂട്ടത്തിലുണ്ട്...................

മത്സരത്തിനു ശേഷം ഗന്നം സ്റ്റൈലില്‍ ടാന്‍സ് കളിച്ച വിജയാഹ്ലാതം പ്രകടിപ്പിച്ചവരെ നിറ കണ്ണുകളോടെയാണ് മുസ്തഫാക്ക വീക്ഷിച്ചത്‌.... ടിഷൂ പേപ്പറുമായി ഓടി വന്ന് മാളുത്ത സ്വാന്തനിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും വന്‍ പരാജയത്തിന്‍റെ ഭാരത്താല്‍ വിതുംബലടക്കാന്‍ കഴിയാതെ വിങ്ങിപ്പോട്ടുന്നുണ്ടായിരുന്നു പാവം..... സക്കീന ഇസ്മയില്‍ ആയിരുന്നു പെണ്ണുങ്ങളുടെ സൈഡില്‍ കമന്റ്രി പറഞ്ഞുകൊണ്ടിരുന്നത്,വിജയ ശേഷം ഖൈറു സാദിക്കും,സക്കീന റഷീദ് തുടങ്ങിയവര്‍ വിജയാഹ്ലാതത്തില്‍ മുഴുകിയപ്പോള്‍ പരാജയ ഭാരം താങ്ങാനാവാതെ മളുത്ത മുസ്തഫയും സറീന അസിലും തല താഴ്ത്തി ഇരുന്നപ്പോള്‍ റജീന അഷറഫ് പൊട്ടിക്കരഞ്ഞത് ഏവരെയും അത്ഭുതപ്പെടുത്തി..... എന്‍റെ ഇക്ക ആദ്യമായാണ് ഇത്ര വലിയ തോല്‍വി ഏറ്റു വാങ്ങിയത് എന്നു ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്ന അവരെ ഒരു വിതത്തിലാണ് റസീന ഷബീര്‍അലി ആശ്വസിപ്പിച്ചത്‌......

ഇന്നു മുതല്‍ ഒരാഴ്ച്ചക്കാലം വിജയമാഘോഷിക്കാന്‍ നിങ്ങളും ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു.... സ്വന്തം നിങ്ങളുടെ ബാബുക്ക.

ഇസ്ഹാക്ക് പുഴക്കലകത്ത്.
 

സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Sunday, February 17, 2013

എഴുത്ത്.



എപ്പോഴോ
എങ്ങിനെയോ
എവിടെയോ
എഴുതാനൊരു മോഹം.
എന്തെഴുതണം
എങ്ങനെയെഴുതണം
എന്നാലോചിച്ചു
ഏതോ ചിന്തയുമായി
എഴുത്തു മുറിയിലേക്ക്
എത്തി നോക്കിയപ്പോള്‍
എങ്ങോ നിന്നും
ഏന്തി വലിഞ്ഞെത്തിയ
എലി...........

ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, February 15, 2013

ഉപ്പേരി, പപ്പടം.


ഉച്ചക്കുള്ള ഊണിനു വളെരെ പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റിയ ഉപ്പേരി... ഇതു ഉരുളക്കിഴങ്ങ് , കറുമൂസ , വെണ്ടക്ക , പയര്‍ , പടവലം , ബീന്‍സ് തുടങ്ങിയവ ഉപയോഗിച്ചു ചെയ്യാം.  നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക് വറുത്തു , പച്ചമുളക് അഞ്ചെണ്ണം നെടുകേ ചേതിച്ചത് , കറിവേപ്പില ഇട്ടു ഒന്നിളക്കിയ  ശേഷം ഉപ്പേരിക്കുദ്ധേഷിച്ച  ഉരുളക്കിഴങ്ങ് ചേര്‍ത്തു കുറച്ചു വെള്ളം ഒഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്തു  പാത്രം മൂടി വെക്കുക. ഇടക്കൊന്നിളക്കുക വെള്ളം വറ്റി വരുമ്പോള്‍ നല്ല രുചിയുള്ള ഉപ്പേരി റെഡി ആയിരിക്കും.


പപ്പടം പൊരിക്കുന്നത് എങ്ങിനെയെന്ന് ഭാര്യ പറഞ്ഞു തന്നിരുന്നു  മറന്നു പോയി....  എനിയോരിക്കെലെഴുതാം ....  :) :)




ഇസ്ഹാക്ക് പുഴക്കലകത്ത്.










സുനാമി.

ഞാനിങ്ങനെയാണ്‌
ഇന്നിതു മതി,നാളെ എന്നത്
ഒരു ചോദ്യ ചിഹ്നമായി
നില്‍ക്കുന്നു.

ബാര്‍ എന്ന മൂന്നക്ഷരം
എന്നെ ആകര്‍ശിച്ചെതെന്തിനാണ്
ചിന്തകള്‍ എന്‍റെ മനസ്സില്‍
തിരമാലകളായി വന്നു
കൊണ്ടിരുന്നു.

റോഡുവക്കിലെ
ബദാം മരത്തിനോട്
ചേര്‍ന്നു മൂത്രമൊഴിക്കുമ്പോള്‍
ഞാനറിയാതെ മരം
എന്നെ നോക്കി ചിരിച്ചുവോ !!

ചിന്തകള്‍ കാട് കയറി
എല്ലാ കാര്യങ്ങള്‍ക്കും
ഒറ്റ രാത്രി കൊണ്ടു
ഉത്തരം കാണേണ്ടതില്ലല്ലോ ....
എന്നു സമാധാനിച്ചു.

തൊട്ടടുത്തു പരസ്യ ബോര്‍ഡില്‍
പുഞ്ചിരിച്ചു നില്‍ക്കുന്ന
പെണ്‍കുട്ടി എന്നെ
ഒളികണ്ണിട്ടു നോക്കിയോ !!

അതെ ഞെട്ടിക്കുന്ന സത്യം
എന്നെ ആരോ പിന്തുടരുന്നു
ഒരു കൂട്ടം ജനങ്ങള്‍
എന്‍ പിറകില്‍ അട്ടഹസിച്ചു
ആക്രോശിച്ചു വരുന്നു
വിടരുതവനെ ....
"എന്ടമ്മോ"

ഇനിയെന്ത്,എങ്ങോട്ട്
അലോസരപ്പെടുത്തുന്ന
ചിന്തകളുമായി ഞാനോടി.

ചെന്നെത്തിയതോ
എണ്ണിയാല്‍ തീരാത്ത
തിരമാലകള്‍ക്ക് മുന്നില്‍
അതു ശക്ത്തമായി
ഒരു സുനാമി ആയി
എന്നെ വിഴുങ്ങി.



ഇസ്ഹാക്ക് പുഴക്കലകത്ത്.

Monday, February 11, 2013

മഴ.


മഴ.... മഴ.... മഴ
പെരുമഴക്കാലം വരവായി
തിമിര്‍ത്തു ആറാടി പെയ്യുന്ന
പെരുമഴ.

കുത്തി ഒലിച്ചു വരുന്ന
മലവെള്ളപാച്ചിലില്‍
നഷ്ടപെട്ട എന്‍റെ
കണ്ണീരിന്‍റെ വിത്തുകള്‍
ഇനി മുളക്കുകയില്ല.

വെള്ളം... വെള്ളം... വെള്ളം
എങ്ങും നിറഞ്ഞൊഴുകുന്ന
പുഴകള്‍,തോടുകള്‍,അരുവികള്‍....

കുടയില്ലാതെ,മഴക്കോട്ടില്ലാതെ
പെരുമഴയത്ത് ഞാനൊരു
ഒറ്റലുമായി എന്‍റെ
മുളക്കാത്ത വിത്തുകള്‍
തേടിയിറങ്ങി.

അവസാനം നരകത്തിലേക്ക്
ഒലിച്ചു പോകുന്ന അവയെ
സസൂക്ഷ്മം പിഴുതു കളഞ്ഞു.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, January 25, 2013

ഇളനീര്‍ പുഡിങ്ങ്.

ഹയമോള്‍ രണ്ടു ദിവസമായി പറയുന്നുണ്ട് കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയപ്പോള്‍ ഉണ്ടാക്കിയ COCONUT PUDDING ഉണ്ടാക്കണം ഉമ്മാ എന്ന്..... ഞാനും പറഞ്ഞു എന്നാല്‍ അതു തന്നെ ഉണ്ടാക്കാം, ഞാന്‍ മനസ്സില്‍ പറഞ്ഞു “അല്ലെങ്കിലും നിനക്ക് ഇപ്പോള്‍ പഴയ മാതിരി എന്നോട് ഒരു സ്നേഹവുമില്ലാത്തത് കൊണ്ടല്ലേ ഈ മധുരമുള്ള വിഭവം തന്നെ തിരഞ്ഞെടുത്തത്” എന്ന്...... . ഷുഗറിന്റെ ശല്യം പിടികൂടിയിട്ടു വര്‍ഷം അഞ്ചായി. ഇന്‍സുലിനാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തന്നെ. വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും മധുരത്തിനോട് പ്രത്യേക താല്പ്പര്യവുമാണ്.... എന്റെ് അസുഖം അവരുടെ സന്തോഷത്തിനു തടസ്സമാകരുത് എന്നു എനിക്ക് നിര്‍ബന്ധമായിരുന്നു.

രാവിലെ കമ്പനിയില്‍ പോകുമ്പോള്‍ ഭാര്യ പറഞ്ഞു വരുമ്പോള്‍ ഒരു പത്തു ഇളനീര്‍ വാങ്ങി വരണം എന്ന്, അപ്പോഴാണ്‌ ഞാനാലോചിച്ചത് ഈ മരുഭൂമിയില്‍ എവിടെനിന്നാണ് ഇളനീര്‍ കിട്ടുക റബ്ബേ.... പോകുന്ന വഴിയില്‍ സുഹൃത്തുക്കള്‍ക്ക് വിളിച്ചു ചോദിച്ചു, അതികപേരും കൈ മലര്‍ത്തി .... രാജ്കുമാര്‍ പറഞ്ഞു കോര്‍ണിഷില്‍ മുന്‍പൊരിക്കല്‍ കണ്ടിട്ടുണ്ട് ഇളനീര്‍ എന്ന്.

ഇന്ന് നേരത്തേ തന്നെ കമ്പനി യില്‍ നിന്നും ഇറങ്ങി .... രണ്ടു മണിക്ക് സ്കൂളില്‍ നിന്ന് മകളെയെടുത്തു വീട്ടിലേക്ക്‌ പോകുന്ന വഴി തന്നെ എന്‍റെ കെട്ട്യോള്‍ക്ക്‌ ഫോണ്‍ ചെയ്തു പറഞ്ഞു നീ ഡ്രസ്സ്‌ മാറി റെഡി ആയി നിന്നോ. ലെഞ്ച് ചെന്നൈ ദര്‍ബാറില്‍ നിന്നും ആകാം.... ഒരു വെജിറ്റേരിയന്‍ ഊണ് [താലി] കഴിച്ചിട്ട് കുറച്ചായി എന്നോര്ത്തു ...
ഇന്നലെ തയ്യാറാക്കിയ ഊണും കറികളെല്ലാം വീണ്ടും ഫ്രിഡ്ജില്‍ കയറി നാളെ പുതിയ രൂപത്തില്‍ തീന്‍ മേശയിലെത്തുന്നത് ആലോചിച്ചപ്പോള്‍ ചിരി വന്നു.... ഇത് ഗള്‍ഫ് ജീവിതത്തിലെ സ്ഥിരം കാഴ്ചകളിലൊന്ന്... :)

റെസ്റ്റോറന്റില്‍ എത്തി എനിക്കൊരു താലിയും[വെജിറ്റേരിയന്‍ ഊണ്] ഭാര്യക്കും മക്കള്‍ക്കും ഫ്രൈഡ് റൈസും ചിക്കന്‍ ഫ്രൈയും പറഞ്ഞു........ പിന്നൊരു കാര്യം കൂടി ഇക്കൂട്ടത്തില്‍ പറഞ്ഞോട്ടെ ...... പട്ടിണി കിടന്നാലും, ചിക്കനോ,മട്ടനോ,മീനോ,ഇല്ലാതെ എന്‍റെ ഭാര്യയും മക്കളും ഒന്നും കഴിക്കില്ല..... യാത്രകളില്‍ ഉരുപാട് ബുദ്ധിമുട്ടുകള്‍ ഇതുകൊണ്ട് നേരിടേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാന്‍... ഭക്ഷണ ശേഷം ഭാര്യയോടു കാര്യം പറഞ്ഞു.... കോര്‍ണിഷിലൂടെ ഒരു കറക്കം ഇളനീര്‍ വാങ്ങലാണ് ഉദ്ദേശം എന്നു പറഞ്ഞു... നേരത്തേ പറഞ്ഞിരുന്നാല്‍ അവള്‍ വരില്ലായിരുന്നു.... ലോകത്ത് യാത്ര പോകാന്‍ മടിയുള്ള ഭാര്യമാരുണ്ടെങ്കില്‍ അതിലൊന്ന് എന്റെത ഭാര്യയാണ്....
Displaying Fountain_Of_Jeddah_City_by_Photo_Elements.jpg

ഫലസ്തീന്‍ റോഡിലൂടെ റുവൈസ് വഴി കോര്‍ണിഷിലേക്ക് എന്‍റെ പ്രാഡോ കാര്‍ ഓടാന്‍ തുടങ്ങി..... ജിദ്ദ കോര്‍ണിഷ് ബലത് മുതല്‍ നോര്‍ത്ത് അബുഹൂര്‍ ദൂറത്തുല്‍ അറൂസു വരെ അമ്പതു കിലോമീറ്ററിലതികം നീണ്ടു കിടക്കുന്നു ........ ഇവിടുത്തെ മറ്റൊരു പ്രത്യേകത കൃത്രിമമായി വെള്ളം ഉയരത്തില്‍ പമ്പ് ചെയ്തു ഉണ്ടാക്കുന്ന ഒരു “WATER FOUNTAIN “ ഇത് ഉയരത്തില്‍ ലോകത്തില്‍ ഒന്നാമനാണ്‌. “KING FAHAD FOUNTAIN” എന്ന നാമത്തില്‍ അറിയ പ്പെടുന്ന ഇത് ചെങ്കടലിനു കുറുകേയായി 1024 അടി [312 m] ഉയരത്തില്‍ മണിക്കൂറില്‍ 375 Km വേഗത്തില്‍ വെള്ളം പമ്പ് ചെയ്യുന്നു. 1985 ല്‍ സ്ഥാപിതമായ ഇത് ചില്ലറ REPAIR നല്ലാതെ ഇത് വരെ നിറുത്തിയിട്ടില്ലാ എന്നതും ഇതിന്‍റെ സവിശേഷകളില്‍ ഒന്നാണ്... ഇതിനു ചുറ്റുമായി 500 സ്പോട്ട് ലൈറ്റ് കൊണ്ട് രാത്രിയില്‍ കണ്ണുകള്‍ക്ക്‌ ‌ ദ്രിശ്യവിരുന്നൊരുക്കുന്നു, ജിദ്ദയില്‍ ഉയരമുള്ള സ്ഥലത്തോ.... ഉയരമുള്ള ബില്‍ടിങ്ങിനു മുകളില്‍ നിന്ന് നോക്കിയാല്‍ ഈ വിസ്മയം കാണാം. ജിദ്ദയില്‍ വിമാന മിറങ്ങുന്ന എല്ലാവര്ക്കും ഈ കാഴ്ച്ച എന്നും ഓര്‍മയില്‍ മായാതെ നില്ക്കുന്ന അത്ഭുതങ്ങളില്‍ ഒന്ന് തന്നെ.


Displaying most-beautiful-fountain-King-Fahad-Fountain-Saudia.jpg
ഇളനീര്‍ തേടിയുള്ള യാത്ര കോര്‍ണിഷ് മുഴുവന്‍ കറങ്ങിയിട്ടും ഫലം കണ്ടില്ല...... വല്ലപ്പോഴും യമനില്‍ നിന്ന് വരുന്ന ഇളനീര്‍ ഉണ്ടാവാറുണ്ടെന്നു വഴിയോര കച്ചവടക്കാരനായ കുണ്ടോട്ടി അഷറഫ് പറഞ്ഞു, യാത്ര നേരേ തായിലന്ടു മാര്‍ക്കറ്റിലേക്ക് തിരിച്ചു വിട്ടു... ടിന്നില്‍ വരുന്ന നാളികേരവും വാങ്ങി നേരെ വീട്ടിലേക്ക്‌. എനിയും ഒരുപാട് ജിദ്ദ വിശേഷങ്ങളുമായി പിന്നീട് വരാം. ഇളനീര്‍ PUDDING ഉണ്ടാക്കുവാനായി കിച്ചനിലേക്ക്..............

ഇളനീര്‍ PUDDING.
=================
ചേരുവകള്‍.

1 – ഇളനീര്‍ 8 എണ്ണം.
2 - പഞ്ചസാര രണ്ടു കപ്പ്.
3 – ചൈനാ ഗ്രാസ് 5 ഗ്രാം.
4 – പാല്‍ 2 ലിറ്റര്‍.
5 – കണ്ടെന്‍സെട് മില്‍ക്ക് 250 ഗ്രാം.
6 – കശുവണ്ടി 50 ഗ്രാം ചെറുതായി നുറുക്കിയത്.

തയ്യാറാക്കുന്ന വിധം.
------------------------------
1 - രണ്ടു ഇളനീരിന്റെ വെള്ളവും ആറു ഇളനീരിന്റെ കാമ്പും ചേര്‍ത്തു മിക്സിയില്‍ ജൂസ്സാക്കി അടിച്ചു മാറ്റി വെക്കുക.

2 – രണ്ട് ഇളനീരിന്റെ കാമ്പ് എടുത്തു ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.

3 – ഒരു പാത്രത്തില്‍ ചൈനാഗ്രാസ് ഇട്ടു അതിനൊപ്പം കുറച്ചു വെള്ള മോഴിച്ചു തിളപ്പിച്ച്‌ മിശ്രിതമാക്കി വെക്കുക.

ഒരു പാത്രത്തില്‍ പാല്‍ അടുപ്പത്ത് വച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു കണ്ടെന്‍സെട് മില്ക്കും പഞ്ചസാരയും ചേര്ത്തു നല്ലവണ്ണം ഇളക്കി കൊണ്ടിരിക്കുക. തിളച്ചതിനു ശേഷം തീ അണക്കുക. ഈ ചൂടുള്ള പാലിലേക്കു ജൂസടിച്ചു വെച്ച ഇളനീര്‍ മിക്സും,ചൈനാഗ്രാസ് ലായനിയും ചേര്ത്തു നളവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക. പത്തു മിനിട്ടിനു ശേഷം ചുടാറി വരുമ്പോള്‍ ഇളനീര്‍ കഷണങ്ങളാക്കിയത് വിതറിയിടുക. നല്ല വണ്ണം ചൂടാറിയതിനു ശേഷം ഫ്രിഡ്ജിന്റെ താഴെ ഭാഗത്ത്‌ വെക്കുക. രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്തു കശുവണ്ടി നുറുക്കിയത് വിതറി മുകളില്‍ അലങ്കരിക്കുക. ഇളനീര്‍ PUDDING തയ്യാറായി. ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചു വിളമ്പാം. [ 25 പേര്ക്ക് വിളമ്പാം.] 

Displaying IMG_6130.JPG 
ഇസ്ഹാക്ക് പുഴക്കലകത്ത്.
കടപ്പാട് :- അന്‍സറ ഇസ്ഹാക്ക്.
 
 

Tuesday, January 15, 2013

ബ്രഡ് ഖീര്‍.

ചേരുവകള്‍.
===========

1 – ബ്രെഡ്‌ എട്ടു കഷ്ണം.[ഒരു പീസ്‌ നാലായി മുറിച്ചു 8 X 4 = 32 ചെറിയ കഷ്ണങ്ങളാക്കി വെക്കുക.]
2 – പാല്‍ രണ്ടു ലിറ്റര്‍.
3 – കണ്ടെന്‍സെട് മില്‍ക്ക് 250 ഗ്രാം.
4 – പഞ്ചസാര രണ്ടു കപ്പ്.
5 – നെയ്യ് അല്ലങ്കില്‍ ഓയില്‍ നാലു ടീസ്പൂണ്‍.
6 – ഏലക്കായി ആറെണ്ണം മിക്സിയില്‍ ഇട്ടു പൊടിച്ചത്.

തയ്യാറാക്കുന്ന വിധം.
------------------------------
ബ്രെഡ്‌ ഒരു ഫ്രൈ പാനില്‍ നെയ്യ് ഉപയോകിച്ച് ബ്രൌണ്‍ കളറാകുന്നത് വരെ മോരിച്ചെടുത്തു മാറ്റി വെക്കുക.
ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു കണ്ടന്സട് മില്‍ക്കും പഞ്ചസാരയും ചേര്ത്തു നല്ലവണ്ണം ഇളക്കി കൊണ്ടിരിക്കുക. ഈ പാല്‍ കൂട്ടിലേക്ക് ബ്രെഡ്‌ മോരിച്ചതും ഏലക്കായി പൊടിച്ചതും ചേര്ത്തു് ചെറുതായി ഒന്നിളക്കി ഒരു മിനിട്ടിനു ശേഷം തീ അണക്കുക. ഈ കൂട്ട് ഒരു ബൌളിലേക്ക് മാറ്റി വെക്കുക. ഈ ഖീറിന്റെ മറ്റൊരു സവിശേഷത ചൂടോടുകൂടിയും ഫ്രിഡ്ജില്‍ വെച്ചു തണുത്തതിനു ശേഷവും സെര്‍വ് ചെയ്യാവുന്നതാണ്. തണുപ്പ് പറ്റാത്ത പ്രായമായവര്‍ക്ക് ആസ്വതിച്ചു കഴിക്കാന്‍ പറ്റുന്ന വിഭവം. ഷുഗര്‍ രോഗികള്‍ക്ക് കൊടുക്കരുത് എന്നോരപേക്ഷയും. ഇത് വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ മക്കളും ഭാര്യയും കഴിക്കുന്നത്‌ നോക്കി വെള്ളമിറക്കുന്ന ഒരു ഹതഭാഗ്യന്‍. :( :( ഈ റസീപ്പി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ട്ടമാകുമെന്നു പ്രദീക്ഷിക്കുന്നു. :)
Displaying IMG_6130.JPG

ഇസ്ഹാക്ക് പുഴക്കലകത്ത്.
കടപ്പാട് :- അന്‍സറ ഇസ്ഹാക്ക്.

Thursday, December 13, 2012

അക്ഷരം.

അയാളുടെ ആദ്യ കവിത സഹൃദയനായ സുഹൃത്തിനെ കാണിച്ചു .'നിനക്ക് കഥയെഴുത്താണ് വഴങ്ങുക.... ശ്രമിച്ചു നോക്കു' കവിത വായിച്ച സുഹൃത്ത്‌ പറഞ്ഞു.

പിന്നീട് അയാള്‍ കഥയെഴുതാന്‍ തുടങ്ങി .ആദ്യ കഥ കാണിച്ചത്‌ ഒരു കഥാകൃത്തിനെ ആയിരുന്നു.
കഥ വായിച്ച കഥാകൃത്ത്‌ പറഞ്ഞതിങ്ങനെയാണ് 'വായന യുടെ കുറവുണ്ട്....... ലേഖനം എഴുതി നോക്കുന്നതാണ് നല്ലത്... 'അങ്ങനെയാണ് അയാള്‍ ലേഖനമെഴുത്ത് തുടങ്ങിയത്.
ആദ്യ ലേഖനം ഗുരുനാഥനെ കാണിച്ചു.രണ്ടു മുന്ന് തവണ അമ്പരപ്പോടെ ലേഖനം വായിച്ചു നോക്കിയ ഗുരുനാഥന്‍ സ്നേഹത്തോടെ അയാളുടെ പുറത്തു തട്ടി പ്പറഞ്ഞു....
'ആദ്യം നീ തെറ്റില്ലാതെ അക്ഷരമെഴുതിപഠിക്ക്....'